<?xml version="1.0" encoding="UTF-8"?>
<!-- generator="FeedCreator 1.7.2" -->
<rss version="2.0" xmlns:atom="http://www.w3.org/2005/Atom">
    <channel>
        <atom:link href="http://www.seekebi.net/god-and-religion.rss" rel="self" type="application/rss+xml" />
        <title>god-and-religion</title>
        <description>god-and-religion</description>
        <link>http://www.seekebi.net/god-and-religion.php</link>
        <lastBuildDate>Sun, 05 Feb 2012 20:56:38 +0100</lastBuildDate>
        <generator>FeedCreator 1.7.2</generator>
        <item>
            <title>വെളുത്ത വാമനനും ചുവന്ന രാക്ഷസനും ...</title>
            <link>http://www.seekebi.net/god-and-religion/വെളുത്ത-വാമനനും-ചുവന്ന-രാക്ഷസനും-white-dwarf-and-red-giant-</link>
            <description>&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;'ശാസ്ത്രനിലാവില്‍ ഗീത' എന്ന തലക്കെട്ടില്‍ 16.10.2011-ലെ വാരാന്ത്യകൗമുദിയില്‍ പ്രസിദ്ധീകരിച്ച ഒരു ഇന്റര്‍വ്യൂവില്‍ ശ്രീ സി. രാധാകൃഷ്ണന്‍ പ്രകടിപ്പിച്ച പല അഭിപ്രായങ്ങളുടെയും ശാസ്ത്രീയമായ അടിസ്ഥാനരാഹിത്യം കുറച്ചുനാള്‍ മുന്‍പു്‌ നാലു്‌ ലേഖനങ്ങളിലൂടെ വ്യക്തമാക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. &quot;ആപേക്ഷികതാസിദ്ധാന്തം ന്യൂക്ലിയര്‍ സ്കെയിലില്‍ മൈക്രോസ്കോപ്പിക് ആയി അളക്കാന്‍ ആവില്ല. ക്വാണ്ടം മെക്കാനിക്സില്‍ മാക്രോസ്കോപ്പിക് അളവുകളും സാദ്ധ്യമല്ല&quot; എന്നൊരഭിപ്രായവും ശ്രീ രാധാകൃഷ്ണന്‍ തന്റെ ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. അളവായാലും തൂക്കമായാലും, മൈക്രോസ്കോപ്പിക് ലോകവും മാക്രോസ്കോപ്പിക് ലോകവും പരസ്പരം എത്രമാത്രം ബന്ധപ്പെട്ടു്‌ കിടക്കുന്നു എന്നു്‌ സൂചിപ്പിക്കുകയാണു്‌ ഈ ലേഖനത്തിന്റെ ലക്ഷ്യം. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ആദിസ്ഫോടനത്തിനുശേഷം വികസിക്കാനും തണുക്കാനും ആരംഭിച്ച പ്രപഞ്ചം അനുയോജ്യമായ ഊഷ്മാവില്‍ എത്തിയപ്പോള്‍ ന്യൂക്ലിയര്‍ സിന്തെസിസ് വഴി രൂപമെടുത്ത, 'സ്റ്റേബിള്‍' എന്നു്‌ കഷ്ടിച്ചു്‌ വിശേഷിപ്പിക്കാവുന്ന ഹൈഡ്രജനായിരുന്നു ദ്രവ്യത്തിന്റെ ആദ്യരൂപം. പ്രപഞ്ചം പൂര്‍ണ്ണമായും ഹോമോജീനിയസ് അല്ലാതിരുന്നതിനാല്‍ അവിടവിടെയായി ഹൈഡ്രജന്‍ ധൂമപടലങ്ങള്‍ കേന്ദ്രീകരിക്കപ്പെടുകയും, അവയില്‍ അതുവഴി സംജാതമായ ഗ്രാവിറ്റേഷന്‍ മൂലം കൂടുതല്‍ കൂടുതല്‍ കണികകള്‍ അങ്ങോട്ടേയ്ക്കു്‌ ആകര്‍ഷിക്കപ്പെടുകയും ചെയ്തു. ഈ പ്രക്രിയ അനവരതം തുടര്‍ന്നതിന്റെ ഫലമായി ദ്രവ്യത്തിന്റെ അളവും, ഹൈഡ്രജന്‍ ധൂമപടലത്തിന്റെ സാന്ദ്രതയും, ഗ്രാവിറ്റേഷന്റെ ശക്തിയും സ്വാഭാവികമായും പെരുകിക്കൊണ്ടിരുന്നു. അണുകേന്ദ്രത്തിലെ പോസിറ്റീവ് ഇലക്ട്രിക് ചാര്‍ജ്ജുള്ള പ്രോട്ടോണുകളുടെ വികര്‍ഷണശക്തിമൂലമുള്ള പ്രതിരോധം ഇല്ലായിരുന്നെങ്കില്‍ ഈ പ്രക്രിയ അനിയന്ത്രിതമായി തുടരാന്‍ ഗ്രാവിറ്റേഷന്റെ പക്ഷത്തുനിന്നും തടസ്സമൊന്നും ഉണ്ടായിരുന്നില്ല. ആണവതലത്തിലെ (മൈക്രോസ്കോപ്പിക് തലത്തിലെ) കണങ്ങളുടെ വികര്‍ഷണശക്തിയെ കീഴ്പ്പെടുത്താന്‍ ഗ്രാവിറ്റേഷണല്‍ ഫോഴ്സിനു്‌ കഴിയാത്തവിധം നിലവിലിരിക്കുന്ന ഈ സംതുലിതാവസ്ഥയാണു്‌ ഭൂമിയെപ്പോലുള്ള ഗ്രഹങ്ങളുടെ നിലനില്‍പു്‌ സാദ്ധ്യമാക്കുന്നതു്‌. പക്ഷേ, ഗ്രഹങ്ങളില്‍ ഹൈഡ്രജന്‍ മാത്രമല്ല മറ്റു്‌ മൂലകങ്ങളും ഈ ശക്തിമത്സരത്തില്‍ പങ്കാളികളാവുന്നു. ഒരു അണുകേന്ദ്രത്തെയും അതിനെ ചുറ്റുന്ന ഇലക്ട്രോണുകളെയും ഏകദേശം ഒരു ഫുട്ബോള്‍ ഗ്രൗണ്ടിന്റെ നടുവില്‍ സ്ഥിതി ചെയ്യുന്ന പന്തിനോടും അതിനെ സ്റ്റേഡിയത്തിന്റെ അതിരിലൂടെ ചുറ്റുന്ന ധാന്യമണികളോടും താരതമ്യം ചെയ്യാമെന്നതിനാല്‍, ഒരു മൂലകത്തിന്റെ ഭീമമായ പങ്കും ശൂന്യസ്ഥലമാണെന്നു്‌ പറയുന്നതില്‍ തെറ്റില്ല. അതിനാല്‍, കേന്ദ്രത്തിലേക്കു്‌ ഗ്രാവിറ്റേഷന്‍ മൂലം തള്ളിക്കയറി പിണ്ഡം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ ദ്രവ്യത്തിന്റെ അഭാവവും ഈ സംതുലിതാവസ്ഥയെ തകര്‍ച്ചയില്ലാതെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;അതേസമയം, പ്രപഞ്ചത്തില്‍ സാന്ദ്രീകരിക്കപ്പെട്ടുകൊണ്ടിരുന്ന ഹൈഡ്രജന്‍ ധൂമപടലങ്ങളുടെ ചുറ്റുപാടുകളില്‍ ധാരാളം കണികകള്‍ ലഭ്യമായിരുന്നു എന്നതിനാല്‍, ഗ്രാവിറ്റേഷന്‍ വഴി പിണ്ഡവും സാന്ദ്രതയും തുടര്‍ന്നും വര്‍ദ്ധിച്ചുകൊണ്ടിരുന്നു - അതിനൊപ്പം ഗ്രാവിറ്റേഷനും! സാന്ദ്രത കൂടുന്നതിനനുസരിച്ചു്‌ ഹൈഡ്രജന്റെ ന്യൂക്ലിയസിലെ കണികകള്‍ തമ്മിലുള്ള അകലം കുറയുകയും, അതു്‌ കണികകള്‍ (രണ്ടു്‌ പ്രോട്ടോണുകള്‍) തമ്മില്‍ വളരെ അടുത്തു്‌ വരാന്‍ കാരണമാവുകയും ചെയ്യുന്നു. തത്ഫലമായി സംഭവിക്കുന്ന അറ്റോമിക്&amp;nbsp; റിയാക്ഷന്‍ വഴി ആ പ്രോട്ടോണുകളിലൊന്നു്‌ ഒരു ന്യൂട്രോണും, ഇലക്ട്രോണിന്റെ ആന്റിപാര്‍ട്ടിക്കിള്‍ ആയ പോസിട്രോണും, ഒരു ന്യൂട്രീനൊയും ആയി രൂപാന്തരപ്പെടുന്നു. ഈ ന്യൂട്രോണ്‍ അവശേഷിക്കുന്ന പ്രോട്ടോണും ഹൈഡ്രജന്റെ ഷെല്ലുകളില്‍ ഉണ്ടായിരുന്ന രണ്ടു്‌ ഇലക്ട്രോണുകളില്‍ ഒന്നുമായി സംയോജിച്ചു്‌ ഒരു ഡ്യുറ്റീറിയം ആറ്റത്തിനു്‌ ജന്മം നല്‍കുന്നു. പോസിട്രോണ്‍ രണ്ടാമത്തെ ഇലക്ട്രോണുമായി ചേര്‍ന്നു്‌ നശിക്കുന്നു. ന്യൂട്രീനൊ പതിവുപോലെ രൂപമെടുത്ത ഉടനെതന്നെ സംഭവസ്ഥലം വിട്ടുപോകുന്നു. ഇതിനെല്ലാമുപരിയായി ഈ റിയാക്ഷന്‍ വഴി എനര്‍ജിയും സ്വതന്ത്രമാവുന്നു. ഈ എനര്‍ജിയാണു്‌ മിക്കവാറും എല്ലാ നക്ഷത്രങ്ങളുടെയും പ്രകാശമടക്കമുള്ള റേഡിയേഷനു്‌ കാരണമാവുന്നതു്‌. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഗ്രാവിറ്റേഷന്റെ ശക്തി പിന്നെയും മുന്നിട്ടു്‌ നില്‍ക്കുമ്പോള്‍ ഡ്യുറ്റീറിയവും അവശേഷിക്കുന്ന ഹൈഡ്രജനും തമ്മില്‍ വീണ്ടും കൂടുതല്‍ അടുത്തുവരാന്‍ ഇടയാവുകയും അതു്‌ മറ്റൊരു അറ്റോമിക് റിയാക്ഷനു്‌ കാരണമാവുകയും ചെയ്യുന്നു. അതിന്റെ ഫലമായി, ഒരു പ്രോട്ടോണും ഒരു ന്യൂട്രോണും ഒരു ഇലക്ട്രോണുമുള്ള ഡ്യുറ്റീറിയത്തിന്റെ രണ്ടു്‌ കണങ്ങള്‍ ചേര്‍ന്നു്‌ രണ്ടു്‌ പ്രോട്ടോണുകളും, ഒന്നോ രണ്ടോ ന്യൂട്രോണുകളും രണ്ടു്‌ ഇലക്ട്രോണുകളുമുള്ള ഒരു ഹീലിയം ആറ്റം രൂപമെടുക്കുന്നു. മാത്രവുമല്ല, അതുവഴി ഡ്യുറ്റീറിയം ഫൊര്‍മേഷനിലേതിനേക്കാള്‍ കൂടുതല്‍ എനര്‍ജിയും സ്വതന്ത്രമാവുന്നു. ഈ എനര്‍ജി വഴി നക്ഷത്രത്തിന്റെ ഉള്ളിലെ ഊഷ്മാവും മര്‍ദ്ദവും വര്‍ദ്ധിക്കുകയും അതു്‌ ഗ്രാവിറ്റേഷനെതിരെ കൂടുതല്‍ ശക്തമായ പ്രതിരോധത്തിനു്‌ സഹായകമാവുകയും ചെയ്യുന്നതിനാല്‍ സൂര്യനെപ്പോലുള്ള നക്ഷത്രങ്ങള്‍ക്കു്‌ ദീര്‍ഘകാലം ഗ്രാവിറ്റേഷനെതിരെ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നു. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഈ റിയാക്ഷനുകളിലെ ഇന്ധനങ്ങളായ ഹൈഡ്രജനും ഡ്യുറ്റീറിയവും കാലക്രമേണ 'എരിഞ്ഞു്‌' തീരാന്‍ തുടങ്ങുകയും, അതുവഴി ആണവതലങ്ങളില്‍ നിന്നുണ്ടായിരുന്ന പ്രതിരോധശേഷി കുറയുകയും ചെയ്യുമ്പോള്‍ ഗ്രാവിറ്റേഷനു്‌ വീണ്ടും മേല്‍ക്കോയ്മ ലഭിക്കുന്നു. തത്ഫലമായി പരസ്പരം അടുത്തുവരുന്ന കണങ്ങള്‍ തമ്മിലുള്ള റിയാക്ഷന്‍ മൂലം ഹീലിയത്തിന്റെ ന്യൂക്ലിയസില്‍ കൂടുതല്‍ പ്രോട്ടോണുകളും ന്യൂട്രോണുകളും കൂട്ടിച്ചേര്‍ക്കപ്പെടുകയും, അതുവഴി കാര്‍ബണ്‍, ഓക്സിജന്‍, ഇരുമ്പു്‌, നിക്കല്‍ മുതലായ ഭാരമേറിയ മൂലകങ്ങള്‍ രൂപമെടുക്കുകയും ചെയ്യുന്നു. അതോടെ ഒരു നക്ഷത്രത്തിലെ മിക്കവാറും എല്ലാ ഫ്യൂഷന്‍ റിയാക്ഷനുകളും അവസാനിക്കുന്നു. അവയില്‍ ചില നക്ഷത്രങ്ങള്‍ 'സ്യുപ്പര്‍നോവ' എന്ന പൊട്ടിത്തെറിയിലൂടെ ഭാരമേറിയ ഇത്തരം മൂലകങ്ങളെ ശൂന്യാകാശത്തില്‍ ചിതറിത്തെറിപ്പിക്കുന്നു. ഈ എലമെന്റുകള്‍ ആദിപ്രപഞ്ചത്തിലെ ഹൈഡ്രജന്‍ എന്നപോലെ അവിടവിടെയായി കേന്ദ്രീകരിക്കപ്പെടുകയും അവ കാലാന്തരത്തില്‍ സൂര്യനും ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമൊക്കെയായി രൂപാന്തരപ്പെടുകയും ചെയ്യുന്നു.&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഇന്ധനങ്ങള്‍ തീരാന്‍ തുടങ്ങുന്നതോടെ നക്ഷത്രത്തിന്റെ കേന്ദ്രത്തില്‍ നിന്നും അറ്റോമിക് ഫ്യൂഷന്‍ പുറം പാളികളിലേക്കു്‌ വ്യാപിക്കുന്നു. ആ റേഡിയേഷന്റെ മര്‍ദ്ദത്തില്‍ പുറംതോടിനു്‌ വികാസം സംഭവിക്കുന്നതിനാല്‍ അതു്‌ നക്ഷത്രത്തിന്റെ ഡയമീറ്ററില്‍ നൂറിരട്ടിവരെയുള്ള വര്‍ദ്ധനവിനു്‌ കാരണമാവുന്നു. ചുവപ്പുനിറം പ്രസരിപ്പിക്കുന്നതിനാല്‍ 'ചുവന്ന രാക്ഷസര്‍' (Red giants) എന്നു്‌ വിളിക്കപ്പെടുന്ന ഈ നക്ഷത്രങ്ങളുടെ അവസ്ഥ ഏകദേശം അഞ്ഞൂറുകോടി വര്‍ഷങ്ങള്‍ക്കുശേഷം നമ്മുടെ സൂര്യനും നേരിടേണ്ടിവരുമെന്നും, അതോടനുബന്ധിച്ചു്‌ ഭൂമിയെ സൂര്യന്‍ 'വിഴുങ്ങുമെന്നും' കണക്കാക്കപ്പെടുന്നു. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;അങ്ങനെ ഒരു നക്ഷത്രത്തിലെ മുഴുവന്‍ ഇന്ധനവും അവസാനിച്ചു്‌ കഴിയുമ്പോഴും ഗ്രാവിറ്റേഷന്‍ പഴയപടി തന്റെ 'ജോലി' തുടര്‍ന്നുകൊണ്ടിരിക്കും. ചെറിയ നക്ഷത്രങ്ങളില്‍ ഗ്രാവിറ്റേഷനെ ചെറുത്തു്‌ നില്‍ക്കാന്‍, ഗ്രഹങ്ങളില്‍ എന്നപോലെ, ദ്രവ്യത്തിന്റെ മര്‍ദ്ദം മതിയാവുമ്പോള്‍, വലിയ നക്ഷത്രങ്ങളുടെ പിണ്ഡത്തെ നേരിടാന്‍ അവ പോരാതെ വരുന്നു. ഹൈഡ്രജന്റെ കാര്യത്തില്‍ നമ്മള്‍ മുകളില്‍ കണ്ടതുപോലെ മൈക്രോസ്കോപ്പിക് തലത്തിലെ, അഥവാ, ക്വാണ്ടം മെക്കാനിക്സിന്റെ ലോകത്തിലെ തന്നെ Pauli exclusion principle എന്നറിയപ്പെടുന്ന, Wolfgang Pauli എന്ന ഓസ്ട്രിയന്‍ ഫിസിസിസ്റ്റ് 1925-ല്‍ കണ്ടെത്തിയ ഒരു തത്വം മൂലമുള്ള വികര്‍ഷണശക്തിയാണു്‌ ഇവിടെ ഗ്രാവിറ്റേഷനെ നേരിടുന്നതു്‌. അതിന്‍പ്രകാരം, ഐഡന്റിക്കല്‍ ആയ രണ്ടു്‌ ഫെര്‍മിയനുകള്‍ക്കു്‌ (ഉദാ. ഇലക്ട്രോണ്‍, പ്രോട്ടോണ്‍) ഒരേസമയം ഒരേ ക്വാണ്ടം അവസ്ഥ സ്വീകരിക്കാനാവില്ല. ഈ കണങ്ങള്‍ തമ്മിലുള്ള അകലം അങ്ങേയറ്റം ചെറുതാവുമ്പോള്‍ മാത്രമേ ഈ തത്വം വഴിയുള്ള അവയുടെ വികര്‍ഷണം ആക്റ്റീവ് ആവുകയുള്ളു എന്നതിനാല്‍, അപ്പോഴേക്കും ഗ്രാവിറ്റേഷന്‍ മൂലമുള്ള ദ്രവ്യത്തിന്റെ കൊളാപ്സ് അവയെ തമ്മില്‍ അത്രയേറെ അടുപ്പിച്ചിട്ടുണ്ടാവണം. തന്മൂലം അങ്ങനെ സ്റ്റെബിലൈസ് ചെയ്യപ്പെടുന്ന നക്ഷത്രങ്ങള്‍ വളരെ ചെറുതായിരിക്കും. മുഴുവന്‍ ഇന്ധനവും ഉപയോഗിച്ചു്‌ കഴിഞ്ഞശേഷം ശക്തമായ ഗ്രാവിറ്റേഷന്റെ ഫലമായി സാന്ദ്രീകരിക്കപ്പെടുന്ന ഇത്തരം നക്ഷത്രങ്ങളാണു്‌ 'വെളുത്ത വാമനന്മാര്‍' (White dwarfs). സോളര്‍ മാസിന്റെ ആയിരത്തിലൊന്നു്‌ മുതല്‍ ഏകദേശം ഒന്നര മടങ്ങില്‍ താഴെ വരെ മാത്രം പിണ്ഡമുള്ള ഇവയുടെ സാന്ദ്രത സാധാരണ നക്ഷത്രങ്ങളുടേതിനേക്കാള്‍ ഒരുലക്ഷം മടങ്ങു്‌ കൂടുതലും, ഏകദേശവ്യാസം വ്യാഴഗ്രഹത്തിന്റേതിലും കുറവുമായിരിക്കും. (White dwarfs മലയാളത്തില്‍ 'വെളുത്ത വാമനന്മാര്‍' എന്നാണോ വിളിക്കപ്പെടുന്നതെന്നു്‌ അറിയില്ല. അല്ലെങ്കില്‍ ഇതു്‌ എന്റെ സംഭാവന.)&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;വൈറ്റ് ഡ്വാര്‍ഫുകളുടെ പിണ്ഡം Chandrasekhar limit&amp;nbsp; എന്നറിയപ്പെടുന്ന (ഏകദേശം) 1.38 സോളര്‍ മാസിലും കൂടുതലായാല്‍ അവയ്ക്കു്‌ സ്റ്റേബിള്‍ ആയി നിലനില്‍ക്കാന്‍ ആവില്ല. അപ്പോള്‍ അവയില്‍ ഗ്രാവിറ്റേഷന്റെ ഫലമായി പ്രോട്ടോണുകളും ഇലക്ട്രോണുകളും വീണ്ടും വളരെ അടുത്തുവരുന്നു. പൗളി എക്സ്ക്ലൂഷന്‍ പ്രിന്‍സിപ്പിള്‍ വ്യത്യസ്ത കണങ്ങള്‍ക്കു്‌ ബാധകവുമല്ല. അതിന്റെ ഫലമായി പ്രോട്ടോണും ഇലക്ട്രോണും തമ്മില്‍ ഒരു റിയാക്ഷന്‍ വഴി സംയോജിച്ചു്‌ ഒരു ന്യൂട്രോണും ഒരു ന്യൂട്രീനൊയും രൂപമെടുക്കുന്നു. ന്യൂട്രീനൊ എപ്പോഴത്തെയും പോലെ സ്ഥലം കാലിയാക്കി രക്ഷപെടുന്നു. ഈ റിയാക്ഷന്‍ ആ നക്ഷത്രത്തിലെ എല്ലാ പ്രോട്ടോണുകളെയും ഇലക്ട്രോണുകളെയും തമ്മില്‍ സംയോജിപ്പിച്ചു്‌ ന്യൂട്രോണുകളാക്കി മാറ്റാന്‍ പര്യാപ്തമായതിനാല്‍ അതുവഴി അതിനു്‌ വീണ്ടും സങ്കോചിക്കാനും അതുവഴി എനര്‍ജി സ്വതന്ത്രമാക്കാനും കഴിയുന്നു. ഒരു പ്രോട്ടോണും ഇലക്ട്രോണും ചേര്‍ന്ന ഒരു കണികയ്ക്കു്‌ സ്ഥിതി ചെയ്യാന്‍ ആവശ്യമായത്ര സ്ഥലം ഒരു ന്യൂട്രോണ്‍ മാത്രമാവുമ്പോള്‍ ആവശ്യമില്ലല്ലോ. ഈ റിയാക്ഷന്‍ വഴി രൂപമെടുക്കുന്ന ന്യൂട്രീനൊകളുടെ 'മിന്നല്‍പ്രവാഹത്തിന്റെ' അകമ്പടിയോടെയും, ഭീമമായ എനര്‍ജി സ്വതന്ത്രമാക്കിക്കൊണ്ടും സംഭവിക്കുന്ന ഈ സ്യുപ്പര്‍നോവ വഴി ആ നക്ഷത്രത്തിന്റെ ബാഹ്യഭാഗങ്ങളുടെ നല്ലൊരംശം ശൂന്യാകാശത്തിലേക്കു്‌ ചിതറപ്പെടുന്നു. അങ്ങനെ അവശേഷിക്കുന്നന്യൂട്രോണ്‍ സ്റ്റാറില്‍ ന്യൂട്രോണുകള്‍ മാത്രമായതിനാല്‍ എലക്ട്രിക് ചാര്‍ജ്ജ് മൂലമുള്ള ശക്തികളൊന്നും അതിലില്ല. ഗ്രാവിറ്റേഷന്റെ ശക്തിയെ നേരിടാനും അതുവഴി ആ നക്ഷത്രത്തെ സ്റ്റെബിലൈസ് ചെയ്യാനുമായി ആകെയുള്ളതു്‌ പൗളി എക്സ്ക്ലൂഷന്‍ പ്രിന്‍സിപ്പിള്‍ അനുസരിച്ചു്‌ ന്യൂട്രോണുകള്‍ തമ്മിലുള്ള വികര്‍ഷണശക്തി മാത്രം. ന്യൂട്രോണ്‍ സ്റ്റാറിന്റെ തരത്തില്‍ പെട്ട ദ്രവ്യത്തിന്റെ ഒരു ക്യുബിക് സെന്റിമീറ്ററിന്റെ പിണ്ഡം 500 മീറ്റര്‍ മുതല്‍ 1400 മീറ്റര്‍ വരെ വശനീളമുള്ള ഇരുമ്പു്‌ ചതുരക്കട്ടകളുടെ പിണ്ഡത്തിനു്‌ തുല്യമാവാം. സൂര്യന്റെ രണ്ടിരട്ടി വരെ ഭാരമുണ്ടാകാവുന്ന അവയുടെ വ്യാസം ഏകദേശം ഇരുപതു്‌ കിലോമീറ്റര്‍ മാത്രമാവാമെന്നതില്‍ നിന്നും അതിന്റെ സാന്ദ്രത എത്ര ഭീമമാണെന്നു്‌ ഊഹിക്കാവുന്നതേയുള്ളു. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;അവിടെയും അവസാനിക്കുന്നില്ല ഗ്രാവിറ്റേഷന്റെ ശക്തി. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും, സൂര്യന്റെ ഏകദേശം രണ്ടിരട്ടി ഭാരം വരുന്ന ന്യൂട്രോണ്‍ സ്റ്റാറുകളുടെ കാര്യത്തില്‍ Pauli exclusion principle-നു്‌ പോലും ഗ്രാവിറ്റേഷനെ തടഞ്ഞുനിര്‍ത്താന്‍ ആവില്ല. അതുപോലൊരു സാഹചര്യത്തില്‍ അനിയന്ത്രിതമായ ഗ്രാവിറ്റേഷന്റെ ഫലമായി ദ്രവ്യത്തിന്റെ അന്തിമമായ ഒരു കൊളാപ്സിലൂടെ ന്യൂട്രോണ്‍ സ്റ്റാര്‍ ഒരു ബ്ലാക്ക് ഹോള്‍ ആയി രൂപാന്തരം പ്രാപിക്കുന്നു. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ആണവകണികകളുടെ മൈക്രോസ്കോപ്പിക് ലോകവും നക്ഷത്രങ്ങളുടെ മാക്രോസ്കോപ്പിക് ലോകവും തമ്മില്‍ നിലവിലിരിക്കുന്ന അടിസ്ഥാനപരമായ ബന്ധങ്ങളിലേക്കാണു്‌ ഈ വസ്തുതകള്‍ വിരല്‍ ചൂണ്ടുന്നതു്‌. ഈ രണ്ടു്‌ ലോകങ്ങളും തമ്മിലുള്ള ഇന്ററാക്ഷന്‍ ഇല്ലാതെ പ്രപഞ്ചത്തിന്റെ നിലനില്പു്‌ തന്നെ സാദ്ധ്യമല്ല എന്നാണല്ലോ ഇതില്‍ നിന്നും വ്യക്തമാവുന്നതു്‌. G+ ല്‍ നിന്നും ഞാന്‍ ഷെയര്‍ ചെയ്ത ഒരു ചിത്രത്തില്‍ കാണാനാവുന്നതുപോലെ, ആടിന്റെ കഴുത്തറുത്തു്‌ ചൂടോടെ രക്തം മോന്തിയാല്‍ കാളിയും ദൈവവുമൊക്കെ ആവാമെന്നു്‌ കരുതുന്ന മനുഷ്യരെ ക്വാണ്ടം മെക്കാനിക്സ് പറഞ്ഞു്‌ മനസ്സിലാക്കാനാവില്ല എന്നു്‌ എനിക്കുമറിയാം. കുരിശില്‍ മരിച്ചശേഷം കബറിടത്തില്‍ വച്ച യേശുവിന്റെ മൃതശരീരം ജീവന്‍ വച്ചു്‌ ഉയിര്‍ത്തെഴുന്നേറ്റു്‌ സ്വര്‍ഗ്ഗത്തിലേക്കു്‌ പോയി എന്നും, നല്ലവരെയും മോശക്കാരെയും തമ്മില്‍ വേര്‍തിരിച്ചു്‌ അവര്‍ക്കു്‌ യഥാക്രമം സ്വര്‍ഗ്ഗത്തിലേക്കും നരകത്തിലേക്കും വിസ നല്‍കാനായി അവന്‍ കാഹളനാദത്തോടെ മേഘത്തിലേറി താമസിയാതെ മടങ്ങിവരുമെന്നും കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി വിശ്വസിച്ചു്‌ കാത്തിരിക്കുന്ന മനുഷ്യര്‍ പൗളി എക്സ്ക്ലൂഷന്‍ പ്രിന്‍സിപ്പിള്‍ എന്നു്‌ കേള്‍ക്കുമ്പോള്‍ ഹിന്ദു, മുസ്ലിം മുതലായ അന്യമതക്കാരെ എക്സ്ക്ലൂഡ് ചെയ്യാന്‍ കര്‍ത്താവു്‌ അവരോടു്‌ ആഹ്വാനം ചെയ്യുന്നതാണു്‌ വിഷയം എന്നു്‌ കരുതിക്കൂടായ്കയില്ല എന്നും ഊഹിക്കാവുന്നതേയുള്ളു. &quot;ഇതെന്തു്‌ സാധനം&quot; എന്നു്‌ അറിയാന്‍ പോയിട്ടു്‌ ആലോചിക്കാന്‍ പോലും പ്രായം ആവാത്ത ബാല്യത്തില്‍ത്തന്നെ മുറിച്ചുമാറ്റാനായി ലിംഗാഗ്രത്തില്‍ ചര്‍മ്മം വച്ചുപിടിപ്പിക്കുന്ന ഒരു ശുംഭനല്ലാതെ മറ്റു്‌ ദൈവങ്ങളൊന്നും ദൈവങ്ങളേ അല്ല എന്നു്‌ വിശ്വസിക്കുകയും, അവനെ ആരാധിക്കാത്തവര്‍ എല്ലാം മരണാര്‍ഹരായ ശൈത്താന്‍മാരാണെന്നു്‌ വിധിയെഴുതുകയും ചെയ്യുന്ന കൂട്ടരുടെ കാര്യം പറയാതിരിക്കുകയാണു്‌ ഭേദം. ഇവിടെ പ്രശ്നം അതിനെക്കാളൊക്കെ ഗുരുതരമാണു്‌. താന്‍ ഒരു ഫിസിസിസ്റ്റ് ആണെന്നു്‌ അവകാശപ്പെടുന്ന ഒരു വിദ്യാസമ്പന്നന്‍ ഫിസിക്സിനെത്തന്നെ തെറ്റായ വെളിച്ചത്തില്‍ നിര്‍ത്തി മനുഷ്യരെ വഴിതെറ്റിക്കുന്നതാണു്‌ വിഷയം. സമൂഹത്തില്‍ അതു്‌ നിരോധിക്കുന്ന നിയമങ്ങള്‍ നിലവിലില്ലാത്തിടത്തോളംകാലം ആടിന്റെ ചുടുരക്തം കുടിക്കേണ്ടവര്‍ക്കു്‌ കുടിക്കാം. ചോര്‍ന്നുപോകാതെ മേഘത്തില്‍ ഇരുന്നു്‌ ആകാശയാത്ര ചെയ്യാന്‍ കഴിയുന്ന ദൈവപുത്രന്റെ വരവിനുവേണ്ടി കാത്തിരിക്കുന്നവര്‍ക്കു്‌ അതു്‌ ചെയ്യാം. അഗ്രചര്‍മ്മം മുറിച്ചുമാറ്റി സ്വന്തം ദൈവത്തെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കു്‌ അതുമാവാം. പക്ഷേ, അത്തരം അന്ധവിശ്വാസികളെ അവര്‍ക്കു്‌ അവരുടെ അന്ധവിശ്വാസങ്ങള്‍ ന്യായീകരിക്കാന്‍ ഉതകുന്ന വിധത്തില്‍ ശാസ്ത്രത്തെ അവരുടെ മുന്നില്‍ തെറ്റായി വ്യാഖ്യാനിക്കാനും വളച്ചൊടിക്കാനും ഒരു ശാസ്ത്രജ്ഞന്‍ ശ്രമിക്കുമ്പോള്‍ അവന്‍ ചെയ്യുന്നതു്‌ ക്രിമിനല്‍ കുറ്റത്തിനു്‌ തുല്യമായ സമൂഹദ്രോഹമാണു്‌. ഹിന്ദുമതത്തെ വിമര്‍ശിക്കുമ്പോള്‍ &quot;ഹായ് ഹായ്&quot; വിളിക്കാന്‍ ഓടിയെത്തുന്ന മുസ്ലിമിനോടൊപ്പമോ, ഇസ്ലാമിനെ വിമര്‍ശിക്കുമ്പോള്‍ പിരി കയറ്റാന്‍ എത്തുന്ന ക്രിസ്ത്യാനിയോടൊപ്പമോ, ക്രിസ്ത്യാനിയെ വിമര്‍ശിക്കുമ്പോള്‍ കയ്യടിച്ചു്‌ പ്രോത്സാഹിപ്പിക്കാനെത്തുന്ന ഹിന്ദുവിനോടൊപ്പമോ, അതിനേക്കാളൊക്കെ വളരെ താഴെ എവിടെയോ ആണു്‌ ശാസ്ത്രത്തെ അടിസ്ഥാനരഹിതമായി കരിതേച്ചു്‌ കാണിക്കുകയും ഒറ്റിക്കൊടുക്കുകയും ചെയ്യുന്ന ശാസ്ത്രജ്ഞവേഷധാരിയുടെ സ്ഥാനം.&lt;/span&gt;&lt;br&gt;&lt;br&gt;(അവലംബം: Martin Bojowald - Zurueck vor den Urknall)&lt;br&gt;</description>
            <pubDate>Thu, 02 Feb 2012 08:48:31 +0100</pubDate>
        </item>
        <item>
            <title>വിശ്വാസിയുടെ സമ്പൂർണ്ണജ്ഞാനം</title>
            <link>http://www.seekebi.net/god-and-religion/വിശ്വാസിയുടെ-സമ്പൂർണ്ണജ്ഞാനം</link>
            <description>&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഏകദേശം രണ്ടായിരത്തി അറുന്നൂറു്‌ വർഷങ്ങൾക്കു്‌ മുൻപു്‌ ആരംഭിച്ച ഗ്രീക്ക്‌ തത്വചിന്തയുടെ തുടർച്ചയായി രൂപമെടുത്തവയാണു് ആധുനിക പ്രകൃതിശാസ്ത്രങ്ങൾ. പ്രപഞ്ചത്തെപ്പറ്റിയും മനുഷ്യരെപ്പറ്റിയും അന്നത്തെ ഏതാനും ഗ്രീക്കുകാർ ദൈവങ്ങളുടെ സഹായമില്ലാതെ മനുഷ്യബുദ്ധി മാത്രമുപയോഗിച്ചു് ചിന്തിക്കാനും മനസ്സിലാക്കാനും തുടങ്ങിയ മാതൃകയിൽ ചിന്തിക്കുകയും അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുന്ന വിജ്ഞാനശാഖകളാണു്‌ ആധുനികശാസ്ത്രങ്ങൾ. ഇതിനോടകം എത്രയോ ശാഖോപശാഖകളായി പിരിഞ്ഞു് അനുദിനമെന്നോണം അതീവ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ശാസ്ത്രങ്ങളുടെ പൊതുവായ ഒരു അവലോകനം അർത്ഥപൂർവ്വവും ആധികാരികവുമായ രീതിയിൽ നടത്തുക എന്നതു് ഒരു മനുഷ്യബുദ്ധിയിൽ അസാദ്ധ്യമാണെന്നു് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. അത്ര വിപുലമാണു് ആധുനികശാസ്ത്രം. ശാസ്ത്രജ്ഞാനം പെരുകുകയാണെന്നതു് നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണു്. അറിവിന്റെ അവസ്ഥ ഇതാണെന്നിരിക്കെ, ഇതുവരെ അറിഞ്ഞതും ഇനി അറിയാനിരിക്കുന്നതുമായ മുഴുവൻ കാര്യങ്ങളും എനിക്കറിയാം എന്നൊരു അവകാശവാദം ഒരുവൻ ഉന്നയിച്ചാൽ അതിനെ ഏതു് വകുപ്പിൽ പെടുത്തണമെന്നു് ചിന്തിച്ചാൽ മതി. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;എന്നാൽ, ഇതേ അവകാശവാദം പൊക്കിപ്പിടിച്ചുകൊണ്ടു് തികച്ചും നോർമൽ എന്നു് ഭാവിക്കുകയും, അതു് അംഗീകരിക്കാൻ തയ്യാറാവാത്തവർ മുഴുവൻ വിഡ്ഢികളും ഭ്രാന്തന്മാരും ആണെന്നു് ആക്രോശിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം മനുഷ്യർ ഈ ലോകത്തിൽ ജീവിക്കുന്നുണ്ടു്. 'കാണപ്പെടുന്നവയും, കാണപ്പെടാത്തവയുമായ' സകലത്തിനേയും സൃഷ്ടിച്ചവനും, 'അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ' സകല കാര്യങ്ങളേയും അറിയുന്നവനും എന്നു് അവർതന്നെ വിശേഷിപ്പിക്കുന്ന ദൈവം എന്നൊരു വിചിത്ര സത്ത്വത്തെ അറിയാൻ മാത്രമല്ല, അനുഭവിക്കാനും തങ്ങൾക്കു് കഴിയും എന്നു് കട്ടായമായി പ്രഖ്യാപിക്കുന്ന ദൈവവിശ്വാസികൾ എന്നൊരു കൂട്ടമാണതു്. ലോകാരംഭം മുതൽ ലോകാവസാനം വരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വ്യത്യാസമില്ലാതെ പല കൊച്ചുപുസ്തകങ്ങളിൽ പലവിധത്തിൽ എഴുതിവച്ച ഒരു സർവ്വജ്ഞാനിയെയും അവന്റെ വാക്കുകളെയും 'അറിയുന്നവനെ' സമ്പൂർണ്ണജ്ഞാനിയെന്നല്ലാതെ മറ്റെന്താണു് വിളിക്കാനാവുക? &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഈ ദൈവം പക്ഷേ ഒരു രാജ്യത്തിൽ ചെന്നു് പറയുന്നതല്ല മറ്റൊരു രാജ്യത്തിൽ ചെന്നു് പറയുന്നതു്. അതു് പോരാഞ്ഞിട്ടെന്നപോലെ, ഒരു പ്രദേശത്തുതന്നെ പല കാലങ്ങളിലായി രണ്ടും മൂന്നും വട്ടമൊക്കെ പ്രത്യക്ഷപ്പെട്ടു് അസന്ദിഗ്ദ്ധവും നിത്യവുമായ പ്രപഞ്ചസത്യങ്ങൾ എന്ന പേരിൽ വായിൽ തോന്നിയതൊക്കെ വിളിച്ചു് പറയാനും അങ്ങേർക്കു് മടിയൊന്നുമില്ല. ആത്യന്തികവും, ഒരു തരിക്കുപോലും കുറ്റമില്ലാത്തതുമായ ദൈവജ്ഞാനം ഇങ്ങനെ തുടരെത്തുടരെ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടു് തിരുത്തേണ്ടി വരുന്നതു് എന്തുകൊണ്ടു് എന്നെനിക്കറിയില്ല. ദൈവികമായ ഈ സർവ്വജ്ഞാനത്തിന്റെ മറ്റൊരു പ്രത്യേകത ആജന്മശത്രുക്കളെപ്പോലെ മനുഷ്യരോടു് പരസ്പരം വെറുക്കാനും, അവരോടു് ഇവരെ കൊല്ലാനും ഇവരോടു് അവരെ കൊല്ലാനുമൊക്കെ ആഹ്വാനം ചെയ്യുന്നതു് സമാധാനസന്ദേശമായി ഏതു് മുക്രിക്കും വ്യാഖ്യാനിക്കാനാവുമെന്നതാണു്. ലൗകികനായ ഒരു മനുഷ്യൻ താനൊരു സർവ്വജ്ഞാനിയാണെന്നു് അവകാശപ്പെട്ടാൽ അവന്റെ തലയിലെ ചില പിരികൾ മുറുക്കാനാവാത്തവിധം ലൂസായിട്ടുണ്ടെന്നേ സാമാന്യബുദ്ധിയുള്ളവർ ചിന്തിക്കൂ. പക്ഷേ, സർവ്വജ്ഞാനത്തിനു് തുല്യം എന്നല്ലാതെ മറ്റൊരു അർത്ഥവും നൽകാനില്ലാത്ത ദൈവജ്ഞാനം അവകാശപ്പെടുന്ന ഒരു ആത്മീയനെ സമൂഹം, പ്രത്യേകിച്ചും വിശ്വാസികളുടെ സമൂഹം, ഉന്നത പീഠങ്ങൾ നൽകി ആദരിക്കുകയും ആരാധിക്കുകയുമാണു് പതിവു്. മതങ്ങൾക്കു് നിർണ്ണയാധികാരമുള്ള സമൂഹങ്ങൾ തങ്ങളെ നയിക്കാനുള്ള അവകാശം പതിച്ചുനൽകുന്നതു് ഇതുപോലെ പിരിവെട്ടിയ ആത്മീയ നേതാക്കൾക്കാണെന്നു് ചുരുക്കം. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;വിശ്വാസപരമായ കാര്യങ്ങളിൽ നാസ്തികരുമായി തർക്കിക്കാനായി എത്തുന്ന ചില വിശ്വാസികൾ 'ദൈവം മനുഷ്യനു് നൽകിയ' ചട്ടങ്ങളെയും പ്രമാണങ്ങളെയുമൊക്കെപ്പറ്റി പ്രകടിപ്പിക്കുന്ന ആധികാരികത മനം പിരട്ടൽ ഉണ്ടാക്കുന്നവിധം അസഹ്യമാണു്. ഏതോ ദൈവം നൽകിയ കൽപനകളുടെ ശരിതെറ്റുകൾ ഒരു നാസ്തികനുമായി ചർച്ച ചെയ്യാൻ വരുന്നവനു് യാഥാർത്ഥ്യബോധം നഷ്ടപ്പെട്ടിട്ടുണ്ടാവാനാണു് സാദ്ധ്യത. ആധുനിക മനുഷ്യർ ഒരു ദൈവത്തിന്റെയും സഹായമില്ലാതെ സ്വയം കണ്ടെത്തിയതും, പരിഷ്കൃതലോകത്തിൽ നിലവിലിരിക്കുന്നതും, സാമൂഹികസാഹചര്യങ്ങൾ മാറുന്നതിനനുസരിച്ചു് നവീകരിക്കപെട്ടുകൊണ്ടിരിക്കുന്നതുമായ നിയമങ്ങൾ വ്യത്യസ്ത മതഗ്രന്ഥങ്ങൾ രൂപമെടുത്ത പുരാതനകാലങ്ങളിലും ബാധകമായിരുന്നെങ്കിൽ ജീവിതകാലം മുഴുവൻ ജയിലറകളിൽ കഴിയേണ്ടിവരുമായിരുന്ന ക്രിമിനലുകളും മാനസികരോഗികളുമാണു് പല മതങ്ങളിലും ദൈവങ്ങളും ദൈവതുല്യരുമായി ഇന്നും ആരാധിക്കപ്പെടുന്നവർ. ആരാധ്യപുരുഷന്റെ ക്രിമിനൽ കുറ്റങ്ങൾവരെ മറച്ചുപിടിക്കുക, അതിനു് കഴിയുന്നില്ലെങ്കിൽ അവയെ ഏതുവിധേനയും ന്യായീകരിക്കാനെങ്കിലും ശ്രമിക്കുക എന്നതു് അന്ധമായ അനുഗമനത്തിന്റെ ഒരു സ്വഭാവജന്യഗുണമാണു്. ഒരു ക്രിമിനലിനെ ദൈവമാക്കുന്നവർ ഒന്നുകിൽ സ്വയം ക്രിമിനലുകൾ ആയിരിക്കണം, അല്ലെങ്കിൽ ക്രിമിനാലിറ്റി എന്നാൽ എന്തെന്നു് അറിയാൻ പോലും ബോധമില്ലാത്തത്ര അജ്ഞരോ, സെൻസ്‌ ഓഫ്‌ റിയാലിറ്റി നഷ്ടപ്പെട്ടവരോ ആയിരിക്കണം. ദൈവം ഒരുതരം ബാധയാണു്. ദൈവവിശ്വാസം അതു് ബാധിച്ചതിന്റെ ലക്ഷണമാണു്. ആ തീരാവ്യാധി തലയിൽ കയറി കൂടിയാൽ പിന്നെ മനുഷ്യർ കലങ്ങിയ വെള്ളത്തിൽ നീന്തുന്ന മീനുകൾക്കു് തുല്യമായിരിക്കും. ഭംഗിവാക്കുകളിൽ എളുപ്പം മയങ്ങിവീഴുന്ന കാര്യത്തിൽ സ്ത്രീകളെ തോൽപിക്കുന്ന ഇക്കൂട്ടരെ പിടിച്ചു് കൂട്ടിലാക്കുക എന്നതു് അനായാസം സാധിക്കുന്ന കാര്യമാണു്. തങ്ങളെ പിടിക്കാൻ വരുന്നവർ ദൈവനാമത്തിൽ എഴുന്നള്ളുന്നവരാണെങ്കിൽ അവർക്കു് അങ്ങോട്ടു് ഏൽപിച്ചുകൊടുക്കുന്നതു് ഒരു കടമയും സന്തോഷവുമായി കാണുന്നവരാണവർ. അറിഞ്ഞുകൊണ്ടു് ഒരു മീനും ചെയ്യാത്ത ഒരു കാര്യം. ഈ കാഴ്ചപ്പാടിൽ നിന്നു് നോക്കുമ്പോൾ നിലനിൽപിന്റെ കാര്യത്തിൽ മീനുകളെക്കാൾ അനേകം പടികൾ താഴെ കഴിയുന്ന 'ബുദ്ധിരാക്ഷസന്മാർ' ആണു് വിശ്വാസികൾ. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ജന്മവും വളർത്തലും മൂലം തന്റേതായിത്തീർന്ന ഒരു ദൈവത്തെ അനുഭവം വഴി അറിയുന്നു എന്നും മറ്റും അവകാശപ്പെടാൻ അക്ഷരാഭ്യാസം പോലും ആർക്കുമാവശ്യമില്ല. അതിന്റെ തെളിവുകൾ ഏതു് തീർത്ഥാടനകേന്ദ്രവും, ഏതു് പള്ളിയും, ഏതു് അമ്പലവും ധാരാളമായി നൽകുന്നുണ്ടു്. വിശ്വാസികളിലെ ഈ സാധുക്കളെ ഒഴിവാക്കിയാൽതന്നെ, 'വിദ്യാസമ്പന്നർ' എന്നവകാശപ്പെടുന്ന ബാക്കിയുള്ളവരിൽ നല്ലൊരു പങ്കും ശാസ്ത്രീയവും സാമൂഹികവും ചരിത്രപരവുമായ വിഷയങ്ങളിൽ അവിശ്വാസികളായ മറ്റു് ലോകവാസികളെ അപേക്ഷിച്ചു് ഏറ്റവും കുറഞ്ഞ പരിജ്ഞാനം സ്വന്തമാക്കിയിട്ടുള്ളവരാണെന്നു് കാണാൻ കഴിയും. സ്വന്തം പ്രവർത്തനമണ്ഡലങ്ങളിൽ പോലും ദൈവത്തിന്റെ കൂട്ടുപിടിക്കാതെ ഒരുചുവടുപോലും മുന്നോട്ടു് വയ്ക്കാൻ ധൈര്യപ്പെടാത്തവർ. ദൈവം എന്തു് ചതിയാണു് ഒരുക്കിയിരിക്കുന്നതെന്നറിയില്ലല്ലോ. അനുയോജ്യമായ പഠനവും പരിശീലനവും വഴി തന്റെ തൊഴിൽ സ്വായത്തമാക്കിയിട്ടുള്ള ഒരുവനു് അവന്റെ 'കർമ്മം' ചെയ്യാൻ ഒരു ദൈവത്തിന്റെയും ഒത്താശ ആവശ്യമില്ല. എന്തു് ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നുമുള്ള അറിവും ആത്മവിശ്വാസവുമാണു് അവന്റെ കൈമുതൽ. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ആരെയാണു് വിശ്വാസികൾ &quot;ദൈവം, ദൈവം&quot; എന്നു് കൊട്ടിഘോഷിക്കുന്നതെന്നു് ചിന്തിച്ചിട്ടുണ്ടോ? പ്രപഞ്ചത്തിലുള്ള ഓരോ തരിയുടെയും വിധി മുൻകൂട്ടി (എന്ന്വച്ചാൽ ഇന്നലെയും മിനിഞ്ഞാന്നും ഒന്നുമല്ല, പ്രപഞ്ചം ഉണ്ടാവുന്നതിനും വളരെ മുൻപേതന്നേ!) നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള ചങ്ങാതിയാണു് ദൈവം എന്ന പേരിൽ അറിയപ്പെടുന്ന ഈ 'ഏതാണ്ടു്'. പക്ഷേ, ചില്ലിക്കാശു്, മെഴുകുതിരി, പാച്ചോറു്, പായസം, തുലാഭാരം മുതലായവയൊക്കെ കണ്ടാൽ തീട്ടം കണ്ട ഈച്ചയെപ്പോലെ ഈ ദൈവം തമ്പുരാനു് നിയന്ത്രണം വിടും, വായിൽ വെള്ളമൂറും. അപ്പോൾ ലോകാരംഭത്തിനും മുൻപുതന്നെ താൻ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള കാര്യങ്ങളിൽ വിശ്വാസിക്കു് അനുകൂലമായവിധത്തിൽ നീക്കുപോക്കുകൾ വരുത്തി നേർച്ചകാഴ്ചകൾ സ്വന്തമാക്കുകയല്ലാതെ അങ്ങേർക്കു് മറ്റു് പോംവഴിയൊന്നുമില്ല. അങ്ങേയറ്റം പരസ്പരവിരുദ്ധമായ ഈ രണ്ടു് കാര്യങ്ങളും ഒരേ നാവുകൊണ്ടു് പറയുകയും ഒരേ 'ബുദ്ധി' കൊണ്ടു് വിശ്വസിക്കുകയും ചെയ്യുന്ന ജീവികളാണു് വിശ്വാസികൾ എന്നറിയപ്പെടുന്നവർ. ഭാവിയിലൊരിക്കൽ ദൈവം ഇവരെക്കൊണ്ടു് സ്വർഗ്ഗം മുഴുവൻ നിറയ്ക്കുമത്രെ! രക്ഷപെടുത്താൻ കഴിയുന്നവർ സ്വയം രക്ഷപെടുത്തുക എന്നേ എനിക്കു് പറയാനുള്ളു. വിശ്വാസിയുടെ നക്കാപ്പിച്ചകൾ കാണുമ്പോൾ മയങ്ങിവീഴുന്ന ദൈവം! ഓരോ മൺതരിയും എപ്പോൾ എന്തു് ചെയ്യണം, എങ്ങനെ പെരുമാറണം, ഓരോ മനുഷ്യന്റെയും ഓരോ ജീവിയുടെയും ഓരോ രോമവും എപ്പോൾ എവിടെ എങ്ങനെ (നടക്കുമ്പോഴോ കിടക്കുമ്പോഴോ ഉണ്ണുമ്പോഴോ ഉറങ്ങുമ്പോഴോ കുളിക്കുമ്പോഴോ ചീകുമ്പോഴോ....) കൊഴിയണം മുതലായ കാര്യങ്ങൾ ഈ വക വസ്തുക്കളൊന്നും ഉണ്ടാവുന്നതിനും മുന്നേതന്നെ മാറ്റമില്ലാത്തവിധം നിശ്ചയിച്ചുറപ്പിച്ച അതേ ദൈവം! അതുപോലൊരു ദൈവത്തിനുവേണ്ടി അൽപമെങ്കിലും ചിന്താശേഷിയുള്ള ഒരു മനുഷ്യന്റെ പക്കൽ അറപ്പും അവജ്ഞയും അവഗണനയും മാത്രമേ ബാക്കിയുണ്ടാവാൻ പാടുള്ളു. അതിനു് വിപരീതമായ ഏതു് വികാരവും മനുഷ്യബുദ്ധിയോടുള്ള അക്ഷന്തവ്യമായ അവഹേളനമാണു്. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;&quot;എന്റെ ഗ്രന്ഥം നീ ശരിക്കല്ല മനസ്സിലാക്കുന്നതു്&quot;, &quot;എന്റെ ഗ്രന്ഥം മനസ്സിലാവണമെങ്കിൽ എന്റെ ദൈവം മനസ്സുവയ്ക്കണം&quot;, &quot;എന്റെ ദൈവം നിന്റെ മനസ്സു് അടച്ചിരിക്കുന്നു&quot; - ഇതെല്ലാം ഒരു അവിശ്വാസിയോടോ അന്യവിശ്വാസിയോടോ ഒറ്റ ശ്വാസത്തിൽ പറയാൻ ഒരു മതവിശ്വാസിക്കു് ഒരു ബുദ്ധിമുട്ടുമില്ല. നിന്റെ ദൈവം മനസ്സുവച്ചാലേ എനിക്കു് നിന്റെ ഗ്രന്ഥം മനസ്സിലാക്കാൻ കഴിയുകയുള്ളു എങ്കിൽ, ഞാൻ അതു് മനസ്സിലാക്കണമെന്നു് നിന്റെ ദൈവത്തിനു് തോന്നുന്നുണ്ടെങ്കിൽ, ആ ജോലി ചെയ്യേണ്ടതു് അങ്ങേരല്ലേ? അതിനു് നീയെന്തിനു് എന്റെ പിന്നാലെ നടന്നു് വായിട്ടലയ്ക്കണം? അതോ നീതന്നെയാണോ നിന്റെ ദൈവം? ഒരുതരം 'അഹം ബ്രഹ്മാസ്മി'? പരസ്പരവൈരുദ്ധ്യങ്ങളെ അഹംഭാവവുമായി കൂട്ടിക്കലർത്തി മനുഷ്യരൂപത്തിൽ വാർത്തെടുക്കുന്നതാണു് ഒരു ദൈവവിശ്വാസി എന്നതിനാൽ അതിനുവേണ്ട എല്ലാ യോഗ്യതകളും നിനക്കുണ്ടു്. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;മനുഷ്യൻ മറ്റു് ദൈവങ്ങളെ ആരാധിക്കരുതെന്നു് കൽപിക്കുന്ന ഒരു ദൈവം അവർക്കു് തന്നെവിട്ടു് പോകാൻ തോന്നിക്കുന്ന വിധം തന്നെക്കാൾ ശക്തനായ ഒരു ദൈവമെങ്കിലും ഉണ്ടെന്നു് അംഗീകരിക്കുകയാണു് ചെയ്യുന്നതു്. അതായതു്, മറ്റു് ദൈവങ്ങളെ മാത്രമല്ല, മനുഷ്യരെപ്പോലും ഭയപ്പെടുന്ന ഒരു പേടിത്തൊണ്ടൻ മാത്രമാണു് ആ ദൈവം. മറ്റു് ദൈവങ്ങളെക്കാൾ താൻ യോഗ്യനാണെന്നു് വരുത്താൻ മനുഷ്യർക്കു് കൽപന നൽകുകയല്ല, ആ ദൈവങ്ങളെ നേരിടുകയാണു് അന്തസ്സുള്ള ഒരു ദൈവം ചെയ്യേണ്ടതു്. തനിക്കൊപ്പം യോഗ്യതയില്ലാത്ത ദൈവങ്ങളെ അവഗണിക്കുന്നതിൽ ഒരു സർവ്വശക്തനു് എന്തു് പ്രശ്നം? സർവ്വശക്തനായ ഒരു ദൈവത്തിലും ശക്തനായ മറ്റൊരു ദൈവം ഉണ്ടാവുന്നതെങ്ങനെ? മറ്റേതെങ്കിലും ഒരു ദൈവം താനാണു് കൂടുതൽ ശക്തിമാൻ എന്നു് അവകാശപ്പെട്ടാൽ അവനെ നേരിടുന്നതിനു് പകരം &quot;അയ്യോ ആരും അങ്ങോട്ടു് പോകല്ലേ, അവനെ ആരാധിക്കല്ലേ&quot; എന്നു് വിലപിക്കുകയല്ല ഒരു സർവ്വശക്തൻ ചെയ്യേണ്ടതു്. ഇതിന്റെയെല്ലാം പിന്നിൽ യഥാർത്ഥത്തിൽ ഒരു ദൈവമായിരുന്നെങ്കിൽ മാറിമാറി കൽപനകളിറക്കുക, കഥയും നോവലുമെഴുതുക മുതലായ നാണംകെട്ട പണികൾക്കു് അവൻ പോകുമായിരുന്നില്ല. ദൈവനാമത്തിൽ മനുഷ്യർ എഴുതിയുണ്ടാക്കുന്ന കഥാപ്രസംഗങ്ങൾ എത്ര തിരുത്തിയാലും പുതുക്കിയാലും പണിതിട്ടും പണിതിട്ടും പണി തീരാത്ത വീടുപോലെ അപൂർണ്ണമായി അവശേഷിക്കും. കാലാന്തരത്തിൽ ബൗദ്ധികലോകം അതിനെ ഒരു ഭാർഗ്ഗവീനിലയമായി എഴുതിത്തള്ളിയാലും കുറെ 'നിത്യ ഇന്നലെകൾ' അതിനെ കെട്ടിപ്പിടിച്ചു് അതിലെ കെട്ടുകഥകൾ ദൈവവചനങ്ങൾ ആയാലെന്നപോലെ പ്രസംഗിച്ചുകൊണ്ടിരിക്കും. അണഞ്ഞതും കരിന്തിരി കത്തുന്നതുമായ ഏറെ കൽവിളക്കുകൾ അത്തരം ദൈവങ്ങളുടെയും ദൈവവചനങ്ങളുടെയും കഥകൾ വിളിച്ചോതുന്ന മൂകസാക്ഷികളായി ലോകചരിത്രത്തിൽ നിലകൊള്ളുന്നുണ്ടു്. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;&quot;എനിക്കറിയാത്ത കാര്യങ്ങൾ എന്നെ അലട്ടുന്നില്ല&quot; എന്നൊരു ചൊല്ലുണ്ടു്. എനിക്കു് ഒരു ചുക്കും അറിയില്ലെങ്കിൽ എന്നെ ഒരു ചുക്കും അലട്ടുന്നില്ല എന്നും വേണമെങ്കിൽ അതിനെ വായിക്കാം. അതുപോലെ, ഒരു മാങ്ങാത്തൊലിയും അറിയില്ലെങ്കിലും എല്ലാം അറിയുന്നവൻ എന്നു് ഭാവിക്കാൻ ഏറ്റവും പറ്റിയ സൂത്രമാണു് ദൈവം. ആ സൂത്രത്തെ, അതായതു് ദൈവത്തെ, കൈവശമാക്കിയവരാണു് സുവിശേഷഘോഷണം നടത്തുന്ന ഉപദേശി, പാസ്റ്റർ മുതലായ അന്യഗ്രഹജീവികൾ. മനുഷ്യരെപ്പോലെതന്നെ രണ്ടുകാലിൽ നടക്കുന്നവരും കൈകൊണ്ടു് വാരിത്തിന്നുന്നവരുമാണു് അവരുമെങ്കിലും, നാലാളു് കൂടിനിൽക്കുന്നതു് കണ്ടാൽ പരിശുദ്ധാത്മാവു് ബാധിച്ചവരെപ്പോലെ അവർക്കോ കേൾക്കുന്നവർക്കോ മനസ്സിലാവാത്ത മറുഭാഷ സംസാരിച്ചില്ലെങ്കിൽ ഇരിക്കപ്പൊറുതിയില്ലാത്ത ഒരുതരം വിചിത്ര ജീവികൾ. ആവേശം മൂത്താൽ സ്റ്റേജിൽ കൊഞ്ചു് തെറിക്കുന്നതുപോലെ തെറിച്ചും കുതിച്ചും കൊണ്ടാവും അവരുടെ ഈ മറുഭാഷാവതരണം. ഒരു മൾട്ടിടാസ്കിംഗ്‌ വിദഗ്ദ്ധനായ അവരുടെ ദൈവം നക്ഷത്രങ്ങളെയും ഗ്യാലക്സികളെയുമൊക്കെ ശൂന്യാകാശത്തിലൂടെ യാതൊരു ട്രാഫിക്‌ ജാമോ കൂട്ടിയിടിയോ ഉണ്ടാവാത്തവിധം ഓടിച്ചുകൊണ്ടിരിക്കുന്നതു് എത്ര അതിശയകരമാണെന്നു് കേൾവിക്കാരെ ബോദ്ധ്യപ്പെടുത്തുന്ന അവരുടെ വാചകമടിവീഡിയോകൾ കണ്ടിട്ടുള്ളവർക്കു് ഇപ്പറഞ്ഞ കാര്യത്തിൽ സംശയമുണ്ടാവാൻ വഴിയില്ല. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;വിവരദോഷവും വക്രബുദ്ധിയും ഇണചേരുമ്പോൾ പിറക്കുന്ന വിടുവായത്തമാണു് മതതത്വ'ശാസ്ത്രം'. നിനക്കു് വേണ്ടതെല്ലാം നിന്റെ വേദഗ്രന്ഥത്തിലുണ്ടു് എന്നാണവർ പഠിപ്പിക്കുന്നതു്. അതത്ര തെറ്റായ ഒരു കാര്യമല്ലെന്നു് പറയേണ്ടിയിരിക്കുന്നു. കാരണം, ഒരു പൊത്തകവും വായിക്കാത്ത പോത്തുകളും തിന്നുക, തൂറുക, കുഞ്ഞുങ്ങളെ ജനിപ്പിക്കുക, ചാവുക മുതലായ കർമ്മങ്ങൾ ചെയ്യുന്നുണ്ടു്. ചില സന്ദർഭങ്ങളിൽ കവിത ചൊല്ലാനും, ചാണകത്തിൽ കലാസൃഷ്ടികൾ നടത്താനുമുള്ള സർഗ്ഗാത്മകതപോലും പോത്തുകളിൽ വീക്ഷിക്കാൻ കഴിയും. വേദങ്ങളും ഉപനിഷത്തുക്കളുമൊന്നും വായിക്കാഞ്ഞിട്ടും ആത്മീയമായ കാര്യങ്ങളിലും പോത്തുകൾ മനുഷ്യരേക്കാൾ ഒട്ടും പിന്നിലല്ല. ഒരു ഭഗവദ്‌ഗീതാപണ്ഡിതന്റെ അഭിപ്രായത്തിൽ, &quot;ധർമ്മക്ഷേത്രേ കുരുക്ഷേത്രേ&quot; എന്ന ആദ്യത്തെ ഒറ്റ വരിയിൽത്തന്നെ ആ ഗ്രന്ഥത്തിലെ മുഴുവൻ സന്ദേശവും നൽകിയിട്ടുള്ള ലോകത്തിലെ ഒറ്റ ഗ്രന്ഥമാണു് ഭഗവദ്‌ഗീത. ആ സന്ദേശം എന്തെന്നും അദ്ദേഹം തന്നെ പറയുന്നുണ്ടു്. പക്ഷേ, ആ സന്ദേശത്തിൽ എത്താനായി &quot;രണ്ടും നാലും വാക്കുകൾ ഇടത്തോട്ടിട്ടിട്ടു് മൂന്നും ഒന്നും വാക്കുകൾ ഒന്നു് തിരിച്ചിട്ടുകൊണ്ടു്&quot; ആ ഒന്നാംവരിയെ ബലാൽക്കാരേണതന്നെ അംഗഭംഗപ്പെടുത്താനും അദ്ദേഹം മടിക്കുന്നില്ല. സത്യാന്വേഷികളായ മനുഷ്യർ സത്യത്തിൽ എത്തിച്ചേരാൻ എന്തെന്തു് ത്യാഗങ്ങളും കുറുക്കുവഴികളും സ്വീകരിക്കുകയില്ല? അതുപോലൊരു ചെറിയ ഗിമിക്ക്‌. അതുവഴി &quot;ക്ഷേത്രേ ക്ഷേത്രേ കുരു ധർമ്മം&quot; എന്ന ഹൈബ്രിഡിൽ എത്തിച്ചേരുന്ന അദ്ദേഹം ആ സന്ദേശം നമ്മോടു് അരുളിച്ചെയ്യുന്നു: &quot;അവനവന്റെ കർമ്മമണ്ഡലത്തിൽ അവനവന്റേതായ ധർമ്മം അനുഷ്ഠിക്കുക.&quot; അതുതന്നെയല്ലേ പോത്തുകളും ചെയ്യുന്നതു്? പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ ഇടപാടിൽ കർമ്മം ചെയ്യാത്തതിന്റേയോ, ധർമ്മം അനുഷ്ഠിക്കാത്തതിന്റെയോ പേരിൽ ഒരു പെറ്റിക്കേസുപോലും പോത്തിനെ പ്രതിയാക്കി ഇതുവരെ കാലൻ ഫയൽ ചെയ്തിട്ടില്ല എന്നും നമ്മൾ നന്ദിപൂർവ്വം സ്മരിക്കുക. &lt;/span&gt;&lt;br&gt;</description>
            <pubDate>Mon, 02 Jan 2012 16:39:45 +0100</pubDate>
        </item>
        <item>
            <title>ദൈവനാമത്തില്‍ അരങ്ങേറുന്ന ...</title>
            <link>http://www.seekebi.net/god-and-religion/ദൈവനാമത്തില്‍-അരങ്ങേറുന്ന-പൈശാചികത്വം</link>
            <description>&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;വിശ്വാസികള്‍ സ്നേഹമയനും നീതിമാനുമായ അവരുടെ ദൈവത്തെ പുകഴ്ത്താനായി അവരുടെ വേദഗ്രന്ഥങ്ങളില്‍ നിന്നും പലതും ക്വോട്ട് ചെയ്യാറുണ്ടു്‌. അവയില്‍ തന്നെയുള്ള മറ്റു്‌ ചില ഇരുണ്ട ചിത്രങ്ങള്‍ മറഞ്ഞുതന്നെ ഇരിക്കുന്നതാണു്‌ അവര്‍ക്കു്‌ കൂടുതല്‍ ഇഷ്ടം. അതുപോലുള്ള എത്രയോ ഉദാഹരണങ്ങളില്‍ ഒന്നു്‌ - ബൈബിളില്‍ നിന്നും: &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;അനന്തരം യഹോവ മോശെയോടു്‌ അരുളിച്ചെയ്തതു്‌: യിസ്രായേല്‍ മക്കള്‍ക്കുവേണ്ടി മിദ്യാന്യരോടു്‌ പ്രതികാരം നടത്തുക; അതിനുശേഷം നീ നിന്റെ ജനത്തോടു്‌ ചേരും. ... ... യഹോവ മോശെയോടു്‌ കല്പിച്ചതുപോലെ അവര്‍ മിദ്യാന്യരോടു്‌ യുദ്ധം ചെയ്തു്‌ ആണുങ്ങളെ ഒക്കെയും കൊന്നു. നിഹതന്മാരുടെ കൂട്ടത്തില്‍ അവര്‍ മിദ്യാന്യരാജാക്കന്മാരായ ഏവി, രേക്കെം, സൂര്‍, ഹൂര്‍, രേബ എന്നീ അഞ്ചു്‌ രാജാക്കന്മാരെയും കൊന്നു. ... ... യിസ്രായേല്‍ മക്കള്‍ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി. അവരുടെ സകല വാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു. അവര്‍ പാര്‍ത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു്‌ ചുട്ടുകളഞ്ഞു. ... ... &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;മൊശെയും പുരോഹിതന്‍ എലെയാസാരും സഭയുടെ സകല പ്രഭുക്കന്മാരും പാളയത്തിനു്‌ പുറത്തു്‌ അവരെ എതിരേറ്റുചെന്നു. ... ... എന്നാല്‍ മോശെ സൈന്യനായകന്മാരോടു്‌ കോപിച്ചു്‌ പറഞ്ഞതെന്തെന്നാല്‍: നിങ്ങള്‍ സ്ത്രീകളെയെല്ലാം ജീവനോടെ വച്ചിരിക്കുന്നു. ... ... ആകയാല്‍ ഇപ്പോള്‍ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളവിന്‍. പുരുഷനോടുകൂടി ശയിക്കാത്ത പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ വച്ചുകൊള്‍വിന്‍ - സംഖ്യാപുസ്തകം ൩൧: ൧, ൧൮. (കന്യകമാരോടു്‌ മോശെ കരുണയുള്ളവനാണു്‌. അതിനാല്‍ മൊശെയുടെ നിലപാടേ യഹോവക്കും എടുക്കാനാവൂ! ഭരണാധികാരവും പൗരോഹിത്യവും ഇണ ചേര്‍ന്നപ്പോഴൊക്കെ ജന്മമെടുത്തതു്‌ സമാനതകളില്ലാത്ത ഭീകരരൂപങ്ങളായിരുന്നു.)&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ആരായിരുന്നു ഈ മിദ്യാന്യര്‍? &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഒരു മിസ്രയീമ്യനെ (ഈജിപ്ഷ്യന്‍) അടിച്ചുകൊന്നു്‌ മണലില്‍ മറവുചെയ്ത മോശെ നാല്പതുവര്‍ഷം ഒളിച്ചുപാര്‍ത്ത ദേശമാണു്‌ മിദ്യാന്‍. ഒരു മിദ്യാന്യപുരോഹിതന്‍ തന്റെ മകളായ സിപ്പോറയെ മോശെക്കു്‌ ഭാര്യയായി കൊടുക്കുക പോലും ചെയ്തു - പുറപ്പാടു്‌ ൨: ൧൧ - ൨൨. അവിടെ വച്ചാണു്‌ സാക്ഷാല്‍ യഹോവ 'എരിഞ്ഞുപോകാത്ത മുള്‍മരത്തിന്റെ' രൂപത്തില്‍ മോശെക്കു്‌ പ്രത്യക്ഷപ്പെട്ടതും - പുറപ്പാടു്‌ ൩:൧ - ൬.&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഈ മിദ്യാന്യര്‍ അബ്രഹാമിനു്‌ അവന്റെ മറ്റൊരു ഭാര്യയായിരുന്ന കെതൂറായില്‍ ജനിച്ച ആറു്‌ ആണ്മക്കളില്‍ ഒരുവനായിരുന്ന മിദ്യാന്റെ വംശമാണെന്നും ബൈബിള്‍ പറയുന്നു - ഉല്പത്തി ൨൫: ൧, ൨.&amp;nbsp; അതായതു്‌, മിദ്യാന്യനായ ഒരു പ്രവാചകനു്‌ വേണമെങ്കില്‍ അബ്രഹാമിന്റെ മക്കളുടെ (യിസഹാക്ക്, യിശ്മായേല്‍) വംശത്തിന്റെ മതങ്ങളായ യിസ്രായേല്‍, ഇസ്ലാം എന്നിവയോടൊപ്പം മൂന്നാമതൊരു മതം 'മിദ്യാനിസം' എന്ന പേരില്‍ സ്ഥാപിക്കുന്നതിനു്‌ പിന്‍തുടര്‍ച്ചാവകാശപ്രകാരം തടസ്സമൊന്നും ഉണ്ടായിരുന്നില്ല. മിദ്യാന്യരോടു്‌ യഹോവ (അല്ലാഹു) പെരുമാറിയ രീതിയെ ന്യായീകരിക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലും കാണാനാവും. ഖുര്‍ആന്‍ പ്രകാരം അതൊന്നും അല്ലാഹു അവരോടു്‌ കാണിച്ച അക്രമമല്ല, അവര്‍ അവരോടുതന്നെ ചെയ്ത അക്രമമാണു്‌! (൯:൭൦) മനുഷ്യരക്തം മണക്കുന്ന ഇത്തരം ഗ്രന്ഥങ്ങളും കക്ഷത്തില്‍ വച്ചുകൊണ്ടാണു്‌ സമാധാനത്തിന്റെ മാടപ്രാവുകളായ വിശ്വാസികള്‍ ദൈവത്തെ ന്യായീകരിക്കാനും ശാസ്ത്രത്തെ തെറി പറയാനുമായി ലോകമാസകലം പരക്കം പായുന്നതു്‌.&amp;nbsp; &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ പിന്‍തലമുറക്കാരായിരുന്ന, അഭയാര്‍ത്ഥി ആയിരുന്ന സമയത്തു്‌ മോശെക്കു്‌ അഭയം നല്‍കിയ, ഒരു ഭാര്യയെ സമ്മാനിച്ചു്‌ ബഹുമാനിച്ച, തനിക്കു്‌ പ്രത്യക്ഷപ്പെടാനായി യഹോവ തിരഞ്ഞെടുത്ത ഒരു നാട്ടിലെ ജനതയായിരുന്ന മിദ്യാന്യരോടു്‌ പെരുമാറേണ്ടതെങ്ങനെ എന്നു്‌ മാതൃകാപരമായി കാണിച്ചുതരുന്ന മോശെയും സകല മനുഷ്യരുടെയും സ്രഷ്ടാവായ യഹോവയും! അവര്‍ അന്യവിശ്വാസികളായിരുന്നു എന്നതായിരുന്നു കാരണം. ഈ അന്യവിശ്വാസം ഇപ്പറഞ്ഞ അവസരങ്ങളിലൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. ഈ വസ്തുതക്കു്‌ അന്നത്തെപ്പോലെതന്നെ ഇന്നും മാറ്റമൊന്നുമില്ല. ഞങ്ങള്‍ക്കു്‌ നേട്ടമുണ്ടാക്കുന്നതെന്തോ അതാണു്‌ ഞങ്ങളുടെ ദൈവത്തിന്റെയും ഇഷ്ടം! ഞങ്ങളുടെ ദൈവത്തെയോ, പ്രവാചകന്മാരെയോ, ഗ്രന്ഥങ്ങളെയോ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുതു്‌. അതേസമയം ഞങ്ങള്‍ക്കു്‌ ആരെയും എന്തിനെയും വിമര്‍ശിക്കാനും തെറിപറയാനും ചെളി വാരിയെറിയാനും അവകാശമുണ്ടുതാനും.&amp;nbsp; ദൈവവിശ്വാസം എന്ന മൊണോപ്പൊളി!&lt;/span&gt;&lt;br&gt;</description>
            <pubDate>Tue, 20 Dec 2011 12:24:10 +0100</pubDate>
        </item>
        <item>
            <title>വിഡ്ഢിയാവുക, വിശ്വാസിയാവുക!</title>
            <link>http://www.seekebi.net/god-and-religion/വിഡ്ഢിയാവുക-വിശ്വാസിയാവുക-</link>
            <description>&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;വിശ്വാസപരമായ കാര്യങ്ങളിൽ ഓരോ വാക്കിനും അതിന്റേതായ സ്ഥാനമുണ്ടു്‌. ഒരൊറ്റ വാക്കു്‌ 
സ്ഥാനം തെറ്റി പ്രത്യക്ഷപ്പെട്ടാൽ മതി, വിശ്വാസികൾ അസ്വസ്ഥരാവും. ദൈവം പറയുന്നതു്‌, 
അതു്‌ സ്വന്തം മകനെ കുരുതി കഴിക്കാനായാലും ശരി, ഒരക്ഷരംപോലും തെറ്റിക്കാതെ 
അനുസരിക്കുകയാണു്‌ നിന്റെ കർത്തവ്യം എന്നാണു്‌ വിശ്വാസി ബാല്യം മുതലേ 
പഠിപ്പിക്കപ്പെടുന്നതു്‌. അതിൽ നിന്നും വ്യത്യസ്തമായതെന്തെങ്കിലും കേൾക്കുകയോ 
പറയുകയോ ചെയ്യുകയോ ചെയ്യേണ്ടിവന്നാൽ, അതു്‌ അവന്റെ ഓറിയെന്റേഷൻ ആകെമൊത്തം 
താറുമാറാക്കും - പ്രത്യേകിച്ചും, താൻ മനുഷ്യരാൽ വീക്ഷിക്കപ്പെടുന്നുണ്ടു് എന്ന ബോധം 
അവനുള്ളപ്പോൾ. തിന്മ ചെയ്യുന്നതിലല്ല, താൻ തിന്മ ചെയ്യുന്നതു് ദൈവം അറിയുന്നതിൽ 
പോലുമല്ല, തന്റെ തിന്മകൾ മനുഷ്യർ അറിയുന്നതിലാണു് അവന്റെ അങ്കലാപ്പു്. വല്ലപ്പോഴും 
അബദ്ധവശാൽ അവനൊരു നന്മ ചെയ്യുന്നുണ്ടെങ്കിൽ അതു് നാലാൾ അറിയണമെന്നും അവനു് 
നിർബന്ധമുണ്ടു്. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;പൊതുവേ ഓറിയെന്റേഷൻ അൽപം കുറഞ്ഞ ജീവികളാണു് 
അല്ലെങ്കിൽത്തന്നെ വിശ്വാസികൾ. വിശ്വാസികളുടെ പിതാവായ അബ്രഹാം തന്നെ ഇതിനു് തെളിവു് 
നൽകുന്നുണ്ടു്. (വിവരവും വിദ്യാഭ്യാസവും ബിരുദവുമൊക്കെയുള്ളവർ ഇതൊന്നും 
വായിക്കുന്നുണ്ടാവുമെന്നു് തോന്നുന്നില്ല. ഇനി അഥവാ ഉണ്ടെങ്കിൽ, ഏബ്രഹാം എന്നേ 
വായിക്കാവൂ, അല്ലെങ്കിൽ അക്ഷരസ്ഫുടതയില്ലായ്മയുടെ പേരിൽ പ്രൊമോഷൻ കിട്ടാതിരിക്കാൻ 
സാദ്ധ്യതയുണ്ടു്.) ബൈബിൾ പറയുന്നതു് ശരിയാണെങ്കിൽ, ഈ അബ്രഹാം തന്റെ ഒറിജിനൽ 
ഭാര്യയായ സാറയിൽ നിന്നും ജനിച്ച യിസഹാക്കു് എന്ന പയ്യനെ ദൈവകൽപനപ്രകാരം കടമറ്റത്തു് 
കത്തനാർക്കു് പണ്ടൊക്കെ ചില ശുദ്ധമാനകർഷകർ അർപ്പിക്കാറുണ്ടായിരുന്നു എന്നു് 
കേട്ടിട്ടുള്ള 'കോഴിവെട്ടും വെള്ളം കുടിയും' നേർച്ചയുടെ മാതൃകയിൽ യഹോവക്കു് 
നരബലിയായി അർപ്പിക്കാൻ ശ്രമിക്കുകയുണ്ടായി. ഈ കഥ കേൾക്കാത്തവർ ചുരുക്കമായിരിക്കും. 
പക്ഷേ, കഥാന്ത്യം The operation was successful, but the patient died എന്ന 
പ്രയോഗത്തിനു് വിപരീതമായി The operation was not successful, because the patient 
did not die എന്ന രീതിയിൽ ആയിരുന്നതിനാൽ, ഫോർമാലിറ്റികളിൽ എന്തെങ്കിലും പിഴവു് 
സംഭവിച്ചോ എന്ന സംശയം ന്യായമായും അബ്രഹാമിനെ അലട്ടിയിട്ടുണ്ടാവണം. തുടർക്കഥക്കു് 
അങ്ങനെയേ കേൾക്കാൻ കൊള്ളാവുന്ന ഒരു വിശദീകരണം നൽകാനാവൂ എന്നാണെന്റെ പക്ഷം. &quot;നിന്റെ 
മകനെ എനിക്കായി കുരുതി കഴിക്കണം&quot; എന്ന ദൈവകൽപന താൻ കേട്ടു എന്ന കാര്യത്തിൽ 
തർക്കമൊന്നും ഇല്ലാതിരുന്നിട്ടും ബലികർമ്മം എന്തുകൊണ്ടു് നടക്കാതെ പോയി? 
അതായിരുന്നിരിക്കണം അബ്രഹാമിനെ മഥിച്ചുകൊണ്ടിരുന്ന ചിന്ത. ദൈവത്തിന്റെ വാക്കിനു് 
മാറ്റം സംഭവിക്കുകയോ? മറ്റെന്തു് സംഭവിച്ചാലും അതുമാത്രം സംഭവിക്കില്ലെന്ന കാര്യം 
അവനു് ഉറപ്പായിരുന്നു. അപ്പോൾ തനിക്കു് ദാസി ഹാഗാറിൽ നിന്നും ജനിച്ച യിശ്മായേലിന്റെ 
കാര്യം അബ്രഹാം ഓർത്തുകാണണം. സമ്പത്തുകാലത്തു് തൈപത്തു് വച്ചാൽ ആപത്തു് കാലത്തു് 
ഉണ്ടാകാവുന്ന ഓരോ ഗുണങ്ങൾ! ഇനിയിപ്പോൾ യഹോവ അറുക്കാൻ പറഞ്ഞതു് യിശ്മായേലിന്റെ 
കഴുത്തായിരുന്നോ ആവോ? ഓർമ്മക്കുറവു് ഒരു കുറ്റകൃത്യമായി അംഗീകരിക്കപ്പെടാത്ത 
പ്രായത്തിലുമായിരുന്നു അബ്രഹാം എന്നും കൂട്ടിക്കോളൂ. പിന്നെ ഒട്ടും താമസിച്ചില്ല, 
അദ്ദേഹം ഒരുവട്ടം കൂടി മലചവിട്ടാൻ തീരുമാനിച്ചു. ഇത്തവണ ബലികഴിക്കേണ്ടതു് 
യിശ്മായേലിനെ ആയിരുന്നതിനാലും, ഒരുവന്റെ കഴുത്തറക്കാൻ അവന്റെ കഴുത്തുതന്നെ 
വേണമെന്നതിനാലും, അവനെയും കൂട്ടിയായിരുന്നു മലകയറ്റം. പക്ഷേ, യിശ്മായേലിന്റെ 
ഭാഗ്യത്തിനു് ഇത്തവണയും അബ്രഹാമിനു് തന്നിലുള്ള വിശ്വാസം ടെസ്റ്റ്‌ ചെയ്യുക എന്നൊരു 
ലക്ഷ്യമേ യഹോവക്കുണ്ടായിരുന്നുള്ളു. ചില കാര്യങ്ങളിൽ പരീക്ഷണനിരീക്ഷണങ്ങൾ വഴി ഒരു 
തീരുമാനത്തിലെത്തുന്നതാണു് ഉത്തമമെന്നു് ദൈവത്തിനുമറിയാം. മൈക്ക്‌ ടെസ്റ്റ്‌ 
ചെയ്യുന്നതു് കേട്ടിട്ടില്ലേ? ടെസ്റ്റിംഗ്‌, ടെസ്റ്റിംഗ്‌, ഹലോ, ഹലോ, വൺ, ടൂ, ത്രീ, 
ഹലോ അബ്രഹാം, ഹലോ, ടെസ്റ്റിംഗ്‌ ടെസ്റ്റിംഗ്‌, യുവർ വിശ്വാസം ടെസ്റ്റിംഗ്‌, ഹിയർ 
യുവർ യഹോവ, ഹലോ, ടെസ്റ്റിംഗ്‌, ടെസ്റ്റിംഗ്‌, ..... &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഖുർആൻ രചിച്ചവരുടെ 
അഭിപ്രായപ്രകാരം ഈ കഥയുടെ രണ്ടാം ഭാഗം സത്യവും ആദ്യഭാഗം നുണയുമാണു്, മോശെയുടെ 
പുസ്തകങ്ങൾ രചിച്ചവർ ആരോ അവരുടെ അഭിപ്രായത്തിൽ ആദ്യഭാഗം സത്യവും രണ്ടാം ഭാഗം 
നുണയുമാണു്. ബൈബിൾ അനുസരിച്ചു് ബലി കഴിക്കാൻ കൊണ്ടുപോയതു് യിസഹാക്കിനെയാണു്. ഖുർആൻ 
പറയുന്നു യിശ്മായേൽ ആയിരുന്നു 'ബലിമൃഗത്തിന്റെ' പാർട്ട്‌ അഭിനയിച്ചതെന്നു്. രണ്ടും 
ദൈവവചനമാണെന്ന കാര്യത്തിൽ അതിലോരോന്നിലും വിശ്വസിക്കുന്നവർക്കു് തെല്ലുപോലും 
സംശയവുമില്ല. അതിനുവേണ്ടി തിളയ്ക്കുന്ന എണ്ണയിൽ (തിളയ്ക്കുന്നതു് കാരെള്ളെണ്ണ 
ആയാലും, സൂര്യകാന്തിയെണ്ണ ആയാലും, മണ്ണെണ്ണ ആയാലും) ഭാഗികമായോ പൂർണ്ണമായോ 
മുങ്ങിക്കുളിക്കാൻ പോലും തയ്യാറാവുന്ന ലക്ഷക്കണക്കിനു് വിശ്വാസികൾ 
രണ്ടുപക്ഷത്തുമുണ്ടു്. അതുകൊണ്ടാണു് ഒരു യിസഹാക്കു് വേർഷനും ഒരു യിശ്മായേൽ വേർഷനും 
ആവശ്യമായി വരുന്നതു്. മതവിഹാരം വ്രണപ്പെടാതിരിക്കാൻ എന്തെന്തു് ഓയിന്റ്‌മെന്റുകൾ 
പരുവിനുമീതെ വാരിപ്പൂശാൻ നമ്മൾ തയ്യാറാവുകയില്ല? കാര്യങ്ങൾ ഇങ്ങനെയൊക്കെ 
ആണെങ്കിലും, നമ്മെ സംബന്ധിച്ചു് ഈ അങ്കത്തിൽ ശ്രദ്ധാർഹമായതു്, കർട്ടൻ 
വീഴുന്നതിനുമുൻപു്, മുറുക്കാൻകല്ലിലും അമ്മിക്കല്ലിലും മാറിമാറിവച്ചു് ഇടിച്ചാലും 
പൊട്ടാത്ത അടയ്ക്ക പോലെ ഉറച്ച വിശ്വാസത്തിന്റെ ഉടമയാണു് അബ്രഹാം എന്നു് 
പരീക്ഷിച്ചറിഞ്ഞ യഹോവ അവനു് 'സ്വന്തം മക്കളുടെ കഴുത്തറക്കാൻ പോലും മടിക്കാത്തവൻ' 
എന്ന അർത്ഥത്തിൽ 'വിശ്വാസികളുടെ പിതാവു്' എന്ന ബിരുദം നൽകി അഭിനന്ദിച്ചു എന്ന 
ചരിത്രപ്രധാനമായ വസ്തുതയാണു്.&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;എന്താണു് ദൈവം ഒരു വിശ്വാസിയിൽ നിന്നും 
ആവശ്യപ്പെടുന്നതെന്നു് എങ്ങനെ അറിയും? അക്കാര്യത്തിൽ വിശ്വാസിക്കു്‌ 
സംശയമൊന്നുമില്ല. അതു്‌ അവന്റെ ദൈവം വേദഗ്രന്ഥത്തിലൂടെ 
വെളിപ്പെടുത്തിയിട്ടുണ്ടെന്നു് അവനറിയാം. ദൈവത്തിനെ ശരിക്കു് സോപ്പിടുന്നവർക്കു് 
അപൂർവ്വമായി ചിലതൊക്കെ സ്വപ്നത്തിലൂടെയും ദൈവം 
വെളിപ്പെടുത്തിക്കൊടുക്കാറുണ്ട്. ഏതു് പിശാചു് കുത്തിവച്ച വിഷത്തിന്റെ 
സ്വാധീനത്താലാണെന്നറിയില്ല, മനുഷ്യർക്ക്‌ മനസ്സിലാകുന്ന ഭാഷയിൽ കാര്യങ്ങൾ 
വെളിപ്പെടുത്താൻ കഴിയാത്തവിധം സർവ്വശക്തിയുടെ അധികപങ്കും നഷ്ടപ്പെട്ടു് ദൈവം 
പക്ഷവാതം ബാധിച്ചവനെപ്പോലെയായി. ഏതു് മതം എന്നതിന്റെ അടിസ്ഥാനത്തിൽ ഇടതുവശം തളർന്ന 
ദൈവമുണ്ടു്, വലതുവശം തളർന്ന ദൈവമുണ്ടു്. [തലച്ചോറിന്റെ വലത്തുഭാഗത്തുണ്ടാവുന്ന 
ആഘാതങ്ങൾ (രക്തധമനിയുടെ അടയലോ പൊട്ടലോ) ഇടതുവശത്തിന്റെ തളർച്ചക്കും, അതുപോലെതന്നെ 
നേരേ മറിച്ചുമാണെന്ന കാര്യം മറക്കാതിരിക്കുക. പക്ഷനിർണ്ണയസംബന്ധമായ വ്യാഖ്യാനങ്ങളിൽ 
വകതിരിവു് നഷ്ടപ്പെടാതിരിക്കാൻ അതു് സഹായിക്കും]. അതിനാൽ, തന്റെ വചനങ്ങൾ ശരിയായ 
രീതിയിൽ മനുഷ്യർക്കു് പൊരുൾ തിരിച്ചുകൊടുക്കാൻ ദൈവം തന്നെ വേണ്ടുവോളം 
വ്യാഖ്യാതാക്കളെയും ചുമതലപ്പെടുത്തി. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;അങ്ങനെ എല്ലാം ശുഭമായി 
കലാശിക്കേണ്ടതായിരുന്നു. പക്ഷേ, ദൈവത്തെ വീണ്ടും നാണം കെടുത്താനായി ഏതോ പിശാചു് 
ചെയ്ത ക്ഷുദ്രപ്രവൃത്തി മൂലമാവണം, ഓരോ വ്യാഖ്യാതാവിനും ദൈവവചനങ്ങൾ ഓരോ വിധത്തിലാണു് 
മനസ്സിലാകുന്നതു്. ഫലമോ, ദൈവവചനങ്ങൾ എന്ന പേരിൽ ഓരോരുത്തനും വിളിച്ചുപറയുന്നതു് 
അവനു് 'കൂടോത്രം' ചെയ്ത പിശാചിന്റെ ദൈവശാസ്ത്രമാണു്. ഒരു ദൈവമാണു് സകല മനുഷ്യരെയും 
സൃഷ്ടിച്ചതെന്നു് പറയുകയും, അതേസമയംതന്നെ അന്യമതസ്ഥരെ അവരുടെ വിശ്വാസത്തിന്റെ 
മാത്രം പേരിൽ വെറുക്കണമെന്നും നശിപ്പിക്കണമെന്നും പഠിപ്പിക്കുകയും ചെയ്യുന്ന 
നീതിശാസ്ത്രങ്ങൾ ഒരു പിശാചിന്റെ വായിൽ നിന്നും വരുന്നതാവാതിരിക്കുന്നതെങ്ങനെ? 
ഏതായാലും ഒരു കാര്യം പറയാതിരിക്കാൻ വയ്യ. ഏതർത്ഥത്തിലും ദൈവത്തേക്കാൾ യോഗ്യനും, 
ബുദ്ധിമാനും, കാര്യപ്രാപ്തിയുള്ളവനുമാണു് പിശാചു്. ഇതുവരെയുള്ള മതങ്ങളുടെ ചരിത്രം 
വെളിപ്പെടുത്തുന്നതു് ഈ കേവലസത്യമാണു്. ദൈവത്തേയും പിശാചുക്കളേയും മതങ്ങളേയും 
സൃഷ്ടിച്ച മനുഷ്യർ ദൈവത്തെ ഏറ്റവും ഉയരത്തിലെ കൊമ്പത്തു് കയറ്റി ഇരുത്താൻ പരമാവധി 
ശ്രമിച്ചിട്ടും അക്കാര്യത്തിൽ അവർ ദയനീയമായി പരാജയപ്പെടുകയായിരുന്നു. എന്തിനു് 
പിശാചു്? പ്രപഞ്ചസൃഷ്ടിയുടെ കഥ എഴുതിവച്ചിരിക്കുന്ന ബൈബിളിന്റെ അടിസ്ഥാനത്തിൽ 
പറഞ്ഞാൽ, വെറുമൊരു പാമ്പുപോലും ദൈവത്തേക്കാൾ കൂടുതൽ ബഹുമാനം അർഹിക്കുന്ന ജീവിയാണു്. 
മഹദ്‌വചനപ്രകാരം &quot;അറിവു് ശക്തിയാണു്&quot; എങ്കിൽ ആ ശക്തി മനുഷ്യനു് ലഭിച്ചതു് 
പാമ്പുവഴിയാണു്. അറിവിന്റെ വൃക്ഷം തോട്ടത്തിന്റെ നടുക്കുതന്നെ 
നട്ടുപിടിപ്പിച്ചിട്ടു് അതിന്റെ ഫലം തിന്നരുതെന്നു് മനുഷ്യനെ വിലക്കുന്ന ഒരു ശുംഭൻ 
ദൈവത്തേക്കാൾ എത്രയോ യോഗ്യനാണു് ആ വൃക്ഷത്തിന്റെ ഫലം പറിച്ചു് മനുഷ്യനു് നൽകി 
&quot;നിങ്ങൾ അറിവു് വർദ്ധിപ്പിക്കൂ കുഞ്ഞുങ്ങളേ&quot; എന്നു് ഉപദേശിച്ച ആ പാമ്പു്? ആ ദൈവിക 
ശുംഭത്തത്തിന്റെ പിൻഗാമികളാണു് വിശ്വാസികൾ. അവർ മനുഷ്യബുദ്ധിയെ 
അവഹേളിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഒരുവൻ ഏതെങ്കിലും ഒരു മതത്തിലും ആ 
മതത്തിന്റെ ദൈവത്തിലുമൊക്കെ വിശ്വസിക്കുന്നതു് അവന്റെ വ്യക്തിപരമായ കാര്യങ്ങളാണു്. 
ഒരു മതത്തിൽ ജനിച്ചതുകൊണ്ടും വളർത്തപ്പെട്ടതുകൊണ്ടും ആ മതത്തിൽ തുടരുന്നവരാണു് 
ബഹുഭൂരിപക്ഷം വിശ്വാസികളും. വളരെ ചെറിയ ഒരു വിഭാഗം മാത്രമേ മുതിർന്നതിനു് ശേഷമുള്ള 
പഠനങ്ങളും നിരീക്ഷണങ്ങളും വഴി ഏതെങ്കിലുമൊരു മതവും അതിലെ ദൈവവും തനിക്കു് പിൻതുടരാൻ 
മാത്രം യോഗ്യതയുള്ളതാണെന്നു് ബോദ്ധ്യപ്പെട്ടശേഷം വിശ്വാസികളാവുന്നവരായുള്ളു. 
സൂക്ഷ്മമായി പരിശോധിച്ചാൽ തികച്ചും ലൗകികമായ പരിഗണനകളാണു് അവരെയും ആ തീരുമാനത്തിൽ 
എത്തിച്ചേരാൻ പ്രേരിപ്പിച്ചതെന്നു് കാണാൻ കഴിയുകയും ചെയ്യും. നെറ്റിയിൽ 'വിശ്വാസി' 
എന്ന ലേബലും ഒട്ടിച്ചുകൊണ്ടു് നടക്കുന്നവരിൽത്തന്നെ സാമൂഹികമായ തടസ്സങ്ങൾ ഒന്നും 
ഉണ്ടാവാതിരിക്കാനായി ദൈവവിശ്വാസമില്ലെങ്കിലും മതവിശ്വാസി ആയി തുടരുന്നവരും കുറവല്ല. 
ഊരുവിലക്കും തെമ്മാടിക്കുഴിയുമൊന്നും സമൂഹത്തിലെ സ്വൈര്യജീവിതത്തിനു് അത്ര 
ആശാസ്യമായ കാര്യങ്ങളല്ലല്ലോ. രാവിലെ മുതൽ വൈകുന്നതുവരെ വാചകമടിയുമായി നാൽക്കവലകളിൽ 
കുത്തിയിരിക്കുന്നവർ വളരെ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്ന ഒരു കാര്യമാണു് 
ഏതെങ്കിലുമൊരു സമൂഹാംഗത്തിന്റെ പ്രവൃത്തി 'നാട്ടുനടപ്പിനു്' പരുക്കേൽപ്പിക്കുന്നുണ്ടോ 
എന്നതു്. ഇക്കൂട്ടരിൽ നിന്നാണു് 'സദാചാരപോലീസ്‌' മുതലായ 'തൊഴിലുകൾ' 
ഉരുത്തിരിയുന്നതുതന്നെ. ഒരു കാർഷികരാജ്യത്തിൽ മനുഷ്യർക്കു് സമയമുണ്ടു്, ധാരാളം 
സമയമുണ്ടു്. വിളവിറക്കലിനും വിളവെടുപ്പിനുമിടയിൽ തല്ലിക്കൊന്നാലും ചാവാത്തത്ര 
സമയമുണ്ടു്. യാതൊരു അദ്ധ്വാനവുമില്ലാതെ ഇഷ്ടം പോലെ സമയം ലഭിക്കുമ്പോൾ സമയത്തിന്റെ 
വില അറിയാനാവില്ല. സാമൂഹികനന്മക്കായി പ്രയോജനപ്പെടുത്താൻ അറിയാത്തതോ കഴിയാത്തതോ ആയ 
സമായാധിക്യം അലസതയിലേക്കും അതിന്റെ ബൈപ്രോഡക്റ്റ്‌സ്‌ ആയ സ്വാർത്ഥപരതയിലേക്കും 
പരദ്രോഹത്തിലേക്കുമൊക്കെയേ നയിക്കൂ. ചിലർ ദിവസേന ജോലിക്കു് പോകുന്നതുതന്നെ പത്രം 
വായിക്കാനും മാസാവസാനം ശമ്പളം വാങ്ങാനുമായിട്ടാണല്ലോ. സമൂഹത്തിന്റെ കഴുത്തറത്തു് 
ചോര കുടിക്കൽ അഥവാ, ഒരുതരം നോക്കുകൂലി വാങ്ങൽ. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;മതങ്ങളെ, പ്രത്യേകിച്ചും 
മതാധികാരികളെ, പല്ലും നഖവും ഉപയോഗിച്ചു് എതിർക്കുന്ന ചില വിശ്വാസികളുണ്ടു്. 
പുരോഗമനക്കാർ എന്നാണു് അവർ സ്വയം വിശേഷിപ്പിക്കാറുള്ളതു്. &quot;ഞാൻ ഒരു മതവിശ്വാസിയല്ല, 
പക്ഷേങ്കി ഞാനൊരു ദൈവവിശ്വാസിയാണു്&quot; ഇതാണു് അവരുടെ മുദ്രാവാക്യം. ഒരു 
ദൈവവിശ്വാസിയും സർവ്വശക്തനല്ലാത്ത ഒരു ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെന്നു് 
തോന്നുന്നില്ല. സർവ്വശക്തനും സർവ്വജ്ഞാനിയുമല്ലാത്ത ഒരു ദൈവമുണ്ടോ? അങ്ങനെയൊരു 
ദൈവത്തെപ്പറ്റി ഞാനിതുവരെ കേട്ടിട്ടില്ല. അതുപോലൊരു ദൈവത്തിൽ വിശ്വസിച്ചിട്ടു് 
എന്തു് പ്രയോജനം? തന്നേക്കാൾ ശക്തിയും ജ്ഞാനവും കൂടുതലുള്ള ഒരു ദൈവത്തിനുമുന്നിൽ ആ 
ദൈവം തീർച്ചയായും സുല്ലിടേണ്ടി വരും. അതുകൊണ്ടു്, എന്റെ ദൈവമാണു് എല്ലാം തികഞ്ഞ 
ദൈവം എന്നു് വിശ്വസിക്കാനും സ്ഥാപിക്കാനും ശ്രമിക്കുകയല്ലാതെ മറ്റൊരു പോംവഴിയും ഒരു 
വിശ്വാസിക്കില്ല. പക്ഷേ, മണ്ണാങ്കട്ടയും കരിയിലയും കാശിക്കു് പോയതുപോലെയാണു് 
വിശ്വാസി ദൈവത്തോടൊത്തു് നടത്തുന്ന തീർത്ഥയാത്രകളും അവസാനിക്കാറു്. ഇത്തിരി ദൂരം 
പോകുമ്പോഴേക്കും കാറ്റും മഴയും ഒരുമിച്ചു് വരും. മണ്ണാങ്കട്ട മണ്ണിൽ അലിഞ്ഞും 
കരിയില എങ്ങോട്ടെന്നറിയാതെ പറന്നും അഡ്രസില്ലാതാവുന്ന ശോകപര്യവസായികൾ! ഇവിടെയും 
അതുതന്നെയാണു് സംഭവിക്കുന്നതു്. മതാധികാരികൾ ചെയ്യുന്നതു് ചൂഷണവും 
തെമ്മാടിത്തരവുമാണെങ്കിൽ അതു് ദൈവത്തിനു് അറിയാൻ കഴിയാത്ത കാര്യമായിരിക്കുമോ? 
എങ്കിൽ അവർ ദൈവത്തേക്കാൾ യോഗ്യന്മാരാണെന്നല്ലാതെ മറ്റെന്താണു് അതിനർത്ഥം? അത്ര 
തികഞ്ഞവനും വിശ്വാസയോഗ്യനുമായ ഒരു ദൈവത്തിലല്ല നമ്മുടെ ദൈവവിശ്വാസി അവന്റെ വിശ്വാസം 
അർപ്പിക്കുന്നതു് എന്നല്ലാതെ മറ്റെന്തെങ്കിലുമൊന്നു് അതിൽ നിന്നും 
വായിച്ചെടുക്കാനാവുമോ&lt;/span&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;&lt;/span&gt;&lt;/span&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;?&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;&lt;/span&gt;&lt;/span&gt;&lt;span style=&quot;font-size: 14px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt; &lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഒരുവൻ വിമർശിക്കുന്ന മതാധികാരികളെ നിയന്ത്രിക്കാനും നേർവഴിക്കാക്കാനും കഴിയാത്ത 
ഒരു ദൈവത്തിൽ വിശ്വസിക്കുന്നവന്റെ ദൈവവിശ്വാസം കപടവും അവനെത്തന്നെ വഞ്ചിക്കലുമാണു്. 
&lt;/span&gt;&lt;/span&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;അർത്ഥശൂന്യമായ അവന്റെ ഈ നിലപാടിനെപ്പറ്റി ആരെങ്കിലും 
സൂചിപ്പിച്ചാൽ അതു് ന്യായീകരിക്കാനായി ഏതാനും മുട്ടായുക്തികൾ അവന്റെ കൈവശമുണ്ടു്. 
ദൈവം മനുഷ്യരുടെയിടയിൽ നടത്തുന്ന ട്രെയിനിംഗ്‌, ദൈവത്തിന്റെ പരൂക്ഷ, ദൈവം മനുഷ്യനു് 
അനുവദിച്ചിരിക്കുന്ന പ്രൊബേഷൻ പിരിയഡ്‌, അങ്ങനെ പോകും വാലും തലയുമില്ലാത്ത അവന്റെ 
വാദമുഖങ്ങൾ. അറ്റമെത്തിയാൽ വീണ്ടും ആദ്യം മുതൽ പടം നിരത്തൽ തുടങ്ങും. ഓരോ മനുഷ്യനും 
ജനനം മുതൽ മരണം വരെ എന്തൊക്കെ ചെയ്യുമെന്നും, അവന്റെ ഓരോ മുടിയും എപ്പോൾ എവിടെ 
എങ്ങനെ കൊഴിയുമെന്നും മറ്റുമുള്ള എല്ലാ കാര്യങ്ങളും ലോകാരംഭത്തിനു് മുൻപുതന്നെ 
തീരുമാനിച്ചുറപ്പിച്ചിരിക്കുന്ന ഒരു ദൈവം അവന്റെ ഓരോ പ്രവൃത്തികളെയും, അവനു് 
സംഭവിക്കുന്ന തെറ്റുകുറ്റങ്ങളേയും 'സ്വർണ്ണം' തൂക്കുന്ന ത്രാസിൽ തൂക്കിനോക്കി 
രക്ഷയും ശിക്ഷയും വിധിക്കുമെന്നും മറ്റും എഴുതിപ്പിടിപ്പിച്ചിരിക്കുന്നതു് 
അസംബന്ധമാണെന്നു് അതൊക്കെ വായിക്കുന്ന ആർക്കും മനസ്സിലാവും - വിശ്വാസികളുടെ തലയിൽ 
മാത്രം എത്രവട്ടം ആവർത്തിച്ചാലും എന്തുകൊണ്ടോ അതൊന്നും കയറുകയില്ല. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;പൊങ്ങു് 
ദൈവത്തിന്റെ ഇഷ്ടഭോജനമായതിനാലാവാം ദൈവം തലയിൽ കയറിക്കൂടിയാൽ വിശ്വാസിയുടെ തലച്ചോറു് 
പൊങ്ങായി മാറുന്നതു്. ഒരു വിശ്വാസിയുടെ കാഴ്ചപ്പാടിൽ മുഴുവൻ അവിശ്വാസികളും 
'വിവരമില്ലാത്തവർ' ആവുന്നതിന്റെ രഹസ്യം ഈ പൊങ്ങാവണം. ചില വിശ്വാസികളുടെ 
അഭിപ്രായപ്രകടനങ്ങൾ കാണുമ്പോൾ പൊങ്ങു് എന്നാൽ പൊങ്ങുന്നതു് എന്നതിന്റെ അബ്രിവിയേഷൻ 
ആണെന്നാണു് അവർ ധരിച്ചുവച്ചിരിക്കുന്നതെന്ന തോന്നൽ നിങ്ങൾക്കുണ്ടായാൽ അതിൽ 
അത്ഭുതപ്പെടേണ്ടതില്ല. മറ്റാർക്കും കാണാൻ കഴിയാത്തതു് കാണാനും, മറ്റാർക്കും 
അനുഭവിക്കാൻ കഴിയാത്തതു് അനുഭവിക്കാനും, എന്തിനു്, പ്രപഞ്ചത്തിനു് അപ്പുറം 
സംഭവിക്കുന്നതെന്തൊക്കെയെന്നു് തത്സമയംതന്നെ അറിയാൻപോലും ഇന്ദ്രിയശേഷിയുള്ളവരാണു് 
അവർ. അതു് വട്ടാണെന്നൊന്നും പറയാൻ പോയേക്കരുതു്. പോയാൽ വട്ടു് നിങ്ങൾക്കാണെന്നു് 
കാര്യകാരണസഹിതം അവർ തെളിയിച്ചുതരും. അവർ വായിക്കുന്ന ഗ്രന്ഥങ്ങൾ നിറയെ അതിനുള്ള 
തത്വങ്ങളാണു്. അല്ലെങ്കിൽത്തന്നെ, അതൊക്കെ വായിച്ചാൽ 'ശരിക്കും' 
മനസ്സിലാവാത്തതാണല്ലോ നിങ്ങളുടെ പ്രധാന പ്രശ്നവും! ഒരു ഗ്രന്ഥത്തിൽ 
എഴുതിയിരിക്കുന്നതാണു് വായിക്കേണ്ടതു് എന്ന നിങ്ങളുടെ ചിന്ത തന്നെ തെറ്റാണു്. 
എഴുതാപ്പുറം വായിക്കാനുള്ള ശേഷിയാണു് ശേഷി. അതു് ദൈവം വിശ്വാസികൾക്കു് മാത്രമായി 
നേരിട്ടു് നൽകുന്നതാണു്. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;യാഥാർത്ഥ്യങ്ങളെ മുഖാമുഖം നോക്കിക്കാണാനുള്ള 
കരുത്തില്ലെങ്കിൽ മനുഷ്യൻ അവന്റെ മതത്തിലും ദൈവത്തിലും വിശ്വസിച്ചു് പണ്ടാറമടങ്ങണം. 
ജീവിതത്തെ മിഥ്യാബോധങ്ങളുടെ സഹായമില്ലാതെ നേരിടാനുള്ള കരുത്തുണ്ടെങ്കിൽ ദൈവവും 
പിശാചും സ്വർഗ്ഗവും നരകവും മതവും പൗരോഹിത്യവുമെല്ലാം ആകെമൊത്തം നാറിയ 
ഏർപ്പാടാണെന്നു് അംഗീകരിച്ചു് അവയോടെല്ലാം വിടചൊല്ലി മനുഷ്യനായി ജീവിക്കാൻ 
തുടങ്ങണം. അതുപോലൊരു ജീവിതം സ്വന്തം സമൂഹത്തിൽ സാദ്ധ്യമാവുന്നില്ലെങ്കിൽ അതിനുള്ള 
സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കണം. അല്ലാതെ &quot;അത്ര ആണുമല്ല, അത്ര പെണ്ണുമല്ല&quot; എന്ന 
നാണംകെട്ട നിലപാടു് സ്വീകരിക്കുകയും, അതു് ന്യായീകരിക്കാനായി &quot;കാണുന്നവർക്കു് 
എല്ലാം മനസ്സിലാവുന്നുണ്ടു്&quot; എന്ന വിലാപവുമായി കിടന്നിടത്തുകിടന്നു് വീണ്ടും 
വീണ്ടും ഉരുളുകയുമല്ല ചെയ്യേണ്ടതു്. കാണുന്നവരിൽ അധികം പേർക്കും വേണ്ടപോലെയൊക്കെ 
മനസ്സിലാവുന്നുണ്ടു്. പക്ഷേ, കരഞ്ഞാലും ചിരിച്ചാലും പൊങ്ങു് വീണ്ടും തേങ്ങയാവില്ല 
എന്നറിയാവുന്നതിനാൽ അവഗണിക്കുന്നു, അത്രതന്നെ.&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br&gt;</description>
            <pubDate>Sun, 04 Dec 2011 19:40:31 +0100</pubDate>
        </item>
        <item>
            <title>പ്രപഞ്ചശക്തി ഗീതയിൽ - 4</title>
            <link>http://www.seekebi.net/god-and-religion/പ്രപഞ്ചശക്തി-ഗീതയിൽ-4</link>
            <description>&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;&lt;a title=&quot;&quot; href=&quot;http://seekebi.com/2011/10/30/&quot;&gt;ഒന്നാം ഭാഗം&lt;/a&gt; &lt;a class=&quot;&quot; title=&quot;&quot; href=&quot;http://seekebi.com/2011/11/05/&quot;&gt;രണ്ടാം ഭാഗം&lt;/a&gt; &lt;a class=&quot;&quot; title=&quot;&quot; href=&quot;http://seekebi.com/2011/11/14/&quot;&gt;മൂന്നാം ഭാഗം&lt;/a&gt;&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;പ്രപഞ്ചശക്തി എന്നാൽ എന്താണെന്നാണു് 
ഗീത പറയുന്നതെന്ന ചോദ്യത്തിന് ശ്രീ രാധാകൃഷ്ണൻ നൽകുന്ന മറുപടികളാണു് താഴെ. 
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പ്രപഞ്ചശക്തി എന്തെന്നറിയാൻ ലളിതമായ നാലു് 
ചോദ്യങ്ങൾക്കാണു് മറുപടി കിട്ടേണ്ടതു്:&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഇത്ര വലുതും സങ്കീർണ്ണവും 
മാറിക്കൊണ്ടിരിക്കുന്നതുമായ പ്രപഞ്ചത്തിന് പിന്നിൽ മാറ്റമില്ലാത്ത ഒരു 
അധിഷ്ഠാനശക്തിയുണ്ടെന്നു്‌ കരുതുന്നതല്ലേ യുക്തി എന്നതാണു് ശ്രീ രാധാകൃഷ്ണന്റെ 
ഒന്നാമത്തെ ചോദ്യം. അതെ എന്നേ സാമാന്യബുദ്ധിയുള്ളവർ മറുപടി പറയൂ എന്നു് അദ്ദേഹം 
തന്നെ ഉത്തരവും നൽകുന്നു. മറുപടി പറയുന്നവരുടെ ബുദ്ധി സാമാന്യമാവട്ടെ, 
അസാമാന്യമാവട്ടെ, ഒരു ചോദ്യം എന്തായാലും മറുപടി അർഹിക്കുന്നുണ്ടു്: 
മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചവുമായി മാറ്റമില്ലാത്ത ഒന്നിനു് (അതു് 
ദൈവമായാലും, മറ്റെന്തായാലും) ഏതെങ്കിലും ഒരർത്ഥത്തിലുള്ള പ്രതിപ്രവർത്തനം 
സാദ്ധ്യമാവുന്നതെങ്ങനെ? ഒരു പഴയ പോസ്റ്റിൽ എഴുതിയതു്‌ ഈ സന്ദർഭത്തിൽ 
പ്രസക്തമായതിനാൽ ഇവിടെ പകർത്തുന്നു: ചലനാത്മകമല്ലാത്ത, നിത്യനിശ്ചലമായ ഒരു 
സനാതനസമ്പൂർണ്ണത, നിരന്തരമായ പരിവർത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു 
പ്രപഞ്ചവുമായി ഏതെങ്കിലും വിധത്തിൽ പ്രതിപ്രവർത്തനത്തിൽ ഏർപ്പെടുക എന്നതു്‌ ആ 
പ്രപഞ്ചത്തിനുള്ളിലോ അതിന് ബാഹ്യമായോ യുക്തിസഹമായി സങ്കൽപിക്കുക സാദ്ധ്യമല്ല. 
പരിവർത്തനമാണു്‌ ഏതൊരു പ്രവർത്തനത്തിന്റെയും പരിണതഫലം. പരിവർത്തനത്തിന്റെ 
അടിസ്ഥാനസ്വഭാവമാണു്‌ ഒരു മുൻപും ഒരു പിൻപും (ഉണ്ടായിരിക്കുക എന്നതു്). അവയില്ലാത്ത 
പരിവർത്തനത്തിന് യാതൊരു അർത്ഥവുമില്ല. പരിണമിച്ച, അഥവാ, പുതിയ അവസ്ഥ പ്രവർത്തകനിൽ 
സൃഷ്ടിക്കുന്ന പ്രതിപ്രവർത്തനങ്ങൾ സ്വാഭാവികമായും അവനിൽ പഴയതിൽ നിന്നും ഭിന്നമായ 
ഒരു അവസ്ഥ സൃഷ്ടിച്ചേ പറ്റൂ. 'മാറ്റമില്ലാത്തതിനാൽ' പരിണാമം അസാദ്ധ്യമായ ഒരു 
ശാശ്വതസമ്പൂർണ്ണതയിൽ അങ്ങനെയൊരു പുതിയ അവസ്ഥ തികഞ്ഞ വൈരുദ്ധ്യമാണു്‌, 
യുക്തിഹീനമാണു്‌ - &lt;a class=&quot;&quot; title=&quot;&quot; href=&quot;http://seekebi.com/2007/09/04/&quot;&gt;ദൈവങ്ങൾ, അർദ്ധദൈവങ്ങൾ - 7&lt;/a&gt;. അതായതു്, ഒന്നാമത്തെ ചോദ്യത്തിനു്, 
ശ്രീ രാധാകൃഷ്ണൻ പ്രതീക്ഷിക്കുന്നതുപോലെ, &quot;അതെ&quot; എന്ന മറുപടി നൽകാൻ എല്ലാവരും 
തയ്യാറാവുന്നില്ലെങ്കിൽ അതു് അടിസ്ഥാനമില്ലാതെയല്ല. സാമാന്യബുദ്ധിയുടെ കുറവു്, 
കൂടുതൽ മുതലായ തികച്ചും സബ്ജക്റ്റീവ്‌ ആയ കാര്യങ്ങൾക്കു് ഇവിടെ എന്തെങ്കിലും 
പ്രസക്തിയുണ്ടെന്നു് തോന്നുന്നുമില്ല.&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ചോദ്യം നമ്പർ രണ്ടു്: ആ ശക്തി എവിടെയോ 
ഇരിക്കുന്നുവെന്നോ, പ്രപഞ്ചമാകെ വ്യാപിച്ചിരിക്കുന്നുവെന്നോ കരുതേണ്ടതു്? ഉത്തരം: 
സർവ്വവ്യാപിയെന്നു് പറയേണ്ടിവരും. ദാണ്ടെ കിടക്കുന്നു! ഒന്നാമത്തെ ചോദ്യത്തിൽ 
മാറ്റമില്ലാത്ത ഒരു അധിഷ്ഠാനശക്തി ആയിരുന്നതു് ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്ന 
പ്രപഞ്ചത്തിലാകെ വ്യാപിച്ചു് കിടക്കുകയാണത്രെ! പ്രകാശത്തിന്റേതിനോടു് അടുത്ത 
വേഗതയിലാണു് അകലെയുള്ള ഗ്യാലക്സികൾ പരസ്പരം അകന്നുമാറിക്കൊണ്ടിരിക്കുന്നതെന്നു് 
നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. അതുപോലെ സങ്കൽപാതീതമായ വേഗതയിൽ നിരന്തരം 
വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിലാണു് യാതൊരു മാറ്റവുമില്ലാത്തതെന്നു് 
ശ്രീ രാധാകൃഷ്ണൻ തന്നെ തൊട്ടുമുൻപു് വിശേഷിപ്പിച്ച ഒരു 'അധിഷ്ഠാനശക്തി' ഒട്ടും 
വിടവില്ലാത്തവിധം ആകെമൊത്തം വ്യാപിച്ചുകിടക്കുന്നതു്! പ്രപഞ്ചം വികസിക്കുമ്പോഴും, 
അതിലാകെ വ്യാപിച്ചുകിടക്കുന്ന അധിഷ്ഠാനശക്തിക്കു് ഒരു തരിയുടെപോലും മാറ്റം 
സംഭവിക്കാത്ത ഒരു അവസ്ഥയെപ്പറ്റി ഒന്നു് ചിന്തിച്ചുനോക്കൂ. പ്രപഞ്ചം വികസിക്കുമ്പോൾ 
അതിൽ വ്യാപിച്ചുകിടക്കുന്ന 'ശക്തി' അതിനൊപ്പം വികസിക്കാതിരുന്നാൽ പിന്നെ 
'വ്യാപനത്തിന്റെ' അർത്ഥമെന്തു്? തന്റെ സർവ്വവ്യാപിത്വത്തിനു് തടസ്സം 
വരാതിരിക്കണമെങ്കിൽ പ്രപഞ്ചത്തോടൊപ്പം വികസിക്കുകയല്ലാതെ വേറെ 
നിവൃത്തിയൊന്നുമില്ലാത്ത ഒരു ശക്തിയെ 'മാറ്റമില്ലാത്തതു്' എന്നു് വിളിക്കാനാവുമോ? 
ആദ്ധ്യാത്മികതിമിരം ബാധിച്ച ഏതെങ്കിലും വിശ്വാസികളല്ലാതെ മറ്റാരെങ്കിലും ഇത്തരം 
മണ്ടത്തരങ്ങൾ വിലകൊടുത്തുവാങ്ങി എളിയിൽ തിരുകുമോ? ഈ 'കൊടുക്കൽ വാങ്ങലിൽ' ആരെയാണു് 
നമ്മൾ കുറ്റപ്പെടുത്തേണ്ടതു്? ദൈവം, ആത്മീയം എന്നൊക്കെ കേട്ടാൽ ഏതു് വളിച്ചാർത്തതും 
വാങ്ങി മോന്തുന്ന സാദാ വിശ്വാസിയെയോ, അവനു് വേണ്ട 'ചരക്കു്' വിതരണം ചെയ്തു് 
തുട്ടുവാരിക്കൂട്ടുന്ന ഉപദേശികളെയോ, അതോ രണ്ടുകൂട്ടരേയുമോ? &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;അപ്പോൾ നാമും 
അതിൽതന്നെയല്ലേ നിലനിൽക്കുന്നതെന്നാണു് മൂന്നാമത്തെ ചോദ്യം, അതേ എന്നു് ഉത്തരം. 
മനുഷ്യർ പ്രപഞ്ചത്തിനു് വെളിയിലാണു് നിലനിൽക്കുന്നതെന്നു് ഇതുവരെ ആരും അഭിപ്രായം 
പ്രകടിപ്പിച്ചിട്ടുള്ളതായി കേട്ടിട്ടില്ലാത്തതിനാൽ, 'അതിൽത്തന്നെ' എന്നതുകൊണ്ടു് 
ശ്രീ രാധാകൃഷ്ണൻ ഉദ്ദേശിക്കുന്നതു് ഈ പ്രപഞ്ചത്തിനുള്ളിൽ എന്ന അർത്ഥത്തിലാണെങ്കിൽ 
അതിനോടു് യോജിക്കാതിരിക്കാൻ ആർക്കെങ്കിലും ആവുമെന്നു് തോന്നുന്നില്ല. 
പ്രപഞ്ചത്തിന്റെ ഭാഗമല്ലാത്തതു് വല്ലതുമുണ്ടെങ്കിൽ അതല്ലാതെ മറ്റൊന്നും 
പ്രപഞ്ചത്തിനു് വെളിയിലായിരിക്കാൻ സാദ്ധ്യതയില്ലല്ലോ. ഇനി, &quot;നാമും അതിൽത്തന്നെ 
നിലനിൽക്കുന്നു&quot; എന്നതുകൊണ്ടു് ശ്രീ രാധാകൃഷ്ണൻ ഉദ്ദേശിക്കുന്നതു്, പ്രപഞ്ചം മുഴുവൻ 
'വ്യാപിച്ചുകിടക്കുന്ന' മാറ്റമില്ലാത്ത ഈശ്വരൻ എന്ന ശക്തിയിലാണു് നമ്മൾ 
നിലനിൽക്കുന്നതു് എന്നാണെങ്കിൽ, ആ അഭിപ്രായത്തെ അർത്ഥശൂന്യം എന്നു് തള്ളിക്കളയാനേ 
നിർവ്വാഹമുള്ളു. അതിന്റെ കാരണം (മാറുന്ന പ്രപഞ്ചത്തിലെ മാറ്റമില്ലാത്ത സർവ്വവ്യാപി 
എന്ന അസംബന്ധം) മുകളിലെ പാരഗ്രാഫിൽ വ്യക്തമാക്കിയിട്ടുണ്ടു്. ചുരുക്കത്തിൽ, ശ്രീ 
രാധാകൃഷ്ണന്റെ ഭാവനയിലെ 'പ്രപഞ്ചത്തിൽ' മനുഷ്യർക്കു് നിലനിൽക്കാനാവില്ല. 
പ്രപഞ്ചത്തിൽ നിലനിൽക്കുന്നവയ്ക്കൊക്കെ (വിശാലമായ അർത്ഥത്തിൽ) എന്തു് സംഭവിക്കുന്നു 
എന്ന ചോദ്യത്തിനു് യുക്തിസഹമായ ഒരു മറുപടിയേയുള്ളു: ഇന്നു് മനുഷ്യർ, ജീവികൾ, 
വസ്തുക്കൾ; നാളെ സംയുക്തങ്ങൾ, മൂലകങ്ങൾ; വളരെ വിദൂരമായ ഭാവിയിൽ എന്നെങ്കിലും 
മൗലികകണികകൾ, ഊർജ്ജം - പ്രപഞ്ചമെന്ന, സ്ഥലകാലവുമായി അഭേദ്യമായി ബന്ധപ്പെട്ടു് 
കിടക്കുന്ന ദ്രവ്യത്തിന്റെ/ഊർജ്ജത്തിന്റെ ആകെത്തുക. ആത്മാവു്, 'പൊന്മാവു്' മുതലായവ 
മനുഷ്യഭാവന രൂപം നൽകുന്നതും, ജീവനുള്ള ശരീരത്തിൽ മാത്രം നിലനിൽപുള്ളതും, ശരീരം 
നശിക്കുന്നതോടെ എന്നേക്കുമായി ഇല്ലാതാവുന്നതുമായ സങ്കൽപസൃഷ്ടികൾ മാത്രം - ചില 
മനുഷ്യമസ്തിഷ്കങ്ങളിൽ വാഴുന്ന ഭൂതങ്ങൾ! &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;അങ്ങനെയെങ്കിൽ, നമ്മുടെ 
ശരീരമനോബുദ്ധികൾ നശിക്കുന്നതായിരിക്കെ, നാശരഹിതമായ നാം അതുതന്നെയല്ലേ, 
അതുമാത്രമല്ലേ എന്ന ചോദ്യമാണു് നാലാമത്തേതും അവസാനത്തേതും. അതിന്റെ മറുപടി 'അതേ' 
എന്നാണെന്നു് അറിയുന്നതോടെ നമ്മൾ വേദാന്തത്തിലെ പ്രഥമ മഹാവാക്യമായ തത്വമസിയിൽ 
എത്തിച്ചേരുന്നു എന്നു് ശ്രീ രാധാകൃഷ്ണൻ. അദ്ദേഹം തുടരുന്നു: തത്വമസി ഗുരുവിന്റെ 
ഉപദേശമാണു്. അതു് മനസ്സിലിട്ടു് സ്വന്തം അനുഭവമാക്കി മാറ്റുന്നതാണു് അഹം 
ബ്രഹ്മാസ്മി. അങ്ങനെയുള്ള എനിക്കു് ജനനമരണങ്ങളില്ല, സുഖദുഃഖങ്ങളില്ല, 
സങ്കടങ്ങളില്ല. ഉള്ളതു് സദാനന്ദം മാത്രം. പ്രസാദം മാത്രം. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;പ്രപഞ്ചശക്തി 
എന്നാൽ എന്തെന്നു് അറിയാനുള്ള ശ്രീ രാധാകൃഷ്ണന്റെ ഈ നാലു് ചോദ്യങ്ങളും അവയുടെ 
ഉത്തരങ്ങളും വായിച്ചിട്ടു് എനിക്കു് അറിയാൻ കഴിയാതിരുന്നതു് ഒന്നേയുള്ളു: അതു് 
പ്രപഞ്ചശക്തി എന്നാൽ എന്തെന്നതാണു്. അതായതു്, എന്തു് മനസ്സിലാക്കിത്തരാനാണോ ശ്രീ 
രാധാകൃഷ്ണൻ ശ്രമിച്ചതു്, കൃത്യമായി അതുതന്നെയാണു് എനിക്കു് മനസ്സിലാവാതിരുന്നതും. 
അതിനുപകരം മനസ്സിലായതു് ഏതാനും അബദ്ധങ്ങൾ മാത്രവും: സങ്കീർണ്ണവും 
മാറിക്കൊണ്ടിരിക്കുന്നതുമായ പ്രപഞ്ചത്തിന്റെ 'പിന്നിലെ' മാറ്റമില്ലാത്ത ഏതോ ഒരു 
അധിഷ്ഠാനശക്തി എന്ന അബദ്ധം. മാറ്റമില്ലാത്ത ഒരു 'ശക്തി' മാറിക്കൊണ്ടിരിക്കുന്ന ഒരു 
പ്രപഞ്ചത്തിൽ വ്യാപിച്ചു് കിടക്കുന്നു എന്ന അബദ്ധം. നിരന്തരം 
പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രപഞ്ചത്തിൽ 'ദഹിക്കാതെ' കിടക്കാൻ മാത്രം കഴിയുന്ന 
നിശ്ചലമായ ഒരു സർവ്വശക്തിയുമായി സ്ഥലം പങ്കിടുന്നവരാണു് മനുഷ്യർ എന്ന അബദ്ധം. 
ശരീരമനോബുദ്ധികൾ നശിച്ചാലും നശിക്കാത്ത എന്തോ ഒരു സാധനത്തേയും വഹിച്ചുകൊണ്ടാണു് 
മനുഷ്യർ ജീവിക്കുന്നതെന്ന അബദ്ധം. ഇതൊന്നും പോരാഞ്ഞിട്ടെന്നപോലെ, ഏറ്റവും മിതമായ 
ഭാഷയിൽ പറഞ്ഞാൽ, ഒട്ടും സമയനഷ്ടം വരുത്താതെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്ത്‌ 
ഷോക്ക്‌ ട്രീറ്റ്‌മെന്റ്‌ നൽകേണ്ട വട്ടുകേസു് എന്നുമാത്രം വിശേഷിപ്പിക്കാൻ കഴിയുന്ന 
മറ്റൊരു പരമാബദ്ധം! കേട്ടോളൂ: &quot;ഗുരുവിന്റെ തത്വമസിയെ മനസ്സിലിട്ടു് അരച്ചുപൊടിച്ചു് 
അഹം ബ്രഹ്മാസ്മി എന്ന അനുഭവമാക്കിമാറ്റിയാൽ പിന്നെ മനുഷ്യനു് ജനനമരണങ്ങളില്ല, 
സുഖദുഃഖങ്ങളില്ല, സങ്കടങ്ങളില്ല. ഉള്ളതു് സദാനന്ദം മാത്രം. പ്രസാദം മാത്രം&quot;! 
ഇതിനെയൊക്കെ അബദ്ധം എന്നു് വിളിക്കുന്നതു് അബദ്ധങ്ങളോടു് ചെയ്യുന്ന 
മഹാപാതകമായിരിക്കും. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;&quot;ശരീരമനോബുദ്ധികൾ നശിക്കുന്നതായിരിക്കെ, നാശരഹിതമായ 
നാം&quot;! ഇതു് പറയുന്ന ഒരാൾക്കു് വേറെ അസുഖമൊന്നും ഇല്ലാതിരിക്കട്ടെ എന്നാശിക്കാനേ 
എനിക്കു് കഴിയൂ. ശരീരം നശിച്ചാൽ പിന്നെ മനസ്സെവിടെ? ബുദ്ധിയെവിടെ? വളയത്തിലൂടെ 
കടക്കുന്ന ചില വിദ്വാന്മാരെ ചെറുപ്പത്തിൽ ചില നാടൻ സർക്കസുകളിൽ കണ്ടിട്ടുണ്ടു്. 
വളയമില്ലാതെയും വളയത്തിലൂടെ കടക്കാം എന്നു് തെളിയിക്കുന്ന കലയാണു് ശരീരവും മനസ്സും 
ബുദ്ധിയും നശിച്ചു് നാമാവശേഷമായിട്ടും 'നാശരഹിതമായി നിലനിൽക്കുന്ന നാം' എന്ന ശ്രീ 
രാധാകൃഷ്ണന്റെ പ്രയോഗം. ആദ്ധ്യാത്മികതയുടെ വക്താവു് എന്ന നിലയിൽ അദ്ദേഹം 
ഉദ്ദേശിക്കുന്നതു് നാശരഹിതമായ ആത്മാവല്ലാതെ മറ്റെന്താവാൻ? തല്ലിക്കൊന്നാലും ചാവാത്ത 
ഒരു പരമാത്മാവും അദ്ദ്യത്തിന്റെ കൂട്ടുകൃഷിക്കാരായ കുറെ ജീവാത്മാക്കളും! 
ഉണ്ടുണ്ടു്, തീർച്ചയായും പരമാത്മാവുമുണ്ടു്, ജീവാത്മാവുമുണ്ടു്. കൊൽക്കത്തയിലെയും 
മുംബൈയിലേയും ചേരിപ്രദേശങ്ങളിൽ ജീവിക്കുന്നു എന്ന പേരിൽ ജീർണ്ണിക്കുന്ന 
മനുഷ്യശരീരങ്ങളിൽ വസിക്കുന്ന അത്തരം ഒറിജിനൽ ജീവാത്മാക്കളെ കണികണ്ടുകൊണ്ടാവണം 
ഒറിജിനൽ പരമാത്മാവൻ നിത്യവും ഉറക്കമുണരുന്നതു്! അതു് തിരുസന്നിധിയിലേക്കു് 
നയനാനന്ദകരമായ ഒരു കാഴ്ച്ച ആയതിനാലാവണം സർവ്വശക്തനായ നമ്മുടെ ഉടയതമ്പ്രാൻ തന്റെ 
സ്വന്തം (ഹരി)ജനങ്ങളുടെ അവസ്ഥയിൽ യാതൊരു മാറ്റവും വരാതിരിക്കാൻ പരമാവധി 
ശ്രദ്ധിക്കുന്നതു്. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഒരു ശരീരത്തിലല്ലാതെ മനസ്സിനും ബുദ്ധിക്കും 
നിലനിൽപില്ല. ശരീരം നശിച്ചു എന്നു് പറഞ്ഞാൽ മതി, ശരീരമനോബുദ്ധികൾ നശിച്ചു എന്നു് 
പ്രത്യേകിച്ചു് പറഞ്ഞു് കഷ്ടപ്പെടേണ്ട കാര്യം പോലുമില്ല. ശരീരം നശിക്കുന്നതോടെ ഒരു 
വ്യക്തിയുടെ എല്ലാ അർത്ഥത്തിലുമുള്ള ഭൗതികാസ്തിത്വവും അവസാനിച്ചു - 
അങ്ങനെയല്ലെന്നു് വിശ്വസിക്കാൻ ആഗ്രഹസ്വപ്നങ്ങൾ മനുഷ്യനെ അതിശക്തമായി 
പ്രേരിപ്പിക്കാറുണ്ടെങ്കിലും. മരണാനന്തരം ഒരുവനെ എന്തെങ്കിലും 
അതിജീവിക്കുന്നുണ്ടെങ്കിൽ അതു് അവൻ ജീവിതകാലത്തു് ചെയ്ത നല്ലതും ചീത്തയുമായ 
കാര്യങ്ങളെ സംബന്ധിച്ചു് മറ്റു് മനുഷ്യരുടെ മനസ്സിൽ അവശേഷിക്കുന്ന ഓർമ്മകൾ മാത്രം. 
അത്തരം ചെയ്തികൾ മനുഷ്യരിൽ ചെലുത്തിയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ ചില ഓർമ്മകൾ 
സമൂഹത്തിന്റെ പൊതുബോധത്തിലേക്കു് നിരന്തരം പകർന്നുകൊടുക്കപ്പെട്ടു് തലമുറകളെ 
അതിജീവിച്ചേക്കാം (ഉദാ. ഗാന്ധി, ഹിറ്റ്‌ലർ). അതേസമയം, അത്തരമൊരു പകർന്നുകൊടുക്കൽ 
സംഭവിക്കാൻ മാത്രം യോഗ്യതയുള്ള നേട്ടങ്ങളും കോട്ടങ്ങളുമൊന്നും ഉണ്ടാക്കാൻ കഴിയാത്ത 
ഒരു വ്യക്തിയുടെ ഓർമ്മ ബന്ധുമിത്രാദികളിൽ മാത്രമൊതുങ്ങി കാലക്രമേണ തേഞ്ഞുമാഞ്ഞു് 
പോവുകയും ചെയ്യും. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഈ പ്രപഞ്ചത്തിലെ മൂലകങ്ങളിൽ നിന്നും രൂപമെടുത്തതല്ലാത്ത 
ഒന്നുമില്ല - മനുഷ്യരായാലും, ജീവജാലങ്ങളായാലും, മറ്റു് ദ്രവ്യങ്ങളായാലും. 
വനാന്തരങ്ങളിൽ പോയി ധ്യാനിച്ചതുകൊണ്ടോ, വിവിധ ആസനങ്ങളിൽ തപസ്സിരുന്നതുകൊണ്ടോ 
ഇല്ലാത്തവ ഉണ്ടാവുകയില്ല. ഉണ്ടെന്നു് വിശ്വസിക്കാം, പറയാം, ഉണ്ടെന്നപോലെ 
അഭിനയിച്ചു് പണമുണ്ടാക്കുകയുമാവാം. അതിനപ്പുറമുള്ള ഒരു പ്രസക്തിയും അതിനില്ല. 
നിനക്കൊരു ചില്ലിക്കാശു്, എനിക്കൊരു നേർച്ചപ്പെട്ടി നിറയെ പണം! ജീവാത്മാവിനെയും 
പരമാത്മാവിനെയും മഹാശ്ചര്യമാക്കി പ്രതിഷ്ഠിച്ചാൽ നമുക്കും കിട്ടും പണം. 
പണമുണ്ടെങ്കിൽ ദുഃഖവും സങ്കടവുമൊക്കെ പൊതുവെ കുറയും, ജീവിതത്തിൽ 'സുഖവും സദാനന്ദവും 
പ്രസാദവും' കളിയാടാനുള്ള സാദ്ധ്യത അസാമാന്യമായി പെരുകും. 'ഗുരുവിന്റെ തത്വമസിയിലൂടെ 
അഹം ബ്രഹ്മാസ്മി' എന്ന അനുഭവമുണ്ടായാൽ ജനനമരണങ്ങൾ പോലും ഇല്ലാതാവും എന്നുപോലും 
വിശ്വസിക്കുന്നവരാണു് 'നമ്മുടെ' കേൾവിക്കാർ! ജനനം ഉണ്ടായിക്കഴിഞ്ഞു. അതുകൊണ്ടു് 
മരണം ഉണ്ടാവാതിരിക്കുകയുമില്ല എന്നൊന്നും പറഞ്ഞു് അത്തരക്കാരെ ബോധവത്കരിക്കാൻ 
പോകാതിരുന്നാൽ നിങ്ങൾക്കു് നല്ലതു്. തീയുണ്ടാക്കി തണുപ്പുമാറ്റാൻ 
മിന്നാമിനുങ്ങിന്റെ മുതുകത്തു് വിറകുകൂട്ടി ഊതിയാൽ മതിയെന്നു് വിശ്വസിക്കുന്ന 
കുരങ്ങുകളെ ഉപദേശിക്കാൻ പോകരുതെന്നു് 'അഹം ബ്രഹ്മാസ്മിയിലൂടെ തത്വമസി' എന്ന 
(തലതിരിഞ്ഞ) അനുഭവമുണ്ടാക്കിയ ഒരു ശിഷ്യൻ. ജനനമരണങ്ങളും, സുഖദുഃഖങ്ങളും, 
സങ്കടങ്ങളും ഇല്ലാതാക്കി സദാനന്ദവും പ്രസാദവും മാത്രം ഉണ്ടാക്കാനായി 
ഇത്തിക്കണ്ണികളുടെ വലയിൽ ചെന്നുവീഴാതെ ന്യായമായ എന്തെങ്കിലും ജോലി ചെയ്തു് 
ജീവിക്കുന്നവർക്കു് സാധാരണഗതിയിൽ മനസ്സമാധാനമില്ലായ്മയുടെ ആവശ്യമില്ല. അഥവാ 
ഉണ്ടെങ്കിൽ, രോഗമോ, ജോലി ചെയ്തിട്ടും നികത്താനാവാത്ത സാമ്പത്തിക പരാധീനതകളോ 
ഒക്കെയാവും അതിന്റെ കാരണം. അവയെല്ലാം ഭൗതികമായ പ്രശ്നങ്ങളാണു്. അവയ്ക്കു് 
എന്തെങ്കിലും പരിഹാരമുണ്ടെങ്കിൽ അതു് ഭൗതികം മാത്രമായിരിക്കും. പൊതുവെ പറഞ്ഞാൽ, 
'തത്വമസി' പ്രസംഗിക്കുന്ന മിക്കവാറും പേർക്കു് ഉള്ളതും, തത്വമസി വഴി അഹം 
ബ്രഹ്മാസ്മിയിൽ എത്താമെന്നു് വിശ്വസിക്കുന്ന മിക്കവാറും പേർക്കു് ഇല്ലാത്തതുമായ 
സാമ്പത്തികഭദ്രതയുണ്ടെങ്കിൽ നല്ലൊരു പരിധിവരെ പരിഹരിക്കാൻ കഴിയുന്നവയാണവ. ലൗകിക 
ജീവിതത്തിലെ അതുപോലുള്ള പ്രശ്നങ്ങൾ പോരാഞ്ഞിട്ടെന്നപോലെ, ഭാവനാസൃഷ്ടിയായ ഒരു അലൗകിക 
ജീവിതവും അതിലെ 'വിർച്വൽ' പ്രശ്നങ്ങളും കൂടി മനുഷ്യരുടെ തലയിൽ തിരുകാൻ 
ശ്രമിക്കുന്ന കുറെ തത്വമസികൾ! അതു് അതേപടി ഏറ്റെടുക്കാൻ ഇടിച്ചുകയറുന്ന, 
വിഡ്ഢിത്വത്തിനു് മനുഷ്യരൂപം ലഭിച്ചതുപോലുള്ള കുറെ അഹം ബ്രഹ്മാസ്മികളും! 
വിവാഹത്തിന്റെ ഗുണമെന്നതു്, വിവാഹം കഴിക്കാതിരുന്നാൽ ഉണ്ടാകുമായിരുന്നില്ലാത്ത 
ഒരുപാടു് പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ ഒരു ഇണയെ ലഭിക്കും എന്നതാണല്ലോ. 
&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;&quot;ഇക്കാണുന്ന എല്ലാം തമ്മിൽ ബന്ധമുണ്ടെന്നല്ലേ അതിനർത്ഥം?&quot; എന്ന 
ചോദ്യത്തിനു് മറുപടിയായി ശ്രീ രാധാകൃഷ്ണൻ കർമ്മത്തിലേക്കു് കുതിക്കുന്നു! കർമ്മം 
ചെയ്താൽ മാത്രം മതിയെന്നും, യാഗം, യജ്ഞം, ഭജനം, കീർത്തനം മുതലായവയെല്ലാം ('കർമ്മം' 
എന്ന വകുപ്പിൽ പെടാത്തതിനാലാവാം) മൂഢന്മാരുടെ പ്രവൃത്തിയാണെന്നതിനാൽ 
അനാവശ്യമാണെന്നുമാണു് ഗീത ഉദ്ഘോഷിക്കുന്നതത്രെ! ആ അർത്ഥത്തിൽ, ശ്രീ രാധാകൃഷ്ണൻ 
ചെയ്യുന്നതു് കർമ്മമല്ല എന്നു് 'വ്യാഖ്യാനിച്ചു്' അദ്ദേഹത്തെ ഒരു മൂഢനാക്കാൻ 
ഞാനേതായാലും ശ്രമിക്കുന്നില്ല. ഏതാണു് കർമ്മം, ഏതാണു് കർമ്മമല്ലാത്തതു് ഇതെല്ലാം 
നിശ്ചയിക്കലും ശ്രീ രാധാകൃഷ്ണനെപ്പോലുള്ള വ്യാഖ്യാതാക്കളുടെ മാത്രം 'കർമ്മം' 
ആണല്ലോ. അതുകൊണ്ടല്ലേ അവരെപ്പോലെ തൈലാഭിഷിക്തരല്ലാത്ത ആരെങ്കിലും ഗീതയെപ്പറ്റിയോ, 
വേദങ്ങളെപ്പറ്റിയോ വിമർശനാത്മകമായി എന്തെങ്കിലും പറയുന്നതു് കേട്ടാൽ 
ജീവാത്മാവിനെയും ചുമന്നുകൊണ്ടു് നടന്നുനടന്നു് മുതുകുകുനിഞ്ഞ അവരുടെ വിശ്വസ്തസേവകർ 
ഒന്നടങ്കം വളഞ്ഞുകുത്തിനിന്നു് തലയറഞ്ഞു് ചിരിക്കുന്നതു്. ഇവർ തന്നെയാണു് 
'മൂഢന്മാരുടെ പ്രവൃത്തി' എന്നു് ഗീത അവഹേളിക്കുന്ന യാഗം, യജ്ഞം, ഭജനം, കീർത്തനം 
മുതലായ 'കർമ്മങ്ങൾ' പതിവുതെറ്റാതെ ആചരിക്കുന്നതും! മറ്റു് അധികം ഗ്രന്ഥങ്ങളിൽ കാണാൻ 
കഴിയാത്ത ഈ മാതിരി പുരോഗമന ആശയങ്ങൾ മൂഢത്വത്തെപ്പറ്റി വെളിപ്പെടുത്തുന്ന ഗീതയിൽ 
പറയുന്ന കോസ്മോളജിയിലേക്കു് ആധുനികശാസ്ത്രം എത്തിയിട്ടില്ല എന്നതാണു് വാസ്തവമെന്നു് 
ശ്രീ രാധാകൃഷ്ണൻ. ഈ വസ്തുതയുടെ വെളിച്ചത്തിൽ, ഏതെങ്കിലും ഒരു മൂലയിൽ പോയിനിന്നു് 
അൽപത്തിൽക്കൂടുതൽ നാണിക്കുകയല്ലാതെ ആധുനികശാസ്ത്രത്തിനു് മറ്റെന്തു് 
ചെയ്യാനാവുമെന്നു് എനിക്കറിയില്ല.&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;&quot;ഗീത കർമ്മനിരാസം ആവശ്യപ്പെടുന്നു എന്നു് 
അഭിപ്രായമുണ്ടല്ലോ&quot; എന്നു് ചോദ്യകർത്താവു്. (ശ്രദ്ധിക്കുക: പ്രപഞ്ചകർത്താവല്ല, 
അതുവഴി വ്യാഖ്യാനത്തിൽ പാളിച്ച സംഭവിക്കാം). അതു് ശരിയല്ലെന്നു് ശ്രീ രാധാകൃഷ്ണൻ. 
ഗീതയ്ക്കു് നല്ല ചുട്ട അടിയുടെ കുറവുണ്ടെന്നു് മറുപടി പറയാഞ്ഞതു് ഭാഗ്യം. &quot;എല്ലാം 
ശ്രേഷ്ഠമാണെന്നു് ഗീത പറയുന്നു. ഇന്ദ്രിയങ്ങൾ ശ്രേഷ്ഠം. ഇന്ദ്രിയങ്ങളേക്കാൾ ബുദ്ധി 
ശ്രേഷ്ഠം. ബുദ്ധിയേക്കാൾ ശ്രേഷ്ഠം ആത്മാവു്.&quot; ഇതൊക്കെ നിർത്തി നിർത്തി ശ്രദ്ധയോടെ 
വായിക്കണം. നിങ്ങൾ ലൗകികകാര്യങ്ങളിൽ മുഴുകി, അശ്രദ്ധരായി &quot;ശ്രേഷ്ഠത്തേക്കാൾ ബുദ്ധി 
ആത്മാവു്&quot; എന്നൊക്കെ വായിച്ചാൽ അതിനു് ഞാൻ ഉത്തരവാദിയല്ല. &quot;നിങ്ങൾ പൂർണ്ണ മനസ്സോടും 
പൂർണ്ണ ആത്മാവോടും കൂടി നിങ്ങളുടെ കർത്താവിനെ സ്നേഹിക്കുക&quot; എന്ന ബൈബിൾ വാക്യം 
മറക്കാതിരിക്കുക. ഞാനാണെങ്കിൽ, തത്വമസിയിൽ നിന്നും ട്രെയിൻ വഴി അഹം ബ്രഹ്മാസ്മി 
എന്ന എന്ന ഇന്റർമീഡിയറ്റ്‌ സ്റ്റേഷനിലും അവിടെനിന്നും ഏതെങ്കിലുമൊരു KSRTC ബസിൽ 
ജനനമരണങ്ങളും, സുഖദുഃഖങ്ങളും, സങ്കടങ്ങളുമില്ലാത്ത ടെർമിനലിലുമെത്തി, അവിടെ എന്നെ 
കാത്തിരിക്കുന്ന സദാനന്ദന്റെ കയ്യിൽ നിന്നും പ്രസാദം വാങ്ങിത്തിന്നു് അമൃതനാവാനുള്ള 
ശ്രമത്തിലാണു്. അതുകൊണ്ടു് നിങ്ങൾക്കുവേണ്ടിക്കൂടി ശ്രദ്ധിക്കാൻ എനിക്കു് തത്കാലം 
സമയപരിമിതിയുണ്ടു് - അമൃതനായശേഷം കാര്യങ്ങളിൽ മാറ്റം വരാനുള്ള സാദ്ധ്യത രാശിയിൽ 
കാണുന്നുണ്ടെങ്കിലും.&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;അതുപോലൊരു കുഴഞ്ഞുമറിയലിനെപ്പറ്റി ശ്രീ രാധാകൃഷ്ണനും 
നമ്മളെ താക്കീതു് ചെയ്യുന്നുണ്ടു്. ആത്മാവിന്റെ നിർദ്ദേശത്താൽ ബുദ്ധികൊണ്ടു് 
മനസ്സിനെ നിയന്ത്രിക്കണമെന്നാണു് ഗീത പറയുന്നതെന്നും, നേരെ തിരിച്ചായാൽ, 
കിടന്നുകൊണ്ടും നടന്നുകൊണ്ടും ഉറങ്ങാൻ കഴിയുന്നവർ ചക്ക പുഴുങ്ങിയാലെന്നപോലെ 
ആകെമൊത്തം കുഴയുമെന്നും അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിക്കുന്നു. 'നേരെ തിരിച്ചായാൽ' 
എന്ന്വച്ചാൽ, മനസ്സിനെ നിയന്ത്രിച്ചുകൊണ്ടു് ബുദ്ധി ആത്മാവിനെ നിർദ്ദേശിച്ചാലോ, മനസ്സിനെ നിർദ്ദേശിച്ചുകൊണ്ടു് ആത്മാവ് ബുദ്ധിയെ നിയന്ത്രിച്ചാലോ, ബുദ്ധി 
നിർദ്ദേശിച്ചുകൊണ്ടു് മനസ്സിനെയും ആത്മാവിനെയും നിയന്ത്രിച്ചാലോ, ആത്മാവു് 
മനസ്സിൽ ബുദ്ധിച്ചാലോ ... സോറി, ഞാൻ വിട്ടു. ഇതിന്റെയെല്ലാം രത്നച്ചുരുക്കം, 
ഇന്ദ്രിയസുഖങ്ങൾക്കു് പിന്നാലേ മനസ്സും, മനസ്സിന്റെ പിന്നാലേ ബുദ്ധിയും പോകുന്ന 
ഇന്നിന്റെ അവസ്ഥയിൽ, ബുദ്ധിയുടെ പിന്നാലെ പോകണമോ, അതോ ഇന്ദ്രിയസുഖങ്ങളുടെ 
മുന്നാലെ പോകണമോ എന്ന കാര്യത്തിൽ വ്യക്തമായ ഒരു തീരുമാനത്തിലെത്താൻ കഴിയാതെ വട്ടം 
ചുറ്റുന്ന ആത്മാവു് ആദ്ധ്യാത്മികരുടെ മുഖത്തുനോക്കി പച്ചത്തെറി പറയുന്നു എന്നതാണു്. 
ഇതു് നാസ്തികർക്കു് രസകരമായി തോന്നാമെങ്കിലും ആസ്തികരുടെ ദൃഷ്ടിയിൽ ഒട്ടും 
തമാശയുള്ള ഒരു അവസ്ഥയല്ല. അതുകൊണ്ടാണു് കാര്യങ്ങൾ കൂടുതൽ 'കുഴയാതിരിക്കാൻ' 
ഇടയ്ക്കിടെ ചക്കപ്പുഴുക്കു് വെന്തുകൊണ്ടിരിക്കുന്ന കലത്തിലേക്കു് നോക്കണമെന്നു് 
ശ്രീ രാധാകൃഷ്ണൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നതു്. തികച്ചും ന്യായമായ ഒരു കാര്യം. 
&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഗീത ഉദ്ഘോഷിക്കുന്ന മാറ്റം സംഭവ്യമാണോ, എല്ലാവരും ഗീത മനസ്സിലാക്കി 
ജീവിക്കുമെന്നു് കരുതാനാവുമോ എന്ന ചോദ്യത്തിനും കൂടി മറുപടി നൽകിയിട്ടു് ശ്രീ 
രാധാകൃഷ്ണൻ തന്റെ ഇന്റർവ്യൂ അവസാനിപ്പിക്കുന്നു. അതിങ്ങനെ:&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;അടിസ്ഥാനപരമായ 
അറിവു് എല്ലാവർക്കും വേണം. പക്ഷേ കൂടിയേ തീരൂ എന്നില്ല. അതു് കുറച്ചുപേർക്കു് 
ഉണ്ടായാൽ മതിയാവും. (അതിനല്ലേ ഞങ്ങളൊക്കെ ഇവിടെയുള്ളതു്?) മനുഷ്യരിൽ ഭൂരിപക്ഷവും 
നല്ലവരാണു്. അവർക്കു് കാര്യങ്ങൾ മനസ്സിലാക്കാനാവും. (അല്ലാതെ എന്റെ കേൾവിക്കാരെ ഞാൻ 
വിഡ്ഢികൾ എന്നു് വിളിക്കുമെന്നാണോ ഹേ നിങ്ങൾ കരുതുന്നതു്?) ഭൂമിയിലെ ഏറ്റവും പുതിയ 
ജീവിയാണു് മനുഷ്യൻ. ഏതാണ്ടു് നാലുലക്ഷം കൊല്ലമെന്നു് ശാസ്ത്രം പറയുന്നു. 
(ഗീതയെന്താണാവോ അതിനെപ്പറ്റി പറയുന്നതു്?) ആധുനികശാസ്ത്രം വേരോടിയിട്ടു് ആയിരം 
കൊല്ലമേ ആയുള്ളു. (അപ്പോൾ ഏതാണ്ടു് A.D. 1000 മുതൽ നിലവിലുണ്ടു് ഈ 
ആധുനികശാസ്ത്രമെന്ന സംഗതി!) കഴിഞ്ഞ 500 കൊല്ലം കൊണ്ടു് അതു് ബഹിരാകാശം വരെ 
നാശമാക്കി. (അപ്പോൾ അത്ര നേരത്തേ തുടങ്ങിയല്ലേ ബഹിരാകാശം നാശമാക്കൽ!) ഇങ്ങനെ പോയാൽ 
മാനവരാശിക്കു് നിലനിൽപില്ല. അതിനു് ഈ ലോകത്തോടുള്ള വൈകാരികമായ വ്യതിയാനമുണ്ടാകണം. 
(മഹാഭാരതയുദ്ധം അതിനൊരു മാതൃകയാക്കാവുന്നതാണു്. അഞ്ചുപേർക്കുവേണ്ടി നൂറുപേരെ 
നശിപ്പിച്ച കഥ. അതും വേണമെങ്കിൽ രണ്ടുകൂട്ടരെയും നല്ലവരാക്കി നേർവഴിയിൽ 
എത്തിക്കാൻ കഴിയുമായിരുന്ന ഒരു ഭഗവാന്റെ മേൽനോട്ടത്തിലും, ചതിയുടെയും വഞ്ചനയുടെയും 
അകമ്പടിയോടെയും നടന്ന മനുഷ്യക്കുരുതിയുടെ കാവ്യാത്മകമായ ആഖ്യാനം.) സ്വന്തം 
ആവാസവ്യവസ്ഥ ഇങ്ങനെ തകർത്ത മറ്റൊരു ജീവിയുമില്ല, മനുഷ്യനല്ലാതെ. (ശവങ്ങളെ 
കെട്ടിയൊഴുക്കുന്ന, രാസ-ജൈവ-മാലിന്യങ്ങളുടെ കേളീരംഗമായ ഗംഗയിൽനിന്നും ഒരു ഗ്ലാസ്‌ 
വെള്ളം കുടിച്ചാൽ മരണവും മോക്ഷവും ഒപ്പം സംഭവിക്കും. അതിൽ കൂടുതലൊക്കെ 
ആവാസവ്യവസ്ഥയെ എങ്ങനെ രക്ഷപെടുത്തണമെന്നാണു്?) ഈ വ്യതിയാനമുണ്ടാക്കാൻ എല്ലാ 
ഉപനിഷത്തുക്കളുടെയും സത്തയായ ഗീതയ്ക്കേ സാധിക്കൂ. (ആ വ്യതിയാനം ഉണ്ടാക്കുകയല്ലാതെ 
മറ്റെന്താണു് എത്രയോ നൂറ്റാണ്ടുകളായി ഗീത പിന്നെ ചെയ്തുകൊണ്ടിരുന്നതു്? അതും 
ഭഗവാന്റെ ചുമതലയിൽ? അതൊന്നും മതിയായില്ലെന്നുണ്ടോ? ഇനിയിപ്പോൾ ആ ചുമതല മനുഷ്യർ 
ഏറ്റെടുക്കണമെന്നാണോ? ആണെങ്കിൽ, അതിനു് വേണ്ടതു് യുക്തിഭദ്രമായ ശാസ്ത്രബോധവും 
മനുഷ്യബുദ്ധിയുമാണു്. അല്ലാതെ, പ്രായോഗികജീവിതത്തിൽ നിത്യപരാജയം എന്നു് നിസ്സംശയം 
തെളിയിക്കപ്പെട്ടുകഴിഞ്ഞ വേദഗ്രന്ഥങ്ങളിലെ സാങ്കൽപികസൃഷ്ടികളുടെ 
നീട്ടിച്ചൊല്ലലുകളല്ല.) &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br&gt;</description>
            <pubDate>Sat, 19 Nov 2011 15:58:03 +0100</pubDate>
        </item>
        <item>
            <title>ശാസ്ത്രവും ഗീതയും - 3</title>
            <link>http://www.seekebi.net/god-and-religion/ശാസ്ത്രവും-ഗീതയും-3</link>
            <description>&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;&lt;a class=&quot;&quot; title=&quot;&quot; href=&quot;http://seekebi.com/2011/10/30/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%82%E0%B4%B0%E0%B5%8D%E0%B4%AF%E0%B5%BB-%E0%B4%97%E0%B5%80%E0%B4%A4%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%A8%E0%B4%BF/&quot;&gt;ഒന്നാം ഭാഗം&lt;/a&gt; &lt;a class=&quot;&quot; title=&quot;&quot; href=&quot;http://seekebi.com/2011/11/05/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%97%E0%B5%80%E0%B4%A4%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%A8%EF%BF%BD-2/&quot;&gt;രണ്ടാം ഭാഗം&lt;/a&gt;&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ജാതിയും മതവും വർണ്ണവും ഉണ്ടാക്കിയതു് 
ഈശ്വരനാണെന്നു് ചിലർ പറയുന്നുണ്ടെങ്കിലും ഭഗവദ്‌ഗീതയിൽ അങ്ങനെ പറയുന്നില്ലെന്നും, 
അവയുടെ കർത്താവായും തന്നെ അറിയണമെന്നേ പറയുന്നുള്ളുവെന്നും ശ്രീ രാധാകൃഷ്ണൻ. 
എങ്ങനെയുണ്ടു് അദ്ദേഹത്തിന്റെ വ്യാഖ്യാനം? ഒരുവൻ കുറെ കുഞ്ഞുങ്ങളെ വിളിച്ചു് 
തനിക്കുചുറ്റും കൂട്ടിയശേഷം &quot;നിങ്ങളെയൊന്നും ഉണ്ടാക്കിയതു് ഞാനല്ല, പക്ഷേ, നിങ്ങൾ 
എന്നെ 'അപ്പൻ' എന്നു് വിളിക്കണം, കാരണം ഞാൻ നിങ്ങളുടെ കർത്താവാണു്&quot; എന്നു് 
പറയുന്നതിൽ കവിഞ്ഞ എന്തെങ്കിലും ഒരർത്ഥം ഈ വ്യാഖ്യാനത്തിനു് നൽകേണ്ട 
കാര്യമുണ്ടെന്നു് തോന്നുന്നില്ല. ഏഷ്യനും ആഫ്രിക്കനും യൂറോപ്യനുമായ 
ചർമ്മങ്ങൾക്കെല്ലാം അവയുടെതായ 'വർണ്ണങ്ങൾ' ഉണ്ടു്. അതിന്റെ കാരണങ്ങൾ അതാതു് 
പ്രദേശങ്ങളിലെ ഭൂമിശാസ്ത്രത്തിലും കാലാവസ്ഥയിലുമൊക്കെയാണു് തേടേണ്ടതു്. 
ദൈവത്തിന്റെയോ മനുഷ്യന്റെയോ 'ഇരുണ്ടതോ കറുത്തതോ വെളുത്തതോ' ആയ കരങ്ങൾ ഒരിക്കലും 
'വർണ്ണസൃഷ്ടിയുടെ' പിന്നിൽ ഏതായാലും പ്രവർത്തിച്ചിട്ടില്ല. പക്ഷേ, ഒരുവിഭാഗം 
മനുഷ്യർ, അവർക്കു് മനുഷ്യരുടെ വർണ്ണങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിലും, 
'വർണ്ണവിവേചനം' എന്നൊരു തിന്മ പടച്ചുവിട്ടിട്ടുണ്ടു്. സവർണ്ണതയുടെ സ്വാർത്ഥമായ 
താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതായിരുന്നു കരുതിക്കൂട്ടിയുള്ള ആ സൃഷ്ടിയുടെ 
ലക്ഷ്യം. പ്രപഞ്ചത്തിന്റെ സ്രഷ്ടാവായി അവർ ആദ്യമേതന്നെ സൃഷ്ടിച്ച ഈശ്വരനെ 
വർണ്ണഭേദങ്ങളുടെയും കർത്താവായി പ്രതിഷ്ഠിച്ചതും, പലവിധത്തിലുള്ള മുതലെടുപ്പുകൾ 
ലക്ഷ്യമാക്കി ജാതിയും മതവും അവയുടെ അവാന്തരവിഭാഗങ്ങളും സൃഷ്ടിച്ചു് മനുഷ്യമനസ്സുകളെ 
വിഷലിപ്തമാക്കിയതും മറ്റാരുമല്ല. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ജാതിയും മതവും വർണ്ണവും ഉണ്ടാക്കിയതു് 
ഈശ്വരനാണെന്നു് ഗീതയുടെ അടിസ്ഥാനത്തിൽ 'ചിലർ' പറയുന്നതും, ഗീതയിൽ അങ്ങനെ 
പറയുന്നില്ലെന്നും, അവയുടെ കർത്താവായി തന്നെ അറിയണമെന്നേ 'ഈശ്വരൻ' അതിൽ 
പറയുന്നുള്ളുവെന്നു് ശ്രീ രാധാകൃഷ്ണൻ പറയുന്നതും തമ്മിൽ കാര്യമായ 
വ്യത്യാസമൊന്നുമില്ല. ജീവിതത്തിൽ നിലവിലിരിക്കുന്ന അനീതികൾ ദൈവേഷ്ടമായി 
പ്രഖ്യാപിച്ചു് ന്യായീകരിക്കാൻ സാദാ വിശ്വാസിയും, ഏതു് ഗതികേടിൽ നിന്നും ദൈവത്തെ 
വാചകമടിവഴി മോചിപ്പിക്കാൻ താനൊരു വേദപണ്ഡിതനെന്നു് സ്വയം കരുതുന്ന 'അസാദാ' 
വിശ്വാസിയും എപ്പോഴും ബദ്ധശ്രദ്ധനാണെന്നതിന്റെ മറ്റൊരു തെളിവു്, അത്രതന്നെ. കഴിഞ്ഞ 
ലേഖനത്തിൽ വ്യക്തമാക്കിയിരുന്നതുപോലെ, ഈ രണ്ടു് പ്രസ്താവനകളും ഒരു കാരണവശാലും ഒരു 
ഈശ്വരനിൽ നിന്നും വരുന്നതല്ല എന്നതിനാൽ, ഇവ രണ്ടും യാഥാർത്ഥ്യവുമായി പുലബന്ധം 
പോലുമില്ലാത്ത മാനുഷികമായ ജൽപനങ്ങൾ മാത്രമല്ലാതെ മറ്റൊന്നുമല്ല. ഇല്ലാത്ത ഒരു 
ഈശ്വരനു് എന്തിന്റെയെങ്കിലും നിർമ്മാതാവു് താനാണെന്നോ, അവയുടെ കർത്താവോ കർമ്മമോ 
ക്രിയയോ ആയി മനുഷ്യർ തന്നെ അറിയണമെന്നോ പറയാനാവില്ല എന്നതുതന്നെ അതിന്റെ 
അടിസ്ഥാനകാരണം. തന്റെ കമ്പ്യൂട്ടർ ഉണ്ടാക്കിയതു് ദൈവമാണെന്നു് ഒരുത്തൻ കട്ടായമായി 
വിശ്വസിച്ചാൽ, അതൊരു തെറ്റായ വിശ്വാസമാണെന്നു് അവനെ മനസ്സിലാക്കാൻ ഒന്നോ രണ്ടോ 
വട്ടമൊക്കെ ശ്രമിക്കാമെന്നല്ലാതെ മറ്റൊന്നും ചെയ്യാനാവില്ല. എന്റെ കമ്പ്യൂട്ടർ 
ഉണ്ടാക്കിയതു് ദൈവമാണെന്നു് പറയുകയല്ല, അതിന്റെ കർത്താവായി ദൈവത്തെ അറിയുകയാണു് അവൻ 
അനുവർത്തിക്കേണ്ട ശരിയായ നടപടിക്രമം എന്നു് ശ്രീ രാധാകൃഷ്ണൻ പറഞ്ഞാലും 
അതിൽകൂടുതലൊന്നും ചെയ്യാനാവില്ല. വേണമെങ്കിൽ ആകെ ചെയ്യാൻ കഴിയുന്നതു്, ഇതുപോലുള്ള 
വിശ്വാസത്തിന്റെ ചിലന്തിവലകളിൽ ചെന്നുപെടാതിരിക്കാനായി, തലച്ചോറു് പൂർണ്ണമായും പണയം 
വച്ചിട്ടില്ലാത്ത മറ്റു് മനുഷ്യർക്കുവേണ്ടി വസ്തുതകൾ വിശദമാക്കാൻ ശ്രമിക്കുക 
എന്നതുമാത്രം. വേണ്ടവർക്കു് സ്വീകരിക്കാം, വേണ്ടാത്തവർക്കു് അവരുടെ വഴിയെ 
പോവുകയുമാവാം. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;കൗരവർ തെറ്റുചെയ്ത പല സന്ദർഭങ്ങളിലും അവരെ പുറമെ നിന്നുള്ള 
ശത്രുക്കൾ ആക്രമിക്കാൻ എത്തിയപ്പോൾ പാണ്ഡവർ കുലധർമ്മത്തിന്റെ പേരിൽ സ്വന്തജീവൻ പണയം 
വച്ചും അവരെ രക്ഷപെടുത്തിയതു് ശ്രീ രാധാകൃഷ്ണൻ വരവുവയ്ക്കുന്നതു് ബയോളജിക്കൽ 
അൾട്രൂയിസത്തിന്റെ അക്കൗണ്ടിലേക്കാണു്. അക്രമി ശിക്ഷിക്കപ്പെടണമെന്ന നീതിബോധവും, 
അയാളെ രക്ഷിക്കണമെന്ന അൾട്രൂയിസവും തമ്മിലുള്ള സംഘർഷമാണത്രെ അർജ്ജുനന്റെ വിഷാദയോഗം! 
അൾട്രൂയിസവും നീതിബോധവും തമ്മിലുള്ള പോരിൽ നീതിബോധം ജയിക്കണമെന്നും, അത്തരം 
ജയങ്ങളിലൂടെയാണു് സംസ്കാരം ഉണ്ടാകുന്നതെന്നും ശ്രീ രാധാകൃഷ്ണൻ. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഈഗോയിസം 
എന്ന വാക്കിന്റെ പ്രതിരൂപം എന്ന നിലയിലാണു് ഒഗ്യുസ്റ്റ്‌ കോംറ്റിന്റെ (Auguste 
Comte) വകയായി അൾട്രുയിസം എന്ന വാക്കു് നിലവിൽ വന്നതു്. തനിക്കു് ഗുണത്തേക്കാളേറെ 
ദോഷം സംഭവിക്കുന്നതു് വകവയ്ക്കാതെ മറ്റൊരു വ്യക്തിക്കു് പ്രയോജനകരമായ രീതിയിലുള്ള 
ഒരു വ്യക്തിയുടെ പെരുമാറ്റമാണു് അൾട്രൂയിസം. അതായതു്, നിസ്വാർത്ഥമായ പെരുമാറ്റരീതി. 
എവൊല്യൂഷനറി ബയോളജിയിലെ അൾട്രൂയിസമെന്നതു്, അതിനു് സംഭവിക്കുന്ന നഷ്ടം കണക്കാക്കാതെ 
മറ്റു് ഓർഗനിസങ്ങൾക്കു് ലാഭമുണ്ടാകുന്ന വിധത്തിൽ ഒരു ഓർഗനിസം പെരുമാറുന്ന 
രീതിയാണു്. ആദ്യത്തേതിൽ നിന്നു് വ്യത്യസ്തമായി ഇവിടെ ലാഭനഷ്ടങ്ങളുടെയും 
ഗുണദോഷങ്ങളുടെയുമെല്ലാം മാനദണ്ഡമെന്നതു് പുനരുത്പാദന 'സാദ്ധ്യത'യും (reproductive 
fitness) അതുവഴി ഉണ്ടാകാവുന്ന കുഞ്ഞുങ്ങളുടെ എണ്ണവുമായതിനാൽ, അൾട്രൂയിസ്റ്റിക്‌ ആയ 
പെരുമാറ്റത്തിനു് ഒരു ഓർഗനിസം നൽകേണ്ടിവരുന്ന വില അതിനു് ജനിപ്പിക്കാൻ കഴിയുന്ന 
കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വരാവുന്ന കുറവാണു്. അതേസമയം, അതിന്റെ ഈ പെരുമാറ്റം വഴി 
മറ്റു് ഓർഗനിസങ്ങൾക്കു് ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാവാനുള്ള 
സാദ്ധ്യത കൂടുകയും ചെയ്യുന്നു. മറ്റൊരുവനെ ബോധപൂർവ്വം സഹായിക്കുന്ന 
പെരുമാറ്റരീതിയായ മനുഷ്യരുടെയിടയിലെ അൾട്രൂയിസവും, ബോധപൂർവ്വം ചിന്തിക്കാനുള്ള 
ശേഷിയില്ല എന്നു് കരുതേണ്ടിയിരിക്കുന്ന വിവിധതരം ജീവികളിലും ചില ബാക്റ്റീരിയകളിൽ 
പോലും കാണാൻ കഴിയുന്ന ബയോളജിക്കൽ അൾട്രൂയിസവും ഒരേ അർത്ഥത്തിൽ കാണേണ്ടതല്ല. അതിനാൽ, 
അക്രമിയെ രക്ഷിക്കണമെന്ന ബയോളജിക്കൽ അൾട്രൂയിസവും അവനെ ശിക്ഷിക്കണമെന്ന നീതിബോധവും 
തമ്മിലുള്ള സംഘർഷമാണു് അർജ്ജുനന്റെ വിഷാദയോഗമെന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നതു് 
ഒരു ശാസ്ത്രജ്ഞനു് യോജിച്ച 'പെരുമാറ്റരീതി' ആണോ എന്നു് ചിന്തിക്കാനുള്ള ബാദ്ധ്യത 
ശ്രീ രാധാകൃഷ്ണനു് ഉണ്ടെന്നേ പറയാനുള്ളു.&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;മനസ്സിലുള്ള തിന്മയ്ക്കെതിരെ 
പൊരുതി ജയിക്കാൻ തുനിയാതെ ആദ്യമേതന്നെ ആയുധം വച്ചു് കീഴടങ്ങുന്നതുകൊണ്ടു് 
ഇക്കാലത്തു് മിക്കവർക്കും ഇത്തരമൊരു 'വിഷാദയോഗം' ഉണ്ടത്രെ. ഇനി, ബയോളജിക്കൽ 
അൾട്രൂയിസം എന്നതുകൊണ്ടു് ശ്രീ രാധാകൃഷ്ണൻ ഉദ്ദേശിച്ചതു് ഒരുപക്ഷേ മനുഷ്യരുടെ 
ഇടയിലുള്ള അൾട്രൂയിസം ആയിരിക്കാമെന്നു് ഒരുനിമിഷം കരുതിയാൽത്തന്നെ, അർജ്ജുനന്റെ 
മനസ്സിലെ നീതിബോധം പൊരുതിക്കൊണ്ടിരുന്നതു് അവനിലെതന്നെ അൾട്രൂയിസത്തിനു് എതിരെ 
ആയിരുന്നു എന്നേ അതിനർത്ഥം വരൂ. അതായതു്, ഇവിടെ അർജ്ജുനന്റെ നീതിബോധം നശിപ്പിക്കാൻ 
ശ്രമിക്കുന്നതു്, അഥവാ, ഭഗവാന്റെ നിർദ്ദേശപ്രകാരം നശിപ്പിക്കാൻ അവൻ 
നിർബന്ധിതനാകുന്നതു്, അൾട്രൂയിസം എന്ന അവന്റെതന്നെ മനസ്സിലെ നിസ്വാർത്ഥതയെയാണു്. 
മറ്റുവിധത്തിൽ പറഞ്ഞാൽ, മനസ്സിലെ ഏതു് തിന്മയെ ആണോ ആയുധം വച്ചു് കീഴടങ്ങാതെ 
അതിനെതിരെ പൊരുതി ജയിക്കണമെന്നു് ഭഗവാന്റെ ഉപദേശത്തിന്റെ വെളിച്ചത്തിൽ ശ്രീ 
രാധാകൃഷ്ണൻ മനുഷ്യരോടു് ആഹ്വാനം ചെയ്യുന്നതു്, ആ 'തിന്മ' മനുഷ്യമനസ്സിലെ 
നിസ്വാർത്ഥതയാണു്! &quot;നീതിബോധത്തിന്റെ വിജയത്തിനുവേണ്ടി നീ സ്വാർത്ഥനാകൂ&quot; എന്നാണു് 
ഭഗവാനെ സാക്ഷിനിർത്തി ശ്രീ രാധാകൃഷ്ണൻ ലോകത്തോടു് ഉച്ചത്തിൽ വിളിച്ചുപറയുന്നതെന്നു് 
ചുരുക്കം! ഏതുവിധേനയും സ്വന്ത നിലപാടുകൾ സാധൂകരിക്കാനുള്ള ശ്രമത്തിൽ 
പൊരുത്തപ്പെടാത്ത ഉപമകളിൽ കയറിപ്പിടിച്ചാൽ ഉണ്ടാകാവുന്ന ഇണ്ടൽ! &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഈ 
വിശദീകരണങ്ങൾ പോരെന്നു് തോന്നിയതിനാലാവാം, 'തിന്മയും നന്മയും' തമ്മിലുള്ള ഈ 
പൊരുതലിനെ ജീവശാസ്ത്രത്തിലെ പാരമ്പര്യവും വ്യതിയാനവും തമ്മിലുള്ള സംഘർഷമായിക്കൂടി 
ശ്രീ രാധാകൃഷ്ണൻ താരതമ്യപ്പെടുത്തുന്നു. ഇവിടെ വ്യതിയാനം, അഥവാ പരിണാമമാണു് 
നീതിബോധത്തിന്റെ സ്ഥാനം വഹിക്കുന്നതു്. &lt;/span&gt;&lt;span style=&quot;font-size: 15px;&quot; class=&quot;yui-tag-span yui-tag&quot;&gt;വ്യതിയാനം &lt;/span&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;പാരമ്പര്യത്തെ 
അതിജീവിക്കുമ്പോഴാണു് പരിണാമം സംഭവിക്കുന്നതെന്നും, നീതിബോധത്തിന്റെ പിറവിക്കു് 
അൽപം വേദന അനിവാര്യമായതിനാൽ അതിൽ സങ്കടപ്പെടേണ്ടതില്ലെന്നു് പറഞ്ഞാണു് ഗീതോപദേശം 
തുടങ്ങുന്നതുതന്നെയെന്നും ശ്രീ രാധാകൃഷ്ണൻ. ഗീതയിൽ അങ്ങനെ പറയുന്നുണ്ടെങ്കിലും, 
വ്യതിയാനങ്ങൾ നിയന്ത്രണാതീതമായി കാടുകയറിയേക്കുമോ എന്ന ഭയം മഥിക്കുന്നതിനാലാവാം, 
പരിണാമത്തെ പാരമ്പര്യത്തിന്റെ കടിഞ്ഞാണിൽ നിന്നും പൂർണ്ണമായും മോചിപ്പിക്കാൻ 
അദ്ദേഹം ധൈര്യപ്പെടുന്നില്ല. പ്രസവിച്ച ഒന്നാന്തരം ഒരു കുഞ്ഞിനോടൊപ്പം ജീവിതകാലം 
മുഴുവൻ മറുപിള്ളയെക്കൂടി ചുമന്നുകൊണ്ടു് നടക്കണം എന്ന പിടിവാശിപോലെ! 
വ്യതിയാനത്തിലൂടെ ഒരു വ്യവസ്ഥ നവീകരിക്കപ്പെടുമ്പോൾ അതിന്റെ നിയന്ത്രണത്തിനുള്ള 
പുതിയ കടിഞ്ഞാണുകളും അതിനോടൊപ്പം രൂപമെടുക്കുമെന്നും, അതിനു് ഏതു് സമയവും 
പൊട്ടാവുന്ന വിധം ദ്രവിച്ചുകഴിഞ്ഞ പഴയ കടിഞ്ഞാണുകൾ അല്ലെങ്കിൽത്തന്നെ 
അപര്യാപ്തമാണെന്നും എന്തുകൊണ്ടോ ആദ്ദേഹം ചിന്തിക്കുന്നില്ല. കാളവണ്ടിയുഗത്തിലെ 
നിയന്ത്രണോപാധികൾ റോക്കറ്റ്‌ യുഗത്തിൽ പ്രയോജനരഹിതമായിരിക്കുമെന്നു് ഒരു 
ശാസ്ത്രജ്ഞനെങ്കിലും അറിഞ്ഞില്ലെങ്കിൽ പിന്നെ ആരറിയാൻ? &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;നിസാരനായ മനുഷ്യനു് 
പ്രപഞ്ചതത്വങ്ങൾ അറിഞ്ഞു് പെരുമാറാനാവുമോ എന്ന ചോദ്യത്തിനു്, ടെലിസ്കോപ്പിലൂടെ 
കാണുന്ന അനന്തകോടി താരസമൂഹങ്ങളുടെയും സൗരയൂഥങ്ങളുടെയും വ്യാപ്തിയും വിസ്തൃതിയും 
കാണുമ്പോൾ വിശ്വത്തിന്റെ വലിപ്പം വ്യക്തമാകുമെന്നും, എങ്കിൽത്തന്നെയും മനുഷ്യൻ അത്ര 
നിസാരനല്ലെന്നും, മനുഷ്യനു് മാത്രമേ ഈ മഹാപ്രപഞ്ചത്തെ മുഴുവൻ ഒന്നായി സങ്കൽപിക്കാൻ 
കഴിയൂ എന്നതാണു് അവന്റെ വലിപ്പമെന്നും, അതുമാത്രമേ ഗീതയും പറയുന്നുള്ളു എന്നുമാണു് 
ശ്രീ രാധാകൃഷ്ണൻ നൽകുന്ന മറുപടി. മനുഷ്യനു് പ്രപഞ്ചത്തെ മുഴുവൻ ഒന്നായല്ല, 
പ്രപഞ്ചത്തിനു് അതീതമായ കാര്യങ്ങൾ പോലും സങ്കൽപിക്കുന്നതിനു് പ്രയാസമൊന്നുമില്ല. 
(എന്താണു് സങ്കൽപത്തിൽ അവൻ 'കണ്ടിരുന്നതു്' എന്നതു് മറ്റൊരു കാര്യം. അതു് 
മറ്റെന്തുതന്നെ ആയിരുന്നാലും, ഒരു കാരണവശാലും മനുഷ്യർ ടെലിസ്കോപ്പുകളിലൂടെ ഇന്നു് 
കാണുന്നതും മനസ്സിലാക്കുന്നതുമായ പ്രപഞ്ചമായിരുന്നില്ല എന്നു് ഉറപ്പായും പറയാം). 
അതുപോലുള്ള ഭാവനാസൃഷ്ടികൾക്കു് പ്രപഞ്ചതത്വങ്ങൾ അറിയണം എന്നൊരു 
നിർബന്ധവുമില്ലെന്നു് മാത്രമല്ല, പ്രപഞ്ചതത്വങ്ങളെ സംബന്ധിച്ചു് യാതൊരു അറിവും 
ഇല്ലാതിരിക്കുന്നതാണു് അനായാസമായും, വൈക്ലബ്യമില്ലാതെയും അതുപോലുള്ള 
സാങ്കൽപികസൃഷ്ടികൾ നടത്താനും അവ വസ്തുതായാഥാർത്ഥ്യങ്ങൾ ആയാലെന്നപോലെ പരസ്യമായി 
ലോകത്തോടു് വിളിച്ചുപറയാനും ഒരർത്ഥത്തിൽ നല്ലതു്. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ജ്ഞാനികളുടെ ഹൃദയം 
വിലാപഭവനത്തിൽ ഇരിക്കുന്നു എന്നു് ബൈബിൾ. അർദ്ധജ്ഞാനികൾ ഭാഗ്യവാന്മാരാണെന്നൊരു 
പഴഞ്ചൊല്ല്. ആ സ്ഥിതിക്കു് അജ്ഞാനികൾ ഏറ്റവും കൂടുതൽ ഭാഗ്യം 
അനുഭവിക്കുന്നവരായിരിക്കണം. പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരകനായ ദൈവത്തെ അറിയാൻ 
കഴിയുന്നതിനേക്കാൾ വലിയ പരമാനന്ദവും ഭാഗ്യവുമുണ്ടോ? ആ അർത്ഥത്തിൽ, വിശ്വാസസംബന്ധമായ 
ചർച്ചകളിൽ ദൈവത്തെ നേരിട്ടു് അറിയാവുന്നവർ എന്ന ഭാവത്തിലും ആധികാരികമായ രീതിയിലും 
ദൈവത്തെപ്പറ്റി സംസാരിക്കുന്ന താർക്കികരാണു് മഹാഭാഗ്യവാന്മാർ എന്നേ ചിന്തിക്കാനാവൂ. 
അതിനാൽ, പ്രിയ സുഹൃത്തുക്കളേ, നിങ്ങൾ എന്നോടു് ചോദിച്ചാൽ ഞാൻ പറയും: നിങ്ങൾ 
'ദൈവത്തെപ്രതി' ആദ്യം അജ്ഞരാവുക, പിന്നെ വിശ്വാസികളാവുക, അങ്ങനെ ഭാഗ്യവതികളും 
ഭാഗ്യവാന്മാരുമാവുക, അവസാനം ഒരു ബോണസ്‌ എന്നോണം മരണാനന്തരം സ്വർഗ്ഗവും അവിടത്തെ 
നിത്യജീവനും, മാലാഖമാർ ഓരോ ദൈവമക്കൾക്കും വേണ്ടി പ്രത്യേകം പ്രത്യേകം 
തയ്യാറാക്കുന്ന ഗാസ്ട്രോണോമിക്‌ സ്പെഷ്യൽറ്റീസുമെല്ലാം സ്വന്തമാക്കുക! 
&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഹോ, അതിനെപ്പറ്റി ഓർക്കുമ്പോൾ തന്നെ എന്റെ വായിൽ നാലു് ടൈറ്റാനിക്കിനു് 
നിരന്നോടാവുന്ന സാഹചര്യമാണു്! ഒന്നാലോചിച്ചുനോക്കൂ! ശവമായി ശവക്കുഴിയിലും, ഭസ്മമായി 
ഉടയതമ്പുരാനു് മാത്രമറിയാവുന്ന മറ്റെവിടെയൊക്കെയോ ഒരുവക തിന്നാനില്ലാതെ, 
ആർക്കറിയാം, ഒരുപാടു് വർഷങ്ങളും നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമൊക്കെ കഴിഞ്ഞശേഷം 
ലഭിക്കുന്ന സ്വർഗ്ഗത്തിലെ വിഭവസമൃദ്ധമായ സദ്യ! അഞ്ചുകറിയും ഇഞ്ചിയും നാരങ്ങയും! 
പൊരിച്ച മീൻ വേണ്ടവർക്കു് പൊരിച്ച മീൻ. പൊരിച്ച തവളക്കാൽ വേണ്ടവർക്കു് പൊരിച്ച 
തവളക്കാൽ. അതും ജീവിതകാലത്തു് അനുഭവിച്ചിരുന്നതോ അനുഭവിക്കാൻ ആഗ്രഹിച്ചിരുന്നതോ ആയ 
രുചിയിൽ നിന്നും ഒരു 'നുവാൻസ്‌' പോലും വ്യത്യാസമില്ലാതെ വളരെ ശ്രദ്ധാപൂർവ്വം പാകം 
ചെയ്തെടുക്കുന്ന എണ്ണമറ്റ വിഭവങ്ങൾ! ഈ സൗഭാഗ്യം എന്നേക്കുമായി 
നഷ്ടപ്പെടാതിരിക്കണമെന്നുണ്ടെങ്കിൽ യാതൊരു കാരണവശാലും നിങ്ങൾ അറിവിന്റെ 
വൃക്ഷത്തിന്റെ ഫലം പറിച്ചു് തിന്നുകയോ, നിങ്ങളുടെ തലതെറിച്ച സന്തതികൾക്കു് അതിൽ 
നിന്നും ഒരു കഷണം പോലും തിന്നാൻ കൊടുക്കുകയോ ചെയ്യാതിരിക്കുക. അതു് തിന്നുന്ന 
നാളിൽതന്നെ നിങ്ങളും മക്കളും ചത്തൊടുങ്ങി പണ്ടാരമടങ്ങും. അത്തരക്കാർക്കു് 
വിധിച്ചിരിക്കുന്നതു് സ്വർഗ്ഗമല്ല, തെമ്മാടിക്കുഴിയാണു്. അതുകൊണ്ടു്, &quot;വിഡ്ഢിയാവുക, 
വിശ്വാസിയാവുക&quot; ഇതായിരിക്കട്ടെ നിങ്ങളുടെ മുദ്രാവാക്യം! &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;'കർത്താവിൽ' 
പ്രിയരായവരും, പോക്കറ്റിൽ പെഴ്സുള്ളവരുമായ ഇടവകാംഗങ്ങളേ, നിങ്ങൾക്കു് വായിക്കാൻ 
ക്ഷമയുണ്ടെങ്കിൽ, എങ്ങനെയാണു് ഈ മുദ്രാവാക്യത്തിൽ ഞാൻ എത്തിച്ചേർന്നതെന്നു്, എല്ലാം 
ചുരുക്കിപ്പറയുന്ന അഹംഭാവികളും, നിഷേധികളും, തേരട്ടകളും, പഴുതാരകളും, ദൈവദോഷികളും, 
അധികപ്രസംഗികളും, വിനയമില്ലാത്തവരുമായ (കൂടുതൽ വിശേഷണങ്ങൾ എഴുതണമെന്നുണ്ടു്, പക്ഷേ, 
ഭാഷാപരിമിതി!) നാസ്തികരിൽ നിന്നും വ്യത്യസ്തമായി, ഒരു 'അയോട' പോലും, ചുരുക്കാതെ 
ഇവിടെ വിശദമാക്കാം. ഇടയലേഖനങ്ങൾ കേട്ടുകേട്ടു് ക്ഷമയുടെ നെല്ലിപ്പലകവരെ കണ്ടിട്ടും 
ഒരു മടിയുമില്ലാതെ കവലകളിലെ ഉപദേശികളുടെ സദാചാരപ്രസംഗങ്ങൾ കേൾക്കുന്നവരും, മലയാളം 
ചാനലുകളിലെ ചെളിവാരിയെറിയൽ ചർച്ചകൾ പതിവായി വീക്ഷിക്കുന്നവരും, 
രാഷ്ട്രീയനേതാക്കളുടെ വാഗ്ദാനങ്ങൾ കണ്ണടച്ചു് വിശ്വസിക്കുന്നവരും, പിടക്കോഴിക്കു് 
നാളെ മുലവരുന്നതും, മറ്റന്നാൾ ദൈവപുത്രൻ കാഹളനാദത്തോടെ മേഘത്തിലേറി വരുന്നതുമെല്ലാം 
ആത്മാർത്ഥതയോടെ വിശ്വസിച്ചു് കാത്തിരിക്കുന്നവരുമാണു് നിങ്ങളെങ്കിൽ ഇതു് 
നിങ്ങൾക്കൊരു ചിന്നക്കാര്യമായിരിക്കേണ്ടതാണു്. ഇല്ലെങ്കിൽ, നിങ്ങൾക്കു് എവിടെയോ 
എന്തോ തകരാറുണ്ടെന്നു് കരുതുകയല്ലാതെ വേറെ നിവൃത്തിയില്ല. 
&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ശ്രീബുദ്ധനെപ്പോലെ ബോധിവൃക്ഷത്തിനു് ചുവട്ടിൽ പത്മാസനത്തിൽ ഇരുന്നു് 
തപസ്സനുഷ്ഠിച്ചിട്ടോ, ഹിമാലയസാനുക്കളിൽ പോയി ശീർഷാസനത്തിൽ (ന്ന്വച്ചാൽ, 
തലകുത്തിനിന്നു് - കുരച്ചുകുരച്ചു് മലയലം പരയുന്നവർക്കും ഇങ്ങേർ എന്റാനു് ഈ 
പരയുന്നതെന്നു് പിറ്റികിറ്റണമല്ലോ. ധർമ്മപരിപാലകനായ ഒരു സദാചാരപോലീസായാൽ 
എവിടെയെല്ലാം ഒളിഞ്ഞുനോക്കണം, എന്തെല്ലാം ഉത്തരവാദിത്തങ്ങൾ വഹിക്കണം, ആരെയെല്ലാം 
തല്ലിക്കൊല്ലണമെന്റെ കർത്താവേ!) ഭജനം 'നിന്നിട്ടോ' ഒന്നുമല്ല എനിക്കു് ഈ 
ദിവ്യവെളിപാടു് ഉണ്ടായതു്. കർത്താവിനുവേണ്ടി നല്ല ഓട്ടം ഓടിയ വിശുദ്ധ പൗലോസ്‌ ശ്ലീഹ 
വിശുദ്ധ വേദപുസ്തകത്തിൽ എഴുതി വച്ചിരിക്കുന്ന വിശുദ്ധ വേദവാക്യങ്ങളിൽ നിന്നുമാണു് 
ദൈവകൃപയാൽ എനിക്കീ ജ്ഞാനോദയം ഉണ്ടായതു്. അപ്പൊസ്തലനായ പൗലോസ്‌ കൊരിന്ത്യർക്കെഴുതിയ 
ഒന്നാം ലേഖനത്തിലെ ഒന്നാം അദ്ധ്യായത്തിൽ നിന്നും ആ ദിവ്യവചനങ്ങളിൽ ഒരംശം ഞാനിവിടെ 
പകർത്തുന്നു: &quot;ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കുകയും ബുദ്ധിമാന്മാരുടെ ബുദ്ധി 
ദുർബ്ബലമാക്കുകയും ചെയ്യും&quot; എന്നെഴുതിയിരിക്കുന്നുവല്ലോ. ജ്ഞാനി എവിടെ? ശാസ്ത്രി 
എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ? 
അടുത്ത വാചകം പ്രത്യേക ശ്രദ്ധയോടെ വായിക്കുക: ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം 
ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു് വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ 
രക്ഷിപ്പാൻ ദൈവത്തിനു് പ്രസാദം തോന്നി - &quot;വിഡ്ഢിയാവുക, വിശ്വാസിയാവുക&quot; എന്നതു് 
ഇതിന്റെ ചുരുക്കെഴുത്തു്. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ദൈവികവെളിപാടു് ഉണ്ടാവണമെന്നു് ആഗ്രഹമുള്ളവർ 
ഭയഭക്തിബഹുമാനങ്ങളോടെ തലയിൽ മുണ്ടിട്ടുകൊണ്ടേ ഇതൊക്കെ വായിക്കാവൂ. അല്ലെങ്കിൽ 
വെളിപാടു് ഉണ്ടാവില്ലെന്നു് മാത്രമല്ല, പണ്ടൊരു കപ്യാരു് കുർബ്ബാനമദ്ധ്യേ 
സ്ഥലജലഭ്രമം മൂലം &quot;അപ്പൊസ്തലനായ പൗലോസ്‌ കോരമ്പടത്തിൽക്കാർക്കെഴുതിയ ഒന്നാം 
ലേഖനത്തിൽ നിന്നും ആഹായ്‌ ബാറെൿമോർ&quot; എന്നു് വായിച്ചതുപോലെയാവും കാര്യങ്ങൾ. ഈ സംഭവം 
ആ ഇടവകാംഗങ്ങളുടെയിടയിൽ, ബൈബിളിന്റെ കാലത്തു് സാധാരണമായിരുന്നതുപോലെ, വലിയോരു 
'കരച്ചിലിനും പല്ലുകടിയ്ക്കും' കാരണമാവുകയുണ്ടായി. പൗലോസ്‌ 'ആർക്കൊക്കെയോ 
എന്തൊക്കെയോ' എഴുതി അയച്ച കൂട്ടത്തിൽ കപ്യാരുടെ അയൽവാസികളായ കോരമ്പടത്തിൽക്കാർക്കും 
ഒന്നോ രണ്ടോ ലേഖനങ്ങളുടെ കോപ്പികൾ അയച്ചിരുന്നുവെന്നും, ഇറയിൽ സൂക്ഷിച്ചിരുന്ന ആ 
ചുരുളുകൾ പുരമേച്ചിലിന്റെ അവശിഷ്ടങ്ങൾ തീയിട്ടു് നശിപ്പിച്ച കൂട്ടത്തിൽ 
നഷ്ടപ്പെടുകയായിരുന്നു എന്നുമുള്ള ഇടവക ഇടയന്റെ വിദഗ്ദ്ധാഭിപ്രായമാണു് ഇടവകയിലെ 
ആടുകളെ മെത്രാൻകക്ഷി-ബാവാക്കക്ഷി മാതൃകയിലുള്ള ഒരു സത്യവിശ്വാസയുദ്ധത്തിൽ നിന്നും 
പിന്തിരിപ്പിച്ചതു്. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;നമുക്കു് ശ്രീ രാധാകൃഷ്ണനിലേക്കു് മടങ്ങാം. 
&quot;എവിടെയാണു് ശാസ്ത്രം തോൽക്കുന്നതും ഗീത ജയിക്കുന്നതും&quot; എന്ന ചോദ്യത്തിനു് അദ്ദേഹം 
നൽകുന്ന മറുപടി അത്ഭുതാവഹമാണു്. കാന്തം ഇരുമ്പിനെ ആകർഷിക്കുന്നുവെന്നു് 
എല്ലാവർക്കുമറിയാമെന്നും, അതിന്റെ അളവു് നിർണ്ണയിക്കാൻ ശാസ്ത്രത്തിനാവുമെന്നും ശ്രീ 
രാധാകൃഷ്ണൻ സമ്മതിക്കുന്നു. എന്നാൽ, എന്തുകൊണ്ടു് അങ്ങനെ സംഭവിക്കുന്നു എന്നു് 
ചോദിക്കാൻ ഫിസിക്സിൽ ആവില്ലത്രേ! അങ്ങനെയൊരു ചോദ്യം ചോദിക്കരുതെന്നൊരു ഫത്വ 
ഫിസിക്സിലുണ്ടെന്നുണ്ടോ? അതുകൊണ്ടാവുമോ ഒരു ഫിസിസിസ്റ്റ്‌ ആയ ശ്രീ രാധാകൃഷ്ണൻതന്നെ 
ആ ചോദ്യം ചോദിക്കാതിരുന്നതു്? അദ്ദേഹം തുടരുന്നു: &quot;ദ്രവ്യത്തെ ഊർജ്ജമാക്കി 
മാറ്റാമെന്ന ഐൻസ്റ്റൈന്റെ സിദ്ധാന്തം ശരിയാണു്. എങ്കിലും ആപേക്ഷികതാസിദ്ധാന്തം 
ന്യൂക്ലിയർ സ്കെയിലിൽ മൈക്രോസ്കോപ്പിക്കായി അളക്കാനാവില്ല. അതുപോലെതന്നെ, ക്വാണ്ടം 
മെക്കാനിക്സിൽ മാക്രോസ്കോപ്പിക്‌ അളവുകളും സാദ്ധ്യമല്ല. അടിസ്ഥാനബലങ്ങളെ ശാസ്ത്രം 
ഇതുവരെ ഏകീകരിച്ചിട്ടില്ല. ന്യൂട്ടന്റെ ഗുരുത്വാകർഷണവും എന്തുകൊണ്ടാണെന്നു് 
വിശദീകരിക്കപ്പെടുന്നില്ല. സൂര്യൻ ഇല്ലാതായാൽ പൊടുന്നനെ ഭൂമി ആകർഷണം നഷ്ടപ്പെട്ടു് 
അകന്നുപോകണം. എന്നാൽ പെട്ടെന്നു് സൂര്യൻ ഇല്ലാതായ വിവരം ഭൂമി അറിയണ്ടേ? അപ്പോൾ 
പ്രകാശത്തേക്കാൾ വേഗമേറിയ എന്തോ ഉണ്ടാവണമല്ലോ. അതു് ആപേക്ഷികതാ സിദ്ധാന്തം 
അംഗീകരിക്കുന്നില്ല&quot;. അങ്ങനെ, ഇത്തരം തീക്ഷ്ണമായ വാദങ്ങളിലൂടെ &quot;എന്തുകൊണ്ടു്, 
എന്തുകൊണ്ടു്, എന്തുകൊണ്ടു്?&quot; എന്ന ചോദ്യങ്ങൾക്കൊന്നിനും ശാസ്ത്രത്തിനു് ഒരു 
മറുപടിയുമില്ലെന്നു് ഏകപക്ഷീയമായി സ്ഥാപിച്ചശേഷം, &quot;സയൻസിനെക്കാൾ പ്രപഞ്ചരഹസ്യം 
പറഞ്ഞുതരാൻ ഗീതയ്ക്കു് സാധിക്കും&quot; എന്ന ഒറ്റ പ്രഖ്യാപനത്തോടെ ശാസ്ത്രത്തെ അദ്ദേഹം 
തറപറ്റിച്ചു എന്നു് പറഞ്ഞാൽ മതിയല്ലോ. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഇതെല്ലാം പറയുന്നതു് ഒരു 
ഫിസിസിസ്റ്റാണെന്നതു് മാത്രമേ അവിശ്വസനീയമായി തോന്നുന്നുള്ളു. ബ്ലോഗുലകത്തിലെ 
ദൈവപ്രതിനിധികൾ ആധുനികശാസ്ത്രതത്വങ്ങൾ മുഴുവൻ അതേപടി തങ്ങളുടെ വേദഗ്രന്ഥത്തിലൂടെ 
ദൈവം വെളിപ്പെടുത്തിയിട്ടുണ്ടെന്നു് സ്ഥാപിക്കാനായി ഖുർആൻ വലത്തോട്ടും, ബൈബിൾ 
ഇടത്തോട്ടുമൊക്കെ വായിക്കുന്നതു് കണ്ടിട്ടുണ്ടു്. ഇപ്പോൾ ഒരു ശാസ്ത്രജ്ഞൻ സയൻസ്‌ 
ഇതുവരെ കണ്ടെത്തിയതിനേക്കാൾ കൂടുതൽ 'പ്രപഞ്ചരഹസ്യങ്ങൾ' ഗീതയിലുണ്ടെന്നു് 
സ്ഥാപിക്കാൻ മുകളിൽ നിന്നും താഴേക്കായിരിക്കുമോ വായിച്ചതു്? എന്റെ ചെറുപ്പത്തിൽ 
നാട്ടിൽ ഒരു പൊങ്ങച്ചക്കാരൻ ചേട്ടനുണ്ടായിരുന്നു. ഏകദേശം ഒരു രൂപയുടെ വലിപ്പമുള്ള 
ഒരു ചെറിയ ഡയറിയുടെ ഓരോ പേജുകൾക്കിടയിലും പുതിയ ഒറ്റരൂപാ നോട്ടുകൾ തിരുകലായിരുന്നു 
അങ്ങേരുടെ ഹോബി. പലചരക്കുകടയിൽ നിന്നും 'അരക്കെട്ടു്' ബീഡിയോ മറ്റോ വാങ്ങിയാൽ, പണം 
കൊടുക്കുന്നതിനു് മുൻപു് &quot;ഒറ്റ രൂപയായിട്ടില്ലല്ലോ&quot; എന്ന കമന്റോടെ പുള്ളി ഡയറിയുടെ 
പേജുകൾ ധൃതിയിൽ അങ്ങോട്ടുമിങ്ങോട്ടും പലവട്ടം മറിച്ചുകൊണ്ടിരിക്കും. അവസാനം 
ഏതെങ്കിലും ഒരുരൂപ എടുത്തു് കൊടുക്കുകയും ചെയ്യും. &quot;അപ്പൊ ആ ഇരിക്കുന്നതെല്ലാം 
ഒറ്റരൂപകളല്ലേ ചേട്ടാ&quot; എന്നാരെങ്കിലും ചോദിച്ചാൽ, അങ്ങേർ വളരെ ഗൗരവത്തിൽ പറയും, &quot;നീ 
ഒന്നുപോടാ അവിടന്നു്, അതെല്ലാം പത്തുരൂപാനോട്ടുകളാ&quot;. ഏതാണ്ടു് അതുപോലെയാണു് 
വേദഗ്രന്ഥങ്ങളിൽ ആധുനികശാസ്ത്രം ഇതുവരെ കണ്ടെത്താത്ത രഹസ്യങ്ങൾ മുഴുവനും ഉണ്ടെന്ന 
അവകാശവാദം. വേദഗ്രന്ഥങ്ങളിൽ ഒരുപാടു് 'പത്തുരൂപാനോട്ടുകൾ' ഉണ്ടെന്നു് വിശ്വാസികൾ 
അവകാശപ്പെടും. പക്ഷേ, അവയൊന്നും എടുത്തുകാണിക്കാൻ പറ്റിയ അവസ്ഥയിലല്ല. ഉണ്ടെന്നു് 
പറയാൻ ആർക്കുമാവുമെങ്കിലും, എടുത്തുകാണിക്കണമെങ്കിൽ ഉണ്ടാവുകതന്നെവേണം. 
അറിഞ്ഞുകഴിഞ്ഞ ശാസ്ത്രരഹസ്യങ്ങൾ ഇത്തിരി കഷ്ടപ്പെട്ടാൽ വിശ്വാസികളെ പറ്റിക്കാൻ 
പറ്റിയ വ്യാഖ്യാനങ്ങളാക്കി തട്ടിക്കൂട്ടാനായേക്കും. പക്ഷേ, ഉണ്ടായിരിക്കാൻ 
താത്വികമായി സാദ്ധ്യതയുള്ളവയെങ്കിലും ഇതുവരെ കണ്ടെത്താനോ തെളിയിക്കാനോ 
കഴിഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ കിത്താബിൽ ഉണ്ടെന്നു് പറയാൻ കഴിയുന്ന അത്ര 
എളുപ്പമല്ല, അവയെ വ്യാഖ്യാനിച്ചു് തടിതപ്പാൻ. സർവ്വജ്ഞാനിയായ ഒരു ദൈവത്തിന്റെ 
സ്വന്തക്കാർ എന്നു് വീമ്പിളക്കിയാലത്തെ ഗതികേടു്, അല്ലാതെന്തു് പറയാൻ? 
അറിയില്ലെന്നു് അംഗീകരിച്ചാൽ അതു് സർവ്വജ്ഞാനത്തിനു് നാണക്കേടു്, അറിയാമെന്നു് 
പറഞ്ഞാൽ അതു് തെളിയിക്കാനുള്ള വിവരക്കേടു്. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;കാന്തം ഇരുമ്പിനെ 
ആകർഷിക്കുന്നതു്, അഥവാ, മാഗ്നെറ്റിക്‌ ഫോഴ്സ്‌ എന്നതു്, അറിയപ്പെടുന്ന നാലു് 
പ്രപഞ്ചശക്തികളിൽ ഒന്നായ എലക്ട്രോമാഗ്നെറ്റിക്‌ ഫോഴ്സിന്റെ ഒരു ശാഖയാണു്. മറ്റൊരു 
പ്രപഞ്ചശക്തിയായ വീക്‌ ഫോഴ്സും എലക്ട്രോമാഗ്നെറ്റിക്‌ ഫോഴ്സും തമ്മിൽ 
എലക്ട്രോ-വീക്‌ ഫോഴ്സ്‌ എന്നപേരിൽ സംയോജിപ്പിക്കപ്പെട്ടതും അതിന്റെ പേരിൽ മൂന്നു് 
ശാസ്ത്രജ്ഞർ നോബൽ പ്രൈസ്‌ നേടിയതുമൊന്നും ശ്രീ രാധാകൃഷ്ണന്റെ ലോകത്തിൽ 
എത്തിയില്ലെന്നുണ്ടോ? കാന്തം ഇരുമ്പിനെ ആകർഷിക്കുന്നതു് എന്തുകൊണ്ടെന്ന്‌ ചോദിക്കാൻ 
ഫിസിക്സിൽ ആവില്ലത്രേ! അടിസ്ഥാനബലങ്ങളെ ശാസ്ത്രം ഇനിയും ഏകീകരിച്ചിട്ടില്ലത്രെ! 
എലക്ട്രോ-വീക്‌ ഫോഴ്സിനോടു് മറ്റു് രണ്ടു് പ്രപഞ്ചശക്തികളായ സ്ട്രോംഗ്‌ ഫോഴ്സും 
ഗ്രാവിറ്റേഷണൽ ഫോഴ്സും ചേർന്നു് ഒരൊറ്റ മൗലികശക്തിയാവാനുള്ള സാദ്ധ്യതയെ 
സംബന്ധിച്ചു് താത്വികമായിട്ടാണെങ്കിലും ചില കണക്കുകൂട്ടലുകളൊക്കെ നടന്നുകഴിഞ്ഞു 
എന്നതൊക്കെ ഒരു ഫിസിസിസ്റ്റ്‌ ആയ ശ്രീ രാധാകൃഷ്ണൻ എന്തിനറിയണം? ബിരുദം 
ലഭിക്കുന്നതോടെ തീരുന്നതാണല്ലോ ഭാരതത്തിലെ മിക്കവാറും എല്ലാ അക്കാഡെമിക്‌ 
എജ്യുക്കേഷനും! ആപേക്ഷികതാസിദ്ധാന്തത്തിൽ ന്യൂക്ലിയർ സ്കെയിലിൽ 
മൈക്രോസ്കോപ്പിക്കായും, ക്വാണ്ടം മെക്കാനിക്സിൽ മാക്രോസ്കോപ്പിക്‌ ആയുമുള്ള അളവുകൾ 
സാദ്ധ്യമല്ലത്രെ! എന്തുകൊണ്ടാവില്ല, അല്ലെങ്കിൽ എത്രത്തോളം ആവും ഇതൊന്നും ശ്രീ 
രാധാകൃഷ്ണനെ ബാധിക്കുന്ന കാര്യങ്ങളല്ല. ഗീതയുടെ മുന്നിൽ എന്തു് 
ആപേക്ഷികതാസിദ്ധാന്തം? എന്തു് ക്വാണ്ടം മെക്കാനിക്സ്‌? പ്രപഞ്ചശക്തികളെപ്പറ്റി 
ചിലതു് ഇവിടെയും വായിക്കാം: &lt;a class=&quot;&quot; title=&quot;&quot; href=&quot;http://seekebi.com/2011/06/22/&quot;&gt;സ്വയം രൂപമെടുക്കുന്ന പ്രപഞ്ചങ്ങൾ -2 
&lt;/a&gt;&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ന്യൂട്ടന്റെ ഗുരുത്വാകർഷണത്തിൽ നിന്നൊക്കെ ലോകം ഒരുപാടു് 
മുന്നോട്ടുപോയതിനെപ്പറ്റി കേട്ടുകേൾവി പോലുമില്ലാത്തപോലെയാണു് ശ്രീ രാധാകൃഷ്ണൻ 
ഓരോന്നു് തട്ടിമൂളിക്കുന്നതു്. സൂര്യൻ ഇല്ലാതായാൽ പൊടുന്നനെ ആകർഷണം നഷ്ടപ്പെടുന്ന 
ഭൂമിക്കു് 'രണ്ടാം കെട്ടു് കെട്ടാനായി' പെട്ടെന്നുതന്നെ അകന്നുപോകേണ്ടതുണ്ടെന്നും, 
'ഇല്ലാതാവുന്ന' നിമിഷം സൂര്യൻ അയക്കുന്ന 'SMS' പ്രകാശത്തിന്റേതിനേക്കാൾ കൂടിയ 
വേഗതയിൽ സഞ്ചരിച്ചാലല്ലാതെ വിവരം തൽക്ഷണം ഭൂമി അറിയുന്നതെങ്ങനെ എന്നും മറ്റും 
ഇത്തിരി ഭയപ്പാടോടുകൂടിത്തന്നെ ശ്രീ രാധാകൃഷ്ണൻ ചോദിക്കുന്നു. ചുറ്റിക്കാൻ 
സൂര്യന്റെ ആകർഷണമില്ലാത്തതിനാൽ ചുറ്റാനാവാതെ ഭൂമി ചുറ്റിപ്പോകില്ലേ എന്നാവാം 
അദ്ദേഹത്തിന്റെ ഭയം. അമ്പലങ്ങളിലും പള്ളികളിലുമൊക്കെ പോയി നല്ല സ്പീഡിൽ പ്രദക്ഷിണം 
വച്ചിട്ടു് പെട്ടെന്നു് ചുറ്റൽ നിർത്തിയാൽ മനുഷ്യർക്കുപോലും തലചുറ്റും, പിന്നെയാണു് 
ഭൂമി! ശ്രീ രാധാകൃഷ്ണന്റെ ഭാവന കുച്ചിപ്പുടി ആടുന്നതു് ശ്രദ്ധിക്കൂ: യാതൊരു 
പ്രകോപനവുമില്ലാതെ, സൂര്യൻ ചുമ്മാ അപ്രത്യക്ഷമാവുന്നു, ചുറ്റാൻ എന്ന പേരിൽ 
ആരെയെങ്കിലും ചുറ്റിക്കാനാവാതെ ഭൂമി കറങ്ങിപ്പോകുന്നു! ഏതു് നിമിഷവും 
സംഭവിക്കാവുന്ന ഇതുപോലൊരു അപകടസന്ധിയിൽ പോലും പ്രകാശത്തിന്റേതിനേക്കാൾ 
ഇത്തിരിക്കൂടി കൂടിയ വേഗതയിൽ ഓടാൻ ആപേക്ഷികതാസിദ്ധാന്തം സിഗ്നലുകളെ 
അനുവദിക്കുന്നുമില്ല! അനാർക്കിസത്തിൽ പോലും കാണാൻ കഴിയാത്ത സൂര്യന്റെ ഈ 
തോന്നിയവാസത്തിനു് തന്നെ കിട്ടില്ലെന്നും, ഇതിനേക്കാൾ നന്നായി പ്രപഞ്ചരഹസ്യം 
പറഞ്ഞുതരാൻ ഗീതയ്ക്കു് സാധിക്കുമെന്നും പറഞ്ഞു് ശ്രീ രാധാകൃഷ്ണൻ തന്റെ വാസം 
അങ്ങോട്ടു് മാറ്റുന്നു! അല്ലെങ്കിൽത്തന്നെ സൂര്യനെ വിശ്വസിക്കാൻ പറ്റില്ല. 
ഏതെങ്കിലും ദൈവമോ, വാശിയുള്ള മനുഷ്യരോ ഒക്കെ &quot;നിൽക്കവിടെ&quot; എന്നു് 
കട്ടായമായിപ്പറഞ്ഞപ്പോഴെല്ലാം അങ്ങേർ നിന്നനിൽപിൽ അനങ്ങാതെ നിന്നിട്ടുണ്ടു്. ആ 
സമയത്തു് ഭൂമിയും മറ്റു് ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമൊക്കെ അനുഭവിച്ച കഷ്ടപ്പാടുകൾ 
ഒന്നും പറയാതിരിക്കുകയാണു് ഭേദം. ഇങ്ങനെയൊക്കെയാണു് വിശ്വാസം പ്രവർത്തിക്കുന്നതു്. 
അടിസ്ഥാനരഹിതമായ ഇത്തരം മണ്ടത്തരങ്ങളെ പൂർണ്ണയാഥാർത്ഥ്യങ്ങൾ എന്ന രീതിയിൽ തികഞ്ഞ 
ഗൗരവത്തോടെ കാണുകകൂടി ചെയ്താൽ വിശ്വാസി എന്ന പട്ടം ലഭിക്കും. അത്ഭുതപ്പെടണ്ട, 
പട്ടാഭിഷേകം കഴിഞ്ഞവരിൽ എഞ്ചിനീയറിംഗിലും, മെഡിസിനിലും, ശാസ്ത്രവിഷയങ്ങളിലുമെല്ലാം 
ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ എടുത്തവർ പോലും ധാരാളമുണ്ടു്. 
&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br&gt;(തുടരും)&lt;br&gt;&lt;br&gt;</description>
            <pubDate>Tue, 15 Nov 2011 11:54:24 +0100</pubDate>
        </item>
        <item>
            <title>ശാസ്ത്രം ഗീതയുടെ നിഴലിൽ - 2</title>
            <link>http://www.seekebi.net/god-and-religion/ശാസ്ത്രസൂര്യൻ-ഗീതയുടെ-നിഴലിൽ-2</link>
            <description>&lt;span style=&quot;font-size: 15px;&quot;&gt;(ഒന്നാം ഭാഗം &lt;a class=&quot;&quot; title=&quot;&quot; href=&quot;http://seekebi.com/2011/10/30/&quot;&gt;ഇവിടെ&lt;/a&gt;)&lt;/span&gt;&lt;br&gt;&lt;br&gt;&lt;span style=&quot;font-size: 15px;&quot;&gt;ജീവിതവിജയത്തിനു് ഏതുവഴി തിരഞ്ഞെടുക്കണമെന്നു് 
നിശ്ചയിക്കാനുള്ള ഉപാധിയായി ശാസ്ത്രത്തെ ആശ്രയിക്കാനാണു് ഗീത നൽകുന്ന ഉപദേശമെന്നും 
എന്നാലിതു് ആധുനികശാസ്ത്രമല്ല, അദ്ധ്യാത്മവിദ്യയാണെന്നും ശ്രീ രാധാകൃഷ്ണൻ. 
&lt;/span&gt;&lt;br&gt;&lt;br&gt;&lt;span style=&quot;font-size: 15px;&quot;&gt;&quot;എന്നു് ശ്രീ രാധാകൃഷ്ണൻ പറയുന്നു&quot; എന്ന കൂട്ടിച്ചേർക്കലിൽ കൂടിയ ഒരു 
മറുപടി അദ്ദേഹത്തിന്റെ ഈ 'കൂടുവിട്ടു് കൂടുമാറൽ' ജാലവിദ്യക്കു് ആവശ്യമുണ്ടെന്നു് 
തോന്നുന്നില്ല. ഗീതയിലെന്നല്ല, ഏതു് ഗ്രന്ഥത്തിലായാലും എഴുതിയിരിക്കുന്നതല്ല, 
ഒരുവനു് വേണ്ടതേ അവൻ അതിൽ നിന്നും വായിച്ചെടുക്കൂ. വായിക്കുന്നവനു് വേണ്ടതു് 
ചേമ്പാണെങ്കിൽ ഗ്രന്ഥത്തിലെ പാമ്പിനെ അവൻ ചേമ്പാക്കി മാറ്റും. വ്യാഖ്യാനം എന്ന 
കലയുടെ ലക്ഷ്യംതന്നെ അതാണു്. ശാസ്ത്രത്തിനു് മനുഷ്യരുടെയിടയിൽ വർദ്ധിച്ചുവരുന്ന 
വിശ്വാസയോഗ്യത മൂലം, ഈയിടെയായി അദ്ധ്യാത്മവിദ്യയെ മാത്രമല്ല, ഗൗളിശാസ്ത്രം മുതൽ 
തലയിൽ കാക്ക തൂറിയാൽ കഴുകണമോ വേണ്ടയോ എന്നു് മനുഷ്യരെ ഉപദേശിക്കുന്ന 
കാക്കതൂറൽശാസ്ത്രവ്യഖ്യാനം വരെയുള്ള ചാവാലിപ്പശുക്കളെ മുഴുവൻ ശുഭമുഹൂർത്തം നോക്കി 
ആധുനികശാസ്ത്രത്തിന്റെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടുന്നതാണു് വിശ്വാസികളുടെയിടയിലെ 
പുതിയ ട്രെൻഡ്‌. എല്ലാം അറിയുന്നവനായ ദൈവം നേരിട്ടോ ശുപാർശ വഴിയോ ഈ കേസുകെട്ടിൽ 
ഇടപെട്ടു് അവറ്റകൾ എങ്ങാനും ചനവച്ചു് കിട്ടിയാൽ രക്ഷപെടുകയും ചെയ്യാം. 
വൃദ്ധയായിരുന്നതിനാൽ സ്ത്രീകൾക്കുള്ള പതിവു് (അതെന്താണാവോ?) നിന്നുപോയിരുന്ന 
സാറയെയും, പുരുഷനെ ഫേസ്ബുക്ക്‌ വഴിപോലും അറിഞ്ഞിട്ടില്ലാതിരുന്ന മറിയയെയും ഗർഭം 
ധരിപ്പിക്കാൻ വേണ്ട ഒത്താശകൾ ചെയ്തുകൊടുത്ത ദൈവത്തിനു് വേണമെങ്കിൽ 
ചാവാലിപ്പശുക്കളെയും ചനവയ്പ്പിക്കാൻ കഴിയും. പ്രസവിക്കുന്നതു് പശുക്കുട്ടി ആണെങ്കിൽ 
ഒന്നുകൂടി ഭംഗിയായി. മനുഷ്യവർഗ്ഗത്തിൽ പെൺവർഗ്ഗം ജനിക്കുന്നതു് ഭാരതീയർക്കു് 
അനഭിലഷണീയമാണെങ്കിലും പശു, ആടു്, പോത്തു് മുതലായ വളർത്തുമൃഗങ്ങൾ പെൺജാതിയെ 
പ്രസവിക്കുന്നതിൽ പൊതുവേ സന്തോഷിക്കുന്നവരാണവർ. &lt;/span&gt;&lt;br&gt;&lt;br&gt;&lt;span style=&quot;font-size: 15px;&quot;&gt;മൃഗങ്ങളിലെ 
സ്ത്രീവർഗ്ഗത്തിനു് ഹണിമൂൺ ആഘോഷിക്കാൻ ഒരുപാടു് ആഭരണങ്ങളുടെ ആവശ്യമില്ലാത്തതാവാം ഈ 
വിവേചനത്തിനു് കാരണം. ഒരു തട്ടയോ, മണിയോ ഉണ്ടെങ്കിൽ ധാരാളം. ഒരർത്ഥത്തിൽ അതുപോലെ 
അടക്കവും ഒതുക്കവും ഇല്ലാത്ത കണ്ഠാഭരണങ്ങൾ ഇല്ലാതിരിക്കുന്നതാണു് നല്ലതു്. 
പൂച്ചകളുടെ ഗർഭധാരണം എന്ന നാടകം അരങ്ങേറുന്നതു് രാത്രിയുടെ മറവിലായിട്ടുപോലും, ആ 
ചടങ്ങിനു് ആർപ്പുവിളിയും അട്ടഹാസവും കലർന്ന ബാക്ക്ഗ്രൗണ്ഡ്‌ മ്യൂസിക്കിന്റെ അകമ്പടി 
ഒഴിവാക്കാൻ ആവാത്തതിനാലാണല്ലോ അവറ്റകളുടെയിടയിൽ അത്ഭുതഗർഭങ്ങൾ ഉണ്ടാവാത്തതു്. 
അത്ഭുതഗർഭമാണെന്നു് പറഞ്ഞാൽ ഏറിയാൽ അർത്ഥഗർഭമായി ഒന്നു് ചിരിച്ചേക്കാമെന്നല്ലാതെ, 
ഇക്കാലത്തു് ആരെങ്കിലും വിശ്വസിക്കുമോ? പണ്ടത്തേപ്പോലെ മനസ്സറിഞ്ഞു് ഒരു നുണപറയാൻ 
പോലും പറ്റാത്തതാണു് ഇന്നത്തെ കാലം. അതുകൊണ്ടാവാം ഈയിടെയായി ഭൂമിയിലേക്കു് ദൈവം 
പോലും വരാത്തതു്. ദൈവമക്കളെപ്പോലെ, അത്ഭുതമെന്നു് കേട്ടാൽ മതി, കാണാതെ 
വിശ്വസിക്കുന്ന ഭാഗ്യവാന്മാർ പൂച്ചകളുടെയിടയിൽ ഇല്ല. ഒരു പൂച്ചപ്പെണ്ണു് തന്റേതു് 
അത്ഭുതഗർഭമാണെന്നു് അവകാശപ്പെടുന്നതു്, ചന്തയിൽ നിന്നു് വരുമ്പോൾ 
വിശ്വാസിക്കുഞ്ഞുങ്ങൾക്കു് വാങ്ങിക്കൊണ്ടുവരേണ്ട സാധനസാമഗ്രികളുടെയും, 
സാധിച്ചുകൊടുക്കേണ്ട ആഗ്രഹങ്ങളുടെയും നീണ്ട ലിസ്റ്റ്‌ മനുഷ്യന്റെ സ്വൈര്യം 
കെടുത്തുന്നവിധം ഉച്ചഭാഷിണിയിലൂടെ ദൈവത്തോടു് ദിവസേന ദേവാലയങ്ങളിൽ നിന്നു് 
വിളിച്ചുപറയുന്നവർ വെളിയിൽ വരുമ്പോൾ അവിടെ നടന്നതു് മൗനവ്രതമെടുത്ത പെണ്ണാടുകളുടെ 
ധ്യാനമായിരുന്നു എന്നു് പറയുന്നപോലിരിക്കും.&lt;/span&gt;&lt;br&gt;&lt;br&gt;&lt;span style=&quot;font-size: 15px;&quot;&gt;ശ്രീ രാധാകൃഷ്ണൻ തുടരുന്നു: &quot;അങ്ങേയറ്റംവരെ എത്തിനിൽക്കുന്ന അറിവു് എന്നാണു് വേദാന്തം എന്ന 
വാക്കിനർത്ഥം. സയൻസിനു് അങ്ങനെയൊരർത്ഥമില്ല. അതുകൊണ്ടു് പരാവിദ്യയെ സയൻസുകൊണ്ടും, 
അപരാവിദ്യയെ ഗീതകൊണ്ടും അളക്കാനൊരു ശ്രമം നടത്തി&quot;. 'അങ്ങേയറ്റം' വരെ 
എത്തിനിൽക്കുന്ന അറിവു്! സർവ്വത്തിലും വലിയതു്, സർവ്വജ്ഞാനവും ഉൾക്കൊള്ളുന്നതു്, 
സർവ്വശക്തിയും കേന്ദ്രീകരിക്കുന്നതു്, സർവ്വപ്രപഞ്ചത്തിലും വ്യാപിക്കുന്നതു്, 
അങ്ങനെ മൗണ്ട്‌ എവറസ്റ്റിനെവരെ നാണിപ്പിക്കുംവിധം എല്ലാത്തരം സ്യുപ്പർലറ്റീവുകളെയും 
ഒന്നൊഴിയാതെ തൂത്തുവാരിക്കൂട്ടിയ മഹാപർവ്വതമെന്നോണം, അങ്ങേയറ്റത്തിന്റെ അങ്ങേയറ്റം 
വരെ എത്തിനിൽക്കാത്ത എന്തെങ്കിലുമുണ്ടോ ഒരു വിശ്വാസിയുടെ കാഴ്ചപ്പാടിൽ അവന്റെ 
ദൈവത്തിലും അവന്റെ വിശ്വാസത്തിലും? നാമവിശേഷണങ്ങളിലെ ധാരാളിത്തം കൊണ്ടു് 
അർത്ഥത്തിലെ പഞ്ഞവും പൈത്യവും കോമ്പൻസേറ്റ്‌ ചെയ്യാനാവുമെന്നു് കരുതാനുള്ള 
സ്വാതന്ത്ര്യം ആർക്കുമുണ്ടെങ്കിലും, വിശ്വാസികളുടെ ഇടയിലെന്നപോലെ എല്ലായിടത്തും 
അതു് വിലപ്പോകും എന്ന ധാരണ മൗഢ്യമാണു്. അതുപോലെതന്നെയാണു് യൂണിറ്റ്‌സ്‌ ആൻഡ്‌ 
മെഷേഴ്സ്‌ എന്നാൽ എന്തെന്നു് അറിയേണ്ടുന്ന ഒരു ഫിസിസിസ്റ്റ്‌ പരാവിദ്യയെ 
സയൻസുകൊണ്ടും, അപരാവിദ്യയെ ഗീതകൊണ്ടും അളക്കുന്നതിൽ അഭിമാനപുളകിതനാവുന്നതു്! 
തികച്ചും ശാസ്ത്രീയമായ ഒരു മെഷർമെന്റ്‌ എന്നല്ലാതെ എന്തു് പറയാൻ? സമുദ്രത്തിലെ 
ജലത്തിന്റെ വ്യാപ്തം സെക്കൻഡിലും, ആഴം ഇടങ്ങഴിയിലും അളക്കുന്നതുപോലെ, 
ബ്രഹ്മജ്ഞാനത്തെ സയൻസുകൊണ്ടും, ഭൗതികജ്ഞാനമായ ശാസ്ത്രത്തെ ഗീതകൊണ്ടും അളക്കുക! 
ഭാവനയിലൂടെ സങ്കൽപിക്കാമെന്നല്ലാതെ, മനുഷ്യബുദ്ധിക്കു് അറിയാനോ അപഗ്രഥിക്കാനോ 
കഴിയാത്ത ആദ്ധ്യാത്മികതയുടെ അളവുകോൽ കൊണ്ടു് മനുഷ്യബുദ്ധിയുടെ സൃഷ്ടിയായ സയൻസിനെ 
അളന്നുകുറിക്കുക! ശ്രീ രാധാകൃഷ്ണൻ അപ്ലൈഡ്‌ ഫിസിക്സിനോടൊപ്പം സർവേയിംഗ്‌ ആൻഡ്‌ 
ലെവെലിംഗ്‌ കൂടി പഠിക്കാഞ്ഞതു് എന്തുകൊണ്ടെന്നാണു് ഞാനിപ്പോൾ അത്ഭുതപ്പെടുന്നതു്. 
ഏതായാലും, പാരപണിയൽ, പാരവയ്ക്കൽ, പാരകയറ്റൽ മുതലായ പാരാപരമായ വിദ്യകൾ 
പാരമ്പര്യമായിത്തന്നെ പരിശീലിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന കേരളത്തിൽ 
പരാവിദ്യ, അപരാവിദ്യ മുതലായ അപാരവിദ്യകൾക്കു് കസ്റ്റമേഴ്സ്‌ ഇല്ലാതെ പോകും എന്ന ഒരു 
ഭയം വേണ്ട.&lt;/span&gt;&lt;br&gt;&lt;br&gt;&lt;span style=&quot;font-size: 15px;&quot;&gt;പ്രപഞ്ചത്തിലെ സമസ്ത ഉരുവങ്ങളും പ്രപഞ്ചം മൊത്തത്തിലും സജീവമാണു് 
എന്നതാണു് ഗീതയുടെ അടിസ്ഥാനസങ്കൽപമെന്നും, ഈ പെരും കൂട്ടായ്മ മോക്ഷത്തിലേക്കു് 
നടത്തുന്ന പ്രസ്ഥാനത്തിന്റെ കഥയാണു് വ്യാസൻ പറയുന്നതെന്നും ശ്രീ രാധാകൃഷ്ണൻ. 
പ്രപഞ്ചം മൊത്തത്തിൽ സജീവമാണെന്ന കാര്യത്തിൽ ആധുനികശാസ്ത്രത്തിനും സംശയമൊന്നും 
ഉണ്ടാവാൻ വഴിയില്ല. പക്ഷേ, ഗ്യാലക്സികളും, ബ്ലാക്ക്‌ ഹോളുകളും, ഡാർക്ക്‌ എനർജിയും 
ഡാർക്ക്‌ മാറ്ററും, എന്നുവേണ്ട, പ്രപഞ്ചം ഒന്നടങ്കം ആക്റ്റീവ്‌ ആയിരിക്കുന്നതിനെ അവ 
മോക്ഷത്തിലേക്കു് നടത്തുന്ന ഒരു 'ജാഥയായി' ഒരു ഫിസിസിസ്റ്റ്‌ വിശേഷിപ്പിച്ചാൽ അതിനെ 
നായിവിറ്റി എന്നല്ലാതെ എന്താണു് വിളിക്കേണ്ടതു്? ചില ഉൽക്കകളുടെയൊക്കെ കൊടിയും 
പിടിച്ചുകൊണ്ടുള്ള ഓട്ടം കണ്ടാൽ സത്യത്തിൽ അങ്ങനെയൊരു സംശയം ആർക്കുമുണ്ടാവാമെന്നതു് 
ന്യായമാണു്. സംസാരദുഃഖങ്ങളിൽ നിന്നും അന്തിമമായി നിവൃത്തി നേടുന്നതുവഴി ആത്മാവിനു് 
സംഭവിക്കുന്ന പരമാനന്ദത്തിന്റെ ഒരുതരം കിരുകിരുപ്പുണ്ടാക്കുന്ന 
സ്വർഗ്ഗീയാവസ്ഥയാണല്ലോ മോക്ഷം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്. ആ സ്ഥിതിക്കു് 
മോക്ഷം തേടി ഓടുന്ന ഉൽക്കകളെ കുറ്റപ്പെടുത്തുന്നതു് ക്രൂരതയാണെന്നാണു് എന്റെ 
വ്യക്തിപരമായ അഭിപ്രായം. കാരണം, 'സംസാരം' വഴി അവറ്റകൾക്കുണ്ടായതും 
ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ തീവ്രദുഃഖത്തിന്റെ ആഴം എത്ര 'ഇടങ്ങഴി' എന്നു് 
ഉൽക്കകൾക്കല്ലാതെ നമ്മൾ മനുഷ്യർക്കു് അറിയാൻ കഴിയില്ലല്ലോ. അറിയാത്ത കാര്യങ്ങളിൽ 
കയറി ഇടപെടുന്നതു് മര്യാദകേടാണു്. ഉൽക്കകളുടെ കാര്യത്തിൽ വലിയ ബുദ്ധിമുട്ടില്ലാതെ 
അങ്ങനെ ഒരുവിധം പൊരുത്തപ്പെടാവുന്ന ഒരു നിഗമനത്തിൽ എത്തിച്ചേരാമെങ്കിലും, മൊത്തം 
പ്രപഞ്ചവും പരക്കം പായുന്നതു് മോക്ഷത്തിനുവേണ്ടിയാണെന്ന ശ്രീ രാധാകൃഷ്ണന്റെ 
നിഗമനത്തെ ഏതു് നിർവാണം വാഗ്ദാനം ചെയ്താൽ എന്നെ വിശ്വസിപ്പിക്കാനാവുമെന്നു് 
ഒരെത്തും പിടിയും കിട്ടുന്നില്ല. ഏതു് വിഷയത്തേയും ആത്മീയതയിലും ദൈവത്തിലും 
മോക്ഷത്തിലും കൊണ്ടുചെന്നെത്തിക്കാനുള്ള ഭാരതീയന്റെ അപൂർവ്വസിദ്ധി പണ്ടേ 
പ്രസിദ്ധമാണല്ലോ. &lt;/span&gt;&lt;br&gt;&lt;br&gt;&lt;span style=&quot;font-size: 15px;&quot;&gt;അവിശ്വസനീയം എന്നു് തോന്നാമെങ്കിലും, തങ്ങൾ ദൈവത്തിന്റെ 
തനി സ്വരൂപികളാണെന്നു് വിശ്വസിക്കുന്ന ചില മനുഷ്യർ വാസ്തവത്തിൽ ഈ ലോകത്തിലുണ്ടു്. 
അവർക്കെന്നല്ല, കുന്നുകളും കുഴികളും പൊത്തുകളും ഗുഹകളും 'സുഗന്ധ'വാഹികളായ 
നീരൊഴുക്കുകളും പൊട്ടിത്തെറിയുടെ അകമ്പടിയോടെയുള്ള ലാവാപ്രവാഹങ്ങളുമായി സ്വർഗ്ഗീയത 
വഴിഞ്ഞൊഴുകുന്ന മനുഷ്യശരീരം ശ്രദ്ധിച്ചിട്ടുള്ള ആർക്കും മനുഷ്യൻ ദൈവസ്വരൂപിയാണെന്ന 
കാര്യത്തിൽ സംശയമുണ്ടാവാൻ വഴിയില്ല. മറ്റു് ജീവികളിലും ഈ സംഗതികളൊക്കെ ഏറിയോ 
കുറഞ്ഞോ പല രൂപത്തിലുമുണ്ടെങ്കിലും, അവയെ സൃഷ്ടിച്ചതും ദൈവമാണെന്നു് ആ മനുഷ്യർ 
വിശ്വസിക്കുന്നുണ്ടെങ്കിലും, ദൈവസ്വരൂപികളായി അവയെ അംഗീകരിക്കാൻ അവർ 
തയ്യാറാവാറില്ല. മനുഷ്യൻ സൃഷ്ടിയുടെ മകുടമായതിനാലാണത്രെ അവനു് ദൈവത്തിന്റെ 
തനിസ്വരൂപം കിട്ടിയതു്! ഒരു തരംതിരിവുമില്ലാതെ കാണുന്നവരിൽ നിന്നൊക്കെ മക്കളെ 
ജനിപ്പിച്ച ചില പ്രഭുക്കന്മാർക്കു് ഇതുപോലുള്ള ചില അവകാശത്തർക്കങ്ങൾ നേരിടേണ്ടി 
വന്നിട്ടുള്ളതായി കേട്ടിട്ടുണ്ടു്. ക്യാരക്റ്ററിസ്റ്റിക്സ്‌ വച്ചുനോക്കുമ്പോൾ, 
ദൈവവും ഒരു വലിയ പ്രഭു തന്നെയാണല്ലോ. പ്രഭുക്കന്മാരുടെ പ്രഭു! രാജാധിരാജൻ! 
അതുപോലൊരു ദൈവത്തിന്റെ തനിസ്വരൂപിയാവുക എന്നതു് ചെറിയ കാര്യമല്ല. ഞങ്ങൾ വരുന്നതു് 
ഉന്നത കുലങ്ങളിൽ നിന്നാണു് എന്നു് വരുത്തിത്തീർക്കാൻ ചില മനുഷ്യർ പെടുന്ന പാടുകൾ 
നമ്മൾ നിത്യേനയെന്നോണം കാണുന്നതുമല്ലേ? ആരും സൂത്രത്തിൽ തന്റെ ദൈവസ്വരൂപം 
കാണാതിരിക്കാനായി ചില സ്ഥലങ്ങളിൽ മനുഷ്യർ ദൈവകൽപനക്കനുസൃതമായി അവരുടെ ശരീരം മുഴുവൻ 
മൂടിക്കെട്ടിക്കൊണ്ടുപോലും നടക്കാറുണ്ടു്. ദൈവത്തെ കാണണമെന്നുള്ളവർ നേർച്ചയിടട്ടെ 
എന്നാണവരുടെ ന്യായമായ നിലപാടു്. ദൈവസ്വരൂപികളെ സംബന്ധിച്ചു്, മോക്ഷം തേടുന്ന ഒരു 
പ്രപഞ്ചം എന്നതു് ഒരിക്കലും ഒരു അസാദ്ധ്യതയാവാൻ വഴിയില്ല. എത്രയൊക്കെ ആയാലും 
ദൈവസൃഷ്ടിയായ പ്രപഞ്ചവും ഒരു ജീവി തന്നെയല്ലോ എന്നാവും അവർ ഹാലേലുയ്യായുടെ 
അകമ്പടിയോടെ ആർപ്പിടുന്നതു്. യഥാർത്ഥമായ പരമാനന്ദം പ്രപഞ്ചത്തിനു് വെളിയിലാണെന്നു് 
ചില 'അതീന്ദ്രിയജ്ഞാനികൾ' ഇടതടവില്ലാതെ പിറുപിറുത്തുകൊണ്ടിരിക്കുന്നതു് 
വെറുതെയല്ലെന്നു് ഇപ്പോഴെങ്കിലും നമുക്കു് കാര്യകാരണസഹിതം വ്യക്തമായല്ലോ. 
&lt;/span&gt;&lt;br&gt;&lt;br&gt;&lt;span style=&quot;font-size: 15px;&quot;&gt;ശ്രീ രാധാകൃഷ്ണന്റെ അഭിപ്രായത്തിൽ, ഗീതോപദേശത്തിനുവേണ്ടി വ്യാസൻ 
മെനഞ്ഞെടുത്തതാണു് മഹാഭാരതകഥ. ഈ അഭിപ്രായം വഴി, മഹാഭാരതകഥയും ഭഗവദ്‌ഗീതയും 
വ്യാസന്റെ ഭാവനാസൃഷ്ടി മാത്രമാണെന്നു് പ്രത്യക്ഷമായി അംഗീകരിക്കുകയാണു് താൻ 
ചെയ്യുന്നതെന്നു് അറിയാതെയാണു് ഒരു ശാസ്ത്രജ്ഞനായ ശ്രീ രാധാകൃഷ്ണൻ ആ പ്രസ്താവന 
നടത്തിയതെന്നു് കരുതാൻ എനിക്കാവുന്നില്ല. മഹാഭാരതം വ്യാസന്റെ ഭാവനാസൃഷ്ടിയാണെങ്കിൽ, 
മഹാഭാരതയുദ്ധം എന്നൊന്നു് യഥാർത്ഥത്തിൽ സംഭവിച്ചിട്ടില്ലെങ്കിൽ, ഏതു് അർജ്ജുനനോടു് 
ഏതു് ഭഗവാൻ ഏതു് സന്ദർഭത്തിൽ എന്തിനായി ഒരു ഗീതോപദേശം നടത്തണം? 
ഗീതോപദേശത്തിനുവേണ്ടി മഹാഭാരതകഥ (ആ കഥയുടെ ആദ്യരൂപമെങ്കിലും) മെനഞ്ഞെടുക്കുന്ന 
വ്യാസൻ തന്നെയാണു് ഗീതോപദേശങ്ങൾ നൽകുന്ന 'ഭഗവാൻ' എന്നതല്ലേ സാമാന്യയുക്തിയുടെ 
വെളിച്ചത്തിൽ സത്യമാവാൻ എന്തെങ്കിലും സാദ്ധ്യതയുള്ളതു്? ഏതായാലും, ഇവിടെ ശ്രീ 
രാധാകൃഷ്ണൻ വസ്തുതാപരമായി യാഥാർത്ഥ്യത്തോടു് കൂടുതൽ അടുത്തു് നിൽക്കുന്നു എന്നതിനാൽ 
അഭിനന്ദിക്കാതെ വയ്യ താനും. ഏതു് വേദഗ്രന്ഥവും മനുഷ്യസൃഷ്ടി മാത്രമാണെന്നും, 
എഴുത്തുകാരൻ അവന്റെ മനസ്സിൽ രൂപംകൊള്ളുന്ന അത്തരം ഭാവനാസൃഷ്ടികളിൽ ദൈവം എന്നൊരു 
കഥാപാത്രത്തിനു് നായകവേഷം നൽകി അണിയിച്ചൊരുക്കി മനുഷ്യരുടെ മുന്നിൽ 
അവതരിപ്പിക്കുന്ന അദ്ധ്യാത്മികപാവകളിയിലെ ഒരു സാങ്കൽപികവേഷം മാത്രമാണു് ഈശ്വരൻ 
എന്നും പറയാതെ പറയുകയല്ലാതെ മറ്റെന്താണു് ശ്രീ രാധാകൃഷ്ണൻ ഇവിടെ ചെയ്യുന്നതു്? 
അതിന്റെ വെളിച്ചത്തിൽ, താനെല്ലാം പറഞ്ഞുകഴിഞ്ഞു എന്നും, അതു് കമ്പോടു് കമ്പു് 
പഠിച്ചശേഷം ഇനി എല്ലാവർക്കും ഇഷ്ടം പോലെ വ്യാഖ്യാനിക്കാമെന്നും ഭഗവാൻ പറയുന്നു 
എന്നു് ശ്രീ രാധാകൃഷ്ണൻ തുടർന്നു് സൂചിപ്പിക്കുമ്പോൾ, അതു് പറയുന്നതു് സത്യത്തിൽ 
ഭഗവാനോ അതോ ഇല്ലാത്ത ഒരു ഭഗവാനെ സൃഷ്ടിച്ചൊരുക്കിയ വ്യാസനോ എന്നു് 
ചോദിക്കാതിരിക്കാനാവുമോ? മറ്റുള്ളവർക്കു് (മനുഷ്യർക്കു്) വ്യാഖ്യാനിക്കാൻ അവസരവും 
അനുവാദവും നൽകുന്നതുവഴി, തന്റെ ഉപദേശങ്ങൾ വ്യാഖ്യാനത്തിനു് അതീതമല്ലെന്നും, അതിൽ 
സംശയരഹിതമായും നികത്തപ്പെടേണ്ടതോ നീക്കപ്പെടേണ്ടതോ ആയ പഴുതുകളുണ്ടെന്നും 
സംശയത്തിനു് ഇടനൽകാത്തവിധം കുറ്റസമ്മതം നടത്തുന്നതു് ഭഗവാനോ, അതോ ആ ഭഗവാനെ 
സൃഷ്ടിച്ചു് മനുഷ്യരുടെ ഇടയിലേക്കു് ആട്ടിയിറക്കിയ വ്യാസനോ എന്നു് തന്നോടുതന്നെ 
ചോദിക്കാനുള്ള ബാദ്ധ്യത എന്തുകൊണ്ടു് ശ്രീ രാധാകൃഷ്ണൻ ശ്രദ്ധിച്ചില്ല? ഏതെങ്കിലും 
ഒരർത്ഥത്തിൽ നിലനിൽക്കുന്ന ഒരു (റിയൽ)ദൈവമാണു് സ്വന്തം പരിമിതിയെ പരസ്യമായി 
അംഗീകരിച്ചുകൊണ്ടു് ഇതുപോലൊരു കുറ്റസമ്മതം നടത്തുന്നതെങ്കിൽ, ഒരു ദൈവം എന്ന നിലയിൽ 
തന്റെ ദൈവികസിംഹാസനത്തിൽ നിന്നും സ്വയം സ്ഥാനഭ്രഷ്ടനാക്കുകയല്ലേ അതുവഴി അവൻ 
ചെയ്യുന്നതു്? തന്റെ അപൂർണ്ണതയെപ്പറ്റി പൂർണ്ണമായ ബോധമുള്ളതിനാൽ ആ വസ്തുത 
വളച്ചുകെട്ടില്ലാതെ തുറന്നുപറയുന്ന ഒരു ദൈവം എങ്ങനെ സമ്പൂർണ്ണൻ എന്ന വിശേഷണത്തിനു് 
അർഹനാവും? സമ്പൂർണ്ണനല്ലാത്ത ഒന്നിനെ ദൈവമായി അംഗീകരിക്കാൻ ഏതെങ്കിലുമൊരു വിശ്വാസി 
തയ്യാറാവുമോ? അതിനവൻ തയ്യാറാവണമെന്നു് ആവശ്യപ്പെടാൻ ശ്രീ രാധാകൃഷ്ണൻ 
ധൈര്യപ്പെടുമോ?&lt;/span&gt;&lt;br&gt;&lt;br&gt;&lt;span style=&quot;font-size: 15px;&quot;&gt;കുട്ടികൾക്കു് ശരിയായ രീതിയിൽ ഗീത പറഞ്ഞുകൊടുത്താൽ 
അവർക്കുപിന്നെ ജീവിതത്തിൽ മറ്റൊരു ഉപദേശത്തിന്റെയും ആവശ്യം വരില്ലത്രെ! എല്ലാ 
മതങ്ങളും പതിവായി പാടാറുള്ള ഒരു പല്ലവിയാണിതു്. &quot;കുഞ്ഞുങ്ങളെ എന്റെ അടുക്കൽ വരുവാൻ 
വിടുവിൻ&quot; എന്നു് യേശു പറഞ്ഞുവെന്നാണു് ബൈബിൾ പഠിപ്പിക്കുന്നതു്. ക്രിസ്തുമതത്തിലെ 
ചില വിഭാഗങ്ങൾ കുഞ്ഞുങ്ങൾ ജനിച്ചു് ഏതാനും ദിവസങ്ങൾക്കുള്ളിൽ അവരെ 'ജ്ഞാനസ്നാനം' 
ചെയ്യാറുണ്ടു്! ഒരാഴ്ച മാത്രം പ്രായമുള്ള, എന്തിനു്, ഒരു മാസമോ, ഒരു വർഷമോ 
പ്രായമുള്ള ഒരു കുഞ്ഞിനു് എന്തു് ജ്ഞാനമാണു് ഒരു സ്നാനത്തിലൂടെ 
ഏറ്റെടുക്കാനാവുന്നതു്? ദൈവപുത്രന്റെ അമലോത്ഭവവും, ഗോതമ്പപ്പവും വീഞ്ഞും 
മനുഷ്യപുത്രന്റെ ശരീരവും രക്തവുമാവുന്നതും, തലയും വാലുമില്ലാത്ത മറ്റെത്രയോ 
'നിത്യസത്യങ്ങളും' ഒന്നടങ്കം പരിശോധിച്ചു് നിജസ്ഥിതി ഉറപ്പുവരുത്തിയശേഷമാണല്ലോ ഒരു 
കുഞ്ഞു് 'വിജ്ഞാനസ്നാനം' ഏൽക്കുന്നതു്! യാഥാർത്ഥ്യബോധം നഷ്ടപ്പെട്ടവർക്കല്ലാതെ 
ഇതുപോലുള്ള ഭ്രാന്തൻ നടപടികളെ പിന്തുണക്കാനും പ്രതിരോധിക്കാനുമാവുമോ? 
&lt;/span&gt;&lt;br&gt;&lt;br&gt;&lt;span style=&quot;font-size: 15px;&quot;&gt;ബാല്യത്തിലേതന്നെ കുഞ്ഞുങ്ങളെ ബലാൽക്കാരമെന്നോണം ദൈവമക്കളാക്കി മാറ്റാനുള്ള 
ഈ തിടുക്കംകൂട്ടൽ ഇസ്ലാമിലും യഹൂദരിലും, എന്നുവേണ്ട മിക്കവാറും എല്ലാ മതങ്ങളിലും 
ഒരു അനിവാര്യതയെന്നപോലെയാണു് അനുവർത്തിക്കപ്പെടുന്നതു്. പാകിസ്ഥാനിലും 
അഫ്ഘാനിസ്ഥാനിലുമെല്ലാം ഭയം തളം കെട്ടുന്ന മുഖവുമായി തറയിലിരുന്നു് മുന്നോട്ടും 
പുറകോട്ടും ആടിക്കൊണ്ടു് തത്തക്കിളിയെപ്പോലെ വേദവാക്യങ്ങൾ ചൊല്ലിപ്പഠിക്കുന്ന 
കുഞ്ഞുങ്ങളുടെ ദയനീയമായ ചിത്രം കാണേണ്ടിവന്നിട്ടുണ്ടു്. അതുപോലെ ഭയത്തിൽ 
വളർത്തപ്പെടുന്ന കുഞ്ഞുങ്ങളുടെ ചിന്താശേഷി എങ്ങനെ വികസിക്കാനാണു്? 
വായിക്കുന്നതിനെപ്പറ്റി സ്വതന്ത്രമായി ചിന്തിക്കാൻ കഴിയാത്ത പ്രായത്തിലുള്ള വായനയും 
പഠിത്തവും കൗണ്ടർപ്രൊഡക്റ്റീവ്‌ മാത്രമേ ആവൂ. ഭയത്തിൽ ചിന്താശേഷി 
പ്രവർത്തനരഹിതമാണു്. ബാല്യത്തിലേ അടിച്ചേൽപ്പിക്കപ്പെടുന്ന മതവിശ്വാസപഠനം വഴി 
മനുഷ്യബുദ്ധിയെ കാർന്നുതിന്നുന്ന തീരാരോഗത്തിന്റെ അണുക്കളാണു് കുഞ്ഞുങ്ങളിൽ 
കുത്തിവയ്ക്കപ്പെടുന്നതു്.&lt;/span&gt;&lt;br&gt;&lt;br&gt;&lt;span style=&quot;font-size: 15px;&quot;&gt;ഈ വസ്തുതകളെയെല്ലാം അവഗണിച്ചുകൊണ്ടു് 
ബാല്യകാലത്തിൽ നൽകുന്ന 'ശരിയായ' ഗീതാപഠനം സങ്കടങ്ങൾ മറികടക്കാനും സംശയങ്ങളെ 
അകറ്റാനും ലോകത്തോടു് പെരുമാറാനും കുഞ്ഞുങ്ങളെ പ്രാപ്തരാക്കുമെന്ന ശ്രീ 
രാധാകൃഷ്ണന്റെ അവകാശവാദം എത്രത്തോളം അടിസ്ഥാനരഹിതമാണെന്നതിനു് ഫിസിക്സ്‌ പഠനത്തിനും 
ഒബ്സർവേറ്ററിയിലെ ജോലിവഴി പ്രപഞ്ചത്തിന്റെ വിദൂരതകളുടെ വീക്ഷണത്തിനും ശേഷവും 
വ്യാസൻ എഴുതിയുണ്ടാക്കിയതെന്നു് സ്വയം സമ്മതിക്കുന്ന ഒരു ഗ്രന്ഥത്തിൽ 
സാക്ഷാൽ ഭഗവാന്റെ ഉപദേശങ്ങൾ ദർശിക്കുന്ന ശ്രീ രാധാകൃഷ്ണനിൽ കൂടിയ ഒരു തെളിവു് 
ഹാജരാക്കേണ്ടതായിട്ടുണ്ടോ? ഒരു കുഞ്ഞിന്റെ തലയിലേക്കു് ഗീതയിലോ, ഖുർആനിലോ, 
ബൈബിളിലോ, മറ്റേതെങ്കിലും വേദഗ്രന്ഥങ്ങളിലോ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന 
ആദ്ധ്യാത്മികജൽപനങ്ങളുടെ പാറക്കഷണങ്ങൾ കുത്തിത്തിരുകാൻ ശ്രമിക്കുന്നവർ അതുവഴി 
അവരുടെ മതങ്ങൾക്കുവേണ്ടി പ്രതികരണശേഷിയില്ലാത്ത നിശബ്ദബലിയാടുകളെ 
പരുവപ്പെടുത്തിയെടുക്കുകയാണു് ചെയ്യുന്നതു്. മനുഷ്യബുദ്ധിയോടു് ചെയ്യുന്ന 
അക്ഷന്തവ്യമായ ഈ കുറ്റകൃത്യത്തിനു്, അതു് ചെയ്യപ്പെടുന്നതു് ദൈവനാമത്തിലാണു് 
എന്നതിനാൽ, തലമുറകളായി അതേ രീതിയിൽത്തന്നെ വളർത്തപ്പെട്ട സാമൂഹികാംഗങ്ങളുടെ 
അംഗീകാരവും ലഭിക്കുന്നു. അതും, മുകളിൽ നമ്മൾ കണ്ടതുപോലെ, ദൈവത്തിന്റേതെന്ന പേരിൽ 
വേദഗ്രന്ഥങ്ങളിൽ നിരത്തിയിരിക്കുന്ന വിടുവായത്തരം വഴി സ്വയം ദൈവമല്ലാതാക്കി മാറ്റാൻ 
മാത്രം വിഡ്ഢികളായ കുറെ ദൈവങ്ങളുടെ നാമത്തിൽ! വേദഗ്രന്ഥങ്ങൾ എഴുതിയുണ്ടാക്കിയവരുടെ 
ബുദ്ധിയിൽ കൂടിയ ബുദ്ധിയും, അവരുടെ വിഡ്ഢിത്തത്തിൽ കുറഞ്ഞ വിഡ്ഢിത്തവും അവരുടെ 
ദൈവങ്ങളിൽ നിന്നും പ്രതീക്ഷിക്കാനാവില്ല എന്നതിന്റെ തെളിവല്ലാതെ മറ്റെന്താണതു്? 
മനസ്സിരുത്തി വായിച്ചാൽ, എല്ലാ വേദഗ്രന്ഥങ്ങളുടെയും കഥ ഇതിൽ നിന്നും ഒട്ടും 
ഭിന്നമല്ല എന്നു് മനസ്സിലാക്കാനാവും. അതുപോലൊരു മനസ്സിലാക്കൽ 
അസാദ്ധ്യമാക്കിത്തീർക്കാനാണു് ബാല്യത്തിലേ തന്നെ വേദോപദേശം വഴി തലച്ചോറു് 
ആമ്പ്യുട്ടേറ്റ്‌ ചെയ്തു് അവിടെ പൊത്തടയ്ക്കുന്നതുപോലെ മതവിശ്വാസത്തിന്റെ 
കോൺക്രീറ്റ്‌ ഇട്ടു് ഉറപ്പിച്ചു് ദൈവമക്കളുടെ തലയിലേക്കു് ബോധോദയത്തിന്റെ വെളിച്ചം 
കടക്കാതാക്കുന്നതു്. &lt;/span&gt;&lt;br&gt;&lt;br&gt;&lt;span style=&quot;font-size: 15px;&quot;&gt;സ്വന്തമായ ഒരു കാഴ്ചപ്പാടുണ്ടാക്കാൻ സഹായിച്ചതു് 
ശാസ്ത്രമാണെന്നും, ശാസ്ത്രത്തിന്റെ ഈ വെളിച്ചം ഒപ്പമുണ്ടായിരുന്നതുകൊണ്ടാണു് 
ആദിശങ്കരൻ മുതലുള്ളവരുടെ കണ്ണുകളിലൂടെ ഗീതയെ കാണാൻ ശ്രമിക്കാതിരുന്നതെന്നും ശ്രീ 
രാധാകൃഷ്ണൻ. പക്ഷേ, ശാസ്ത്രം നൽകിയ സ്വന്തമായ കാഴ്ചപ്പാടു് ഉപയോഗിച്ചു് ഗീതയെ 
പരിശോധിക്കുന്നതിനു് പകരം വ്യാസൻ പറഞ്ഞ (ശ്രീ രാധാകൃഷ്ണന്റെ സ്വന്തം അഭിപ്രായത്തിൽ) 
ഒരു സാങ്കൽപിക കഥയെ ഭഗവാൻ അരുളിച്ചെയ്ത ദിവ്യോപദേശമായി തെറ്റിദ്ധരിക്കുകയും 
അതിനനുസരിച്ചു് വ്യാഖ്യാനിക്കുകയും ചെയ്യുമ്പോൾ, ഗീതയെ ആദിശങ്കരന്റെയും മറ്റും 
കണ്ണുകളിലൂടെപ്പോലും കാണാതിരിക്കാൻ മാത്രം കരുത്താർജ്ജിച്ചിരുന്ന അദ്ദേഹത്തിന്റെ 
ആത്മവിശ്വാസം എവിടെപ്പോയി ഒളിച്ചു എന്നു് എനിക്കറിയില്ല. ഏതായാലും, ശ്രീ 
രാധാകൃഷ്ണന്റെ ഈ അഭിപ്രായം പരിശോധിച്ചാൽ, സ്വന്തമായ ഒരു കാഴ്ചപ്പാടു് ഉണ്ടാക്കാൻ 
ശാസ്ത്രീയമായ ജ്ഞാനത്തിലൂടെയേ കഴിയൂ എന്നതിനാൽ, കഴിയുന്നത്ര മനുഷ്യരെ 
ശാസ്ത്രബോധമുള്ളവരാക്കുക എന്നതാണു് പുരോഗതി ആഗ്രഹിക്കുന്ന ഏതൊരു സമൂഹവും 
അടിയന്തിരമായി ചെയ്യേണ്ട കാര്യമെന്നു് അദ്ദേഹവും പരോക്ഷമായെങ്കിലും 
അംഗീകരിക്കുകയാണു് ചെയ്യുന്നതെന്നു് കാണാൻ കഴിയും. അതുവഴി ഏറ്റവും ചുരുങ്ങിയപക്ഷം, 
'രഹസ്യങ്ങളിൽ രഹസ്യം' എന്നു് ശ്രീ രാധാകൃഷ്ണൻ വിശേഷിപ്പിക്കുന്ന ഗീതയിലെ അറിവു് 
ആദിശങ്കരന്റെയോ, ശ്രീ രാധാകൃഷ്ണന്റെയോ, മറ്റാരുടെയെങ്കിലുമോ കണ്ണുകളിലൂടെയല്ലാതെ, 
അഥവാ, വ്യാഖ്യാനങ്ങളിലൂടെയല്ലാതെ സ്വന്തം കാഴ്ചപ്പാടിലൂടെ കാണാനും മനസ്സിലാക്കാനും 
അവർക്കും കഴിയും. അതു് ഗീതയിൽ മാത്രമായി ഒതുങ്ങേണ്ട ഒരു കാര്യമല്ലതാനും. കേരളത്തിൽ 
കുന്നുകൂടുന്ന മതപരമായ ലിഖിതങ്ങളിൽ അധികപങ്കും അവ എഴുതപ്പെട്ടിരിക്കുന്ന കടലാസിന്റെ 
വിലപോലും അർഹിക്കാത്തവയാണെന്നു് അങ്ങനെയേ ജനം തിരിച്ചറിയൂ. അതിന്റെ 
അന്തിമഫലമെന്നോണം വായിക്കാനാളില്ലാത്തവയുടെ പ്രിന്റിംഗ്‌ കുറയും, പേപ്പർ 
നിർമ്മാണത്തിനു് വേണ്ടിയുള്ള വനനശീകരണം കുറയും, അന്തരീക്ഷത്തിലെ ശുദ്ധവായുവിന്റെ 
അളവു് കൂടും, കൂടുതൽ ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ മനുഷ്യനും മറ്റു് 
ജീവജാലങ്ങൾക്കും കഴിയും. മുകളിൽ സൂചിപ്പിച്ചതുപോലെ, എന്തിലും ഏതിലും, 
ശാസ്ത്രത്തിലും യുക്തിയിലും പോലും, ദൈവത്തെയും ആത്മീയതയേയും കൊണ്ടുപോയി 
കുടിയിരുത്തിയേ അടങ്ങൂ എന്ന, തലമുറകളായി ബാധിച്ചിരിക്കുന്ന ഭ്രാന്തിൽ നിന്നും തന്നെ 
മോചിപ്പിക്കാൻ ഭാരതീയനു് കഴിഞ്ഞാൽ നേടാൻ കഴിയുന്ന പ്രയോജനകരമായ എത്രയോ കാര്യങ്ങളിൽ 
ചിലതു് മാത്രമാണിവ.&lt;/span&gt;&lt;br&gt;&lt;br&gt;&lt;span style=&quot;font-size: 15px;&quot;&gt;ഗീത പറഞ്ഞാലും ഇല്ലെങ്കിലും, വ്യതിയാനം എന്നതു് ഒരു 
പ്രപഞ്ചനിയമമാണു്. അതിനു് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടോ എന്നതു് മറ്റൊരു കാര്യം. 
ഏതെങ്കിലുമൊരു വേദഗ്രന്ഥം പറഞ്ഞതുകൊണ്ടു് ഉണ്ടാവുന്ന ഒന്നല്ല വ്യതിയാനത്തിനുള്ള ആ 
സ്വാതന്ത്ര്യം. അതുപോലെതന്നെ, അവനവന്റെ പ്രശ്നങ്ങൾ 'അഴിച്ചെടുക്കൽ' ഓരോരുത്തന്റെയും 
ചുമതലയാണെങ്കിൽ, പണ്ടേ കാലഹരണപ്പെട്ട കുറെ തത്വങ്ങളും സൂക്തങ്ങളുമല്ലാതെ, ഇന്നത്തെ 
പ്രായോഗികജീവിതത്തിനു് യാതൊരു പ്രയോജനവുമില്ലാത്ത വേദഗ്രന്ഥങ്ങൾ എന്തിനവിടെ 
ചുറ്റിത്തിരിയണം? വിശക്കുന്ന ഒരുവനു് വേണ്ടതു് ഭക്ഷണമാണു്, രോഗിയായ ഒരുവനു് 
വേണ്ടതു് ചികിത്സയാണു്, മനുഷ്യാന്തസ്സിനു് അനുസൃതമായി ജീവിക്കാൻ ഒരുവനു് വേണ്ടതു് 
അതിനു് മതിയാവുന്ന വരുമാനമുള്ള ഒരു ജോലിയാണു്, അതു് നേടാൻ അവനു് വേണ്ടതു് 
അനുയോജ്യമായ വിദ്യാഭ്യാസമാണു് - ലളിതമായ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ, ശ്രീ 
രാധാകൃഷ്ണൻ പറയുന്നപോലെ, ഗീത ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകമായി ഉപദേശിക്കുന്ന 
&quot;രഹസ്യങ്ങളിൽ വച്ചു് രഹസ്യമായ&quot; 'അറിവുകളുടെ' ആവശ്യം എന്താണെന്നു് എനിക്കു് 
മനസ്സിലാവുന്നില്ല. മനുഷ്യന്റെ മേൽപറഞ്ഞ പ്രാഥമികമായ ആവശ്യങ്ങൾ എഴുതാനും 
വായിക്കാനും അറിയാത്തവനുപോലും ഒഴിവാക്കാനാവാത്ത കാര്യങ്ങളാണു്. നിരക്ഷരനായ ഒരു 
പട്ടിണിക്കാരനു് അവന്റെ വിശപ്പു് മാറ്റാൻ ഗീതയിൽ മറഞ്ഞിരിക്കുന്ന രഹസ്യജ്ഞാനമോ, 
അതിന്റെ പണ്ഡിതോചിതമായ വ്യാഖ്യാനങ്ങളോ വായിക്കാനാവുമോ? അവനു് 
വായിക്കാനറിയാമെങ്കിൽതന്നെ അതുവഴി അവന്റെ വിശപ്പു് മാറുമോ? ബൈബിളിലേതുപോലെ, 
&quot;മനുഷ്യപുത്രൻ അപ്പം കൊണ്ടു് മാത്രമല്ല, ദൈവത്തിന്റെ വായിൽ നിന്നും വരുന്ന വാക്കുകൾ 
കൊണ്ടും ജീവിക്കുന്നു&quot; മുതലായ, പൗരോഹിത്യവായിൽ നിന്നും വരുന്ന അർത്ഥശൂന്യമായ 
ഭംഗിവാക്കുകളല്ലാതെ, മനുഷ്യജീവിതത്തിലെ പ്രാഥമികമായ പ്രശ്നങ്ങൾ പരിഹരിക്കാൻ 
പര്യാപ്തമായ ഒന്നും ഒരു വേദഗ്രന്ഥത്തിലും കാണാനാവില്ല എന്ന വസ്തുതയ്ക്കു് 
അടിവരയിടുകയല്ലാതെ മറ്റെന്താണു് ശ്രീ രാധാകൃഷ്ണന്റെ വ്യാഖ്യാനം ചെയ്യുന്നതു്? 
&quot;ആകാശത്തിലെ പറവകളെ നോക്കുവിൻ, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകളിൽ 
ശേഖരിക്കുന്നില്ല&quot;. വിതയ്ക്കാതെയും കൊയ്യാതെയും കളപ്പുരകളിൽ ശേഖരിക്കാൻ പറവകൾ 
പുരോഹിതരല്ലല്ലോ. വിതയ്ക്കുകയും കൊയ്യുകയും ചെയ്യുന്നില്ലെങ്കിലും നല്ലപോലെ 
കഷ്ടപ്പെട്ടുതന്നെയാണു് ഏതു് പറവകളും ജീവിക്കുന്നതു്. മഞ്ഞുകാലവും മറ്റും മൂലം 
ആഹാരസമ്പാദനം സാദ്ധ്യമല്ലാത്ത പ്രദേശങ്ങളിൽ ആഹാരപദാർത്ഥങ്ങൾ സുരക്ഷിതമായി 
ശേഖരിച്ചു് വയ്ക്കുന്ന ജീവികളുണ്ടു്, മഞ്ഞുകാലം തീരുന്നതുവരെ ചൂടുരാജ്യങ്ങളിലേക്കു് 
കുടിയേറുന്ന പറവകളുണ്ടു്. യേറുശലേമിലെയും പരിസരപ്രദേശങ്ങളിലെയും കാലാവസ്ഥയിൽ 
നിന്നും നേർവിരുദ്ധമായ കാലാവസ്ഥയും അതിനനുസരിച്ച ജീവിതരീതികളും നിലവിലിരിക്കുന്ന 
രാജ്യങ്ങളും ലോകത്തിലുണ്ടു് എന്നു് അറിയാൻ ദൈവപുത്രനായാൽ മാത്രം പോരാ, അതുപോലുള്ള 
പ്രദേശങ്ങളിലൊക്കെ യാത്രചെയ്തും വേണ്ടത്രനാൾ ജീവിച്ചുമൊക്കെ അനുഭവങ്ങൾ 
സമ്പാദിക്കണം. അല്ലെങ്കിൽ ഏതു് ഗിരിപ്രഭാഷണവും കവലപ്രസംഗത്തിനു് അപ്പുറമെത്തില്ല. 
&lt;/span&gt;&lt;br&gt;&lt;br&gt;&lt;span style=&quot;font-size: 15px;&quot;&gt;ശങ്കരാചാര്യർ പറഞ്ഞതു് എല്ലാം മിഥ്യയാണെന്നാണെന്നും, എല്ലാം മിഥ്യയാണെങ്കിൽ 
പിന്നെ ആരും ഒന്നും ചെയ്യേണ്ടതില്ലല്ലോ എന്നും ശ്രീ രാധാകൃഷ്ണൻ. ശങ്കരാചാര്യർ 
പറഞ്ഞതിനെ ആദ്ധ്യാത്മികതയുടെ കുപ്പായത്തിൽ പൊതിയാതെ കാണാൻ ശ്രമിച്ചാൽ അതിൽ അൽപം 
വസ്തുതയുണ്ടെന്നു് മനസ്സിലാക്കാനാവും. ബാഹ്യലോകത്തെപ്പറ്റിയുള്ള നമ്മുടെ അറിവിനെ 
'മിഥ്യ' എന്നു് വിശേഷിപ്പിക്കുന്നതു് നിരുപാധികം തള്ളിക്കളയാവുന്ന ഒരു കാര്യമല്ല. 
ഓരോരുത്തനും മനസ്സിലാക്കുന്ന ലോകം അവന്റെ തലച്ചോറിന്റെ ഒരു നിർമ്മിതി മാത്രമാണു്. 
ബാഹ്യലോകത്തിലെ മരങ്ങളോ, മലകളോ, കെട്ടിടങ്ങളോ ഒക്കെ നമ്മൾ കാണുന്നതു് അവ 
തലച്ചോറിനുള്ളിലേക്കു് 'പ്രവേശിക്കാൻ' കഴിയുന്നവ ആയതുകൊണ്ടല്ലല്ലോ. &quot;ഞാൻ കാണുന്നതു് 
നീയും കാണുന്നുണ്ടോ, അതിന്റെ രൂപവും ഭാവവുമെല്ലാം എങ്ങനെയാണു്&quot; എന്നെല്ലാമുള്ള 
ആശയവിനിമയത്തിലൂടെ നമ്മൾ കാണുന്നവയുടെ നിജസ്ഥിതി സ്ഥിരീകരിക്കാൻ 
നമുക്കാവുമെങ്കിലും, ആ കാഴ്ചകൾ പോലെതന്നെ, നമ്മുടെ ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം 
ഒരു സ്വപ്നമാണെന്നും മിഥ്യയാണെന്നും ആരെങ്കിലും അവകാശപ്പെട്ടാൽ ആ അവകാശവാദത്തെ 
യുക്തിസഹമായി ഖണ്ഡിക്കാൻ മനുഷ്യർക്കു് മാർഗ്ഗമൊന്നുമില്ല. അതുകൊണ്ടാണു് 
ഒബ്ജക്റ്റീവ്‌ റിയാലിറ്റി എന്നതിനു് യുക്തിപരമായ ഒരടിസ്ഥാനവും കണ്ടെത്താൻ നമുക്കു് 
കഴിയില്ലെന്നും, അങ്ങനെയൊന്നു് ഉണ്ടെന്ന രീതിയിൽ പെരുമാറുകയല്ലാതെ മനുഷ്യർക്കു് 
ഗത്യന്തരമൊന്നുമില്ലെന്നും തത്വചിന്തകനായ ഡേവിഡ്‌ ഹ്യൂം പ്രസ്താവിച്ചതു്. ഈ 
അതിർത്തിപ്രദേശത്തെ അന്ധകാരത്തിൽ ശൂന്യതയിൽ നിന്നെന്നോണം ആവിർഭവിക്കുന്നവയാണു് 
ദൈവങ്ങളും മതങ്ങളും സ്വർഗ്ഗവും നരകവും മരണാനന്തരജീവിതവും മനുഷ്യാത്മാക്കളുമായി 
ബന്ധപ്പെട്ട മറ്റെല്ലാ ഫാക്കൾട്ടികളും. ഇല്ലാത്ത ദൈവത്തിനും ഇല്ലാത്ത പിശാചിനും 
ഇല്ലാത്ത ആത്മാവിനെ കൂട്ടിക്കൊടുത്തു് വിഡ്ഢികളായ ധാരാളം മനുഷ്യരെ കബളിപ്പിച്ചു് 
ഉപജീവനം കഴിക്കുന്ന ഏതാനും ചിലന്തികൾ വലകെട്ടി കാത്തിരിക്കുന്ന ഇരുൾ മൂടിയ 
തരിശുനിലം. കഞ്ചാവു് മണക്കുന്ന ആദ്ധ്യാത്മികതയുടെ മൂടൽമഞ്ഞിലൂടെ അങ്ങോട്ടേയ്ക്കുള്ള 
വിശ്രമമില്ലാത്ത യാത്രമൂലം കണ്ണുകാണാതായ ഭാരതീയനു് പണ്ടെങ്ങോ അവന്റെ യാഥാർത്ഥ്യബോധം 
നഷ്ടപ്പെട്ടു. കാണുന്നതെന്തും ആ മൂടൽമഞ്ഞിലൂടെ മാത്രം കാണാൻ കഴിയുന്ന അവനു് 
വസ്തുതകളെ അവ ആയിരിക്കുന്നതുപോലെ കാണാൻ കഴിയാത്തതിൽ അത്ഭുതമൊന്നുമില്ല. 
&lt;/span&gt;&lt;br&gt;&lt;br&gt;&lt;span style=&quot;font-size: 15px;&quot;&gt;'&lt;a class=&quot;&quot; title=&quot;&quot; href=&quot;http://seekebi.com/2009/11/29/&quot;&gt;നിറമല്ലാത്ത നിറങ്ങൾ, സ്വരമല്ലാത്ത സ്വരങ്ങൾ&lt;/a&gt;' എന്നൊരു പഴയ പോസ്റ്റിൽ മിഥ്യയെപ്പറ്റി ഞാൻ അൽപംകൂടി വിശദമായി എഴുതിയിട്ടുണ്ടു്.&lt;/span&gt;&lt;br&gt;&lt;br&gt;(തുടരും)</description>
            <pubDate>Sat, 05 Nov 2011 10:45:00 +0100</pubDate>
        </item>
        <item>
            <title>ശാസ്ത്രസൂര്യൻ ഗീതയുടെ നിഴലിൽ - 1</title>
            <link>http://www.seekebi.net/god-and-religion/ശാസ്ത്രസൂര്യൻ-ഗീതയുടെ-നിഴലിൽ</link>
            <description>&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;'ശാസ്ത്രനിലാവിൽ ഗീത' എന്ന ശ്രീ സി. രാധാകൃഷ്ണന്റെ ഒരു ലേഖനമാണു് ഈ കുറിപ്പിനു് 
ആധാരം. ഒരു ഇ-മെയിൽ വഴിയാണു് 16.10.2011-ലെ വാരാന്ത്യകൗമുദിയിലെ ആ ലേഖനത്തെപ്പറ്റി 
അറിയാൻ ഇടവന്നതു്. ഫോണ്ട്‌ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ മുൻപു് അത്ര 
പതിവായിട്ടല്ലെങ്കിലും ഇടയ്ക്കിടെ കൗമുദിയുടെ ഓൺലൈൻ എഡിഷൻ ഞാൻ 
വായിക്കാറുണ്ടായിരുന്നു. പക്ഷേ, ഒരുപുറത്തു് ആദ്ധ്യാത്മികതയുടെ യാഗാഗ്നിയും, 
മറുപുറത്തു് 'ഫയറിന്റെ' കാമാഗ്നിയും, അതിനിടയിൽ ജാതി തിരിച്ചുള്ള മാട്രിമോണിയൽ 
പരസ്യങ്ങളും, വാർഷിക-വാര-ദിവസ-മണിക്കൂർ കണക്കിനുള്ള നക്ഷത്രഫലങ്ങളും, സകല 
സാദ്ധ്യതകൾക്കും അപ്പുറമെത്തുന്നവിധം സെൻസേഷണൽ ആയിരിക്കണം വാർത്തകൾ എന്നു് 
നിർബന്ധമുള്ള ആരോ പടച്ചുവിടുന്നതെന്നു് തോന്നുന്നതരം സ്ക്യാൻഡൽ വാർത്തകളുമായി 
പ്രത്യക്ഷപ്പെടുന്ന ഒരു ആനുകാലികം വായിക്കുന്നതിലും പ്രയോജനകരമായ കാര്യങ്ങൾ വേറേ 
എത്രയോ ഉണ്ടെന്നു് മനസ്സിലാക്കിയതോടെ ആ വായന ഞാൻ നിർത്തി. കേരളത്തെ സംബന്ധിച്ചു് 
ഇത്തരം കാര്യങ്ങളിൽ ഒന്നും ഒന്നിനും, ആരും ആരിലും പിന്നിലല്ല എന്നു് ഇതിനോടകം 
വ്യക്തമായതിനാൽ കൗമുദിയെന്നല്ല, ഒരു മലയാളം ആനുകാലികവും ഇപ്പോൾ ഞാൻ വായിക്കാറില്ല 
എന്നതാണു് സത്യം. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ചിലവാകുന്നതെന്തും അനുവദനീയമാണു് - അതുമാത്രമാണു് മലയാള 
മാദ്ധ്യമങ്ങൾ പുലർത്തുന്ന 'ആദർശം'. വാങ്ങാനും വായിക്കാനും കാത്തുനിൽക്കുന്ന ഒരു 
കൂട്ടം ആളുകളെ അവർക്കു് വേണ്ട ഇഷ്ടഭോജനങ്ങൾ നൽകി തൃപ്തിപ്പെടുത്തുക, അതാണു് 
കേരളത്തിലെ മാദ്ധ്യമമേഖലയിൽ സ്ഥാനമുറപ്പിച്ചുകഴിഞ്ഞ ബിസിനസ്‌ സ്ട്രാറ്റജി. 
ഏതെങ്കിലുമൊരു പ്രസ്ഥാനം നാട്ടുകാർക്കുവേണ്ടി നഷ്ടം സഹിച്ചു് നടത്തി മനുഷ്യകാരുണ്യം 
പ്രദർശിപ്പിക്കണമെന്നൊന്നും ആരും ആവശ്യപ്പെടുന്നില്ല. ദൈവസ്നേഹവും 
മനുഷ്യകാരുണ്യവും പ്രസംഗിക്കുന്ന മതങ്ങൾ അതു് ചെയ്യുന്നില്ല, പിന്നെ പത്രക്കാർ അതു് 
ചെയ്യണമോ? പക്ഷേ, ലാഭത്തിനുവേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാതിരിക്കുകയും, 
അതിനോടൊപ്പം ആദ്ധ്യാത്മികതയും ധാർമ്മികതയും പ്രസംഗിക്കുകയും, മനുഷ്യസമൂഹത്തെ 
പുരോഗതിയിലേക്കു് നയിക്കുന്ന ശാസ്ത്രചിന്തയെ കരിതേച്ചു് കാണിക്കുകയും ചെയ്യാൻ ഒരു 
വാർത്താവിതരണമാദ്ധ്യമം ശ്രമിക്കുമ്പോൾ അതിൽ ഗൗരവതരമായ പന്തികേടുണ്ടു്. 
മാദ്ധ്യമസംസ്കാരമെന്നാൽ ഇതൊക്കെയാണെന്നു് ധരിച്ചുവച്ചിരിക്കുന്ന, പൊതുവേതന്നെ 
അന്ധവിശ്വാസികളായ ഒരു ജനവിഭാഗത്തെ ഒരിക്കലും കരകയറാൻ കഴിവില്ലാതാക്കുന്നവിധം 
അജ്ഞതയുടെ കമ്പോസ്റ്റ്‌ കുഴിയിലേക്കു് വലിച്ചിടാനുള്ള കുടിലശ്രമമായേ അതിനെ കാണാൻ 
പറ്റൂ. ആർഷഭാരതസംസ്കാരത്തിനു് ഏറ്റവും യോജിച്ച ധർമ്മപരിപാലനമായി ഈ കച്ചവടതന്ത്രത്തെ 
പ്രതിഷ്ഠിക്കുന്ന ഒരു വ്യാഖ്യാനം കൂടി ഇവർ സൃഷ്ടിച്ചെടുത്താൽ അതിൽ അത്ഭുതത്തിനു് 
വകയില്ല. മാറിവരുന്ന സന്ദർഭങ്ങൾക്കു് അനുസൃതമായി ഒരേ വേദവാക്യത്തിനു് 
പരസ്പരബന്ധമൊന്നുമില്ലാത്ത പലതരം വ്യാഖ്യാനങ്ങൾ കണ്ടുപിടിക്കാനുള്ള കഴിവുമാത്രമല്ല, 
അതിനു് ഒരുവിധ മടിയുമില്ലാത്ത ആത്മീയാചാര്യന്മാർക്കു് പഞ്ഞമൊന്നുമില്ലാത്ത ഒരു 
നാട്ടിൽ അനുയോജ്യരായ ഏതാനും വ്യാഖ്യാതാക്കളെ അതിനുവേണ്ടി കണ്ടെത്തുക എന്നതു് വലിയ 
ബുദ്ധിമുട്ടുള്ള കാര്യമാണെന്നും തോന്നുന്നില്ല. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;അതുപോലൊരു 
വ്യാഖ്യാനത്തിന്റെ കഥയാണു് മേൽപ്പറഞ്ഞ ലേഖനത്തിനും പറയാനുള്ളതു്. ലേഖനത്തിന്റെ 
പേരിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നിടത്തോളം ഗീത വിഹരിക്കുന്നതു് 
ശാസ്ത്രനിലാവിലാണു്. ശാസ്ത്രത്തിന്റെ നിലാവുദിച്ചുനിൽക്കുന്ന രാത്രിയിലെ വൈകിയ 
വേളയിൽ കുമാരി ഗീത പുറത്തു് വിരാജിക്കുന്നതു് എന്തിനെന്നു് എനിക്കറിയില്ല. 
യുവസുന്ദരികളുടെ രക്തം കുടിക്കാനായി ഭൂതപ്രേതാദികൾ ഓരോ കുറ്റിക്കാട്ടിലും 
പതിയിരിക്കുന്ന രാവിന്റെ ഭീതിദമായ യാമങ്ങളിൽ ഒറ്റയ്ക്കു് നിലാവിൽ ചുറ്റിക്കറങ്ങാൻ 
ഗീതക്കു് തെല്ലും ഭയമില്ലെന്നു് വേണം ഊഹിക്കാൻ. ഇനി, ഗീത എന്നതുകൊണ്ടു് ലേഖകൻ 
ഉദ്ദേശിക്കുന്നതു് മനുഷ്യജീവിതത്തിനു് ഒരു അർത്ഥവും ലക്ഷ്യവും നൽകാനായി സാക്ഷാൽ 
ദൈവം ഉപദേശിച്ച ഭഗവദ്‌ഗീതയാണെങ്കിൽ, അതുപോലൊരു ഗീതയെ പ്രതിഫലനത്തിലൂടെ മാത്രം 
പ്രകാശം പരത്തുന്ന നിലാവുപോലെ സ്വന്തമായ വ്യക്തിത്വമില്ലാത്ത ഒന്നിന്റെ കീഴിൽ 
നിർത്തുന്നതു് ദൈവത്തോടു് ചെയ്യുന്ന ഒരു അനീതി ആണെന്നാണു് എന്റെ അഭിപ്രായം. ഒരു 
ദൈവവിശ്വാസിക്കു് ഉപദേശം നൽകാൻ മതിയായ ആദ്ധ്യാത്മികയോഗ്യതയൊന്നും 
എനിക്കില്ലെങ്കിലും, ശ്രീ രാധാകൃഷ്ണന്റെ സ്ഥാനത്തു് ഞാനായിരുന്നെങ്കിൽ ചന്ദ്രനേയും 
നിലാവിനേയുമൊക്കെ പൂർണ്ണമായും ഒഴിവാക്കി 'ശാസ്ത്രസൂര്യനെ' ഗീതയുടെ നിഴലിൽ 
നിറുത്തിപ്പൊരിക്കാൻ മടിക്കുമായിരുന്നില്ല. ദൈവവചനത്തിന്റെ നിഴലിൽപ്പോലും 
ഉണങ്ങിപ്പൊരിഞ്ഞു് കരുവാളിക്കാനല്ലാതെ സൂര്യനു് മറ്റെന്തു് പോംവഴി? ശത്രു എത്ര 
ശക്തനാണോ, അത്രയും കൂടുതലായിരിക്കും അവനെ തോൽപ്പിക്കുന്നവന്റെ മഹത്വം. ആജാനബാഹുവും 
യഹൂദരുടെ ശത്രുവും അജയ്യനുമായിരുന്ന ഗോലിയാത്തിനെ വെറുമൊരു കവണിയേറുവഴി 
'ദൈവസഹായത്താൽ' തോൽപിച്ചതിന്റെ പേരിലാണു് ഒരു 'ചിന്നപയ്യൻ' മാത്രമായിരുന്ന ദാവീദിനെ 
തങ്ങളുടെ രാജാവായി വാഴിക്കാൻ ഇസ്രായേൽജനം തീരുമാനിച്ചതു്. അതുപോലുള്ള 
കാര്യങ്ങൾക്കു് ദൈവവും കേരളത്തിലെ നേതാക്കളെയാണു് മാതൃകയാക്കുന്നതു്. ശത്രുക്കളെ 
വകവരുത്താൻ അവരും ഗുണ്ടകളെ ചുമതലപ്പെടുത്തുകയല്ലാതെ നേരിട്ടു് ഇടപെട്ടു് കൈകൾ 
കളങ്കപ്പെടുത്താറില്ലല്ലോ.&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;എങ്ങനെയാണു് ശ്രീ രാധാകൃഷ്ണൻ ഗീതയുടെ മാസ്മരശക്തി 
തിരിച്ചറിഞ്ഞതെന്നു് അദ്ദേഹം തന്നെ വിവരിക്കുന്നുണ്ടു്. അതു് എന്റെ ഭാഷയിൽ 
അവതരിപ്പിച്ചാൽ ഏകദേശം ഇങ്ങനെ: അപ്ലൈഡ്‌ ഫിസിക്സ്‌ പഠിച്ചശേഷം ആസ്ട്രോഫിസിക്സിൽ 
ജോലി ചെയ്ത ശ്രീ രാധാകൃഷ്ണൻ ഒബ്സർവേറ്ററിയിലെ ദൂരദർശിനിയിലൂടെ 
&quot;വിശ്വപ്രപഞ്ചത്തിന്റെ സൃഷ്ടിരഹസ്യം&quot; തേടുകയായിരുന്നു. അപ്പോൾ, അതാ 
അവിടെയൊരിടത്തിരുന്നു് സാക്ഷാൽ ഭഗവാൻ കണ്ണിറുക്കിക്കാണിക്കുന്നു! പിന്നെയൊട്ടും 
താമസിച്ചില്ല, ശ്രീ രാധാകൃഷ്ണൻ ആ മഹാസ്രഷ്ടാവിന്റെ പാദങ്ങളിൽ പ്രണമിക്കാൻ 
തീരുമാനിച്ചു! അങ്ങനെ പ്രണമിക്കുന്നതിനിടയിൽ ഒരത്ഭുതമെന്നോണം അദ്ദേഹത്തിന്റെ 
മനസ്സിലേക്കു് തന്റെ മുത്തച്ഛൻ ഗീതയിൽ നിന്നും ബാല്യത്തിൽ ഓതിക്കൊടുത്തിരുന്ന 
പാഠങ്ങൾ ഒരു വെളിപാടെന്നപോലെ കടന്നുവരുന്നു. ആ വാക്യങ്ങളിൽ തെളിഞ്ഞു് 
നിന്നതാണെങ്കിലോ ആധുനികശാസ്ത്രത്തിനു് ഇതുവരെ അഴിച്ചെടുക്കാനാവാത്ത സകല 
പ്രശ്നങ്ങളുടെയും ഉത്തരങ്ങളും! അത്ഭുതകരമായ ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ പെട്ടിയിൽ 
നിധിപോലെ സൂക്ഷിച്ചിരുന്നതിനാൽ പൊടിപിടിച്ചിരുന്ന ഗീത വീണ്ടുമെടുത്തു് വായിക്കാൻ 
അദ്ദേഹം തീരുമാനിക്കുന്നതോടെ ഗീതയ്ക്കു് 'ഗീതാദർശനം' എന്നൊരു പുതിയ വ്യാഖ്യാനം 
ലഭിക്കുന്നു. ആരറിഞ്ഞു, ഗീതയെ വീണ്ടും പെട്ടിയിൽ ഭദ്രമായി അടച്ചുവയ്ക്കാനും ഒരു 
പത്തോ പതിനഞ്ചോ വർഷങ്ങൾക്കുശേഷം ഒന്നുകൂടി വായിക്കാനും അദ്ദേഹത്തിനു് തോന്നിയാൽ 
ഗീതയ്ക്കു് മറ്റൊരു വ്യാഖ്യാനം കൂടി ലഭിച്ചുകൂടായ്കയില്ല. ഈശ്വരൻ ലോകത്തെ 
രക്ഷിക്കട്ടെ! &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;എല്ലാ വിശ്വാസികൾക്കും സംഭവിക്കുന്നതേ ശ്രീ രാധാകൃഷ്ണനും 
ഇവിടെ സംഭവിച്ചുള്ളു. നന്മ, തിന്മ, ആദ്ധ്യാത്മികത, ദൈവം എന്നതൊക്കെ പോയിട്ടു് 
ആട്ടിൻകാട്ടം എന്നാലെന്തു്, കൂർക്കക്കിഴങ്ങു് എന്നാലെന്തു് എന്നുപോലും തിരിച്ചറിയാൻ 
കഴിയാത്ത ചെറുപ്രായത്തിലും മുതിർന്നവർ - പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെ ദൃഷ്ടിയിൽ 
വേണ്ടപ്പെട്ടവരായ ബന്ധുക്കൾ - ചൊല്ലിക്കൊടുക്കുന്ന പദങ്ങൾ ഹൃദിസ്ഥമാക്കാൻ 
മനുഷ്യക്കുഞ്ഞുങ്ങൾക്കു് കഴിയും. മറ്റെല്ലാ ഇൻഫർമേഷനുകളും പോലെതന്നെ ബാല്യത്തിൽ 
തത്തക്കിളിയെപ്പോലെ ആവർത്തിക്കപ്പെടുന്ന 'ദൈവവചനങ്ങളും' തലച്ചോറിലെ നിശ്ചിത 
കേന്ദ്രങ്ങളിൽ ശേഖരിക്കപ്പെടുന്നതു് ഓട്ടോമാറ്റിക്‌ ആയിട്ടായതിനാൽ പിന്നീടു് അതിൽ 
നിന്നുമുള്ള ഒരു മോചനം അങ്ങേയറ്റത്തെ പരിശ്രമം കൊണ്ടേ സാദ്ധ്യമാവൂ. എങ്കിൽപ്പോലും, 
പൂർണ്ണമായ ഒരു മോചനം മിക്കവാറും അസാദ്ധ്യമായിരിക്കും. കാരണം, മനുഷ്യന്റെ 
ഇച്ഛാശക്തിക്കു് എളുപ്പം സ്വാധീനിക്കാൻ കഴിയുന്നതല്ല അത്തരം വിവരങ്ങൾ 
ശേഖരിക്കപ്പെടുന്ന തലച്ചോറിലെ കേന്ദ്രങ്ങൾ. അങ്ങനെ ആയിരുന്നെങ്കിൽ ഡ്രൈവിംഗ്‌, 
സൈക്കിൾ സവാരി മുതലായ, ഒരിക്കൽ പഠിച്ചുകഴിഞ്ഞാൽ തലച്ചോറിന്റെ ഓട്ടോമാറ്റിക്‌ ആയ 
നിയന്ത്രണത്തിൽ സംഭവിക്കുന്ന, എത്രയോ പ്രവൃത്തികൾ ചെയ്യാൻ മനുഷ്യനു് 
സാധിക്കുമായിരുന്നില്ല. പോരെങ്കിൽ, നിലനിൽപിനുതന്നെ അനുപേക്ഷണീയം എന്ന രീതിയിൽ 
പഠിപ്പിക്കപ്പെടുന്നവയും ആ അർത്ഥത്തിൽത്തന്നെ ശേഖരിക്കപ്പെടുന്നവയുമാണല്ലോ 
എല്ലാത്തരം വേദവാക്യങ്ങളും! ഈ കാഴ്ചപ്പാടിൽ നിന്നുനോക്കുമ്പോൾ, ബുദ്ധിയുടെ 
സ്വാതന്ത്ര്യം എന്നാൽ എന്തെന്നു് അറിയാവുന്നവരും, അതിനനുസരിച്ചു് മക്കളെ വളർത്താൻ 
ശേഷിയുള്ളവരുമായ മാതാപിതാക്കളാണു് ഒരു മനുഷ്യനു് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം 
എന്നു് പറയുന്നതിൽ തെറ്റില്ല. &quot;കുഞ്ഞിലെ പഠിക്കാത്തതു് മുതിർന്നാലും പഠിക്കില്ല&quot; 
എന്ന ചൊല്ല് എത്രത്തോളം ശരിയാണോ, അതിനേക്കാൾ കൂടുതൽ ശരി എന്നു് പറയാവുന്നതു് 
&quot;കുഞ്ഞിലെ പഠിച്ചതു് മുതിർന്നാലും മറക്കില്ല&quot; എന്ന ചൊല്ലാണു്. ചൊല്ലുകളുടെ ലക്ഷ്യം 
അവ ചൊല്ലുന്നവരുടെ ലക്ഷ്യം നിറവേറ്റലാണെന്നതിനാൽ, അങ്ങനെയൊരു ചൊല്ല് ഇല്ലെന്നു് 
വന്നാലും അത്ഭുതപ്പെടേണ്ടതില്ല. കാരണം, അതുപോലൊരു ചൊല്ല് ബാല്യത്തിൽ 
ചൊല്ലിക്കൊടുത്തവർ ഏറ്റുചൊല്ലിയവർക്കു് - അവരുടെ ഭാവി എന്തായിത്തീരുന്നു എന്നതിന്റെ 
അടിസ്ഥാനത്തിൽ - അഡ്വാൻസായി നൽകിയ ഒരു കുറ്റസമ്മതമായി മാറിക്കൂടെന്നില്ലല്ലോ. 
അതുപോലുള്ള സാഹചര്യങ്ങൾ മനുഷ്യജീവിതത്തിൽ വിരളമല്ലതാനും. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;എന്താണു് 
'ഗീതാദർശനം' എന്ന വ്യാഖ്യാനം കൊണ്ടു് അദ്ദേഹം ഉദ്ദേശിക്കുന്നതു്? ശ്രീ 
രാധാകൃഷ്ണന്റെ സ്വന്തം അഭിപ്രായത്തിൽ പറഞ്ഞാൽ, മൊബൈൽ ഫോണിന്റെയോ മൈക്രോവേവ്‌ 
അവനിന്റെയോ ഒക്കെ കൂട്ടത്തിൽ ലഭിക്കുന്ന ഒരു ഇരുന്നൂറു് പേജുള്ള യൂസേഴ്സ്‌ മാന്യുവൽ 
പോലെ ജീവിതത്തിനായുള്ള ഒരു കൈപ്പുസ്തകമാണു് ഗീത. ഒരു ഉപാധികളുമില്ലാതെ ജീവിക്കാൻ 
മനുഷ്യരെ പഠിപ്പിക്കുന്ന ഒരു കൈപ്പുസ്തകം. ഒരു ഉപാധിയുമില്ലാതെ ജീവിക്കാൻ എന്തിനു് 
ഗീത എന്നൊരു ഉപാധി എന്നു് എന്തുകൊണ്ടു് ആ വാചകം എഴുതിയപ്പോൾ അദ്ദേഹം സ്വയം 
ചോദിച്ചില്ല എന്നെനിക്കറിയില്ല. സർവ്വജ്ഞാനിയായ ഒരു ഭഗവാനു് ആരുടെയും 
വ്യാഖ്യാനമില്ലാതെ മനുഷ്യർക്കു് മനസ്സിലാക്കാൻ കഴിയുന്നവിധത്തിൽ തന്റെ ഉപദേശങ്ങൾ 
ക്രോഡീകരിക്കാൻ എന്തുകൊണ്ടു് കഴിയുന്നില്ല എന്നും എന്തുകൊണ്ടോ അദ്ദേഹം 
ചിന്തിച്ചില്ല. ഗീതയെപ്പറ്റി കേട്ടുകേൾവി പോലുമില്ലാതെ ജീവിച്ചവരും 
ജീവിക്കുന്നവരുമായ കോടിക്കണക്കിനു് മനുഷ്യരുണ്ടു്. എന്തു് പരിമിതിയുടെ പേരിലായാലും 
അവരിൽ എത്താൻ കഴിയാതെ പോയ ഗീതയിലെ ഏതാനും വാക്യങ്ങൾക്കു്, ലോജിക്കലായി ചിന്തിക്കാൻ 
മൗലികമായിത്തന്നെ ബാദ്ധ്യസ്ഥനായ ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ, എന്തു് ദൈവികതയാണു് 
ശ്രീ രാധാകൃഷ്ണൻ കൽപിക്കുന്നതെന്നും വാസ്തവത്തിൽ എനിക്കറിയില്ല. എല്ലാ മതങ്ങൾക്കും 
അവരവരുടെ വേദഗ്രന്ഥങ്ങൾ - മറ്റു് മതങ്ങളുടെ ദൃഷ്ടിയിൽ അവ തെറ്റാവട്ടെ, ശരിയാവട്ടെ - 
ജീവിതത്തിനു് ഒരു അർത്ഥവും ലക്ഷ്യവും നൽകാൻ കഴിയുന്നതും ദൈവികമായതുമായ ഒരേയൊരു 
'യൂസേഴ്സ്‌ മാന്യുവൽ' ആണെന്ന കാര്യം ശ്രീ രാധാകൃഷ്ണൻ എന്തുകൊണ്ടാണു് മറക്കുന്നതു്? 
&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;മൊബൈൽ ഫോൺ പോലുള്ള ഉപകരണങ്ങൾ ശാസ്ത്രജ്ഞരുടെ സൃഷ്ടിയാണു്. അവ എങ്ങനെ 
ഉപയോഗിക്കണം എന്നു് ഉപഭോക്താക്കൾക്കു് വിശദീകരിച്ചു് കൊടുക്കേണ്ടതു് അവ 
നിർമ്മിച്ചവരുടെ ചുമതലയാണു്. പൊതുവായ ഗൈഡ്‌ലൈൻസ്‌ ഇല്ലെങ്കിൽ ഒരു എഞ്ചിനിയർ 
നിർമ്മിച്ച ഉപകരണത്തിലെ സ്വിച്ചുകൾ പോലും എന്തിനുള്ളവയാണെന്നു് അറിയാൻ മറ്റൊരു 
എഞ്ചിനിയർക്കു് കഴിയണമെന്നില്ല. അതു് ഉപകരണസാങ്കേതികത്വത്തിന്റെ 
അടിസ്ഥാനസ്വഭാവമാണു്. അതിൽ നിന്നും വ്യത്യസ്തമായി, മനുഷ്യർ പ്രകൃതിയുടെ സൃഷ്ടിയാണു് 
(പ്രകൃതിയിൽ ഉരുത്തിരിഞ്ഞതാണെന്നു് കൂടുതൽ ശരി). മറ്റെല്ലാ ജീവികളെയും പോലെ ഈ 
ഭൂമിയിൽ ജീവിച്ചു് മരിക്കുന്നതിനുവേണ്ട, ജനിതകമായതും, സ്വയം പൂർത്തീകരിക്കാൻ 
കഴിയുന്നതുമായ യൂസേഴ്സ്‌ മാന്യുവലുകളുമായാണു് ആരോഗ്യവാനായ ഓരോ മനുഷ്യനെയും പ്രകൃതി 
ഈ ലോകത്തിലേക്കു് പറഞ്ഞുവിടുന്നതു്. അതിനാൽ മനുഷ്യജീവിതം ജീവിക്കാൻ സ്പെഷ്യലായി ഒരു 
ഗീതയോ മറ്റേതെങ്കിലുമൊരു വേദഗ്രന്ഥമോ ആവശ്യമില്ല. ചാപിള്ളകളെ ജീവിപ്പിക്കാനോ, 
അംഗവൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളെ ചികിത്സിക്കാനോ സംരക്ഷിക്കാനോ ഒരു 
ഗീതയ്ക്കും ആവില്ല. ചില മനുഷ്യർ അവരുടെ ഇത്തിക്കണ്ണിജീവിതം സുഖമായി 
ജീവിച്ചുതീർക്കാൻ ഗീത പോലെയുള്ള ഗ്രന്ഥങ്ങളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നതു് 
ശരിയാണു്. പക്ഷേ, അവർ ചെയ്യുന്നതു് അതുപോലുള്ള ഗ്രന്ഥങ്ങൾ കുത്തിയിരുന്നു് 
എഴുതിയുണ്ടാക്കിയവരുടെ ചിലവിൽ, പുറകെ നടക്കുന്ന കുറെയേറെ വിഡ്ഢികളെ അതിലെ വാക്കുകൾ 
അമ്മാനമാടിക്കാണിച്ചും, ചെലവാകുമെന്നു് തോന്നുന്നിടത്തു് ചെപ്പടിവിദ്യകൾ കാണിച്ചു് 
കണ്ണിൽ പൊടിയിട്ടും അതെല്ലാം എന്തോ വലിയ ആനക്കാര്യമാണെന്നു് വിശ്വസിപ്പിച്ചു് 
നടത്തുന്ന ചൂഷണം ചെയ്യൽ മാത്രമാണു്. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;വിഡ്ഢികൾ എക്കാലവും ചൂഷണം 
ചെയ്യപ്പെട്ടിട്ടുണ്ടു്. ആ അവസ്ഥക്കു് ഭാവിയിലും മാറ്റമൊന്നും വരാൻ പോകുന്നില്ല. 
അതും വേണമെങ്കിൽ ഒരുതരം പ്രകൃതിനിയമമാണെന്നു് പറയാം. പക്ഷേ, തങ്ങൾ ചൂഷണം 
ചെയ്യപ്പെടുകയാണെന്നു് തിരിച്ചറിയാൻ കഴിയാത്തതു് തീർച്ചയായും ഒരു പ്രകൃതിനിയമമല്ല. 
അതു് മൃഗങ്ങളിൽ പോലും കാണാൻ കഴിയാത്തത്ര ദയനീയമായ വിഡ്ഢിത്തമാണു്. ഒരു ഈച്ച പോലും 
അടിച്ചുകൊല്ലാനായി ഇരുന്നുകൊടുക്കാറില്ല. ചെന്നായുടെ മുന്നിൽ നെഞ്ചും 
വിരിച്ചുനിന്നു് &quot;ദൈവം വലിയവൻ&quot; എന്നു് കൊട്ടിഘോഷിക്കാൻ മാത്രം ഒരു കോഴിയും 
വിഡ്ഢിയല്ല. ആ സന്ദർഭത്തിൽ ചെന്നായാണു് ദൈവത്തേക്കാൾ വലിയവൻ എന്നും തത്കാലം തന്റെ 
വിധികർത്താവു് ആ ചെന്നായാണെന്നും ഏതു് കോഴിക്കും അറിയാം. അതിനനുസരിച്ചു് ചെന്നായിൽ 
നിന്നും രക്ഷപെടാനുള്ള ഏതു് മാർഗ്ഗവും സാദ്ധ്യമെങ്കിൽ സ്വീകരിക്കാൻ ആ ജീവി 
മടിക്കുകയുമില്ല. പക്ഷേ, ദൈവസ്വരൂപിയും 'ബുദ്ധിമാനുമായ' വിശ്വാസി അതിനേക്കാളൊക്കെ 
എത്രയോ കാതങ്ങൾ മുന്നിലാണു്. ഏതു് വിളിക്കാത്ത സദ്യയിലും വലിഞ്ഞുകയറിച്ചെന്നു് ദൈവം 
അക്ബറും ഹൈദറും ഔറംഗസീബും മറ്റു് പലതുമാണെന്നു് വായിട്ടലയ്ക്കാൻ മടിയില്ലാത്ത 
ഒരേയൊരു ജീവിയേ ഈ ലോകത്തിലുള്ളു - അതാണു് ദൈവവിശ്വാസിയായ മനുഷ്യൻ. (അവിശ്വാസികളെ 
'പുത്തിജീവി' എന്നു് പരിഹസിക്കുന്ന അതേ വിശുദ്ധവിശ്വാസി തന്നെ! മനുഷ്യബുദ്ധി എന്ന 
ശേഷി വിശ്വാസിയുടെ ദൃഷ്ടിയിൽ അവഹേളനം അർഹിക്കുന്ന ഒരു മഹാപാപമാണു്!) 
&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ബൗദ്ധികവളർച്ചയുടെ ഫലമായി രൂപമെടുത്തതും നിരന്തരമെന്നോണം പരിണാമം 
സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ സാംസ്കാരിക ജീവിതത്തിലെ പ്രശ്നങ്ങൾക്കു് പരിഹാരം 
കാണാൻ ആവശ്യമായ 'യൂസേഴ്സ്‌ മാന്യുവൽ' സൃഷ്ടിക്കേണ്ടതു് മനുഷ്യൻ തന്നെയാണു്, 
ദൈവമല്ല. ആ യൂസേഴ്സ്‌ മാന്യുവൽ ഒരു കാരണവശാലും നിത്യനിതാന്തവും സമ്പൂർണ്ണവുമായ 
ഒന്നല്ല, അനിവാര്യമായി സംഭവിക്കുന്ന കാലത്തിന്റെ പുരോഗതിക്കും, സാഹചര്യങ്ങളിലെ 
മാറ്റങ്ങൾക്കും അനുസരിച്ചു് തിരുത്തപ്പെടുകയും പുതുക്കപ്പെടുകയും ചെയ്യേണ്ടതാണതു്. 
അതിനു് ആർക്കെങ്കിലും യോഗ്യതയുണ്ടെങ്കിൽ അതു് മനുഷ്യനു് മാത്രമാണു്, അതിനു് എല്ലാ 
അർത്ഥത്തിലും യാതൊരു യോഗ്യതയുമില്ലാത്ത ഒന്നുണ്ടെങ്കിൽ അതു് ദൈവം എന്ന പൂജ്യം 
മാത്രവും. കാരണം, ഇല്ലാത്ത ഒരു ദൈവത്തിനു് എന്തെങ്കിലും പറയാൻ കഴിയുകയില്ല 
എന്നതിനാൽ, ദൈവം പറഞ്ഞു എന്നു് മനുഷ്യൻ പറഞ്ഞിട്ടുള്ളതല്ലാതെ ദൈവം ഇതുവരെ ഒന്നും 
പറഞ്ഞിട്ടില്ല, ഇനിയെന്നെങ്കിലും പറയുകയുമില്ല. ഉത്ഭവസ്ഥാനം തേടിപ്പോയാൽ ഏതു് 
ദൈവകൽപനയും, ഏതു് വെളിപാടു് ചരിതവും, ഏതു് ദിവ്യാത്ഭുതവർണ്ണനകളും അവയുടെ ആരംഭം 
കുറിച്ചതു് മനുഷ്യനിലാണു്, മനുഷ്യനിൽ മാത്രമാണു് എന്നു് മനസ്സിലാക്കാൻ കഴിയും. അതു് 
മനസ്സിലാക്കാൻ ഏതെങ്കിലും ഒരുത്തനു് കഴിയുന്നില്ലെങ്കിൽ അതിനു് ഒരർത്ഥമേയുള്ളു: അവൻ 
മുകളിൽ സൂചിപ്പിച്ചപോലെ, വിഡ്ഢിത്തത്തിന്റെ കാര്യത്തിൽ മൃഗങ്ങളെ കടത്തിവെട്ടാൻ 
മാത്രം സിമ്പിൾ സ്ട്രക്ച്ചേർഡ്‌ ആയ ഒരു മനുഷ്യരൂപിയാണു് - അവനെ മോക്ഷം പ്രാപിക്കാനായി 
കരഞ്ഞും വിളിച്ചും അവൻ നടന്നുതീർക്കുന്ന അവന്റെ വഴിയെ വിടുക എന്നതുമാത്രമേ 
സമയത്തിനു് വിലകൽപിക്കുന്ന മനുഷ്യർക്കു് കരണീയമായിട്ടുള്ളു. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ശ്രീ 
രാധാകൃഷ്ണൻ തുടരുന്നു: &amp;gt;&amp;gt;ഇതുവരെയുള്ള ഗീതാവ്യാഖ്യാനങ്ങൾക്കു് ഓരോ 
ഉദ്ദേശ്യമുണ്ടായിരുന്നു. അറിഞ്ഞവർ പല വിധത്തിൽ വ്യാഖ്യാനിച്ചതല്ലാതെ ആരും - 
ഗാന്ധിജിയും ശങ്കരാചാര്യരുമടക്കം - സത്യം പറഞ്ഞില്ല. മായാവാദം സ്ഥാപിക്കാനാണു് 
ശങ്കരാചാര്യർ ഗീതയെ ഉപയോഗിച്ചതെങ്കിൽ, ഗാന്ധിജിക്കും, ബാലഗംഗാധരതിലകനും 
സ്വാതന്ത്ര്യസമരത്തിന്റെ വിജയത്തിനായിരുന്നു ഗീതയുടെ സ്വാധീനം വേണ്ടിയിരുന്നതു്. 
സ്വാമി ചിന്മയാനന്ദനാകട്ടെ ആചാരാനുഷ്ഠാനങ്ങൾക്കെതിരെ ഗീതയിൽ പറയുന്ന കാര്യങ്ങൾ 
തെളിച്ചു് പറയാൻ മടിച്ചു. മറ്റുചിലർ ഗീതയെ മതത്തിന്റെ ചട്ടക്കൂട്ടിൽ തളച്ചിടാൻ 
ശ്രമിച്ചു&amp;lt;&amp;lt;. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;അറിയപ്പെടുക മാത്രമല്ല, ആരാധിക്കപ്പെടുകപോലും ചെയ്യുന്ന 
ഈ വ്യക്തിത്വങ്ങൾ ഇതൊക്കെയാണു് ചെയ്തതെങ്കിൽ, തീർച്ചയായും അതു് ന്യായമായിരുന്നില്ല 
എന്നു് സമ്മതിക്കുമ്പോൾ തന്നെ, ശ്രീ രാധാകൃഷ്ണൻ ഇപ്പോൾ ചെയ്യുന്നതു് അതിൽ നിന്നും 
ഏതർത്ഥത്തിലാണു് വ്യത്യസ്തമായിരിക്കുന്നതു്? ശ്രീ രാധാകൃഷ്ണന്റേതാണു് ഗീതയുടെ 
ശരിയായ വ്യാഖ്യാനമെന്നു് ഒരു വായനക്കാരൻ എന്ന നിലയിൽ ഒരുവൻ എന്തടിസ്ഥാനത്തിൽ 
വിശ്വസിക്കണം? സ്വന്തവചനങ്ങളെ വളയ്ക്കുകയോ ഒടിക്കുകയോ അവയവങ്ങൾ ആമ്പ്യുട്ടേറ്റ്‌ 
ചെയ്യുകതന്നെയോ ചെയ്യുന്നതിനു് തുല്യമായ ഇത്തരം വ്യാഖ്യാനങ്ങളെല്ലാം മനുഷ്യരുടെ 
ഇടയിൽ യഥേഷ്ടം വിതരണം ചെയ്യപ്പെട്ടപ്പോൾ, ഒരു ഒറിജിനൽ നിർഗ്ഗുണബ്രഹ്മത്തിനു് 
തികച്ചും അനുയോജ്യമായ വിധത്തിൽ &quot;ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ&quot; എന്ന മട്ടിൽ ഈ 
ദൈവനിന്ദയ്ക്കുനേരെ നിശ്ശബ്ദതയും നിഷ്ക്രിയത്വവും പാലിച്ച ഒരു ദൈവത്തിന്റെ 
കൈകളിലേക്കു് എന്തു് ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഒരു മനുഷ്യൻ എന്ന നിലയിൽ ഒരുവന് അവനു് 
ആകെയുള്ള ഒരു ജീവിതത്തെ ഏൽപിച്ചുകൊടുക്കാനാവും? ഗീതയെ കത്തിക്കണമെന്നും, ഗീത 
തലയ്ക്കുവച്ചു് കിടന്നുറങ്ങണമെന്നുമൊക്കെ പറയുന്നതല്ലാതെ, ആരും ഗീതയെ 
മനസ്സിലാക്കിയിട്ടില്ലെന്നു് ശ്രീ രാധാകൃഷ്ണൻ. ആരും മനസ്സിലാക്കിയിട്ടില്ലാത്ത ഒരു 
ഗ്രന്ഥത്തെ ശ്രീ രാധാകൃഷ്ണനു് മനസ്സിലാക്കാൻ പാടില്ല എന്നൊന്നുമില്ല. പക്ഷേ, 
അംഗീകാരയോഗ്യമായ തെളിവുകളുടെ അകമ്പടിയോടെയല്ലാതെ അങ്ങനെയൊരു അവകാശവാദത്തിനു് 
എന്തെങ്കിലും വലിഡിറ്റി നൽകാൻ അന്ധമായ മതവിശ്വാസം മൂലം വസ്തുതകൾ കാണാൻ 
കഴിയാതായിത്തീർന്നവർ ഒഴികെ മറ്റാരെങ്കിലും തയ്യാറാവുമോ?&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;താൻ പഠിച്ച 
ഫിസിക്സിനു് ഒരു ശാസ്ത്രകുതുകിയുടെ ന്യായമായ ചില സംശയങ്ങൾക്കു് ഉത്തരം നൽകാൻ 
സാധിച്ചില്ല എന്നു് ശ്രീ രാധാകൃഷ്ണൻ. ഏതു് ചോദ്യത്തിനും മറുപടിയായി നൽകാൻ കഴിയുന്ന 
'ദൈവം' എന്നപോലുള്ള, ഒരു ദൈവവിശ്വാസി എപ്പോഴും പ്രതീക്ഷിക്കുന്ന ഒറ്റവാക്കുത്തരങ്ങൾ 
നൽകാൻ ശാസ്ത്രത്തിനാവില്ലെന്നു് അറിയാത്ത ഒരു വ്യക്തിക്കു് ശാസ്ത്രം എന്നാൽ 
എന്തെന്നുപോലും അറിയില്ലെന്നേ അർത്ഥമുള്ളു. ദൈവം എന്ന ഉത്തരം ലോകത്തിൽ 
ചുറ്റിക്കറങ്ങാൻ തുടങ്ങിയിട്ടു് സഹസ്രാബ്ദങ്ങളായി. ഈ ഭൂമിയിൽ വിഡ്ഢിത്തം 
ഉള്ളിടത്തോളം ആ ഉത്തരംകൊണ്ടു് തൃപ്തിപ്പെടുന്നവരും ഉണ്ടായിരിക്കും. അതുപോലൊരു 
മറുപടി മതിയായിരുന്നെങ്കിൽ ശാസ്ത്രം എന്നൊരു ഏർപ്പാടേ ഉണ്ടാവുമായിരുന്നില്ല. 
എന്തിനെയും ഏതിനേയും ദൈവവുമായി ബന്ധപ്പെടുത്തി മാത്രം ചിന്തിക്കുന്നവർക്കുള്ളതല്ല 
ശാസ്ത്രം. എന്താണു് പ്രപഞ്ചം? എന്താണു് അതിന്റെ അധിഷ്ഠാനം? എന്താണു് ജീവൻ? മുതലായ 
ചോദ്യങ്ങൾ ഫിലോസഫിയുടെ വകുപ്പിൽ പെടുന്നവയാണു്. പക്ഷേ, ഏതാനും ദശകങ്ങളായി 
സംഭവിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലുള്ള 
വളർച്ചയിൽ ഒപ്പമെത്താൻ കഴിയാത്ത അവസ്ഥയിലാണിന്നു് ഫിലോസഫി. പോരെങ്കിൽ, പാറമടകളിലെ 
ക്രഷറിൽ ഇട്ടാൽ പോലും മനസ്സിലാക്കാൻ പാകത്തിനു് ഒരുവിധം പൊട്ടിച്ചെടുക്കാൻ പറ്റാത്ത 
വാക്കുകളും വാചകങ്ങളും ഉന്തിയുരുട്ടിക്കൊണ്ടു് ഹേഗെലിനെപ്പോലുള്ള തത്വചിന്തകർ 
നടത്തിയ അക്രോബാറ്റിക്സിനും ഇത്തരം പ്രശ്നങ്ങളുടെ മറുപടി കണ്ടെത്താനായില്ലെന്നു് 
മാത്രമല്ല, അതു് മനുഷ്യരെ മടുപ്പിക്കുകയും ചെയ്തു. ഒരുപക്ഷേ അതുകൊണ്ടാവാം, 
&quot;വാക്കുകൾ ചെയ്യേണ്ടതു് യാഥാർത്ഥ്യത്തെ യുക്ത്യനുസൃതമായ രൂപത്തിൽ 
വെളിപ്പെടുത്തുകയാണു്. പറയാൻ കഴിയുന്നവ തെളിച്ചും വ്യക്തമായും പറയാൻ കഴിയും. പറയാൻ 
കഴിയാത്തവയെപ്പറ്റി മനുഷ്യൻ നിശ്ശബ്ദത പാലിക്കണം&quot; എന്ന വാക്കുകളിലൂടെ ലുഡ്‌വിഗ്‌ 
വിറ്റ്‌ഗെൻസ്റ്റൈൻ യൂറോപ്യൻ ക്ലാസിക്കൽ തത്വചിന്തയുടെ മരണമണി മുഴക്കിയതു്. 
പ്രപഞ്ചത്തെ സംബന്ധിച്ചു് മുഴുവനും അറിയാൻ കഴിയുന്നതു് നല്ല കാര്യമാണു്. പക്ഷേ, 
ചുവടുചുവടായിപ്പോലും വസ്തുതകൾ മനസ്സിലാക്കാൻ പാടുപെടുന്ന മനുഷ്യനു് മുഴുവനും അറിയാൻ 
കഴിയുന്നതെങ്ങനെ എന്നു് 'മുഴുവൻ ജ്ഞാനം' അവകാശപ്പെടുന്നവർ ആലോചിക്കുന്നതു് 
അതിനേക്കാൾ നല്ല കാര്യമാണു്. മനുഷ്യനു് തനിക്കു് നേരിയ തോതിലെങ്കിലുമുള്ള അനുഭവമോ 
അറിവോ ഇല്ലാത്ത ലോകങ്ങളിലേക്കു്, അഥവാ, തനിക്കതീതമായി, ചിന്തിക്കാനുള്ള 
ശേഷിയുണ്ടു്. ആ ചിന്തകൾ പക്ഷേ യാഥാർത്ഥ്യങ്ങളെയാണു് പ്രതിനിധീകരിക്കുന്നതു് എന്ന 
അവകാശവാദത്തിനു് യുക്തിസഹമായൊരു നീതീകരണം നൽകുന്നതെങ്ങനെ?&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ശാസ്ത്രം ഇത്ര 
വളർന്നിട്ടും എന്തുകൊണ്ടു് മനുഷ്യന്റെ മനസ്സിനേയും ചുറ്റുമുള്ള ലോകത്തെയും 
നന്നാക്കാൻ അതിനു് കഴിയാതെ പോകുന്നു എന്നാണു് ശ്രീ രാധാകൃഷ്ണന്റെ ചോദ്യം. 
എന്നുമുതലാണു് ഇന്നത്തേതുപോലുള്ള ഒരു ശാസ്ത്രത്തെ വളരാൻ മതങ്ങൾ അനുവദിക്കാൻ 
തുടങ്ങിയതു്? എത്ര വർഷത്തെ വളർച്ചയുണ്ടു് ആധുനികശാസ്ത്രത്തിനു്? അതിനും എത്രയോ 
സഹസ്രാബ്ദങ്ങൾ മുൻപുമുതൽ 'മനുഷ്യമനസ്സിനെ നന്നാക്കാൻ' മതങ്ങൾ ശ്രമിച്ചിട്ടു് എന്തേ 
ആ ശ്രമങ്ങൾ അപ്പാടെ ചീറ്റിപ്പോയി? അതിനു് മതങ്ങൾക്കു് സർവ്വശക്തിയുള്ള ഒന്നോ 
ഒന്നിലധികമോ ദൈവങ്ങളുടെ പിന്തുണയുണ്ടായിരുന്നിട്ടുപോലും? ശാസ്ത്രത്തിനു് ലഭിച്ച 
ചുരുങ്ങിയ കാലഘട്ടം കൊണ്ടു് മനുഷ്യന്റെ അറിവു് വർദ്ധിപ്പിക്കാനും, അവനു് 
ചുറ്റുമുള്ള ലോകത്തെ ജീവിതയോഗ്യമാക്കുവാനും ശാസ്ത്രം ഒന്നും ചെയ്തില്ല എന്നു് 
പരാതിപ്പെടാൻ ചില്ലറ അന്ധതയൊന്നും പോരാ. മനുഷ്യരുടെ ജീവിതദൈർഘ്യം വർദ്ധിപ്പിക്കാൻ 
കഴിഞ്ഞതു് ശാസ്ത്രത്തിന്റെ നേട്ടമല്ലെന്നുണ്ടോ? അന്തസ്സോടെ അക്കമിട്ടു് എഴുതാൻ 
കഴിയുന്ന വേറെ എത്രയോ നേട്ടങ്ങളുണ്ടു്. ചത്താൽ സ്വർഗ്ഗം ലഭിക്കുമെന്നോ, വീണ്ടും 
ജനിക്കുമെന്നോ ഒക്കെയുള്ള, ബോധമുള്ള ആരും ഇന്നു് മുഖത്തേക്കു് തിരിച്ചെറിയുന്ന 
പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നവർക്കു് മനുഷ്യായുസ്സു് കൂടിയാലെന്തു്, 
കുറഞ്ഞാലെന്തു്? മനുഷ്യജീവിതത്തിന്റെ പുരോഗതിക്കും ലളിതവത്കരണത്തിനുമായി ശാസ്ത്രം 
നൽകിയിട്ടുള്ള സംഭാവനകളുടെ നേരിയ ഒരംശമെങ്കിലും എല്ലാ മതങ്ങളും കൂടി ഇതുവരെ 
മനുഷ്യർക്കു് ചെയ്തിട്ടുള്ള 'സഹായങ്ങൾ' ആകെമൊത്തം അരിച്ചുപെറുക്കിയാലും 
ലഭിക്കുകയില്ലെന്നു് തീർച്ച. മതങ്ങൾ മനുഷ്യരോടു് ആഹ്വാനം ചെയ്യുന്നതു് പാപമോചനം 
നേടി മോക്ഷം പ്രാപിക്കാനായി ശാരീരികവും, മാനസികവുമായി ആത്മപീഡനം നടത്താനും, 
ദൈവത്തിനു് സാമ്പത്തിക സഹായം ചെയ്യാനുമാണല്ലോ. മനുഷ്യന്റെ മനസ്സിനെയും ചുറ്റുമുള്ള 
ലോകത്തെയും നന്നാക്കാൻ ദൈവനാമത്തിൽ വച്ചുനീട്ടപ്പെടുന്ന വേദഗ്രന്ഥാധിഷ്ഠിത 
സർവ്വപ്രശ്നസംഹാരി!&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br&gt;(തുടരും) &lt;br&gt;&lt;br&gt;</description>
            <pubDate>Sat, 05 Nov 2011 10:17:08 +0100</pubDate>
        </item>
        <item>
            <title>ദൈവാത്മജമലയാളി പ്രബുദ്ധനാണു്</title>
            <link>http://www.seekebi.net/god-and-religion/ദൈവാത്മജമലയാളി-പ്രബുദ്ധനാണു്</link>
            <description>&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഞാൻ മലയാളം ബ്ലോഗുലകത്തിൽ എത്തിയ കാലത്തു് ഹെഡർ ഇമേജ്‌ ആയി 'കത്തിയും തോക്കും 
ഗ്രെനേയ്ഡും' ഒക്കെ പ്രദർശിപ്പിച്ചിരുന്ന ഒരു ബ്ലോഗർ അദ്ദേഹത്തിന്റെ ഒരു 
ലേഖനത്തിൽ ഐൻസ്റ്റൈന്റെ എനർജി ഇക്വേഷനെ e=(mc)² എന്നെഴുതിയിരിക്കുന്നതു് 
കാണാനിടയായി. അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കാവുന്ന വെടിമരുന്നുകളും, 
ബ്രെയിൻവാഷിംഗ്‌ വഴി ആക്റ്റിവേയ്റ്റ്‌ ചെയ്യപ്പെട്ടു് ലോകത്തിന്റെ 
നിരപരാധനെഞ്ചത്തേക്കു് എറിയപ്പെടുന്ന ദൈവത്തിന്റെ ചാവേറുകളും തമ്മിൽ വലിയ 
വ്യത്യാസമൊന്നും ഇല്ലെന്നും, അവ എപ്പോൾ എങ്ങനെ പെരുമാറുമെന്ന കാര്യം അങ്ങേയറ്റം 
അൺപ്രെഡിക്റ്റബിൾ ആയിരിക്കുമെന്നും അറിവില്ലാതിരുന്നതുകൊണ്ടാവാം ഹെഡറിൽ തന്നെ 
എലിവാണവും ബോംബും ഗ്രെനേയ്ഡുമൊക്കെ സ്റ്റോക്ക്‌ ചെയ്യാൻ അദ്ദേഹം തീരുമാനിച്ചതു്. 
അല്ലെങ്കിൽത്തന്നെ, കേരളീയ പൗരാണികമാറാപ്പിലെ എല്ലാ അനുഭവമണിമുത്തുകളുടെയും 
സഹകരണാടിസ്ഥാനത്തിലുള്ള തിളക്കത്തിന്റെ വെളിച്ചത്തിൽ, ഏതു് സംരംഭവും അധികം 
താമസിയാതെ ശോണിതമെല്ലാമണിഞ്ഞും അഴിയുന്നതൊക്കെയും അഴിഞ്ഞും തറയായി, തറയിലായി, 
വീണുകിടക്കേണ്ടിവരും എന്നുറപ്പുള്ളതിനാലാണോ എന്നറിയില്ല, എല്ലാത്തരം ആരംഭങ്ങളും 
വീരശൂരപരാക്രമണം എന്നൊരു സ്ഥായിഭാവത്തിന്റെ മുഴുവൻ സാദ്ധ്യതകളും അസാദ്ധ്യതകളും 
പ്രകടിപ്പിക്കുന്ന വിധത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കണം എന്ന കാര്യത്തിൽ യാതൊരു 
കോമ്പ്രമൈസിനും തയ്യാറാവാത്തവരാണു് മലയാളികൾ. മറ്റെന്തു് പോരായ്മകളും 
ഏറ്റക്കുറച്ചിലുകളും എവിടെയൊക്കെ ഉണ്ടെങ്കിലും, ഈ ഒരു കാര്യത്തിൽ മലയാളക്കരയിലെ 
ആണാണ്മയിലും പെണ്ണാണ്മയിലും കാർൾ മാർക്സ്‌ കണ്ടാൽ ഫ്രീഡ്രിഹ്‌ എംഗൽസിനെ 
കെട്ടിപ്പിടിച്ചു് ഹൃദയംപൊട്ടി കരഞ്ഞുപോകുന്ന വിധത്തിലുള്ള സ്ഥിതിസമത്വം 
നിലവിലിരിക്കുന്നുണ്ടു്. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;മലയാളിയുടെ ആരംഭശൂരത്വത്തിൽ സംശയമുള്ളവർക്കു് 
ഇടിവെട്ടും സുനാമിയും ഒരുമിച്ചു് വരുന്നത്ര ഭീകരമായ പേരുകളുമായി രംഗപ്രവേശം 
ചെയ്യുന്ന പുതിയ മലയാളബ്ലോഗുകളും അവയുടെ ഉള്ളടക്കവും വായിച്ചു് സ്വയം 
ബോദ്ധ്യപ്പെടാവുന്നതാണു്. സാധാരണഗതിയിൽ ബ്ലോഗ്‌ നാമവും തലക്കെട്ടുമൊക്കെ 
വായിക്കുമ്പോഴേക്കും ബോധം മറയാൻ സാദ്ധ്യതയുള്ളതുകൊണ്ടു് അധികം പേരും ഉള്ളടക്കം വരെ 
എത്താറില്ല എന്നതു് ഈ നടപടിക്രമത്തിന്റെ ഒരു പരിമിതിയാണെന്നു് പറയാതെ വയ്യ. 
അതോടൊപ്പംതന്നെ ഏതു് കോണത്തിൽ നിന്നാണു് ഒരുവൻ നോക്കുന്നതു് എന്നതിനനുസരിച്ചു് 
അതൊരു മികവായിക്കൂടെന്നുമില്ല - വസ്തു എപ്പടി എന്നു് വിലയിരുത്താൻ നോക്കുന്ന മൂലയിൽ 
നിന്നുകൊണ്ടല്ലല്ലോ വാസ്തു വഴി നാലു് ചില്ലറ ഉണ്ടാക്കാനാവുമോ എന്നറിയാനുള്ള 
ഗൂഢാലോചനകളുടെ ഹരിശ്രീ കുറിക്കപ്പെടുന്നതു്. ഒരുവൻ 'കുടികൊള്ളുന്ന' മൂല, അഥവാ, ഏതു് 
മൂലയിൽ നിന്നുകൊണ്ടാണു് മനുഷ്യൻ കുടിയും വെടിയും കൊള്ളുന്നതു്, കൊടുക്കുന്നതു്, 
'പതിസഹസ്രകോടിനാമം' ജപിക്കുന്നതു്, തന്റെ പുഴുക്കടി മാറ്റിത്തരാനായി സ്ഥലകാലാതീതനായ 
പ്രപഞ്ചനാഥനോടു് കണ്ണീരും അതിന്റെ ഒഴിവാക്കാനാവാത്ത പാർശ്വഫലമായ മൂക്കൊലിപ്പുമായി 
വലിയവായിൽ കരഞ്ഞുവിളിച്ചു് പ്രാർത്ഥിക്കുമ്പോൾ വാഴ വെട്ടിയിട്ടപോലെ ഏതു് 
മൂലയിലേക്കാണു് അവൻ വീഴുന്നതു് മുതലായ കാര്യങ്ങൾ വളരെ 
പ്രാധാന്യമർഹിക്കുന്നവയാണെന്നതിനാൽ, അവയെ ഒരിക്കലും വില കുറച്ചു് കാണരുതു് എന്നൊരു 
'ഗുണനപാഠം' കൂടി ഇതിലുണ്ടു്. അങ്ങനെ ചെയ്താൽ, അതിന്റെ പ്രത്യാഘാതങ്ങൾ 
പിന്നീടൊരിക്കലും തിരുത്താനാവാത്തവിധം ഗുരുതരമായിരിക്കും. ദൈവം സർവ്വവ്യാപിയും 
പുഴുക്കടിയുള്ളവരോടു് കരുണാകരനുമാകുന്നു. ചുണങ്ങാണു് മാറേണ്ടതെങ്കിൽ പുഴുക്കടി 
എന്നതിനു് പകരം ചുണങ്ങു് എന്നേ പറയാവൂ. താരനാണു് ശല്യക്കാരനെങ്കിൽ താരൻ എന്നു് 
പറഞ്ഞാൽ മതി. പറഞ്ഞാൽ മതിയെന്നല്ല, അങ്ങനെതന്നെ പറഞ്ഞേ പറ്റൂ. താരനെയാണോ 
ചുണങ്ങിനെയാണോ ചുരണ്ടിയെടുത്തു് നരകത്തിലേക്കു് ചുഴറ്റിയെറിയേണ്ടതെന്നു് അറിയാൻ 
ആവശ്യമായ ഇൻഫർമേഷൻ യഥാസമയം ദൈവത്തിനു് നൽകാതെ ദൈവത്തെക്കൊണ്ടു് 
വേണ്ടാത്തിടത്തെല്ലാം കയ്യിട്ടു് വാരിച്ചു് നീ നിന്റെ ദൈവത്തെ ചുമ്മാ ദ്വേഷ്യം 
പിടിപ്പിക്കരുതു് എന്ന ദൈവകൽപന സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവന്ന സന്ദർഭം 
ഓർത്തുകൊൾക. അവൻ ചൊറിയുന്നവൻ മാത്രമല്ല, എല്ലാം അറിയുന്നവനുമാണു്. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഒരു 
പ്രവൃത്തി തുടങ്ങാൻ തന്നെ യോഗ്യനാക്കുന്ന തന്റെ അറിവുകളെപ്പറ്റിയും 
കഴിവുകളെപ്പറ്റിയും എത്രമാത്രം ഉറപ്പും ഉത്തമബോദ്ധ്യവുമുള്ളവനാണു് മലയാളി 
എന്നതിന്റെ ഒരിക്കലും പാളാനിടയില്ലാത്ത ഒരു തെളിവാണു് കുട്ടിച്ചാത്തസേവയായാലും 
തുടക്കം ഈശ്വരപ്രാർത്ഥനയിൽ ആയിരിക്കണമെന്ന അവന്റെ അലിഖിതനിയമം. അതോ 
പൗരധർമ്മത്തിലൂന്നിയ അങ്ങനെയൊരു ലിഖിതനിയമം ഭരണഘടനയിലുണ്ടോ? ഉണ്ടെങ്കിൽ ഒന്നുകൂടി 
നല്ലതു്. എന്തിനും നിയമപരമായ ഒരു അടിത്തറ ഉണ്ടായിരിക്കുന്നതു് ആശാവഹമാണു്. 
ജനങ്ങളുടെ നികുതിപ്പണം ഏതാനും പേർക്കു് തീർത്ഥാടനം നടത്തി മോക്ഷം പ്രാപിക്കാനായി 
വീതിച്ചുകൊടുത്തു് വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്തി അടുത്തവട്ടവും ഇരിക്കാൻ 
അധികാരക്കസേരയും, കയ്യിട്ടുവാരാൻ ചക്കരക്കുടവും ഉറപ്പുവരുത്തുന്ന ഒരു 'ആധുനിക 
ജനാധിപത്യ' രാഷ്ട്രമല്ലേ? എന്തും സംഭവിക്കാവുന്ന ഒരു പ്രബുദ്ധസമൂഹത്തിൽ ഭരണഘടനയിൽ 
പോലും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. അതു് 'യുഗേ യുഗേ' മാത്രമേ ആകാവൂ 
എന്നു് നിർബന്ധമൊന്നുമില്ല. എന്തും സംഭവിക്കാവുന്നിടത്തു് ഒന്നും 
സംഭവിക്കാതിരുന്നാലും അത്ഭുതപ്പെടേണ്ട ആവശ്യവുമില്ല. &quot;പട്ടിത്തൂമണമേറ്റുകിടക്കും 
എല്ലിനുമുണ്ടാം ഒരു പട്ടിമണം&quot; എന്ന ശ്വാനമഹാകാവ്യത്തിലെ ഉണർത്തുപാട്ടു് 
ആയിരത്തൊന്നുവട്ടം ആവർത്തിച്ചാൽ അതുപോലുള്ള സംസാരദുഃഖങ്ങളിൽ നിന്നും മോചനം 
പ്രാപിച്ചു് നന്മതിന്മകൾക്കപ്പുറമെത്തി നിർവാണനിർവൃതിയിൽ നിത്യമായി വിലയം 
പ്രാപിക്കാവുന്നതേയുള്ളു. ആർഷഭാരതസംസ്കാരത്തിൽ ധർമ്മാധർമ്മവിവേചനത്തിന്റെ ഊടും 
പാവുമാണു് ഇത്തരം മണിപ്രവാളകിളപ്പാട്ടുകൾ.&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ആയുർവേദവിധിപ്രകാരം ഒരു 
കഞ്ചാവുബീഡി വലിച്ചാലും ഈ ധ്യാനപ്പാനി മോന്തുന്ന ഫലം ലഭിക്കുമെന്നു് കേൾക്കുന്നു. 
ദശമൂലാരിഷ്ടത്തോടു് ചേർത്തു് വിധിപ്രകാരം വലിച്ചാൽ അടുത്തുകാണുന്ന ശവശരീരത്തെ 
(മനുഷ്യന്റെ ശവശരീരമാണു് ഇവിടെ വിവക്ഷ. സംസാരഭാഷ അതു് കേൾക്കുന്നവനും, എഴുത്തുഭാഷ 
അതു് വായിക്കുന്നവനും, ശാസ്ത്രഭാഷ അതു് കേൾക്കാനോ വായിക്കാനോ മനസ്സിലാക്കാനോ 
കഴിവില്ലാത്ത മതവിശ്വാസിക്കും വേണ്ടിയായിരിക്കാൻ നമ്മൾ കഴിവതും ശ്രമിക്കണമല്ലോ) 
ഇൻഡ്യൻ മസാല ചേർത്തോ ചേർക്കാതെയോ ചുട്ടോ പുഴുങ്ങിയോ പച്ചക്കോ തിന്നിട്ടായാലും 
വേണ്ടില്ല, മോക്ഷം പ്രാപിച്ചാൽ മതിയെന്ന ദൈവിക വെളിപാടു് മനുഷ്യർക്കു് 
ഉണ്ടാവുമത്രേ! കയ്യെത്തുന്ന ദൂരത്തു് ശവശരീരങ്ങളൊന്നും കണ്ണിൽപ്പെടാതിരുന്ന 
അപൂർവസാഹചര്യങ്ങളിൽ, വാലിൽ ആരംഭിച്ചു് തലയിൽ അവസാനിക്കുംവിധം വിഴുങ്ങി സ്വയം 
അപ്രത്യക്ഷമാവുന്ന പാമ്പുകളെപ്പോലെ, സ്വന്തം ശരീരം തിന്നുതീർത്തു് മോക്ഷത്തിലേക്കു് 
അപ്രത്യക്ഷരായവർ പോലുമുണ്ടെന്നാണു് ശുദ്ധമായ ആത്മീയതയെ അടിവസ്ത്രംകൊണ്ടുപോലും 
മറയ്ക്കാതെ പൊക്കിക്കാണിക്കൽ അടിസ്ഥാന ധർമ്മമായി ഏറ്റെടുത്തിരിക്കുന്ന 
ആനുകാലികങ്ങളിലെ പത്രമുത്തശ്ശിറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതു്. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഭാരതീയർ 
അത്ഭുതങ്ങളിൽ വിശ്വസിക്കുന്നവർ മാത്രമല്ല, സ്വയം അത്ഭുതജന്മങ്ങളുമാണു്. മായം 
ചേർക്കാത്ത ആന്തരികമൂല്യങ്ങളെ കണക്കില്ലാതെ വിലമതിക്കുന്നവനാണു് ഏതൊരു ഭാരതീയനും. 
ലോകത്തിൽ അവൻ ഒറ്റയ്ക്കല്ലാത്തതിനാൽ മാത്രമാണു് എല്ലാ ആന്തരികമൂല്യങ്ങളും 
ദിഗംബരമായിരിക്കണം എന്ന തന്റെ അടിസ്ഥാനനിലപാടിനെ പർദ്ദയിട്ടു് മൂടി സദാചാരിയാവാൻ 
അവൻ തത്രപ്പെടുന്നതു്. നഗ്നത അതിൽത്തന്നെയല്ല, ആ നഗ്നത തന്നെക്കൂടാതെ മറ്റുള്ളവരും 
കാണുന്നതും ആസ്വദിക്കുന്നതുമാണു് അവനു് അസഹ്യമായ കാര്യം. കൊടിഞ്ഞി 
കുത്തുന്നതുപോലെയുള്ള ഒരു വേദനയാണു് അന്യന്റെ സന്തോഷവും സുഖവുമൊക്കെ കാണുമ്പോൾ 
അവനു് അനുഭവപ്പെടുന്നതു്. അതിനാൽ മറ്റാരും ഒരുകാരണവശാലും താനിഴയുന്ന തറ ലവലിൽ 
നിന്നും ഒരു പടിപോലും ഉയരാതിരിക്കാൻ അവൻ സദാ ജാഗ്രത പുലർത്തുന്നു. ഈ 
മാനസികവൈകല്യത്തെ ധാർമ്മികതയെന്നും, സദാചാരപരിപാലനമെന്നും, സത്യാന്വേഷണമെന്നുമൊക്കെ 
വിശേഷിപ്പിക്കാനുള്ള തൊലിക്കട്ടി കൂടി നേടിയാൽ ഒന്നിനെപ്പറ്റിയും വ്യക്തമായി 
ഒന്നുമറിയാതെ എല്ലാറ്റിനെപ്പറ്റിയും എന്തും പറയാൻ അവകാശമുള്ള സാക്ഷാൽ ഭാരതീയ 
വല്യേട്ടൻസ്‌ നാൽക്കവലക്ലബ്ബുകളിലെ (ചായക്കട, ബാർബർഷോപ്പ്‌, കള്ളുഷാപ്പു്, 
ഫോട്ടോഷോപ്പ്‌ മുതലായവ) ആയുഷ്കാലമെമ്പർഷിപ്പു് അവനു് സ്വന്തം. സമൂഹത്തെ ഒരു 
ചുവടുപോലും മുന്നോട്ടു് നീങ്ങാൻ അനുവദിക്കാത്ത ഈ കടന്നൽക്കൂട്ടത്തെ സ്വന്തവും 
സ്വതന്ത്രവുമായി ചിന്തിക്കുന്ന എല്ലാ മനുഷ്യരും ഒരു പകർച്ചവ്യാധിയെ എന്നപോലെ 
അകറ്റിനിർത്താൻ എക്കാലവും ശ്രമിച്ചിട്ടുണ്ടു്. അവരുടെ മുൻനിരയിൽത്തന്നെയാണു് 
ഐൻസ്റ്റൈനെപ്പോലൊരു ജീനിയസിന്റെയും സ്ഥാനം എന്നതിൽ അത്ഭുതത്തിനു് വകയില്ല. 
&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;അങ്ങനെ, നഗ്നമായ സത്യം മാത്രം അന്വേഷിക്കുന്ന, ആരും തുറക്കാത്ത 
സത്യത്തിന്റെ പൂമുഖവാതിൽക്കൽ ചെന്നു് ഇടത്തോട്ടും വലത്തോട്ടും നോക്കി അന്തരീക്ഷം 
ശുദ്ധമെന്നു് ഉറപ്പുവരുത്തി കോളിംഗ്‌ ബെൽ അമർത്താൻ മാത്രം ദാഹിക്കുന്ന, ആഴമുള്ള 
സത്യത്തിന്റെ പുഞ്ചിരി കണ്ടു് സായൂജ്യമടയാൻ വേണ്ടി മാത്രം ജീവിക്കുന്ന ഒരു 
സമൂഹത്തിന്റെ ഭാഗവും ഭാഗധേയവുമാവാൻ ഭാഗ്യം ലഭിച്ചവർ എന്ന നിലയിൽ, വലിയൊരു 
ഉത്തരവാദിത്വമാണു് നമ്മുടെ തലയിൽ വന്നുവീണിരിക്കുന്നതു്. എന്തും നേരിടാൻ നമ്മൾ 
തയ്യാറായിരിക്കണം. മുന്നിലേക്കല്ല, പിന്നിലേക്കായിരിക്കണം എപ്പോഴും നമ്മുടെ ദൃഷ്ടി 
തിരിഞ്ഞിരിക്കേണ്ടതു്. ചരിത്രാതീതകാലം മുതൽ ഒരുത്തനേയും നമ്മൾ മുന്നോട്ടു് 
കടത്തിവിട്ടിട്ടില്ല എന്നതിനാൽ, മുന്നിൽ നിന്നും ഒരാക്രമണം ഭയപ്പെടേണ്ടതില്ല. നമ്മൾ 
കുത്തുന്നതും നമ്മളെ കുത്തുന്നതും എപ്പോഴും പിന്നിൽ നിന്നുമുള്ള ആക്രമണം എന്ന 
രീതിയിലായിരിക്കും, ആയിരിക്കണം. ഏറ്റവും അനുചിതമായ അവസരത്തിൽ പോലും ശത്രുക്കൾ 
വിഷുക്കൈനീട്ടങ്ങളുമായി നമ്മെ പിന്നിൽ നിന്നും പ്രലോഭിപ്പിക്കാമെന്ന 'ഋജുവേദവാക്യം' 
ഒരിക്കലും നമ്മുടെ സ്മൃതിപഥത്തിൽ നിന്നും മാഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കുന്നതു്, 
കഞ്ചാധൂമപടലങ്ങളിലൂടെ ആദ്ധ്യാത്മികചിന്തയുടെ ഗഹനതകളിൽ നിന്നും യോഗസാന്ദ്രമായ 
സാദാചന്തിയുടെ അഗാധതകളിലേക്കുള്ള പരകായപ്രവേശനത്തിന്റെ 
ജന്മജന്മാന്തരതീർത്ഥാടനങ്ങളിൽ പരബ്രഹ്മത്തിന്റെ ഹൊറൈസണിൽ നിന്നും അപ്രതീക്ഷിതമായി 
'അപരബ്രഹ്മ'തമോഗർത്തത്തിന്റെ ചുഴിയിലേക്കു് വലിച്ചുതാഴ്ത്തപ്പെടാതിരിക്കാൻ 
സഹായിക്കും. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;നശിപ്പിക്കാൻ കഴിയാത്തതിനെ കഴിവതും ഭംഗിയായി മറച്ചുവയ്ക്കുക 
എന്നതൊരു പ്രകൃതിസഹജതയാണെന്നപോലെ തോന്നുന്നു - 'ഭംഗി' എന്നതു് സ്ഥിതിചെയ്യുന്നതു് 
വീക്ഷകന്റെ കണ്ണുകളിലാണെങ്കിലും. ആയതിനാൽ, ആരംഭത്തിലെ മൈലാഞ്ചിപൂശലിന്റെയും 
കെട്ടിപ്പൊക്കലിന്റെയും പിന്നിലെ ചേതോവികാരങ്ങൾ മനസ്സിലാക്കാൻ സാധാരണഗതിയിൽ വലിയ 
ബുദ്ധിമുട്ടിന്റെ ആവശ്യമില്ല. ഏതായാലും, അധികം താമസിയാതെ മേൽപ്പറഞ്ഞ ബ്ലോഗ്‌ 
അപ്രത്യക്ഷമായതിനാൽ, ഹെഡറിൽ സംഭവിച്ച അനവസരത്തിലെ അപ്രതീക്ഷിതമായ ഏതോ ഒരു 
'ആദി'സ്ഫോടനത്തിലൂടെ ആ മാന്യദേഹം ആയിരം കഷണങ്ങളായി ചിതറി സ്വർഗ്ഗത്തിലെത്തി 
മദ്യനിളയിൽ നീന്തൽ പഠിപ്പിക്കുന്ന നിത്യയുവസുന്ദരികളോടൊപ്പം നീന്തിയും നീരാടിയും 
പണ്ടേതന്നെ പാമ്പായി പരിണമിച്ചിട്ടുണ്ടായിരിക്കാം എന്നാണെന്റെ ഒരു ഊഹം. 
ഐൻസ്റ്റൈന്റെ സമവാക്യത്തെ അടിസ്ഥാനമാക്കി തീപ്പൊരി ചിതറുന്ന ചില വാദമുഖങ്ങളൊക്കെ 
അദ്ദേഹം അവിടെ നിരത്തിയിട്ടുമുണ്ടായിരുന്നു. e=mc² എന്ന ഐൻസ്റ്റൈന്റെ എനർജി 
ഇക്വേഷനെ e=(mc)² എന്നെഴുതിയാൽ ബ്രാക്കറ്റ്‌ മാറ്റുമ്പോൾ അതു് e=m²c² ആവുമെന്നതു് 
ഗണിതശാസ്ത്രത്തിലെ പ്രാഥമികജ്ഞാനമാണു്. ഐൻസ്റ്റൈൻ പറയുന്നപോലെ, പിണ്ഡത്തെ 
പ്രകാശത്തിന്റെ വേഗതയുടെ വർഗ്ഗം കൊണ്ടു് ഗുണിക്കുമ്പോഴല്ല, പിണ്ഡത്തിന്റെ 
വർഗ്ഗത്തേയും പ്രകാശവേഗതയുടെ വർഗ്ഗത്തേയും തമ്മിൽ ഗുണിക്കുമ്പോഴാണു് എനർജി 
കിട്ടുന്നതെങ്കിലാണു് ഇങ്ങനെ എഴുതേണ്ടിവരുന്നതു്. അതാണെങ്കിലും ബ്രാക്കറ്റ്‌ 
ഒഴിവാക്കിയ രീതിയിൽ എഴുതേണ്ട കാര്യമേയുള്ളു. ഒരു ചെറിയ ഉദാഹരണം പറഞ്ഞാൽ, പിണ്ഡത്തെ 
ഒരു കിലോഗ്രാമിൽ നിന്നും രണ്ടു് കിലോഗ്രാം ആയി ഉയർത്തിയാൽ, ഐൻസ്റ്റൈന്റെ 
തത്വപ്രകാരം എനർജി വർദ്ധിച്ചു് രണ്ടിരട്ടി ആവുമെങ്കിൽ, ഗ്രെനേയ്ഡ് കാരന്റെ 
തത്വപ്രകാരം അതു് നാലിരട്ടി ആവും, മൂന്നു് കിലോഗ്രാമായിട്ടാണു് ഉയർത്തുന്നതെങ്കിൽ 
എനർജി മൂന്നിൽ നിന്നും ഒൻപതിരട്ടിയായി പെരുകും. അതൊരു ഗുരുതരമായ തെറ്റാണെന്നു് 
പറയേണ്ടതില്ലല്ലോ. ഗ്രെനേയ്ഡും ബോംബും കാണിച്ചു് ഭയപ്പെടുത്തിയതുകൊണ്ടു് ആ തെറ്റു് 
ശരിയായി മാറുകയുമില്ല. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ആ ബ്ലോഗർ പൂമുഖത്തു് വഴിപോക്കരെ ഇന്റിമിഡേറ്റ്‌ 
ചെയ്യാനായി പ്രദർശിപ്പിച്ചിരുന്ന സ്ഫോടനാത്മകതകളോടുള്ള ഭയം കൊണ്ടു് 
മാത്രമായിരുന്നില്ല എന്റേതായ എന്തെങ്കിലും ഒരഭിപ്രായം അന്നവിടെ കുറിക്കാൻ ഞാൻ 
ധൈര്യപ്പെടാതിരുന്നതു്. വിദേശജീവിതം മൂലം മലയാളഭാഷയുമായി കാര്യമായ 
ബന്ധമൊന്നുമില്ലാതെ കടന്നുപോയ ഏറെ വർഷങ്ങൾക്കുശേഷം ബൂലോകമല ചവിട്ടാൻ തീരുമാനിച്ച 
ഒരു കന്നിസ്വാമി എന്ന നിലയിൽ എവിടെയാണു് മുത്തുകൾ മറഞ്ഞിരിക്കുന്നതെന്നു് അറിയാൻ 
വഴിയരികിൽ കാണുന്ന മിക്കവാറും എല്ലാ കരിയിലകളും മറിച്ചുനോക്കിക്കൊണ്ടിരുന്ന 
അവിശ്രാന്തപരിശ്രമത്തിന്റെ ഒരു കാലഘട്ടമായിരുന്നു അതു്. മാവേലിവാഴുംകാലത്തു് 
പൂച്ചകൾ കണ്ണടച്ചു് പാലുകുടിച്ചശേഷം ഒരു റിച്വൽ എന്ന രീതിയിൽ ധ്യാനനിരതമായും 
അതീവരഹസ്യമായും അൽപസമയമെങ്കിലും തപസ്സിരുന്നിട്ടുള്ള ചാരക്കുഴികളിൽനിന്നും 
ഗതകാലസമൃദ്ധിയുടെ അനിഷേദ്ധ്യമായ തെളിവുകൾ ശേഖരിക്കാൻ ആധുനിക കാലത്തു് 
archaeological excavation നടത്തുന്ന ശാസ്ത്രജ്ഞർ കണ്ടെത്തുന്നതുപോലുള്ള 
മമ്മികളെയും ആർട്ടിഫാക്റ്റുകളെയും കാക്കപ്പൊന്നുകളെയുമെല്ലാം മറച്ചുവയ്ക്കാനുള്ള 
ശേഷി കരിയിലകൾക്കുണ്ടെന്ന വിലയേറിയ ബോധോദയങ്ങൾ പകർന്നു് നൽകി എന്റെ ജീവിതത്തെ 
'സുഗന്ധപൂരിത'മാക്കി കടന്നുപോയിക്കൊണ്ടിരുന്ന സ്പെയ്സ്‌-ടൈം കണ്ടിന്യുവത്തിലെ 
വിധിനിർണ്ണായകമായ ഏതാനും ക്വാണ്ടൈസ്ഡ്‌ സെഗ്മെന്റുകളായിരുന്നു ആ കാലം. 
&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;കിത്താബുകളിൽ മിത്തില്ലാത്തതുകൊണ്ടു് മിത്തിന്റെ കാര്യമാവുമ്പോൾ 
കിത്താബുകളുടെ കാര്യം കൂട്ടത്തിൽ പറയാമോ എന്നറിയില്ല, എങ്കിലും പറയുന്നു: ബൈബിളിലെ 
പഴയനിയമപ്രകാരം, പുരാതനപിതാക്കൾ മിതത്തിൽ അധികമായ ദുഃഖം വരുമ്പോൾ 
രട്ടുടുത്തുകൊണ്ടു് ചാരക്കുഴിയിൽ ഇറങ്ങിയിരുന്നാൽ ദൈവം അവർക്കു് ആശ്വാസം 
നൽകുമായിരുന്നു. അന്നൊക്കെ സ്വർഗ്ഗം വിട്ടാൽ ഭൂമി, ഭൂമി വിട്ടാൽ സ്വർഗ്ഗം - 
അതായിരുന്നു ദൈവത്തിന്റെ സ്ഥിരം റൂട്ടു്. പ്രപഞ്ചത്തിനു് വെളിയിലേക്കു് യാത്ര 
ചെയ്യുന്ന രീതിയൊക്കെ ഈയടുത്തയിട തുടങ്ങിയതാണു്. അതുകൊണ്ടു് ചാരക്കുഴിയിലിരുന്നു് 
തലയിൽ ചാരം വാരിത്തേച്ചു് ദുഃഖം പ്രകടിപ്പിച്ചു് നൊലോളിച്ചുകൊണ്ടിരുന്ന 
പിതാക്കന്മാരുടെ ചികിത്സയുടെ മുഴുവൻ ചുമതലയും ഏറ്റെടുക്കാൻ ദൈവത്തിനു് 
സമയക്കുറവൊന്നും ഉണ്ടായിരുന്നില്ല. ബൈബിൾ റെക്കമൻഡ്‌ ചെയ്യുന്നു എന്ന പരിഗണനയുടെ 
പേരിൽ ഇതൊരു നല്ല ചികിത്സാവിധിയാണെന്നു് ആർക്കെങ്കിലുമൊക്കെ തോന്നുകയും, അതീവദുഃഖം 
വരുമ്പോൾ ആശ്വാസത്തിനായി ചാരക്കുഴിയിൽ ഇറങ്ങണം എന്നൊരു ടെംപ്റ്റേഷൻ 
അവർക്കുണ്ടാവുകയും ചെയ്തുകൂടായ്കയില്ല. പക്ഷേ, വിശ്വാസത്തിൽ 
കെട്ടിപ്പൊക്കിയിരിക്കുന്ന രോഗശാന്തിശുശ്രൂഷകളിൽ ആവേശത്തിൽ നിന്നും ആസക്തിയിലേക്കു് 
ഒരു പൂച്ചച്ചാട്ടത്തിൽ കൂടുതൽ ദൂരമില്ല എന്നതിനാൽ, രട്ടുടുക്കാതെ 
ഉടുക്കാക്കുണ്ടിയായി ചാരത്തിൽ പടിയണമെന്ന മോഹം ചിലരിലെങ്കിലും കലശലാവാൻ 
സാദ്ധ്യതയുണ്ടു്. എങ്കിലും, അതുപോലൊരു റാഡിക്കൽ തെറാപ്പി ഒഴിവാക്കുന്നതായിരിക്കും 
പലതുകൊണ്ടും ഉചിതമെന്നാണു് എന്റെ അഭിപ്രായം. എങ്കിലും എന്റെ ഇഷ്ടമല്ല, നിങ്ങളുടെ 
ഇഷ്ടം തന്നെയാണു് അന്തിമമായി നിറവേറ്റപ്പെടേണ്ടതു്. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഏതായാലും ആ വിഷയം 
വിടുന്നു. അല്ലെങ്കിൽ, പൂച്ചക്കാഷ്ഠമുള്ള ചാരക്കുഴിയിൽ ഇറങ്ങിയിരുന്നാൽ 
ആയുർവ്വേദപരമായും 'യുനാനിമസ്‌'-അനോണിമസ്‌-ഹോമിയോപ്പതിപരമായും മറ്റും നേടാൻ കഴിയുന്ന 
റിക്കോൺവലെസെൻസിനെപ്പറ്റി പോസ്റ്റൽ ആയും 'ഇൻ സിറ്റ്യു' ആയുമുള്ള ധാരകോരൽ നേരിടേണ്ടി 
വന്നേക്കാം. ചെറുപ്പത്തിൽ ഒരു പാമ്പുകടിയുടെ പേരിൽ കുറേ ധാരകോരലുകളും നസ്യം 
ചെയ്യലുമെല്ലാം ഏൽക്കേണ്ടിവന്നവനാണു് ഞാൻ. അതുകൊണ്ടു് ഞാൻ പറയുന്നതു് എന്താണെന്നു് 
എനിക്കറിയാം. അതു് വിശ്വാസികൾ ദൈവത്തെപ്പറ്റി പറയുന്നതുപോലെയല്ല. ആ 
ബാല്യകാലാനുഭവത്തിന്റെ വെളിച്ചത്തിൽ വിഷപ്പാമ്പുകളോടു് എനിക്കൊരപേക്ഷയുണ്ടു്: 
കടികൊള്ളുന്നവൻ ചാവാൻ പാകത്തിനു് കടിക്കാനറിയില്ലെങ്കിൽ കടിക്കാൻ പോകരുതു്. 
പാമ്പുകടി പോലുള്ള പ്രിസിഷൻ വർക്കുകൾ തുടക്കക്കാർക്കു് പറഞ്ഞിട്ടുള്ള കലയല്ല. 
കാളിയനായാലും തന്റെ കർമ്മം പ്രതിഫലേച്ഛയില്ലാതെ നിർവഹിക്കുകയായിരുന്നു. 
ഒന്നാലോചിച്ചുനോക്കൂ: ദൃക്‌സാക്ഷിവിവരണപ്രകാരം, ബാലഗോപാലൻ പത്തികളിൽ കയറിനിന്നു് 
തന്റെ കർമ്മമായ ചവിട്ടുനാടകവും താഢനവും പീഡനവും തുടർന്നുകൊണ്ടിരുന്നപ്പോൾ 
പുതുഗർഭിണിയെപ്പോലെ വിഷം ഛർദ്ദിച്ചു് അവശനാവേണ്ടിവന്നിട്ടും പത്തികൾ 
പൊക്കിപ്പിടിക്കുക എന്ന തന്റെ പ്രാഥമിക കർമ്മത്തിൽ നിന്നും ഒരു നിമിഷം പോലും 
പിന്തിരിയാതിരുന്നവനാണു് കാളിയൻ. അതല്ലാതെ, തല താഴ്ത്തി ഭഗവാനെ വെള്ളത്തിലാക്കുന്ന 
തല്ലുകൊള്ളിത്തരം കാണിക്കുകയായിരുന്നില്ല. ഇട്ടിക്കാലൻ തോട്ടം വെട്ടുന്നതുപോലെ 
മുൻപിൻ നോക്കാതെ അവനവന്റെ കർമ്മം ചെയ്യുകയാണു് മനുഷ്യധർമ്മം എന്ന ഗുണപാഠമാണു് 
കാളിയൻ നമ്മെ സ്വന്തം പ്രവൃത്തിയിലൂടെ മാതൃകാപരമായി കാണിച്ചുതരുന്നതു്. പക്ഷേ, 
അതുപോലെ നിസ്തുലമായ കർമ്മനിർവഹണം സാദ്ധ്യമാവണമെങ്കിൽ എന്താണു് തന്റെ കർമ്മമെന്നും 
എങ്ങനെയാണു് അതു് ചെയ്യേണ്ടതെന്നും ആദ്യമേതന്നെ ഓരോരുത്തനും അറിഞ്ഞിരിക്കണം. അതു് സണ്ഡേസ്കൂളിൽനിന്നും പെട്ടകം പണിയിൽ ബിരുദാനന്തരബിരുദം എടുത്തശേഷം ഒരു 
സ്പാനറും ഒരു സ്ക്രൂഡ്രൈവറും ഉപയോഗിച്ചു് കാറും ലോറിയും ട്രാക്ടറും ടൈമ്പീസും 
കമ്പ്യൂട്ടറും മാറിമാറി റിപ്പയർ ചെയ്യുന്നതുപോലെ (ഒത്താൽ കാതുകുത്തും 
അതുകൊണ്ടുതന്നെ ഒപ്പിക്കും) അത്ര എളുപ്പമായ കാര്യമല്ല. ഇതെങ്ങനെ സാധിക്കുന്നു 
ചങ്ങാതി എന്നാരെങ്കിലും ചോദിച്ചാൽ അടിച്ചങ്ങു് കയറ്റും എന്ന മറുപടി ധാരാളം മതി അവനെ 
നിശബ്ദനാക്കാൻ. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഇവിടെ ഒരു പ്രധാന കാര്യം ശ്രദ്ധിക്കേണ്ടതുണ്ടു്: മനുഷ്യർ 
തലയും വാലുമെല്ലാം പൊക്കിപ്പിടിക്കുന്നതും താഴ്ത്തിപ്പിടിക്കുന്നതുമൊക്കെ 
മേലാളന്മാരോടു് അവർക്കുണ്ടായിരിക്കേണ്ട നിരുപാധികമായ വിധേയത്വം 
പ്രകടിപ്പിക്കാനായിരിക്കണം. കാളിയനെ തല പൊക്കിപ്പിടിക്കാൻ നിർബന്ധിച്ച അതേ 
ചേതോവികാരമാണു് വാമനനു് മുന്നിൽ തല താഴ്ത്തിപ്പിടിക്കാൻ മാവേലിയെ പ്രേരിപ്പിച്ചതും. 
പാമ്പുകളിലും പഴയതാണു് നല്ലതു്. അതിനാൽ, പൂർവ്വികപാമ്പുകൾ സോമരസം കുടിച്ചു് 
ഇഴഞ്ഞിരുന്ന പാത പിൻതുടർന്നു് സ്വയം പാമ്പാവാൻ ലഭിക്കുന്ന അവസരങ്ങൾ പാഴാക്കി 
ഗുരുത്വദോഷം വാങ്ങിക്കെട്ടാതിരിക്കാൻ എപ്പോഴും ശ്രദ്ധിച്ചാൽ നല്ലതു്. 
'മാതാപിതാഗുരുദൈവം'! ന്ന്വച്ചാൽ, മാതാവിനും പിതാവിനും കുരുവന്നാലും ദൈവത്തിനോടു് 
വിവരം പറയാനേ പാടുള്ളു, ഒരിക്കലും ചികിത്സിക്കാനൊന്നും പോയേക്കരുതു്. ഈശ്വരോ രക്ഷതു 
- രക്ഷ കെട്ടിയവനാരോ അവൻ ഈശ്വരൻ.&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;തെറ്റു് പറ്റുക മനുഷ്യസഹജമാണെന്നതിനാൽ, 
സങ്കീർണ്ണമായ കാര്യങ്ങളിൽ തീർച്ചയായും തെറ്റുകൾ കടന്നുകൂടാം. ശാസ്ത്രജ്ഞാനം 
ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഉള്ള വ്യത്യാസമൊന്നും അതിനില്ല. പക്ഷേ, അദ്ദേഹം അവിടെ 
പകർത്തിവച്ച എനർജി ഇക്വേഷൻ പോലെ ലളിതമായ ഒന്നിൽ ഇതുപോലൊരു മണ്ടത്തരം 
കടന്നുകൂടണമെങ്കിൽ ഗണിതശാസ്ത്രത്തിൽ സ്കൂൾവിജ്ഞാനം ഉള്ളവർക്കുപോലും വല്ലാത്ത 
കഷ്ടപ്പാടു് അനുഭവിക്കാതെ പറ്റുമെന്നു് തോന്നുന്നില്ല. എനർജി ഇക്വേഷനെപ്പറ്റി 
അടിസ്ഥാനവിവരമുള്ള ആർക്കും ഈ വിഷയത്തിൽ ഇത്രമാത്രം നയീവ്‌ ആയ ഒരു വ്യക്തിയുമായി ഒരു 
തർക്കത്തിൽ ഏർപ്പെടുന്നതിന്റെ അർത്ഥശൂന്യത മനസ്സിലാക്കാൻ ബുദ്ധിമുട്ടുമുണ്ടാവില്ല. 
താനുമായി ഒരു ചർച്ചക്കു് ആരും തയ്യാറാവാത്തതെന്തുകൊണ്ടെന്ന കാര്യം മനസ്സിലാക്കാൻ 
ആർക്കെങ്കിലും ബുദ്ധിമുട്ടു് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതു് നമ്മുടെ 
ഗ്രെനേയ്ഡ് കാരനും, അദ്ദേഹം അവിടെ അവതരിപ്പിച്ചിരിക്കുന്നതു് ഹൈ ഗ്രേഡ്‌ 
ശാസ്ത്രമാണെന്നു് ഉത്തമബോദ്ധ്യമുള്ള വല്ല ചിയർ ഗേൾസുമുണ്ടെങ്കിൽ അവർക്കും 
മാത്രമായിരിക്കും. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;കിത്താബിലെ ദൈവത്തിനു് ശാസ്ത്രീയമായ ഒരു അടിത്തറ 
ഉണ്ടാക്കിയെടുക്കാനാവുമെന്ന വ്യാമോഹമാണു് അർത്ഥമറിയാത്ത ശാസ്ത്രപദങ്ങളുടെ 
ചാപിള്ളകളെ മനുഷ്യബുദ്ധിയുടെ മുന്നിൽ പ്രസവിച്ചിടാൻ വിശ്വാസികളെ 
നിർബന്ധിക്കുന്നതു്. സർവ്വവ്യാപി ആവുന്നതിനു് മുൻപു് പാസ്പോർട്ടിൽ 
രേഖപ്പെടുത്തിയിരിക്കുന്ന കുലത്തൊഴിൽ പ്രകാരം കുശവനായിരുന്ന ഒരു ദൈവത്തെ 
ആധുനികശാസ്ത്രത്തിന്റെ മടിയിൽ കുടിയിരുത്താനുള്ള കുടിലതന്ത്രങ്ങൾ! ദൈവാസ്തിത്വം 
ശാസ്ത്രീയമായ 'ആർഗ്യുമെന്റുകൾ' വഴി തെളിയിക്കാമെന്ന മിഥ്യാബോധത്തിൽ 
ശാസ്ത്രത്തിനുനേരെ എറിയുന്ന ചൂണ്ടകളിൽ വിശ്വാസികളൊഴികെ മറ്റാരും തിരിഞ്ഞുനോക്കുക 
പോലും ചെയ്യാത്തവിധം ചീഞ്ഞളിഞ്ഞ ഇരകളല്ലാതെ മറ്റൊന്നും കൊത്തിയിടാൻ പോലും 
വകയില്ലാതായ വിശ്വാസികളുടെ ദയനീയാവസ്ഥ. പരിണാമസിദ്ധാന്തത്തെ പല്ലും നഖവും 
ഉപയോഗിച്ചു് എതിർക്കുന്നവരുടെ ഇടയിൽ പോലും വിഷയം വിശ്വാസമാവുമ്പോൾ കുശവനായ 
ദൈവത്തിനു് സർവ്വവ്യാപിയായി പരിണാമം സംഭവിക്കുന്നതു് തികച്ചും സ്വാഭാവികമാണു്, 
അതിനൊരു ന്യായീകരണം പോലും ആവശ്യവുമില്ല. അതും ചെറിയ തോതിലുള്ള പരിണാമമൊന്നുമല്ല, 
കുശവന്റെ പണിക്കുപ്പായം ഊരിവച്ചു് സ്വർഗ്ഗത്തിന്റെ ഏറ്റവും മോളിലെ തട്ടുമ്പുറത്തു് 
ചാരുകസേരയിൽ വിശ്രമിക്കുകയായിരുന്ന ദൈവം ബോറഡിച്ചപ്പോൾ ആദ്യം പ്രപഞ്ചം 
നിറഞ്ഞുനിൽക്കുന്ന സർവ്വവ്യാപിയായി മേക്കപ്പിട്ടു, മുഖത്തിന്റെ ചുളിവുകൾ മറയ്ക്കാൻ 
മേക്കപ്പും പര്യാപ്തമല്ല എന്നു് വന്നപ്പോൾ ശൂന്യതയിലേക്കു് മുങ്ങാം കുഴിയിട്ടു, 
അവിടെ ശ്വാസം മുട്ടു് അനുഭവപ്പെട്ടതുകൊണ്ടാവാം, അങ്ങേർ ഇപ്പോൾ പ്രപഞ്ചത്തിനും 
വെളിയിലേക്കു് ട്രാൻസ്ഫർ വാങ്ങിയിരിക്കുകയാണത്രെ! പ്രപഞ്ചത്തിനുള്ളിൽ എവിടെയൊക്കെ 
സ്വർഗ്ഗത്തിന്റെ കോളണികൾ ഉണ്ടെന്നു് ആർക്കും കൃത്യമായ അറിവൊന്നുമില്ലെങ്കിലും 
ഭൂമിയിൽ ദൈവത്തിന്റെ ബ്രാഞ്ചുകൾക്കും അവിടങ്ങളിൽ അപ്രമാദിത്വത്തിന്റെ കാര്യത്തിൽ 
ദൈവത്തെക്കാൾ ഒരുപടി മുന്നിലല്ലാതെ, അൽപം പോലും പിന്നിലല്ലാത്ത 
പ്രശ്ചന്നവേഷധാരികൾക്കും പഞ്ഞമൊന്നുമില്ലാത്തതിനാൽ, ഒരിക്കലും ഈ പ്രപഞ്ചത്തിലോ, 
ഭൂമിയിലോ, മറ്റെവിടെയെങ്കിലുമോ ഇല്ലാതിരുന്ന ഒരു ദൈവം കുറെ നാളത്തേക്കെന്നല്ല, 
എന്നാളത്തേക്കും എല്ലായിടത്തുനിന്നും മാറിനിന്നാലും ഒരു ചുക്കും സംഭവിക്കുകയുമില്ല. 
അതുവഴി, ഭണ്ഡാരത്തിൽ വീഴുന്ന നേർച്ചക്കാശിൽ ഒരു ചില്ലിക്കാശിന്റെപോലും കുറവു് 
വരുമെന്നു് ഭയപ്പെടേണ്ടതുമില്ല. മതപരമായ അതിസാരോപദേശങ്ങളുടെ അനവരതമായ 
ആവർത്തനത്തിനു് ഒരൊറ്റ ലക്ഷ്യമേയുള്ളു: വിഡ്ഢിത്തത്തെ വിർച്യൂ ആക്കി 
മാറ്റുക!&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;വിശ്വാസികൾ ദൈവത്തെ വിശദീകരിക്കാൻ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളിൽ 
ഇതിനേക്കാൾ എത്രയോ അടിസ്ഥാനരഹിതവും അസ്വീകാര്യവുമായ തെറ്റുകൾ ഉപയോഗിച്ചു് 
കാണാറുള്ളതുകൊണ്ടാണു് ഇതിവിടെ പറഞ്ഞതു്. ദൈവം പ്രപഞ്ചാതീതനാണെന്നു് അവർ പറയുന്നു, 
ദൈവത്തിനു് അതേസമയം തന്നെ പ്രപഞ്ചത്തിനുള്ളിൽ ആയിരിക്കാനാവുമെന്നു് അവർ പറയുന്നു, 
ദൈവം ദ്രവ്യമാവാമെന്നും ദ്രവ്യമല്ലാതിരിക്കാമെന്നും അവർ പറയുന്നു. അവരുടെ ദൈവം, 
അവരുടെ വിശ്വാസം, അവരുടെ വാദമുഖങ്ങൾ, അവരുടെ ശരികൾ! പക്ഷേ, അവയ്ക്കൊക്കെ 
ശാസ്ത്രവുമായി എന്തു് ബന്ധം? ആധുനികശാസ്ത്രം യൂറോപ്പിൽ വളരാൻ ആരംഭിച്ച കാലഘട്ടത്തിൽ 
മതം അവിടെ ശക്തമായിരുന്നു. അതിനാൽ, ശാസ്ത്രജ്ഞാനത്തെ പൗരോഹിത്യത്തിനു് മുന്നിൽ 
ന്യായീകരിക്കേണ്ടതു് ഒരു ബാദ്ധ്യതയായി ശാസ്ത്രജ്ഞരിൽ അടിച്ചേൽപ്പിക്കാൻ അക്കാലത്തു് 
മതത്തിനു് കഴിഞ്ഞിരുന്നു. അതേസമയം, മതങ്ങളുടെ വിടുവായത്തങ്ങൾക്കു് ഒരു മറുപടി 
കൊടുക്കേണ്ട ബാദ്ധ്യതപോലും ഇല്ലാത്ത വിശ്വാസയോഗ്യത ഇന്നു് ചിന്തയുടെ ലോകം 
ശാസ്ത്രത്തിനു് അംഗീകരിച്ചുനൽകിക്കഴിഞ്ഞു. അതേസമയം, മതത്തിന്റെ വിശ്വാസയോഗ്യത 
എന്നതിനു് മനുഷ്യരുടെ അജ്ഞത എന്നതിൽ കവിഞ്ഞ ഒരർത്ഥം ഇന്നു് ബൗദ്ധികലോകത്തിൽ 
നിലവിലില്ല എന്നതാണു് വാസ്തവം. വിശ്വാസികൾക്കു് അതു് മനസ്സിലാവുന്നില്ലെങ്കിൽ അതു് 
അവരുടെ മാത്രം പ്രശ്നമാണു്, അതിനു് മറ്റാരെയും കുറ്റം പറഞ്ഞിട്ടു് കാര്യമില്ല. 
&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;ഇതിൽ നിന്നൊക്കെ മനസ്സിലാക്കാൻ കഴിയുന്നതു്, കപ്യാർക്കും, 'ള്ള'ക്കുഞ്ഞിനും 
മനസ്സിലാവുന്ന 'പാപ്പക്കഞ്ഞി' രഹസ്യങ്ങൾ മാത്രമായിരുന്നു കൈവെട്ടലിലും, കണ്ണു് 
ചൂഴ്‌ന്നെടുക്കലിലും, കല്ലെറിഞ്ഞു് കൊല്ലലിലും ഡോക്ടറേറ്റുള്ള പഴയ ദൈവം 
ലോകാവസാനത്തോളം ലിപി പരിഷ്കരണം വഴിപോലും ഒരു വള്ളിയോ പുള്ളിയോ മാറിപ്പോവാൻ താൻ 
സമ്മതിക്കില്ലെന്നു് വീമ്പിളക്കി ഇതുവരെ വിളമ്പിക്കൊണ്ടിരുന്ന പ്രപഞ്ചരഹസ്യങ്ങൾ. 
ഇപ്പോൾ കപ്യാരും മുക്രിയുമെല്ലാം പള്ളികളിലെ പ്രാർത്ഥനാവേളകളിൽ സ്റ്റ്രിംഗ്‌ 
തിയറിയും ലൂപ്പ്‌ ക്വാണ്ടം ഗ്രാവിറ്റേഷനുമൊക്കെയാണു് മുക്രയിട്ടുകൊണ്ടിരിക്കുന്നതു് 
എന്നതിനാലാവാം, പ്രപഞ്ചരഹസ്യങ്ങളെപ്പറ്റിയുള്ള പ്രേഷിതവേലകളിൽ ഇനിയൊരൽപം ഡിഫറൻഷ്യൽ 
ഇക്വേഷനുകളൊക്കെയായി അൽപം ഗണിതശാസ്ത്രം കൂടി കൂട്ടിച്ചേർക്കുന്നതിൽ തെറ്റില്ല 
എന്നു് മഹാനുഭാവനായ ദൈവത്തിനു് തോന്നിത്തുടങ്ങി എന്നു് ദൈവമക്കൾക്കു് 
തോന്നിത്തുടങ്ങിയതു്! ദൈവത്തിന്റെ സ്വന്തക്കാർ എപ്പോഴും അങ്ങനെയാണു്: ആണികളിൽ 
തൂങ്ങുന്നതിനാൽ കുരിശിൽ നിന്നും ഇറങ്ങിവന്നു് കരണക്കുറ്റിക്കടിക്കാൻ യേശുവിനാവില്ല 
എന്ന ഉറപ്പിന്റെ പേരിൽ ജനാധിപത്യത്തിന്റെ ('അൽമായരുടെ പരമമായ ആധിയുടെയും 
പൈത്യത്തിന്റെയും' എന്നു് കൂടുതൽ ശരി) ഉജ്ജാലയിൽ മുങ്ങിക്കുളിച്ചു് 
നീലക്കുറുക്കന്മാരായി ലോകമദ്ധ്യേ പ്രത്യക്ഷപ്പെടാൻ മടിക്കാത്ത 
കത്തോലിക്കാപ്പുരോഹിതരെ ശ്രദ്ധിക്കുക. നയാഗ്ര വെള്ളച്ചാട്ടത്തിനടിയിൽ നാലുദിവസം 
നിർത്തിയശേഷം ചോദിച്ചാലും സ്വന്തം നീലനിറത്തിനു് അൽപം പോലും മങ്ങൽ വന്നിട്ടില്ല 
എന്ന ഉത്തമബോദ്ധ്യമേ പ്രതികരണമായി അവരിൽ നിന്നും പ്രതീക്ഷിക്കേണ്ടതുള്ളു. ഏത് വിശ്വാസിയും അതുപോലെതന്നെ.&lt;/span&gt;&lt;br&gt;</description>
            <pubDate>Thu, 22 Sep 2011 13:07:09 +0100</pubDate>
        </item>
        <item>
            <title>ഓം മണിപദ്മേ ഹൂം</title>
            <link>http://www.seekebi.net/god-and-religion/-mar-7-2011-2-04-44-pm-44</link>
            <description>&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;എല്ലാ മതങ്ങൾക്കുമുണ്ടു് പതിവായി ആവർത്തിക്കപ്പെടേണ്ട മുദ്രാവാക്യങ്ങൾ 
എന്നതു് കേരളീയരോടു് പ്രത്യേകം പറയേണ്ട ഒരു കാര്യമാണെന്നു് തോന്നുന്നില്ല. 
എങ്കിലും, ടിബറ്റിലെ ബുദ്ധമതവിശ്വാസികളുടേതു് 'ഓം മണിപദ്മേ ഹൂം' (Om 
manipadme hum/Om Mani Peme Hung) എന്നാണെന്നു് അറിയാത്ത ചിലരെങ്കിലും 
ഉണ്ടായിക്കൂടാ എന്നുമില്ല. എഴുതാനും വായിക്കാനും സംസാരിക്കാനും അറിയില്ല 
എന്നതു് ഒരു ബുദ്ധമതവിശ്വാസിക്കു് മോക്ഷം പ്രാപിക്കുന്നതിനു് ഒരിക്കലും ഒരു
 തടസ്സമാവരുതു് എന്നതിനാലാവാം, ആ മതത്തിലെ ചുമതലപ്പെട്ടവർ അവർക്കു് 
ഇക്കാര്യത്തിൽ ചില കൺസെഷൻ അനുവദിച്ചു് നൽകിയിട്ടുണ്ടു്. അതിൻപ്രകാരം, 
അനുഗ്രഹം നേടാനും മോക്ഷം പ്രാപിക്കാനും വിശ്വാസികൾ ഈ അത്ഭുത ഫോർമ്യുല 
സ്വന്തമായി എഴുതണമെന്നോ, വായിക്കണമെന്നോ, ഉച്ചരിക്കണമെന്നോ നിർബന്ധമില്ല. 
അംഗീകൃത ഏജൻസികൾ ഈ ആറു് ഏകസ്വരാക്ഷരങ്ങളും, അഷ്ടമംഗലചിഹ്നങ്ങളും, 
'ഉടയതമ്പുരാനു്' മാത്രം അറിയാവുന്ന മറ്റെന്തൊക്കെയോ മന്ത്രങ്ങളുമൊക്കെ 
പുറത്തും അകത്തുമായി എഴുതി തയ്യാറാക്കി വിൽക്കുന്ന ഒരു മാന്ത്രികചക്രം 
(&lt;a class=&quot;&quot; title=&quot;&quot; href=&quot;http://www.buddhanet.net/e-learning/history/b_prayer.htm&quot;&gt;Prayer Wheel&lt;/a&gt;) നിത്യേന പിടിച്ചു് തിരിച്ചുകൊണ്ടിരുന്നാൽ മതി. ഇതുപോലൊരു 
ഇൻജീന്യസ്‌ ആശയത്തിൽ ടിബറ്റുകാർ എങ്ങനെ എത്തിച്ചേർന്നു എന്നതാണു് എന്നെ 
അത്ഭുതപ്പെടുത്തുന്നതു്. &quot;വായടച്ചോളൂ, പണി ചെയ്യാതിരിക്കുകയും വേണ്ട&quot; 
എന്നതാണു് ഈ ചക്രം മനുഷ്യരോടു് ആഹ്വാനം ചെയ്യുന്നതു്. ഓരോ തിരിയ്ക്കലും 
അതിലെ ആകെമൊത്തം മന്ത്രങ്ങൾ ഒറ്റയടിക്കു് ഉച്ചരിക്കുന്നതിനു് തുല്യമാണത്രെ.
 ഒരു വീലിനകത്തു് ആയിരം മന്ത്രങ്ങളുടെ കോപ്പിയാണു് ഉള്ളതെങ്കിൽ 
ഒറ്റത്തിരിക്കലിൽ ഒരു വിശ്വാസി പരസഹായമില്ലാതെ ചൊല്ലിത്തീർക്കുന്നതു് ആയിരം
 മന്ത്രങ്ങളാണു്. ചൊല്ലിയോ എന്നു് ചോദിച്ചാൽ, 'ചൊല്ലിയില്ലെങ്കിലും 
ചൊല്ലിയതിനുതുല്യം' എന്നാണുത്തരം. ചൊല്ലാത്തതു് ചൊല്ലി എന്നു് വരുത്താനും, 
കാണാത്തതു് കണ്ടു എന്നു് വരുത്താനും, ഇല്ലാത്തതു് ഉണ്ടു് എന്നു് 
വരുത്താനും, മണ്ടന്മാരെ ഉത്തമബോദ്ധ്യമുള്ളവരാക്കുവാനും, തനിമലയാളത്തിൽ 
പറഞ്ഞാൽ, പട്ടിയെ പട്ടിയല്ലാതാക്കാനും പറ്റിയ ഒരു ഉത്തമശാസ്ത്രമാണു് 
വ്യാഖ്യാനം. ചക്രം തിരിയ്ക്കലും ശ്ലോകം ചൊല്ലലും ഒന്നുതന്നെ എന്നു് 
വ്യാഖ്യാതാവു് പറഞ്ഞാൽ അവ ഒന്നുതന്നെ, അത്രേയുള്ളു അതിന്റെ കാര്യം. അതാണു് 
വ്യാഖ്യാനത്തിന്റെ ഒരു ഗുണം. വ്യാഖ്യാനത്തിന്റെ ലോകത്തിൽ കാര്യങ്ങൾക്കു് 
ഒരു 'തീർച്ചയും തീരുമാനവും' ഉണ്ടു്. അതു് പ്രപഞ്ചസൃഷ്ടിയായാലും ശരി, 
ആദ്യകാരണമായാലും ശരി, പരിണാമസിദ്ധാന്തമായാലും ശരി, ഐസ്ക്രീം കേസായാലും ശരി.
 വ്യാഖ്യാനത്തിന്റെ മാന്ത്രികശക്തി നേരിട്ടു് കണ്ടു് ബോദ്ധ്യപ്പെടണം 
എന്നുള്ളവർക്കു് ഇപ്പോൾ പ്രയോജനപ്പെടുത്താവുന്ന ഒരു സുവർണ്ണാവസരമാണു് 
ബ്ലോഗിലെ എവൊല്യൂഷൻ ചർച്ചകളിൽ ചില സൃഷ്ടിവാദികൾ അവതരിപ്പിക്കുന്ന ഗോൾഡൻ 
ആർഗ്യുമെന്റ്‌സ്‌. എവൊല്യൂഷനെപ്പറ്റി ചർച്ച ചെയ്യാൻ ആദ്യം വേണ്ട യോഗ്യത 
അതെന്താണെന്നു് അറിയാതിരിക്കുക എന്നാണു് സൃഷ്ടിവാദികൾ 
മനസ്സിലാക്കിയിരിക്കുന്നതെന്ന വെളിപാടുമായി വീട്ടിലേക്കു് മടങ്ങാൻ അവിടെ 
ഒരു പത്തുമിനിട്ടു് ചുറ്റിക്കറങ്ങിയാൽ മതി. പൊന്നുപോത്തുകാലപ്പൻ മുത്തപ്പാ,
 ഏറെ പാതാളമറുതകളെ കണ്ടിട്ടുണ്ടു്, പക്ഷേ, ഇതുപോലെ മണികെട്ടി 
വില്ലടിച്ചാൻപാട്ടു് പാടുന്ന കൊടിയ ഇനങ്ങളെ കാണാൻ ഇപ്പൊഴേ ഇടവന്നുള്ളു.  &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;
&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;
&quot;പ്രപഞ്ചത്തിൽ എനിക്കു് നിൽക്കാൻ ഉറപ്പുള്ള ഒരിടം തന്നാൽ ഞാൻ ഭൂമിയെ ഒരു 
ഉത്തോലിനി ഉപയോഗിച്ചു് പൊക്കിയെടുക്കാം&quot; എന്നു് ഉത്തോലകനിയമക്കാരനായ 
ആർക്കെമിഡീസ്‌ പറഞ്ഞപ്പോൾ ലോകം എതിർത്തില്ല. എന്തിനേയും എതിർക്കുന്ന 
ബുദ്ധിജീവികളായ കേരളീയർ പോലും അതിനെ എതിർത്തില്ല. പ്രാർത്ഥനാചക്രങ്ങളുടെ 
പ്രവർത്തനതത്വവും അതുപോലെ എതിർക്കാൻ ഒന്നുമില്ലാത്ത ഒരു യൂണിവേഴ്സൽ 
നിയമമാണു്: &quot;എനിക്കൊരു പ്രാർത്ഥനാചക്രം തരൂ, ഞാൻ കാക്കത്തൊള്ളായിരം 
മന്ത്രങ്ങൾ ഒറ്റശ്വാസത്തിൽ ചൊല്ലാം&quot;. അതിൽ എതിർക്കാൻ എന്തിരിക്കുന്നു? ഇതിൽ
 നിന്നും ഒരു ഗുണപാഠം നമുക്കു് മനസ്സിലാക്കാം: മനുഷ്യനായാൽ 
ബോധമില്ലെങ്കിലും പ്രായോഗികബുദ്ധി വേണം. ആ അർത്ഥത്തിൽ നോക്കിയാൽ സമ്പൂർണ്ണ 
സാക്ഷരത്വം കൈവരിച്ച കേരളമൊഴികെയുള്ള ലോകത്തിനു് ടിബറ്റൻ ജനതയിൽ നിന്നും 
പലതും പഠിക്കാനുണ്ടു്. അതുകൊണ്ടു്, മോക്ഷം നേടാൻ പ്രാർത്ഥനാചക്രം 
തിരിയ്ക്കുന്ന ടിബറ്റന്മാർ സമ്പൂർണ്ണ സാക്ഷരത കൂടി കൈവരിച്ചാൽ അവർ 
കേരളീയർക്കു് ബൗദ്ധികതയുടെ തലങ്ങളിൽ ഗൗരവതരമായ ഒരു ഭീഷണി ആയി മാറും എന്ന 
കാര്യത്തിൽ സംശയം വേണ്ട; വേണ്ടതു് ജാഗ്രത മാത്രമാണു്. പ്രാർത്ഥനാചക്രം 
തിരിയ്ക്കാനുള്ള ഉത്സാഹത്തിനനുസരിച്ചു് വിശ്വാസിയുടെ പ്രതിഫലവും 
വർദ്ധിക്കുന്നുണ്ടാവണം. പക്ഷേ, ഒരു വിശ്വാസിക്കു് മോക്ഷത്തിൽ കൂടിയ ഒരു 
പ്രതിഫലം ഉണ്ടാവാൻ വഴിയില്ല എന്നതിനാൽ, 'വർദ്ധിച്ച പ്രതിഫലം' എന്നതിനു് 
വലിയ പ്രസക്തി ഉണ്ടോ എന്നെനിക്കറിയില്ല. 'മോക്ഷപ്രാപ്തിക്കു് ഒരു കൈവേല' 
എന്നതാണു് ഇതിന്റെ പിന്നിലെ പ്രത്യയശാസ്ത്രം. ബുദ്ധൻ പഠിപ്പിച്ച രീതിയായ 
'ധർമ്മചക്രത്തിന്റെ തിരിക്കൽ' എന്ന ആശയത്തിന്റെ ഭൗതികാവിഷ്കരണമാണു് ഈ 
പ്രാർത്ഥനാചക്രങ്ങൾ. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;
&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;
ബുദ്ധൻ പഠിപ്പിച്ച രീതിയെ 'മെഡുല ഒബ്ലോൻഗാറ്റയുടെ തിരിക്കൽ' എന്നു് 
വ്യാഖ്യാനിക്കാൻ പണ്ഡിതന്മാർക്കു് ആർക്കും തോന്നാതിരുന്നതു് ഭാഗ്യം. 
അതുകൊണ്ടു് ടിബറ്റ്‌ ജനശൂന്യമായില്ല. അല്ലെങ്കിൽ ചൈനക്കു് 
പട്ടാളത്തിനോടൊപ്പം തൊഴിലാളികളേയും ടിബറ്റിലേക്കു് ഇറക്കുമതി ചെയ്യേണ്ടി 
വരുമായിരുന്നു. ചൈനയിലെ ജനസംഖ്യ വച്ചുനോക്കുമ്പോൾ അവർക്കതു് ഒരു കാരണവശാലും
 ഒരു പ്രശ്നമാകുമായിരുന്നില്ല എന്നതു് നിഷേധിക്കാനാവാത്ത മറ്റൊരു 
കാര്യമാണു്. ഏറ്റവും കൂടുതൽ 'മാൻ പവ്വർ' ഉത്പാദിപ്പിക്കപ്പെടുന്നതു് ഭാരതം 
ചൈന മുതലായ, അത്ര വികസ്വരവുമല്ല, എന്നാൽ വികസിതവുമല്ല എന്ന ഒരുതരം 'മിസ്‌ 
ശിഖണ്ഡിയുടെ' അവസ്ഥയിൽ കഴിയുന്ന വൻകരകളിലാണെന്നതിനാൽ അതിൽ ധാരാളമായി 
അഭിമാനിക്കാനുള്ള വക നമുക്കുമുണ്ടു്. മുക്കിയും മൂളിയുമാണെങ്കിലും 
ഭാരതീയനും അത്രയൊക്കെ ഒരുവിധത്തിൽ ഒപ്പിക്കുന്നുണ്ടല്ലോ എന്നതാണു് കാര്യം. 
അല്ലെങ്കിൽ വിശാലമായ എന്തുമാത്രം ഭൂപ്രദേശം ജനശൂന്യമാകുമായിരുന്നേനെ! 
'ബ്രൂട്ടോ സോഷ്യൽ പോപ്യുലേഷൻ' 120 കോടിയോളം എത്തിക്കാൻ നമുക്കും 
കഴിഞ്ഞിട്ടുണ്ടു്. ഉത്സാഹിച്ചാൽ ചൈനയുടെ 134 കോടിയെ 
മറികടക്കാവുന്നതേയുള്ളു. (&lt;a class=&quot;&quot; title=&quot;&quot; href=&quot;http://en.wikipedia.org/wiki/List_of_countries_by_population&quot;&gt;List of countries by population&lt;/a&gt;) അതായതു്, 
പ്രാർത്ഥനാചക്രങ്ങൾ: ആരാധനാലയങ്ങളിൽ നിരനിരയായി ഫിറ്റ്‌ ചെയ്തിരിക്കുന്ന 
വലിയ രൂപത്തിലുള്ളവ മുതൽ, സായിപ്പിന്റെ പൈപ്പുപോലെ (അതിൽ ഇത്തിരി പുകയില, 
ഇതിൽ ഒത്തിരി മന്ത്രങ്ങൾ, അതേയുള്ളു വ്യത്യാസം.) സ്ഥിരം കയ്യിൽ 
കൊണ്ടുനടന്നു് തിരിക്കാവുന്നവ ഒക്കെയായി പല മോഡലുകളിൽ ഇവ മനുഷ്യർക്കു് 
മോക്ഷത്തിലേക്കുള്ള കവാടം തുറക്കാൻ അനേക നൂറ്റാണ്ടുകളായി 
സഹായിച്ചുകൊണ്ടിരിക്കുന്നു. ചുരുങ്ങിയതു് നാലാം നൂറ്റാണ്ടുമുതലെങ്കിലും 
'കയ്യാംകളിയിലൂടെ' മോക്ഷം പ്രാപിക്കുന്ന ഈ രീതി ടിബറ്റിൽ 
നിലവിലുണ്ടെന്നാണു് രേഖകൾ. ജലപ്രവാഹം, കാറ്റു്, തിരിവെളിച്ചത്തിന്റെ ചൂടു്,
 വൈദ്യുതി മുതലായവ ഒക്കെ ഉപയോഗിച്ചു് തിരിയ്ക്കപ്പെടുന്ന 
പ്രാർത്ഥനാചക്രങ്ങളുമുണ്ടു്. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;
&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;
'animated GIF' ഉപയോഗിച്ചാലും തുല്യഫലം ലഭിക്കുമെന്നു് ദലായ്‌ ലാമ 
പറയുന്നു. അതായതു്, ഗ്രാഫിക്സ്‌ ഇന്റർചെയ്ഞ്ച്‌ ഫോർമാറ്റ്‌ വഴിയും കരുണയുടെ
 തരംഗങ്ങൾ പ്രസരിക്കും! ഭക്തിയുടെ ദൃഷ്ടിയിൽ കൂടി നോക്കിയാൽ അതും 
ശരിയാണെന്നു് കാണാൻ കഴിയേണ്ടതാണു്. അല്ലെങ്കിൽത്തന്നെ, വിശ്വാസമെന്നതു് 
ദേഹമാസകലം ഉള്ളിലും പുറത്തും തരംഗാകൃതിയിൽ പടർന്നു് പന്തലിക്കുന്ന ഒരുതരം 
തരുതരുപ്പും, കിരുകിരുപ്പും, പരുപരുപ്പുമൊക്കെയാണെന്നു് ഭക്തിയുടെ ഓവർഡോസിൽ
 മൂർച്ഛിതാവസ്ഥയിലെത്തി ഉറഞ്ഞുതുള്ളുന്നവരെ കണ്ടിട്ടുള്ള ആർക്കാണു് 
അറിയാത്തതു്? എനിക്കു് ദലായ്‌ ലാമയോടു് ഒരപേക്ഷയുള്ളതു്, ഏതു് തരികിട 
വഴിയും കരുണയുടെ തരംഗങ്ങൾ പ്രസരിക്കുമെന്നു് ഉറപ്പായ സ്ഥിതിക്കു് എല്ലാ 
ആധുനിക മാധ്യമങ്ങളേയും പ്രെയർ വീലുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാണു്. 
ഉണർന്നാൽ ഉറങ്ങുന്നതുവരെ Facebook ഇടവകയിലും, SMS കരയോഗത്തിലും, Twitter 
മഹാസഭയിലും, Buzz സെക്റ്റിലും തപസ്സനുഷ്ഠിക്കുന്ന യുവ ആത്മാക്കളെ 
മോക്ഷമാർഗ്ഗത്തിലേക്കു് നയിക്കാൻ അതൊരു നല്ല ചുവടുവയ്പായിരിക്കും. 
വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളാണു് അധികപങ്കും അവിടങ്ങളിൽ 
തട്ടിക്കളിക്കപ്പെടുന്നതെങ്കിലും ഇടയ്ക്കിടെ 'ഓം മണിപദ്മേ ഹൂം' എന്നുകൂടി 
കൂട്ടിച്ചേർക്കുന്നതു് ഒരു വലിയ പ്രശ്നമാവാൻ വഴിയില്ല എന്നു് തോന്നുന്നു. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;
  &lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;
ഒട്ടും കുറഞ്ഞവനല്ല, ഒരു ഒറിജിനൽ ടിബറ്റുകാരനും, അവലോകിതേശ്വരന്റെ പതിനാലാം
 പുനർജ്ജന്മവും, നോബൽപ്രൈസ്‌ ജേതാവുമായ ദലായ്‌ ലാമയാണു് ഇതു് 
പറയുന്നതെന്നോർക്കുക. എങ്കിലും, പ്രായ-ലിംഗഭേദമെന്യേ, ജാതി-മതം തിരിച്ചു് 
ആരെയും ദൈവാനുഗ്രഹത്തിലേക്കും ശോഭനമായ ഭാവിയിലേക്കും ക്യാറ്റപുൾട്ട്‌ 
ചെയ്യുന്ന അത്ഭുതസിദ്ധികൾ കൈവരിക്കുന്നതിനു് പറ്റിയ കല്ലുകളുടേയും 
ലോഹങ്ങളുടേയും ഉറുക്കുകളുടേയും മുറുക്കുകളുടേയും മറ്റു് പലതരം 
കുറുക്കുവഴികളുടേയും പരസ്യങ്ങൾ വായിക്കാനായി 'മലയാള മലോരമാദി' പത്രങ്ങൾ 
വാങ്ങിയ്ക്കുന്നവർക്കൊഴികെ ദലായ്‌ ലാമയുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ അതു് 
അങ്ങേർ ഒരു തമാശ പറഞ്ഞതാണെന്നേ തോന്നാൻ വഴിയുള്ളു. എന്നാൽ വസ്തുത 
അങ്ങനെയല്ല. അതു് പറഞ്ഞപ്പോൾ ലാമയുടെ മുഖത്തു് പ്രസരിച്ച ആത്മാർത്ഥതയുടെ 
തരംഗങ്ങൾ ശ്രദ്ധിച്ച എല്ലാവർക്കും അതു് കട്ടായമായും ഒരു തമാശ ആയിരുന്നില്ല 
എന്നു് മനസ്സിലായിട്ടുണ്ടാവണം. മേൽപറഞ്ഞ രീതികളിലുള്ള പ്രാർത്ഥനാചക്രങ്ങൾ 
സാങ്കേതികമോ വ്യക്തിപരമോ ആയ കാരണങ്ങളാൽ 'കൂൾ' അല്ലെന്നു് കരുതുന്ന 
ഇൻഫൊർമേഷൻ യുഗവാസികൾ നിരാശപ്പെടേണ്ട. കമ്പ്യൂട്ടറിലെ ഹാർഡ്‌ ഡിസ്കും 
ഇന്റർനെറ്റുമെല്ലാം 'ഓം മണിപദ്മേ ഹൂം' എന്ന മോക്ഷഫോർമ്യുലയുമായി 
പൂർണ്ണമായും കമ്പാറ്റിബിൾ ആണു്. മിനുട്ടിൽ എത്രയോ ആയിരം വട്ടം കറങ്ങുന്ന 
ഒരു ഹാർഡ്‌ ഡ്രൈവിനു് പ്രസരിപ്പിക്കാൻ കഴിയുന്ന കരുണാതരംഗധാരയുടെ 
ആത്മീയോർജ്ജത്തിനു് നേടിത്തരാൻ കഴിയാത്ത മോക്ഷമുണ്ടോ? ഇതിനൊക്കെ പുറമേ, 
ഇന്റർനെറ്റ്‌ കണക്ഷനും ഒരു വെബ്ക്യാമും ഉണ്ടെങ്കിൽ ഒരു ഇലക്ട്രിക്‌ പ്രെയർ 
വീലിനെ പ്രവർത്തിപ്പിച്ചു് അനുഗ്രഹം നേടാൻ കഴിയുന്ന സംവിധാനവും 
നിലവിലുണ്ടത്രെ. ഇതെല്ലാം വിക്കി പറയുന്നതായതുകൊണ്ടു് നുണയാവാനേ വഴിയുള്ളു.
 സൃഷ്ടിവാദികൾ ഇതൊന്നും കേട്ടു് കുലുങ്ങേണ്ട കാര്യമില്ല. അല്ലെങ്കിലും കേളൻ
 ഒരിക്കലും കുലുങ്ങാറില്ല, പാലത്തെ കുലുക്കാറേയുള്ളു. 
എന്തുകൊണ്ടെന്നറിയില്ല, ഈ ചുറ്റലും ചുറ്റിക്കലും തിരിക്കലും 
തിരിപ്പിക്കലുമൊക്കെ മിക്കവാറും എല്ലാ മതവിശ്വാസങ്ങളുടെയും ഒരു 
പ്രധാനഘടകമാണു്. പിരി അൽപം ലൂസായാൽ കിടന്നിടത്തു് കിടന്നു് തിരിയുകയല്ലാതെ 
മറ്റെന്തെങ്കിലും ചെയ്യാനുള്ള ശേഷി ഒരു സ്ക്രൂവിനും ഇല്ല എന്നതിലാവാം 
ഒരുപക്ഷേ ഇതിന്റെ ഉത്തരം കുടികൊള്ളുന്നതു്.&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;
&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;
ദൈവം വായാടിത്തത്തേക്കാൾ കായികാഭ്യാസത്തെ കൂടുതൽ ഇഷ്ടപ്പെടുന്നവനാവാണു് 
എല്ലാ സാദ്ധ്യതകളുമെന്നാണു് എന്റെ അഭിപ്രായം. ഒച്ചയും ബഹളവും 
ഇഷ്ടപ്പെട്ടിരുന്നവൻ ആയിരുന്നെങ്കിൽ ശ്രീബുദ്ധൻ ഭാര്യയേയും മകനേയും 
ഉപേക്ഷിച്ചു് മരച്ചുവട്ടിൽ പോയി ഒറ്റയ്ക്കു് ഇരിക്കുമായിരുന്നോ? 
കുടുംബത്തിലെ ശബ്ദമലിനീകരണം അക്കാലത്തു് ഡിവോഴ്സിനു് മതിയായ 
കാരണമായിരുന്നില്ല എന്നുവേണം കരുതാൻ. ശബ്ദം വളരെ അപകടകാരിയാണു്. ഏതു് 
കുടുംബനാഥനും അതറിയാം. ഉദാഹരണത്തിനു്, പച്ചിലകൾ അനങ്ങുന്ന ശബ്ദത്തിന്റെ 
ലെവൽ 10 dB ആണു്. ഒരു സാധാരണ മനുഷ്യന്റെ സംസാരത്തിന്റേതു് ഒരു മീറ്റർ 
അകലത്തിൽ 40-60 dB. (ഒരു സുവിശേഷകന്റേതു് അതിലും എത്രയോ കൂടുതൽ 
ആയിരിക്കും). ജെറ്റ്‌ പ്ലെയിനിന്റേതു് 30 മീറ്റർ അകലത്തിൽ 150 dB. അതിനും 
മുകളിലാവണം മലയാളക്കരയിൽ ഉച്ചഭാഷിണിയിലൂടെ ദൈവസന്നിധിയിലേക്കു് 
എക്സ്‌പ്രെസ്സ്‌ പോസ്റ്റ്‌ ആയി അയക്കപ്പെടുന്ന അപേക്ഷകളുടെ ലെവൽ. അത്രയും 
ഉച്ചത്തിലുള്ള കോലാഹലം ഒരു അപേക്ഷയാവുകയില്ല, അതൊരു ആക്രോശമേ ആവൂ. അതിനാൽ, 
അഥവാ ദൈവം ഒരുകാലത്തു് കേൾവിയുള്ളവൻ ആയിരുന്നെങ്കിൽത്തന്നെ കേരളത്തിൽ 
പ്രാർത്ഥനയ്ക്കു് ഉച്ചഭാഷിണി ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതൽ ബധിരനായി 
തീർന്നിട്ടുണ്ടാവണം. ദൈവത്തെ (കുന്തുരുക്കം) പുകച്ചു് 
പുറത്തുചാടിച്ചിട്ടാണു് ആക്രോശിച്ചു് ചെവി പൊട്ടിക്കുന്നതു്! ഇടിവെട്ടിയവനെ
 അട്ട കടിച്ചു എന്നു് പറയുന്നപോലെ (അതോ കടിച്ചതു് പട്ടിയാണോ? ആർക്കറിയാം? 
ഏതായാലും ഇടി വെട്ടിയവനെ എന്തോ ഒന്നു് കടിച്ചു. അതാണു് പ്രധാനവും.) ഒരു 
കണക്കിനെന്നല്ല, ഏതു് കണക്കിനു് നോക്കിയാലും ദൈവത്തിന്റെ അവസ്ഥ സഹാനുഭൂതി 
അർഹിക്കുന്നതാണു്. ചുരുക്കത്തിൽ, ബഹളം ആരോഗ്യത്തിനു് പുകവലിയേക്കാൾ 
ഹാനികരമാണു്. ഇക്കാര്യം പക്ഷേ ആരോഗ്യമുള്ളവരേ ശ്രദ്ധിക്കേണ്ടതുള്ളു. നല്ല 
ഫിഗറിനുവേണ്ടി ഏറോബിക്‌ ചെയ്യാൻ കൊത്തലുണ്ണികളോടു് ആഹ്വാനം ചെയ്യുന്നതു് 
തീർച്ചയായും സാഡിസമാണു്. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;
&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;
ഒച്ചയുടെ ലെവൽ ഒരു പരിധിയിൽ കൂടിയാൽ എപിലെപ്സി പോലുള്ള രോഗങ്ങൾ ഇളകാൻ 
സാദ്ധ്യതയുണ്ടത്രെ! കേരളത്തിൽ ആർക്കും എപിലെപ്സി ഇല്ലാത്തതുകൊണ്ടാണു് ഏതു് 
പാതിരാത്രിക്കുപോലും വെടിക്കെട്ടും ഉച്ചഭാഷിണിയും താങ്ങാനാവുന്നതു് എന്നു് 
തോന്നുന്നില്ല. എപിലെപ്സി ഒക്കെ വെറും പെറ്റിക്കേസുകളായ ഒരു നാട്ടിൽ 
ഇനിയെങ്ങോട്ടു് ഇളകാൻ എന്നതാവും അതിന്റെ കൂടുതൽ യുക്തമായ വിശദീകരണം. 
നട്ടപ്പാതിരായ്ക്കു് അടുത്ത അമ്പലത്തിലോ പള്ളിയിലോ അമിട്ടു് പൊട്ടുന്നതു് 
കേട്ടു് ഞെട്ടിയുണർന്നാൽ ഒരു ചിരിയും പാസാക്കി എഴുന്നേറ്റു് വിശദമായി 
ഒന്നു് മൂത്രമൊഴിച്ചിട്ടു് ഒന്നും സംഭവിക്കാത്തതുപോലെ വീണ്ടും 
കിടന്നുറങ്ങാൻ ഈ ഭൂമിയിൽ മലയാളിക്കു് മാത്രമേ കഴിയൂ. സ്വന്തം വിശ്വാസം 
ചോദ്യം ചെയ്യപ്പെടാതിരിക്കുന്നിടത്തോളം മലയാളികൾ വളരെ സഹിഷ്ണുതയുള്ളവരാണു്.
 എന്തു് സംഭവിച്ചാലും ചുമ്മാ ചിരിക്കുന്നതു് കേരളത്തിൽ നൊർമാലിറ്റിയുടേയും 
ആരോഗ്യത്തിന്റേയും ലക്ഷണമാണെന്നു് അവിടത്തെ ഏതു് ഹോമിയോ ഡോക്ടർക്കും 
അറിയാം. കൈ വേണ്ടവിധം മടക്കിയാൽ മുദ്ര വച്ച മെഡിക്കൽ സർട്ടിഫിക്കറ്റും 
ലഭിക്കും. ബുദ്ധന്റെ മാതൃകയിൽ ഒന്നും മിണ്ടാതെ വെറുതെ എവിടെയെങ്കിലും 
ഇരുന്നാലും മോക്ഷം പ്രാപിക്കാം എന്നു് പറഞ്ഞാൽ ടിബറ്റന്മാരും ചുമ്മാ 
ചിരിക്കാറാണു് പതിവു്. റേഷൻ കാർഡില്ലാതെ റേഷൻ പോലും കിട്ടില്ല, പിന്നെ 
പ്രെയർ വീൽ തിരിയ്ക്കാതെ മോക്ഷം കിട്ടുമോ എന്നതാണു് അവരുടെ ന്യായമായ 
നിലപാടു്. അതിൽ തീർച്ചയായും ദൃഷ്ടാന്തവും യുക്തിയുമുണ്ടു്. ടിബറ്റുകാർ 
മലയാളികളെപ്പോലെ അനുസരിക്കാതിരിക്കാനും, ചുമ്മാ നോക്കി ചിരിക്കാനുമായി 
നിയമങ്ങൾ ഉണ്ടാക്കുന്നവരോ, അദ്ധ്വാനിക്കാതെ ജീവിക്കാനായി സർക്കാർജോലി 
തേടുന്നവരോ അല്ലാത്തതിനാൽ, മറ്റെല്ലാ കാര്യങ്ങളും എന്നപോലെതന്നെ മോക്ഷവും 
മനുഷ്യർ പ്രയത്നിച്ചു് നേടിയെടുക്കേണ്ട ഒരു കാര്യമാണെന്നു് 
ഉത്തമബോദ്ധ്യമുള്ളവരാണു്. മോക്ഷത്തിനുവേണ്ടി പ്രെയർ വീലുമായി സഹകരിച്ചു് 
ഇത്തിരി നന്നായിത്തന്നെ അദ്ധ്വാനിക്കാൻ അവർക്കു് മടിയൊന്നുമില്ല. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;
&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;
പല ആകൃതിയിലും പ്രകൃതിയിലും കാണാൻ കഴിയുന്ന ഈ പ്രാർത്ഥനാ മെഷിനെറി 
ശബ്ദമലിനീകരണത്തിന്റെ കാര്യത്തിൽ താരതമ്യേന നിരുപദ്രവകാരിയാണെന്നതിനാൽ, 
'വിപ്ലവം തോക്കിൻ കുഴലിലൂടെ' എന്നപോലെ, 'പ്രാർത്ഥന ഉച്ചഭാഷിണിയിലൂടെ' എന്ന 
പ്രമാണവാക്യത്തിൽ വിശ്വസിക്കുന്ന മതങ്ങൾക്കു് വേണമെങ്കിൽ പ്രാർത്ഥനയ്ക്കു് 
അതിനെ ഒരു മാതൃകയാക്കാവുന്നതാണു്, പക്ഷേ അതവർ ചെയ്യില്ല. കാരണം, നമ്മൾ 
എന്തെങ്കിലും ചെയ്താൽ അതു് നാലുപേർ കാണണം, അറിയണം എന്നവർക്കു് 
നിർബന്ധമുണ്ടു്. കാൽമുട്ടിലെ തഴമ്പു് മറ്റുള്ളവർക്കു് തുണി പൊക്കി 
നോക്കാതെതന്നെ കാണാൻ തടസ്സമില്ലാത്തവിധത്തിൽ ബെർമ്യൂഡഷോർട്ട്സ്‌ 
ധരിക്കുന്നവരായിരുന്നു മലയാളികളെങ്കിൽ അവർക്കു് നെറ്റിയിൽ പ്രാർത്ഥനയുടെ 
തഴമ്പുണ്ടാവുമായിരുന്നില്ല എന്നാണെന്റെ വിശ്വാസം. എക്സിബിഷനിസം സെക്സിൽ 
മാത്രമല്ല, മതവിശ്വാസത്തിലും ഉണ്ടു്. &quot;അഭിനയമാണു് പകുതി ജീവിതം&quot; എന്നൊരു 
ചൊല്ലുണ്ടു്. പക്ഷേ, കേരളത്തിൽ അഭിനയമാണു് മുഴുവൻ ജീവിതവും എന്നപോലെയാണു് 
കാര്യങ്ങളുടെ പോക്കു്. കേരളത്തിൽ എഞ്ചിനിയറോ, ഡോക്ടറോ, ശാസ്ത്രജ്ഞനോ, 
രാഷ്ട്രതന്ത്രജ്ഞനോ, എന്തിനു്, പുരോഹിതൻ പോലുമോ ഇല്ല, അങ്ങനെ 
അഭിനയിക്കുന്നവരേ ഉള്ളു. അതിനു് നമ്മൾ ഏറ്റവും കടപ്പെട്ടിരിക്കുന്നതു് 
സിനിമകളോടാണു്. പുസ്തകങ്ങൾക്കും സിനിമകൾക്കുമൊക്കെ സമൂഹത്തെ സാംസ്കാരികമായി
 മാറ്റിയെടുക്കാനുള്ള കരുത്തുണ്ടു് - രണ്ടു് ദിശകളിലേക്കും. നമ്മൾ 
നയിക്കപ്പെട്ടതു് തെറ്റായ ദിശയിലേക്കായിരുന്നു എന്നുമാത്രം. മലയാളം സിൽമയിൽ
 മൃതശരീരങ്ങളെ അവതരിപ്പിക്കുന്നതു് കണ്ടിട്ടില്ലേ? ശവസ്റ്റാറിന്റെ (അതോ 
സ്റ്റാർ ശവമോ?) മൂക്കിന്റെ രണ്ടു് തുളകളിലുമായി തിരുകുന്ന പഞ്ഞിയുണ്ടെങ്കിൽ
 മുതിർന്നവർക്കുള്ള രണ്ടു് തലയണ നിശ്ചയം.  &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;
&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;
ഒരു പ്രെയർ വീൽ കയ്യിൽപിടിച്ചു് തിരിച്ചുകൊണ്ടു് പരസ്യമായി സമൂഹത്തിൽ 
പ്രത്യക്ഷപ്പെടുന്ന ഈ ഏർപ്പാടു് മഹാ നാണക്കേടും അന്ധവിശ്വാസവുമാണെന്നു് 
കരുതുന്ന മുഴുവൻ മതവിശ്വാസികളും ഒരുകാര്യം മറക്കേണ്ട: നിങ്ങൾ 
മോക്ഷപ്രാപ്തിക്കായി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ടിബറ്റുകാർ കണ്ടാൽ അവർ 
ശീർഷാസനത്തിൽ നിന്നു് ചിരിച്ചുചിരിച്ചു് മരണമടയും. (അവർക്കു് തീർച്ചയായും 
മോക്ഷവും ലഭിക്കും. കാരണം, ജാതി-മത-വർഗ്ഗ-വർണ്ണ-പ്രായ-ലിംഗഭേദമെന്യേ 
എല്ലാവർക്കും മരണശേഷം ലഭിക്കുന്ന ഒന്നാണു് മോക്ഷം. നിരീശ്വരന്മാർക്കുമാത്രം
 അതു് രണ്ടുവട്ടം ലഭിക്കും - ജീവിക്കുമ്പോഴും മരിച്ചശേഷവും). 
അന്ധവിശ്വാസങ്ങൾ ഒരു വിശ്വാസിയുടെ ദൃഷ്ടിയിൽ പ്രാകൃതത്വമാകുന്നതു് അവ 
മറ്റു് മതങ്ങളിൽ ആചരിക്കപ്പെടുമ്പോൾ മാത്രമാണു്. ഏതൊരുത്തനും അവന്റെ 
വിശ്വാസത്തിനുവേണ്ടി ചെയ്യുന്ന ഏതു് കാട്ടാളത്തവും ഒന്നൊഴിയാതെ എല്ലാം 
യുക്തവും, വിശുദ്ധവും, ആർക്കും ചോദ്യം ചെയ്യാൻ അവകാശമില്ലാത്തവിധം 
കുറ്റമറ്റതുമാണു്. അവനു് മറ്റു് എന്തിനേയും ഏതിനേയും - അന്യമതങ്ങളും 
ശാസ്ത്രനിയമങ്ങളും അടക്കം - ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്ന തോന്നലും 
സ്വന്തവിശ്വാസത്തിന്റെ അപ്രമാദിത്വഭ്രാന്തിൽ നിന്നുമാണു് മുളപൊട്ടുന്നതു്. 
എല്ലാവരും ആടുമാടുകളെപ്പോലെ കഴുത്തിൽ ഒരു തട്ടയുമായി നടക്കുന്ന ഒരു 
സമൂഹത്തിൽ തട്ടയില്ലാതെ പ്രത്യക്ഷപ്പെടുന്നവനായിരിക്കും അപഹാസ്യനാവുക. 
എല്ലാ പുരുഷന്മാരും പൊട്ടുതൊടുകയും കാതിൽ കമ്മലിടുകയും ചെയ്യുന്ന ഒരു 
സമൂഹത്തിൽ അതു് ആർക്കും ലജ്ജാവഹമായ ഒരു പ്രവൃത്തിയായി തോന്നേണ്ട 
കാര്യമില്ല. അന്താരാഷ്ട്രീയവേദികളിൽ അതൊരു കോമാളിവേഷമായി 
പരിഹസിക്കപ്പെടാമെങ്കിലും, അത്തരമൊരു സാഹചര്യത്തിൽ ചെന്നുപെടേണ്ട 
ആവശ്യമില്ലാത്തവർക്കു് അതൊരു പ്രശ്നമായിപ്പോലും തോന്നേണ്ടതില്ല. &lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;
&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;
ഗദ്ദാഫി ഒരിക്കൽ ലിബിയൻ മോഡൽ 'പുരുഷ സാരി' ചുറ്റി റഷ്യ സന്ദർശിച്ചപ്പോൾ 
നൽകപ്പെട്ട സ്വീകരണത്തിൽ ഡിപ്ലോമാറ്റ്‌സിന്റെ മുഖങ്ങളിൽ പുറത്തുചാടാൻ 
വെമ്പുന്ന ചിരി ഒതുക്കാനായി അവർ പെടുന്ന പാടു് വ്യക്തമായി 
കാണാനാവുമായിരുന്നു. ഗദ്ദാഫിയ്ക്കു് അന്തർദ്ദേശീയ തലങ്ങളിലുള്ള 
റെപ്യുട്ടേഷനും ആരിലും ചിരിയുണർത്താൻ പര്യാപ്തമായതാണുതാനും. ദേശീയവേഷം 
ധരിക്കാൻ ഗദ്ദാഫി ഔദ്യോഗികമായി ബാദ്ധ്യസ്ഥനായിരിക്കാം എന്നതും 
മറക്കുന്നില്ല. വ്യവസായത്തിനും അതിലേറെ ആയുധങ്ങൾക്കും കോടികളുടെ ഓർഡർ 
ലഭിക്കുമെന്നു് പ്രതീക്ഷിക്കുന്ന ഒരു രാജ്യം അവിടെ സന്ദർശിക്കാനായി 
എത്തുന്ന രാഷ്ട്രനേതാക്കൾ സാരിയല്ല, വെറും അണ്ടർവെയറുമായി 
പ്രത്യക്ഷപ്പെട്ടാലും അവരെ ഭവ്യതയോടെയേ സ്വീകരിക്കൂ. ആ സന്ദർശനത്തിന്റെ 
അന്തിമഫലം തങ്ങൾക്കു് അനുകൂലമോ പ്രതികൂലമോ എന്നതു് മാത്രമാണു് 
സ്വീകരണത്തിന്റെ 'തണുപ്പും ചൂടും' നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം. 
ആവശ്യമെന്നു് തോന്നുന്ന സന്ദർഭങ്ങളിൽ ഉള്ളിൽ ജ്വലിക്കുന്ന പരിഹാസത്തേയും 
പച്ചത്തെറിയേയും സൗഹൃദത്തിന്റെ പുറംകുപ്പായത്താൽ മറച്ചു് 
പിടിക്കുന്നതിനുള്ള ശേഷികൂടിയാണു് ഡിപ്ലോമസി. അതാണു് ചില പ്രത്യേക 
സാഹചര്യങ്ങളിൽ വിഷപ്പാമ്പുകൾ പോലും സിംഹാസനത്തിൽ അവരോധിക്കപ്പെടുന്നതിന്റെ 
രഹസ്യവും. ഏറ്റവും അടുത്ത അനുകൂല നിമിഷത്തിൽ നിർദ്ദാക്ഷിണ്യം അവഗണനയുടെ 
ചവറ്റുകുട്ടയിൽ എറിയപ്പെടാനുള്ള കറിവേപ്പിലകൾ. അന്തരീക്ഷോഷ്മാവു് മൈനസ്‌ 
പത്തോ പതിനഞ്ചോ ഡിഗ്രിയോ അതിൽത്താഴെയോ ആയി കുറയുന്ന മഞ്ഞുകാലത്തു് 
ഡെലിഗേഷനുകളോടൊപ്പം മുണ്ടും ഷർട്ടും ധരിച്ചു് യൂറോപ്പിലെത്തുന്ന ചില 
മലയാളികളുണ്ടത്രെ! ഒരു അന്യനാട്ടിൽ സന്ദർശനത്തിനായി പോകുന്നതിനു് മുൻപു് ആ 
നാട്ടിലെ കാലാവസ്ഥ, ആഹാരരീതികൾ, യാത്രാസൗകര്യങ്ങൾ, പെരുമാറ്റരീതികൾ 
മുതലായവയെപ്പറ്റി അത്യാവശ്യം വേണ്ട കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുക എന്ന 
സാമാന്യരീതി പോലും അറിയാത്ത നേതാക്കളെപ്പറ്റി എന്തു് പറയാൻ? ഗാന്ധിജി 
ഇംഗ്ലണ്ടിൽ വട്ടമേശസമ്മേളനത്തിനു് പോയതും ഒറ്റമുണ്ടുമായിട്ടായിരുന്നല്ലോ 
എന്നാവും ന്യായീകരണം. ഒരു ന്യായീകരണവുമില്ലായിരുന്നെങ്കിൽ നിരന്തരം ഒരു 
പ്രെയർ വീലും തിരിച്ചുകൊണ്ടു് നാടുനീളെ നടക്കാൻ ടിബറ്റുകാരും 
തയ്യാറാകുമായിരുന്നില്ല.&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;
&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;
പ്രെയർ വീലുകൾ മോക്ഷപ്രാപ്തിക്കു് ഉതകുന്ന ഒരു ഉപകരണമാകുന്നതു് 
'ഓം-മ-ണി-പദ്‌-മേ-ഹൂം' എന്ന ആറു് ഏകസ്വരാക്ഷരങ്ങളെ വേണ്ടവിധം 
വ്യാഖ്യാനിക്കുമ്പോഴാണു്. അതേസമയം, മോക്ഷം ലഭിക്കാൻ അങ്ങനെ ചില 
വ്യാഖ്യാനങ്ങൾ നിലവിലുണ്ടെന്നുപോലും അതുപയോഗിക്കുന്നവർ അറിയണമെന്നില്ല. 
അതാണു് ഈ വീലുകളെ ഇത്ര ആകർഷകമാക്കുന്നതു്. ഓരോ സ്വരാക്ഷരവും വ്യത്യസ്ത 
കാര്യങ്ങളെ പ്രതിനിധീകരിക്കുന്നവയാണു്. പൂർണ്ണത, ശുദ്ധീകരണം, നിരന്തരമായ 
ഒഴുക്കു്, വർണ്ണം, ദൈവികചിഹ്നം, വ്യത്യസ്ത തലങ്ങൾ അവയെല്ലാം 
വ്യാഖ്യാനിക്കപ്പെടേണ്ടവയാണു്. എവിടെ വ്യാഖ്യാനമുണ്ടോ അവിടെ 
ഭിന്നതയുമുണ്ടു് എന്നു് പ്രത്യേകം പറയേണ്ടല്ലോ. പതിനാലാം ദലായ്‌ ലാമയുടെ 
അഭിപ്രായത്തിൽ 'ഓം മണിപദ്മേ ഹൂം' എന്ന മന്ത്രം ഉരുവിടുന്നതു് 
അനുഗ്രഹപ്രദമായ കാര്യമാണു് . പക്ഷേ, ഓരോ അക്ഷരത്തിന്റേയും 
അർത്ഥമറിഞ്ഞുവേണമത്രേ അതു് ചെയ്യാൻ. കാരണം, അവയുടെ അർത്ഥം വളരെ വിപുലവും 
വിശാലവുമാണു്. ഉഗ്രൻ! ഒരു മതമേധാവി ആ മതത്തിലെ ആചാരങ്ങൾ 
അർത്ഥശൂന്യമാണെന്നു് പറയുമെന്നായിരുന്നു ഇതു് കേൾക്കുന്നതുവരെ എന്റെ ധാരണ. ഈ
 വീലും പിടിച്ചുകൊണ്ടിരിക്കുന്നവരെ കണ്ടാൽ അവർ ആ മന്ത്രത്തിലെ ഓരോ 
സില്ലബിളും അതിന്റെ വിപുലമായ അർത്ഥം പൂർണ്ണമായും മനസ്സിലാക്കിക്കൊണ്ടാണു് ആ
 പ്രാർത്ഥനാചക്രം തിരിക്കുന്നതെന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയം 
ഉണ്ടാവുമെന്നു് തോന്നുന്നില്ല.&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;
&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;
&lt;b&gt;ഓം&lt;/b&gt; എന്നതിനു് ഒരു വാച്യാർത്ഥം നൽകപ്പെടുന്നില്ല, സ്വരത്തിനാണു് അർത്ഥം. 
ഹിന്ദുമതത്തിലും ജൈനമതത്തിലും വളരെ പ്രസക്തിയുള്ള ഈ സ്വരാക്ഷരം ഈ 
മന്ത്രത്തിൽ മഹാമനസ്കത എന്ന സമ്പൂർണ്ണതയെ പ്രതിനിധീകരിച്ചുകൊണ്ടു് 
അഹങ്കാരത്തിൽ നിന്നും ഗർവ്വിൽ നിന്നും മനുഷ്യനെ ശുദ്ധീകരിക്കുന്നു. 
ദേവന്മാർ, ബുദ്ധി, വെളുപ്പു് ഇവയെല്ലാം ഈ സില്ലബിളിന്റെ 
ആറ്റ്രിബ്യൂട്ടുകളാണു്. ആരംഭത്തിൽ &lt;b&gt;മണി&lt;/b&gt; എന്നാൽ രത്നവും, &lt;b&gt;പദ്മം&lt;/b&gt; താമരയും 
ആയിരുന്നു. മണിപദ്മ എന്നതു് ഭാരതത്തിൽ ഇന്നും ഒരു സ്ത്രീനാമമാണു്. പക്ഷേ, 
വ്യാഖ്യാനം കൊടുമ്പിരിക്കൊണ്ടപ്പോൾ, &lt;b&gt;മ, ണി, പദ്‌, മേ&lt;/b&gt; എല്ലാം അക്ഷരം 
അക്ഷരമായി വേറേ വേറേ പരിശോധിക്കപ്പെടുകയും അർത്ഥങ്ങൾ നൽകപ്പെടുകയും ചെയ്തു.
 &lt;b&gt;മ&lt;/b&gt; ഉദാഹരണത്തിനു് എഥിക്സിന്റെ ചുമതല വഹിച്ചുകൊണ്ടു് അസൂയയോടും 
ആഘോഷതാത്പര്യങ്ങളോടും സന്ധിയില്ലാസമരത്തിൽ ഏർപ്പെടുന്നു. അസുരന്മാർ, ഭൂതദയ,
 പച്ചനിറം ഇവയൊക്കെയാണു് ആറ്റ്രിബ്യൂട്‌സ്‌. ക്ഷമയുടെ പ്രതിനിധിയായ &lt;b&gt;ണി&lt;/b&gt; 
ഇച്ഛാവികാരങ്ങളിൽ നിന്നും മനുഷ്യനെ ശുദ്ധീകരിക്കുന്നു. ഇതൊന്നും പോരാ 
എന്നുള്ളവർക്കു് ഈ ലിങ്കിൽ പോയി തുടർന്നു് വായിക്കാം. &lt;a class=&quot;&quot; title=&quot;&quot; href=&quot;http://en.wikipedia.org/wiki/Om_mani_padme_hum&quot;&gt;Om mani padme hum&lt;/a&gt;&lt;/span&gt;&lt;br style=&quot;font-family: yui-tmp;&quot;&gt;
&lt;br style=&quot;font-family: yui-tmp;&quot;&gt;&lt;span style=&quot;font-size: 15px;&quot; tag=&quot;span&quot; class=&quot;yui-tag-span yui-tag&quot;&gt;
ഇതുപോലെയോ, ഇതിലും മഹത്തരമോ ആയ ഒരു വ്യാഖ്യാനം &lt;b&gt;'സ രി ഗ മ പ ത നി സ'&lt;/b&gt; യ്ക്കും
 നൽകാവുന്നതല്ലേ എന്നാണു് ഞാനിപ്പോൾ ആലോചിക്കുന്ന ഒരു കാര്യം. മറ്റൊരു 
കാര്യം, ന്യൂട്ടോണിയൻ മെക്കാനിക്സ്‌, ജെനറൽ തിയറി ഓഫ്‌ റിലേറ്റിവിറ്റി, 
ക്വാണ്ടം മെക്കാനിക്സ്‌, നാച്യുറൽ സെലക്ഷൻ, എവൊല്യൂഷൻ മുതലായ തിയറികളുടെ 
സാരാംശം മുഴുവനും അടങ്ങുന്ന ഒരു ചെറിയ ചിപ്പ്‌ വിശ്വാസികൾ അറിയാതെ ഓരോ 
പ്രെയർ വീലുകൾക്കുള്ളിലും ഫിറ്റ്‌ ചെയ്താൽ അവരിൽ 'ഓം-മ-ണി-പദ്‌-മേ-ഹൂം' 
തത്വപ്രകാരം &quot;ഇടുകുടുക്കേ ചോറും കറിയും&quot; എന്നത്ര എളുപ്പത്തിൽ ശാസ്ത്രബോധം 
ഉണ്ടായിവരേണ്ടതല്ലേ എന്നതാണു്. &lt;/span&gt;</description>
            <pubDate>Mon, 07 Mar 2011 14:04:44 +0100</pubDate>
        </item>
    </channel>
</rss>

