<?xml version="1.0" encoding="UTF-8"?>
<!-- generator="FeedCreator 1.7.2" -->
<rss version="2.0" xmlns:atom="http://www.w3.org/2005/Atom">
    <channel>
        <atom:link href="http://www.seekebi.net/poetry.rss" rel="self" type="application/rss+xml" />
        <title>poetry</title>
        <description>poetry</description>
        <link>http://www.seekebi.net/poetry.php</link>
        <lastBuildDate>Sun, 05 Feb 2012 20:49:59 +0100</lastBuildDate>
        <generator>FeedCreator 1.7.2</generator>
        <item>
            <title>എനിക്കെന്നെ കഷണിക്കണം</title>
            <link>http://www.seekebi.net/poetry/-oct-4-2009-5-39-54-pm-54</link>
            <description>&lt;FONT style=&quot;FONT-SIZE: 14px; FONT-FAMILY: &quot;&gt;എനിക്കെന്നെ കഷണിക്കണം&lt;BR&gt;ഓരോരോ കഷണങ്ങളും&lt;BR&gt;വെവ്വേറെ പൊതിഞ്ഞു്&lt;BR&gt;ഒരു കുടത്തിലടയ്ക്കണം.&lt;BR&gt;&lt;BR&gt;വേദനിക്കാന്‍ ഒരു കഷണം&lt;BR&gt;ആനന്ദിക്കാന്‍ ഒരു കഷണം&lt;BR&gt;വിലയിരുത്താനും വിലപേശാനും&lt;BR&gt;വിളകൊയ്യാനും വിധിയെഴുതാനും&lt;BR&gt;പ്രണയിക്കാനും പ്രഹരിക്കാനും&lt;BR&gt;വേറേ വേറേ കഷണങ്ങള്‍!&lt;BR&gt;&lt;BR&gt;ആത്മകഥയുടെ ആലിംഗനങ്ങള്‍&lt;BR&gt;ആക്ഷേപത്തിന്റെ അട്ടഹാസങ്ങള്‍&lt;BR&gt;കരുണാപരമായ കാപട്യങ്ങള്‍&lt;BR&gt;പദ്യങ്ങളായി ഗദ്യങ്ങളായി&lt;BR&gt;ഓരോന്നിനേയും വെട്ടിനുറുക്കി&lt;BR&gt;കെട്ടുകളാക്കി കുടത്തിലടയ്ക്കണം.&lt;BR&gt;&lt;BR&gt;നിരത്തിലെ മുഴക്കത്തില്‍&lt;BR&gt;‍തിരക്കിലെ ഞെരുക്കത്തില്‍&lt;BR&gt;ശ്വാസം മുട്ടി ചാവാതിരിക്കാന്‍&lt;BR&gt;എനിക്കെന്നെ പൊളിച്ചുപണിയണം&lt;BR&gt;കൊത്തിനുറുക്കി പലതാക്കണം&lt;BR&gt;ഓരോരോ കഷണങ്ങളും&lt;BR&gt;വെവ്വേറെ പൊതിഞ്ഞു്&lt;BR&gt;ഒരു കുടത്തിലടയ്ക്കണം.&lt;BR&gt;&lt;BR&gt;ഭാരങ്ങള്‍ സ്വയം ചുമക്കാന്‍&lt;BR&gt;ഭാഗങ്ങള്‍ ബാദ്ധ്യസ്ഥരാണു്.&lt;BR&gt;അതിനവര്‍ തയ്യാറാവണം.&lt;BR&gt;അതിനുള്ള സമയമായി.&lt;BR&gt;അതിനാണീ കഷണിക്കല്‍.&lt;BR&gt;എന്നും അവരെ മുലയൂട്ടാന്‍&lt;BR&gt;എനിക്കു് മനസ്സില്ല.&lt;BR&gt;ഞാനവരുടെ കാമധേനുവോ?&lt;BR&gt;&lt;BR&gt;വിഷം കലരാത്ത ശുദ്ധവായു&lt;BR&gt;സ്വതന്ത്രമായി ശ്വസിക്കാന്‍,&lt;BR&gt;ഭയമില്ലാതെ ജീവിക്കാന്‍,&lt;BR&gt;എനിക്കു് ഞാനാവാന്‍,&lt;BR&gt;ഒരു വികേന്ദ്രീകരണം.&lt;BR&gt;അത്രമാത്രം....&lt;/FONT&gt;</description>
            <pubDate>Sun, 04 Oct 2009 17:39:54 +0100</pubDate>
        </item>
        <item>
            <title>വേശ്യയും വിശ്വാസിയും</title>
            <link>http://www.seekebi.net/poetry/-oct-4-2009-5-20-55-pm-55</link>
            <description>&lt;FONT style=&quot;FONT-SIZE: 14px; FONT-FAMILY: &quot;&gt;വേശ്യ! ജോലി ചെയ്തു് കൂലി വാങ്ങുന്നവള്‍!&lt;BR&gt;കൊടുക്കാന്‍ കഴിയാത്തതു് അവള്‍ വാഗ്ദാനം ചെയ്യാറില്ല&lt;BR&gt;കൊടുക്കുന്നതിനേ അവള്‍ കൂലി വാങ്ങാറുള്ളു&lt;BR&gt;കൂലി വാങ്ങാന്‍ അവള്‍ക്കറിയുകയും ചെയ്യാം&lt;BR&gt;നൂലുകോര്‍ക്കാന്‍ സൂചി വേണം&lt;BR&gt;ആണിനു് പെണ്ണിനെ വേണം&lt;BR&gt;ലളിതമായ അറിവു്. അവളുടെ മുടക്കുമുതല്‍. &lt;BR&gt;അവളുടെ ഉപജീവനമാര്‍ഗ്ഗം. അവളുടെ കഴിവു്. &lt;BR&gt;ആരു് പറഞ്ഞു അതു് തെറ്റാണെന്നു്? &lt;BR&gt;അവളെ വാങ്ങുന്നവരല്ലാതെ?&lt;BR&gt;&lt;BR&gt;മുതലാളിക്കും തൊഴിലാളിക്കും അവളെ വാങ്ങാം&lt;BR&gt;പൂജാരിക്കും പുണ്യാളനും അവളെ സമീപിക്കാം&lt;BR&gt;വില കൊടുക്കാന്‍ കഴിയണം&lt;BR&gt;അവള്‍ കാപിറ്റലിസ്റ്റോ? കമ്മ്യൂണിസ്റ്റോ?&lt;BR&gt;&lt;BR&gt;അവള്‍ ലൈംഗികരോഗങ്ങള്‍ പകര്‍ത്തുമത്രേ!&lt;BR&gt;അതിനു് പക്ഷേ നിരോധ്‌ ധരിച്ചാല്‍ മതി&lt;BR&gt;അവളുടെ സിഫിലിസ്‌ ആത്മാവിനെ ബാധിക്കുന്നതല്ല&lt;BR&gt;ആത്മീയ എയ്ഡ്‌സ്‌ പരത്തുന്ന ഇടങ്ങളുണ്ടു് &lt;BR&gt;അവിടെ മുഴുശരീരനിരോധ്‌ ധരിച്ചിട്ടും കാര്യമില്ല&lt;BR&gt;&lt;BR&gt;അവളെ കല്ലെറിയുന്നവരെ എല്ലാം അവള്‍ക്കറിയാം&lt;BR&gt;അവരുടെ ശരീരഭാരം കൃത്യമായി അവള്‍ക്കറിയാം&lt;BR&gt;നീളവും വീതിയും വിയര്‍പ്പുഗന്ധവും വായ്‌ നാറ്റവും&lt;BR&gt;എങ്കിലും അവരുടെ പേരുകള്‍ അവള്‍ പറയാറില്ല&lt;BR&gt;&lt;BR&gt;ലൈംഗികശേഷി ഇല്ലാത്തവന്റെ അടുത്തു് അവള്‍ &lt;BR&gt;ജീവിതകാലം മുഴുവന്‍ നഗ്നയായി മലര്‍ന്നു് കിടക്കാറില്ല&lt;BR&gt;വേണ്ടെന്നു് പറയുന്നവന്റെ പടിവാതില്‍ക്കലേക്കു് &lt;BR&gt;തുണിയും അഴിച്ചു് പിടിച്ചുകൊണ്ടു് അവള്‍ ചെല്ലാറില്ല&lt;BR&gt;കാരണം, അവള്‍ വിശ്വാസിയെപ്പോലെ വിഡ്ഢിയല്ല&lt;BR&gt;അവള്‍ക്കു് മനുഷ്യരുടെ ഭാഷ മനസ്സിലാവും&lt;BR&gt;&lt;BR&gt;ആകര്‍ഷിക്കപ്പെടാനായി കസവില്‍ പൊതിഞ്ഞാലും&lt;BR&gt;വില്‍ക്കുന്നതിനു് മുന്‍പു് അവള്‍ പൊതിയഴിക്കും&lt;BR&gt;ആത്മീയതമൂലമല്ല, ആത്മാര്‍ത്ഥതമൂലം!&lt;BR&gt;ചാക്കിലെ പൂച്ചയെ ആരും വാങ്ങേണ്ട കാര്യമില്ല&lt;BR&gt;ആരു് പറഞ്ഞു അവള്‍ ചെയ്യുന്നതു് തെറ്റാണെന്നു്?&lt;BR&gt;അവളെ വാങ്ങുന്നവരല്ലാതെ?&lt;BR&gt;&lt;BR&gt;സുഹൃത്തുക്കളേ!&lt;BR&gt;&lt;BR&gt;നിങ്ങള്‍ എന്നോടു് ചോദിച്ചാല്‍ ഞാന്‍ പറയും:&lt;BR&gt;വേശ്യ വിശ്വാസിയേക്കാള്‍ വിശുദ്ധയാണു്,&lt;BR&gt;ബുദ്ധിമതിയാണു്, കാര്യമാത്രപ്രസക്തയാണു്&lt;BR&gt;വേശ്യയുടെ വ്യക്തിത്വം വിശ്വാസിയുടെതിനേക്കാള്‍&lt;BR&gt;മഹത്തരമാണു്, പാപരഹിതമാണു്.&lt;BR&gt;അവള്‍ ആദരണീയയാണു്, ആരാധനീയയാണു്&lt;BR&gt;മനുഷ്യരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും&lt;BR&gt;ദൈവത്തേക്കാള്‍ കൂടുതലായി അവള്‍ അറിയുന്നു&lt;BR&gt;വേശ്യ സേവിക്കുന്നതു് ദൈവത്തെയല്ല, മനുഷ്യരെയാണു്&lt;BR&gt;അവളെക്കൊണ്ടാവശ്യം മനുഷ്യര്‍ക്കാണു്, ദൈവത്തിനല്ല&lt;BR&gt;നല്‍കാത്ത സേവനത്തിനു് പ്രതിഫലം വാങ്ങാന്‍&lt;BR&gt;അവള്‍ ഭിക്ഷക്കാരിയല്ല&lt;BR&gt;ലഭിക്കാത്ത സേവനത്തിനു് പ്രതിഫലം നല്‍കാന്‍&lt;BR&gt;അവള്‍ നപുംസകമല്ല&lt;BR&gt;ലൈംഗികശേഷി ഇല്ലാത്തവന്റെ അടുത്തു് അവള്‍ &lt;BR&gt;ജീവിതകാലം മുഴുവന്‍ നഗ്നയായി മലര്‍ന്നു് കിടക്കാറില്ല&lt;BR&gt;വേണ്ടെന്നു് പറയുന്നവന്റെ പടിവാതില്‍ക്കലേക്കു് &lt;BR&gt;തുണിയും അഴിച്ചു് പിടിച്ചുകൊണ്ടു് അവള്‍ ചെല്ലാറില്ല&lt;BR&gt;കാരണം, അവള്‍ വ്യക്തിത്വം ഉള്ള ഒരു മനുഷ്യസ്ത്രീയാണു്&lt;BR&gt;ദൈവത്തെ പത്തുമാസം വയറ്റില്‍ ചുമക്കാന്‍ പ്രാപ്തിയുള്ളവള്‍!&lt;BR&gt;അതില്‍ അഭിമാനം കൊള്ളുന്നവള്‍!!&lt;/FONT&gt;</description>
            <pubDate>Sun, 04 Oct 2009 17:20:55 +0100</pubDate>
        </item>
        <item>
            <title>വെറുതെ.. ഒരു കവിത പോലെ...</title>
            <link>http://www.seekebi.net/poetry/-oct-4-2009-5-00-36-pm-36</link>
            <description>&lt;FONT style=&quot;FONT-SIZE: 14px; FONT-FAMILY: &quot;&gt;ഒരു മൗനരാഗത്തിന്‍ നിറമുള്ള നിമിഷങ്ങള്‍&lt;BR&gt;ഒരു ഗാനസാമ്രാജ്യമാവാം&lt;BR&gt;സ്വപ്നസുരലോകസൗഭാഗ്യമാവാം..&lt;BR&gt;അണയുന്ന മലര്‍മാസം പകരുന്ന ദാഹങ്ങള്‍&lt;BR&gt;നിലനില്‍പ്പിന്‍ സാരാംശമാവാം&lt;BR&gt;നിന്റെ അനുരാഗസായൂജ്യമാവാം..&lt;BR&gt;&lt;BR&gt;ഒരു മോഹഭംഗത്തിന്‍ വിറപൂണ്ട ഗദ്‌ഗദം&lt;BR&gt;ഒരുദുഃഖസാഗരമാവാം&lt;BR&gt;നീറും ഹൃദയത്തിന്‍ വിടചോദ്യമാവാം..&lt;BR&gt;കൊഴിയുന്ന പൂവിന്റെ നനവാര്‍ന്ന നൊമ്പരം&lt;BR&gt;വിരിയാത്ത പൂവിന്റേതാവാം&lt;BR&gt;അതുനിലനില്‍പ്പിന്‍ പരിതാപമാവാം..&lt;BR&gt;&lt;BR&gt;പടിയിറങ്ങീടുന്ന പകലിന്റെ തേങ്ങലില്‍&lt;BR&gt;ഇരുളിന്റെ ഹാസ്യം മുഴങ്ങാം..&lt;BR&gt;ഒരു ചെറുജലധാര വഴിമാറിയൊഴുകുമ്പോള്‍&lt;BR&gt;മരവിക്കാം ദുഃഖങ്ങള്‍പോലും..&lt;BR&gt;&lt;BR&gt;മരുഭൂമിയില്‍ നിന്റെ മനസ്സിലെ മലര്‍വാടി‍&lt;BR&gt;തര്‍ഷജലം കാത്തിരിക്കേ&lt;BR&gt;ഒരു മഴമാസഭാഗ്യം കൊതിക്കേ&lt;BR&gt;വരളുന്ന ഹൃദയത്തെ കുളിരണിയിക്കുവാന്‍&lt;BR&gt;‍അനവദ്യഗംഗ കൂടണയാം&lt;BR&gt;അവള്‍നിന്‍ അനുകാമസാഫല്യമാവാം..&lt;BR&gt;&lt;BR&gt;തരളമാം തരുണിമ മിഴിചാര്‍ത്തിയരുളുന്ന&lt;BR&gt;മൃദുമന്ദഹാസത്തിന്‍ ലഹരി&lt;BR&gt;മദനീയസ്നേഹത്തിന്‍ തുടികൊട്ടിയുണരുന്ന&lt;BR&gt;മധുരിതസല്ലാപമാവാം&lt;BR&gt;ഒരു അനപഗസൗഹാര്‍ദ്ദമാവാം&lt;BR&gt;വിധിതന്ന വിരഹത്തിന്‍ വിഹ്വലതയഖിലവും&lt;BR&gt;വിമലമാം തെളിനീരിലിലലിയാം&lt;BR&gt;നിന്റെ മിഴിനീരൊരോര്‍മ്മയായ്‌ മാറാം..&lt;BR&gt;അനുപമസംഗീതശ്രുതിയായി അവള്‍ നിന്റെ&lt;BR&gt;ആത്മാവിന്‍ നിറമാലയാവാം&lt;BR&gt;നിന്റെ ചൈതന്യസാരാംശമാവാം&lt;/FONT&gt;... </description>
            <pubDate>Sun, 04 Oct 2009 17:00:36 +0100</pubDate>
        </item>
        <item>
            <title>ബ്ലോഗനിസം - ഒരു അത്യാസന്നകവിത</title>
            <link>http://www.seekebi.net/poetry/-oct-4-2009-4-52-33-pm-33</link>
            <description>&lt;FONT style=&quot;FONT-SIZE: 14px; FONT-FAMILY: &quot;&gt;പലതും സംഭവിച്ചു ഭൂലോകത്തില്‍..&lt;BR&gt;ചരിത്രം സൃഷ്ടിക്കുന്ന സംഭവങ്ങള്‍..&lt;BR&gt;&lt;BR&gt;പട്ടി കുരച്ചു.. ബൗ.. ബൗ..&lt;BR&gt;പൂച്ച കരഞ്ഞു.. മ്യാ......വൂ..&lt;BR&gt;നീര്‍ക്കുതിര..?&lt;BR&gt;&lt;BR&gt;[നീര്‍ക്കുതിര എന്തു് ചെയ്യാന്നാ പറേണെ? കൂവീന്നൊ, കൊക്കീന്നൊ, പാടീന്നൊ? ഒരു പിടീല്യാലോ. സാരല്യ. വഴീണ്ടു്.]&lt;BR&gt;&lt;BR&gt;നീര്‍ക്കുതിര കോട്ടുവായിട്ടു.. സ്വാ.. ഹ..&lt;BR&gt;അന്തരീക്ഷം മലീമസമായി&lt;BR&gt;ഒരു തിമിംഗലം ഉറച്ചുതുമ്മി.. അച്യു..&lt;BR&gt;സുനാമി.. അലകള്‍..&lt;BR&gt;ചത്തു.. ഒത്തിരിപ്പേര്‍.. &lt;BR&gt;പാതിരാക്കോഴി പിടഞ്ഞുതുള്ളി അല്ല, കിടന്നുമുള്ളി&lt;BR&gt;&lt;BR&gt;[&quot;എടീ പുന്നാരൂട്ട്യേ.. മോളൂട്ട്യേ.. ഷ്‌നുക്കിപുട്‌സീ..&quot; &lt;BR&gt;&lt;BR&gt;&quot;ഇന്നു് രാവിലെ തന്നെ തുടങ്ങ്യോ?&quot;&lt;BR&gt;&lt;BR&gt;&quot;ചക്കരക്കുട്ട്യേ, തേങ്കുട്ട്യേ! നീ എവട്യാന്റെ പെണ്ണൂട്ട്യേ?&quot;&lt;BR&gt;&lt;BR&gt;&quot;ഞാന്‍ മൊളകരയ്ക്ക്വാ..&quot;&lt;BR&gt;&lt;BR&gt;&quot;അയ്യയ്യോ! എന്നാ വേണ്ട! എരിയും!!&quot;]&lt;BR&gt;&lt;BR&gt;അപ്പൊ, എവട്യാ നിര്‍ത്ത്യേ?&lt;BR&gt;&lt;BR&gt;ങാ! പാതിരാക്കോഴി കിടന്നുമുള്ളി&lt;BR&gt;തിത്തിരിപ്പുള്ളു് പുലര്‍കാലേ ചുട്ടുപുട്ടു, അല്ല പുട്ടുചുട്ടു..&lt;BR&gt;പുട്ടില്‍ക്കടുവ അല്ല, പുട്ടില്‍ക്കടല&lt;BR&gt;&lt;BR&gt;[കടലില്‍ പുട്ടു് എന്നല്ലേ ഇച്ചിര്യോടെ ആധുനികം‌ന്നൊരു സംശ്യം!]&lt;BR&gt;&lt;BR&gt;കടലേ.. നിലക്കടലേ.. ഛേ! നീലക്കടലേ..&lt;BR&gt;&lt;BR&gt;[ഈ അക്ഷരപ്പിശാചുക്കളെക്കൊണ്ടു് തോറ്റു!]&lt;BR&gt;കടലാന, കടലാമ, കടലോരം, കറുത്തമ്മ..&lt;BR&gt;കടലെന്തു്? കരയെന്തു്? കടലായാല്‍ കരയെന്തു്?&lt;BR&gt;ഞാനെന്തു്? നീയെന്തു്? ഞാനും നീയുമെന്തു്?&lt;BR&gt;എന്തെന്നാല്‍ എന്തു്? എന്തെന്തു്? ഉന്തുന്തു്..&lt;BR&gt;&lt;BR&gt;&quot;ഉന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു&lt;BR&gt;ന്തുന്തുന്തു ന്തുന്തുന്തു ന്താളേയുന്തു്..&quot;&lt;BR&gt;&lt;BR&gt;കാളേയുന്തു്.. ഖാളേയുന്തു്.. ഗാളേയുന്തു്.. &lt;BR&gt;ഘാളേയുന്തു്.. ങാളെയുന്തു് ചാളേയുന്തു്.. .. ..&lt;BR&gt;ഉന്തോടുന്തു് ഉന്തുന്തു്!!&lt;BR&gt;&lt;BR&gt;[പരിഹസിക്ക്യാ? മൂതേവീ! ഇങ്ങനെ അത്യാസന്നാധുനികത്തിലൊരെണ്ണം ഒണ്ടാക്കിയെടുക്കുന്നേന്റെ പേറ്റുനോവു് വല്ലോം നിനക്കറിയോ? അസത്തേ! അതാവില്ലാലൊ. സരസ്വതി പെണ്ണുങ്ങളെ പ്രേമിക്ക്യോ? അശ്രീകരം! ദേ തെക്കേ മൂലയ്ക്കുപോയി ലേശം നാണിച്ചൂടേ നെനക്കു്? എടീ, സകലമാന ഇസങ്ങളുടെയും ഒന്നിച്ചൊള്ള അവസാന ഇസത്തിന്റെ ജന്മാണ്‍ടീ കാളീ ഇതു്. റൊമാന്റിസിസം, നോമിനലിസം, സെന്‍സേഷനിലിസം, ഫെനൊമെനലിസം, കണ്‍വെന്‍ഷനിലിസം, റിയലിസം, ഇവാഞ്ചെലിസം, ഫിലോമിനയിസം, ഇടിക്കുട്ടപ്പനിസം, കമ്മ്യൂണിസംന്നൊക്കെ കേട്ടിട്ടില്ലേ? അവറ്റകളുടെയൊക്കെ അന്ത്യത്തിലെ അവതാരം! &quot;ബ്ലോഗനിസം&quot;!! സായിപ്പിന്റെ ഭാഷേലു് the last cry! വിക്കില്ലാത്ത പീടികേലു് അതിന്റെ കൃത്യമായ പരിഭാഷ കിട്ടും. &quot;അവസാനത്തെ മലര്‍ച്ച അല്ല, അലര്‍ച്ച&quot;! കലാസാഹിത്യസൈദ്ധാന്തികലോകത്തിലെ അവസാനത്തെ ഈ കണ്ണി വെളക്കിച്ചേര്‍ക്കാനായിട്ടാ ഭൂലോകം മുഴുവന്‍ രാപകലില്ലാതെ ഓരോരോ ബ്ലോഗരരു് മൂപ്പരരു്മാരു് ഓരോന്നിങ്ങനെ ഉരുക്കിക്കൂട്ടിക്കൊണ്ടിരിക്കണതു്! സൂര്യനസ്തമിക്കാത്ത സാമ്രാജ്യം‌ന്നൊക്കെ കേട്ടിട്ടില്ലേ? ഇല്ലെങ്കി, തൊമ്മനു് അയയുമ്പോ ചാണ്ടിക്കു് മുറുകും‌ന്നെങ്കിലും കേട്ടിട്ടൊണ്ടാവും. ഒരു ബ്ലോഗറു് ഒറങ്ങാന്‍ പോണേനു് മുന്‍പേ വേറെ എവട്യെങ്കിലും ഒരു ബ്ലോഗറു് ഒണര്‍ന്നു് ഉരുക്കലു് തൊടങ്ങീരിക്കും‌ന്നു് സാരം! അക്കാര്യത്തിലു് മാത്രം ഒരു സംശ്യം വേണ്ട! കമ്യൂന്റെ വാണം കത്തിക്കുന്നേടത്തു് കാമന്റെ ബാണോം കൊണ്ടു് ചെന്നാ പൊടിപോലും ബാക്കിണ്ടാവില്ല, അറിയാ‌വോ നെനക്കു്. ആധുനികം കൊണ്ടു് മാത്രേ രക്ഷപെടാനാവൂ! ഇപ്പൊ ഇതു് കളിയല്ലാന്നു് മനസ്സിലായില്ലേ? &lt;BR&gt;&lt;BR&gt;എനിക്കു് അടുത്ത പ്രശോധനം വരണേനു് മുന്‍പു് നീയാ പുട്ടങ്ങ്‌ടു് വെളമ്പു്. അഷ്ടിക്കു് ശേഷം സൃഷ്ടി!]&lt;/FONT&gt; </description>
            <pubDate>Sun, 04 Oct 2009 16:52:33 +0100</pubDate>
        </item>
        <item>
            <title>മൂട്ടപ്പടയുടെ കടി</title>
            <link>http://www.seekebi.net/poetry/-oct-4-2009-4-41-19-pm-19</link>
            <description>&lt;FONT style=&quot;FONT-SIZE: 14px; FONT-FAMILY: &quot;&gt;കട്ടിലുണ്ടൊന്നെന്‍വീട്ടില്‍ കിടക്കുവാന്‍ കട്ടിലില്‍&lt;BR&gt;മൂട്ടയുമുണ്ടൊന്നെന്നെക്കടിക്കാനുറക്കത്തില്‍..&lt;BR&gt;&lt;BR&gt;ചില്ലുജാലകത്തില്‍ വില്‍ക്കാന്‍ വച്ചനാളിലീക്കട്ടില്‍&lt;BR&gt;കണ്ടനേരത്തേ തിരിച്ചറിഞ്ഞൂ ഇതെന്‍ കട്ടില്‍!&lt;BR&gt;അന്തിയില്‍ തലചായ്ക്കാനന്ത്യത്തില്‍ മരിക്കുവാന്‍&lt;BR&gt;‍വേണമീക്കട്ടില്‍, ഇല്ല മറ്റൊരു സഹചാരി..&lt;BR&gt;ആദ്യകാഴ്ച്ചയില്‍ത്തന്നെ സ്നേഹിച്ചൊരീമഞ്ചത്തിന്‍&lt;BR&gt;‍നെഞ്ചത്തിലെത്തീ മൂട്ട തഞ്ചത്തില്‍ കുടിപാര്‍ക്കാന്‍!&lt;BR&gt;പാവമല്ലേ, ഞാനോര്‍ത്തു, ജീവിയല്ലേ; ബുദ്ധനെ&lt;BR&gt;പഠിച്ചോനല്ലേ നീയും, കാരുണ്യം കാണിക്കേണ്ടെ?&lt;BR&gt;&lt;BR&gt;&quot;കടിക്കാതിരുന്നൂടെ മൂട്ടേ ഞാന്‍ നിനക്കെന്റെ&lt;BR&gt;ചോരനല്‍കുന്നോനല്ലേയാഹാരദാതാവല്ലേ?&lt;BR&gt;കഷ്ടപ്പെട്ടുവാങ്ങിയ കട്ടിലിലിഷ്ടംപോലെ&lt;BR&gt;സ്വസ്ഥമായുറങ്ങുവാന്‍ വിടില്ലെന്നാണോ മൂട്ടേ?&lt;BR&gt;മുട്ടയായിരുന്നില്ലേ മൊട്ടയില്‍ മൂട്ടേ നീയും&lt;BR&gt;മുട്ടയില്‍ത്തന്നേ വേണോ മുടിഞ്ഞ കടിയിപ്പോ-&lt;BR&gt;ളെനിക്കുവേണേല്‍ നിന്നെ ഞെരിച്ചുകൊല്ലാമെന്നു-&lt;BR&gt;മറന്നുപോയോ മൂട്ടേ, അഹന്തവേണ്ടാ കേട്ടോ!&quot;&lt;BR&gt;&lt;BR&gt;ക്ഷിപ്രകോപിയാം മൂട്ട ക്ഷോഭിച്ചൂപതിവുപോല്‍&lt;BR&gt;ഭര്‍ത്സിച്ചൂ തെറികൊണ്ടുപൊതിഞ്ഞൂ &quot;ദുഷ്ടാ! നിന്റെ&lt;BR&gt;കട്ടിലുസൂക്ഷിക്കുന്നതാരെന്നുകരുതി നീ?&lt;BR&gt;കൂലിയില്ലാതെ വേലചെയ്യണോ നിനക്കു ഞാന്‍&lt;BR&gt;ഒട്ടൊന്നുകഴിഞ്ഞോട്ടേ കാണിച്ചുതരാം നിന്നെ.&quot;&lt;BR&gt;വാശികേറിയ മൂട്ടയിട്ടുകൂട്ടീമുട്ടകള്‍&lt;BR&gt;‍വിരിഞ്ഞുപുറത്തെത്തീ മൂട്ടതന്‍പെരുമ്പട..&lt;BR&gt;കത്തികള്‍ കൈബോംബുകള്‍ തോക്കുകള്‍ സന്നാഹങ്ങള്‍&lt;BR&gt;എന്തിനും മടിക്കാത്ത ചാവേറിന്‍ പടപോലെ&lt;BR&gt;യുദ്ധസന്നദ്ധരായവര്‍ കാത്തിരുന്നെനിക്കായി&lt;BR&gt;ഉറങ്ങാനെന്നോമനക്കട്ടിലിലെത്തുന്നോളം..&lt;BR&gt;&lt;BR&gt;കടിയും കുത്തും മൂലമുറങ്ങാന്‍ കഴിയാതെ&lt;BR&gt;തിരിഞ്ഞും മറിഞ്ഞുമായ്‌ മലര്‍ന്നും കമിഴ്‌ന്നും ഞാന്‍&lt;BR&gt;മടുത്തനേരങ്ങളില്‍ തലകുത്തിയും നിന്നു!&lt;BR&gt;നാളുകള്‍ നിദ്രാഹീനരാവുകള്‍ പിന്നിട്ടപ്പോള്‍&lt;BR&gt;‍അറിയില്ലെനിക്കെന്നോ ഉറങ്ങീ അബോധമായ്‌&lt;BR&gt;നശിച്ച മൂട്ടക്കൂട്ടം ഒറ്റരാത്രികൊണ്ടെന്നെ &lt;BR&gt;ചെയ്തിതാ തുളകളാല്‍ സര്‍വ്വാംഗം അഭിഷേകം&lt;BR&gt;സ്വിറ്റ്‌സര്‍ലണ്ടുകാരുണ്ടാക്കും ചീസുപോലായെന്‍ ദേഹം&lt;BR&gt;കാറ്റുപോവാത്തതേ ഭാഗ്യം, പോയാലും സമം തന്നെ..&lt;BR&gt;പാലസ്തീന്‍ തെരുവുകള്‍ക്കിടയില്‍ ദൈവത്തിന്റെ &lt;BR&gt;നാമത്തില്‍ ചീറിപ്പായും വെടിയുണ്ടകള്‍ തീര്‍ക്കും&lt;BR&gt;അമൂര്‍ത്തചിത്രങ്ങളെ കാണുവാന്‍ കഴിഞ്ഞവര്‍&lt;BR&gt;‍ക്കറിയാന്‍ സാധിച്ചേക്കും ചിലപ്പോളിന്നെന്‍ സ്ഥിതി..&lt;BR&gt;&lt;BR&gt;അന്നു ഞാനാമൂട്ടയെ ഞെക്കാതെവിട്ടല്ലോയെ-&lt;BR&gt;ന്നുള്ളൊരു ദുഃഖം എന്നെ വല്ലാതെ ഞെരുക്കുന്നു! &lt;BR&gt;നീ കൊല്ലുന്നില്ലെന്നാകില്‍ നിന്നെ കൊല്ലുമെന്നായാല്‍&lt;BR&gt;‍കൊലയും ധര്‍മ്മം തന്നെ, കഷ്ടമാണെങ്കില്‍പ്പോലും..&lt;BR&gt;അസഹിഷ്ണുതയ്ക്കുനേര്‍ സഹിഷ്ണുവായാല്‍ നിന്റെ&lt;BR&gt;സഹിഷ്ണുതയ്ക്കൊപ്പം തകര്‍ക്കുമവര്‍ നിന്നെ!&lt;BR&gt;മൂട്ടകള്‍ക്കറിയാത്ത നീതിശാസ്ത്രങ്ങള്‍ ചൊല്ലി&lt;BR&gt;മൂട്ടയെ പഠിപ്പിക്കാനാവില്ല; ഒരിക്കലും...&lt;/FONT&gt;</description>
            <pubDate>Sun, 04 Oct 2009 16:41:19 +0100</pubDate>
        </item>
        <item>
            <title>മരണത്തിന്റെ മടിയില്‍‌</title>
            <link>http://www.seekebi.net/poetry/-oct-4-2009-4-29-42-pm-42</link>
            <description>&lt;FONT style=&quot;FONT-SIZE: 14px; FONT-FAMILY: &quot;&gt;തളരുന്നതനുവുമതിലിടറുന്നൊരുമനസ്സും&lt;BR&gt;ഇരുളൊഴുകുമൊരുവനവുമതിലുറയുംകുളിരും&lt;BR&gt;വഴിയറിയാവിജനതയുമതിലെയൊരുമരവും&lt;BR&gt;ഇലനിറയുമതിനടിയിലഭയമൊരുനിമിഷം&lt;BR&gt;വിളറിവീണവിഫലസ്വപ്നമധുമലരിനരികെ&lt;BR&gt;കതിരൊളിയിലിളകിവരുമരുവിയലതല്ലി&lt;BR&gt;പുതിയകഥയരുളുമെന്നമോഹമാര്‍ന്നുനില്‍ക്കെ&lt;BR&gt;ഉരുളുപൊട്ടിയലറിയെത്തിമരണജലപതനം&lt;BR&gt;അതിന്‍പിടിയിലൊരുബിന്ദുവായിഞാനുമെന്റെമരവും&lt;BR&gt;അനുനിമിഷമധികമാവുംജലപതനഗതിയില്‍‌&lt;BR&gt;‍അടിയിലേക്കുനോക്കി;ഇല്ല,ശൂന്യതയാണഖിലം!&lt;BR&gt;അമ്മതന്റെമധുനുകര്‍ന്നുമതിയറിഞ്ഞുമാറില്‍‌&lt;BR&gt;‍സകലമോഹസഫലസുഖമനുഭവിച്ചുമരുവി&lt;BR&gt;നിദ്രതേടുംശിശുഹൃദയംതഴുകിയെത്തുംകഥപോല്‍‌‍&lt;BR&gt;അലകള്‍പകര്‍ന്നരികിലെത്തിയന്ത്യരാഗശ്രുതികള്‍&lt;BR&gt;അതിന്‍ലയനസുഖമമ്മതന്റെകരവലയമായി&lt;BR&gt;മറവിയെന്നനിമിഷം;ഒരുമന്ദഹാസനിമിഷം&lt;BR&gt;മൃത്യുതന്റെമടിയില്‍;ഇനിയര്‍ത്ഥമില്ലാനിമിഷം!!&lt;/FONT&gt; </description>
            <pubDate>Sun, 04 Oct 2009 16:29:42 +0100</pubDate>
        </item>
        <item>
            <title>നഷ്ടസ്വര്‍ഗ്ഗം</title>
            <link>http://www.seekebi.net/poetry/-oct-4-2009-4-24-23-pm-23</link>
            <description>&lt;FONT style=&quot;FONT-SIZE: 14px; FONT-FAMILY: &quot;&gt;ഡിസംബര്‍മാസത്തിലെ തണുത്തസന്ധ്യകളിലൊന്നില്‍&lt;BR&gt;മന്ദഹാസമൂടുപടത്തിനുപിന്നിലൊളിപ്പിച്ചവേദനയുമായി&lt;BR&gt;നിന്റെനേത്രങ്ങള്‍ക്കുമാത്രംരചിക്കാന്‍കഴിയുന്നശൈലിയില്‍&lt;BR&gt;കഴിഞ്ഞകാലങ്ങളിലെങ്ങോകൈമോശംവന്നതായി&lt;BR&gt;കരുതേണ്ടിവന്ന എന്റെ ആത്മാവിന്റെ പ്രതലങ്ങളില്‍&lt;BR&gt;‍ആര്‍ക്കും ആവശ്യമില്ലാതെപോയ ആ മങ്ങിയചുവരുകളില്‍&lt;BR&gt;‍ഏകാന്തതയിലെ ജീവിതസ്പന്ദനങ്ങളുടെ താളാത്മകതയായി&lt;BR&gt;അര്‍ത്ഥശൂന്യമായ അസ്തമയത്തില്‍നിന്നുള്ള മോചനമായി&lt;BR&gt;വര്‍ണ്ണനാതീതമായ നിന്റെ സ്നേഹത്തിന്റെ വര്‍ണ്ണചിത്രങ്ങള്‍&lt;BR&gt;‍എന്നില്‍ നീറുന്ന മുറിവുകളുണര്‍ത്തി നീ കുത്തിക്കുറിച്ചപ്പോള്‍&lt;BR&gt;‍ഞാന്‍ ജീവിതസായൂജ്യത്തിന്റെ സ്വര്‍ഗ്ഗീയമേഖലകളില്‍&lt;BR&gt;‍എന്നെമറന്നു് നിന്നിലലിഞ്ഞു് നിന്റെനിശ്വാസത്തിന്റെചൂടില്‍&lt;BR&gt;നിന്റെ കദനത്തിന്റെകഥകള്‍ എന്റേതാവുന്നതറിഞ്ഞു...&lt;BR&gt;&lt;BR&gt;സ്നേഹിതേ നീയാണുഞാന്‍, നീയാണെന്‍ദുഃഖമിന്നുനിന്‍&lt;BR&gt;തേങ്ങലെന്നക്ഷരങ്ങളിലുതിരുന്നതറിയുമോ നിന-&lt;BR&gt;ക്കെന്നറിയില്ലെനിക്കെങ്കിലുമിതാ നിനക്കായി, നിനക്കായിമാത്രം&lt;BR&gt;ചലിപ്പിക്കുന്നുഞാനെന്‍ തൂലിക, യെന്‍ചേതനയി-&lt;BR&gt;ലന്നുപതിഞ്ഞനിന്‍ സുന്ദരരൂപമാണെന്‍വെളിച്ചമെന്‍&lt;BR&gt;കരുത്തെനിക്കേകുന്ന സ്വപ്നവും ലക്‍ഷ്യമാം സത്യവും&lt;BR&gt;വീഥികളെത്രചുവടുകളിന്നോളമുതിര്‍ന്നുവീണിനി&lt;BR&gt;യെത്രചുവടുകള്‍കൂടിയെന്നറിയില്ലെനിക്കെങ്കിലുമാശിച്ചു&lt;BR&gt;പോകുന്നു നാലഞ്ചുചുവടുകള്‍നിന്റെതാളത്തിലാവാന്‍&lt;BR&gt;‍കുറച്ചുനാള്‍; ‍മോഹിച്ചുപോയീനിന്‍നയനങ്ങളിലെഴുതിയ&lt;BR&gt;ദുഃഖത്തിലുമീമോഹമലിഞ്ഞിരുന്നോമോഹിനീയാരാണു&lt;BR&gt;ഞാന്‍; നിനക്കാരാധകനാവാനാവില്ലൊരിക്കലുമെങ്കിലും...&lt;BR&gt;&lt;BR&gt;ജീവിതം ദുഃഖമാണെന്നറിയിച്ചവരല്ലെനിക്കാശ്രയമാനന്ദ-&lt;BR&gt;മാശ്വാസമേകുവോര്‍, നിന്‍മന്ദഹാസമാണെന്നമൃതെന്‍&lt;BR&gt;മൃതസഞ്ജീവനിയെന്നറിഞ്ഞനാള്‍മുതല്‍ ഞാന്‍ ഞാ-&lt;BR&gt;നായിമാറിയതൊന്നുമാത്രമാണിന്നെന്‍നിയന്ത്രകശക്തിയെന്‍&lt;BR&gt;ജീവിതചക്രംതിരിക്കുംപ്രചോദനമെന്നാത്മനിര്‍വൃതി...&lt;BR&gt;നീയെന്തുചെയ്കിലുമെങ്ങോട്ടുപോകിലുമെന്നുമെന്‍ചിന്തകള്‍-&lt;BR&gt;ക്കുള്ളിലൊരേയൊരുപുഷ്പമേപൂക്കൂനിനക്കായിമാത്രം&lt;BR&gt;വിരിയുമാപൂവിതളൊന്നുംകൊഴിയാതിരിക്കാനുണങ്ങാതിരിക്കാ-&lt;BR&gt;നുണര്‍ന്നിരിക്കുംനിത്യമീഞാനുമെന്നില്‍നീമീട്ടിയദിവ്യരാഗങ്ങളും...&lt;/FONT&gt;</description>
            <pubDate>Sun, 04 Oct 2009 16:24:23 +0100</pubDate>
        </item>
        <item>
            <title>ഉപാസന</title>
            <link>http://www.seekebi.net/poetry/-oct-4-2009-4-13-55-pm-55</link>
            <description>&lt;FONT style=&quot;FONT-SIZE: 14px; FONT-FAMILY: &quot;&gt;പറന്നുയരുവാന്‍ചിറകുതേടിപ്പെന്‍‌&lt;BR&gt;‍ഗ്വിനുകളേപ്പോലീപ്പഴംകുടിലിന്റെ&lt;BR&gt;യഴികളില്‍പിടിച്ചനന്തവിസ്തൃതി&lt;BR&gt;യലകള്‍തീര്‍ക്കുന്നപ്രപഞ്ചസീമയില്‍&lt;BR&gt;മിഴിപതിച്ചുകൊണ്ടിരുന്നുപോയെത്ര&lt;BR&gt;യുഗങ്ങളെത്രയോകറുത്തസന്ധ്യകള്‍..&lt;BR&gt;&lt;BR&gt;ഒരിക്കലെന്‍തടിച്ചിറകിലായിരം&lt;BR&gt;മിനുത്തതൂവലുംമുളയ്ക്കുമെന്നൊരു&lt;BR&gt;നനുത്തസങ്കല്‍പമണിഞ്ഞുഞാനെന്റെ&lt;BR&gt;വ്രണിതസൗഭാഗ്യമിറുത്തുനല്‍കിയോ&lt;BR&gt;രിതളുകള്‍ചിക്കിച്ചികഞ്ഞുനിര്‍വൃതി&lt;BR&gt;യടഞ്ഞിരിക്കുന്നതണുത്തസന്ധ്യകള്‍..&lt;BR&gt;&lt;BR&gt;അകലെയെങ്ങോനിന്നരികിലെത്തിയ&lt;BR&gt;ന്നണച്ചുനിര്‍ത്തിയെന്‍കരളിലെത്രയോ&lt;BR&gt;സരസമന്ത്രങ്ങളുരച്ചുവാനിലേ&lt;BR&gt;ക്കുയര്‍ന്നുപൊങ്ങുവാന്‍വിളിച്ചിറക്കിയി&lt;BR&gt;ട്ടകന്നുപോയെങ്ങോമറഞ്ഞമാസ്മര&lt;BR&gt;മധുരനാദത്തിന്‍കുയില്‍‍ക്കിളി..&lt;BR&gt;&lt;BR&gt;കവിതചൊല്ലുമീനദിക്കരയിലെ&lt;BR&gt;പുളകമായ്‌വിരിഞ്ഞുയര്‍ന്നനിന്‍രാഗ&lt;BR&gt;ചലിതവെണ്മണിച്ചിലങ്കതന്‍‌&lt;BR&gt;ലോലമദനരോമാഞ്ചശതങ്ങളില്‍&lt;BR&gt;പതഞ്ഞുനിന്നൊരെന്‍ലളിതസൗഭാഗ്യ&lt;BR&gt;മുണര്‍ത്തിവിട്ടതാംതുടിപ്പുമായ്‌&lt;BR&gt;പ്രണയസംഗീതശ്രുതിവിഭൂഷക&lt;BR&gt;ളണിഞ്ഞുവീണ്ടുമെന്‍കനവിലെ&lt;BR&gt;കണിമലര്‍ക്കൊമ്പിലിരുന്നുചുണ്ടുക&lt;BR&gt;ളുരുമ്മിമോഹങ്ങളുണര്‍ത്തുവാന്‍&lt;BR&gt;ഒരുങ്ങിയെത്തുന്നദിനത്തിനായ്ക്കാത്തു&lt;BR&gt;കഴിഞ്ഞിടുന്നനിന്‍കതിര്‍‍ക്കിളി..&lt;BR&gt;&lt;BR&gt;കിളിയെനിക്കന്നുപറഞ്ഞുതന്നതാം&lt;BR&gt;കഥയിലെക്കാതല്‍തിരഞ്ഞുമാത്തുയി&lt;BR&gt;ലുണര്‍ത്തുപാട്ടിന്റെലഹരിതേടിയും&lt;BR&gt;വിരിഞ്ഞനാള്‍തന്നെകൊഴിഞ്ഞസ്നേഹത്തിന്‍‌&lt;BR&gt;‍വ്രണിതസൗഭാഗ്യമിറുത്തുനല്‍കിയോ&lt;BR&gt;രിതളുകള്‍ചിക്കിച്ചികഞ്ഞുനിര്‍വൃതി&lt;BR&gt;യടഞ്ഞിരിക്കുന്നമരിച്ചസന്ധ്യകള്‍...!!!&lt;/FONT&gt;</description>
            <pubDate>Sun, 04 Oct 2009 16:13:55 +0100</pubDate>
        </item>
        <item>
            <title>നാറാണത്തു് ഭ്രാന്തന്‍</title>
            <link>http://www.seekebi.net/poetry/-oct-4-2009-3-55-25-pm-25</link>
            <description>&lt;DIV style=&quot;TEXT-ALIGN: left&quot; align=left&gt;(ഒരു പഴയ കവിത)&lt;BR&gt;&lt;/DIV&gt;&lt;BR&gt;&lt;FONT style=&quot;FONT-SIZE: 14px; FONT-FAMILY: &quot;&gt;ബ്രഹ്മിഷ്ഠവരരുചി ബ്രഹ്മസായൂജ്യം നല്‍കാന്‍&lt;BR&gt;ശുദ്രയാം പറച്ചിയെ കൈമാടി വിളിച്ചപ്പോള്‍&lt;BR&gt;ബ്രഹ്മാണ്ഡമിരുണ്ടില്ല, സ്വര്‍ഗ്ഗങ്ങള്‍ ഗര്‍ജ്ജിച്ചില്ല&lt;BR&gt;പറയി പ്രസവിച്ചൂ പന്ത്രണ്ടുകുരുന്നുകള്‍!&lt;BR&gt;&lt;BR&gt;സൂക്തവിജ്ഞാനം ഭ്രഷ്ടുകല്പിച്ചു ജ്വലിച്ചപ്പോള്‍&lt;BR&gt;ജന്മമേകിയ സ്വന്തം മക്കളെയൊന്നൊന്നായി&lt;BR&gt;പാളയില്‍ കിടക്കുന്ന വേളയില്‍ തന്നേ നട&lt;BR&gt;പ്പാതയില്‍ കിടത്തിയോരെങ്ങൊട്ടോ മറഞ്ഞുപോയ്...&lt;BR&gt;&lt;BR&gt;ജാതിചിന്തയോ വര്‍ണ്ണഭേദമോ വിശ്വാസമോ&lt;BR&gt;ജാതകപ്പൊരുത്തമോ കൈനീട്ടമഹത്വമോ&lt;BR&gt;തെല്ലുമോര്‍ക്കാതേ വിഷുക്കണിപോലിളംചുണ്ടു&lt;BR&gt;വെറുതേ നുണയുന്ന മനുഷ്യസൂനങ്ങളെ&lt;BR&gt;കൈനീട്ടി വാങ്ങീ കേരം നിറയും, പരശുവിന്‍&lt;BR&gt;മുനയാല്‍ രാമന്‍ തീര്‍ത്ത കൈരളീ മനസ്വിനി...&lt;BR&gt;&lt;BR&gt;വളരാന്‍ വലുതാവാന്‍, മലയാളത്തിന്‍ മണ്ണില്‍&lt;BR&gt;പന്തിരുകുലത്തിന്റെ തേജസ്സുപരത്തുവാന്‍&lt;BR&gt;സ്നേഹത്തിന്‍ നാരീക്ഷീരം പകര്‍ന്നുതലോടിയാ&lt;BR&gt;പ്രതിഭാമുകുളങ്ങള്‍ വിരിഞ്ഞുവിരാജിക്കാന്‍&lt;BR&gt;ലാളിച്ചുവളര്‍ത്തിയ ദിവ്യദ്വാദശകത്തി&lt;BR&gt;ന്നൊരുകൊച്ചിതളാണീ നാറാണത്തെ ഭ്രാന്തനും...&lt;BR&gt;&lt;BR&gt;വഴിത്താരയില്‍നിന്നുമൊതുങ്ങിയോരത്തിലെ&lt;BR&gt;പെരിയമരം വീശും തണലില്‍, പണ്ടേതന്നെ&lt;BR&gt;ചിതറിത്തെറിച്ചതാം ശൈശവസ്വപ്നങ്ങളെ&lt;BR&gt;മുഴുവന്‍ വാരിക്കൂട്ടിയൊരിക്കല്‍ കൂട്ടിച്ചേര്‍ക്കാന്‍&lt;BR&gt;പൊതിഞ്ഞുസൂക്ഷിക്കുന്ന മനസ്സിന്‍ മാറാപ്പുമായ്&lt;BR&gt;മുഷിഞ്ഞവസ്ത്രങ്ങളുമലക്‍ഷ്യഭാവങ്ങളു&lt;BR&gt;മശുദ്ധശരീരവും പൈതലിന്‍ ഹൃദയവും&lt;BR&gt;അകലത്തെങ്ങോനട്ടനയനങ്ങളുമതില്‍&lt;BR&gt;നന്മതിന്മകള്‍ വിട്ട നിര്‍ഗ്ഗുണനിസ്സം‌ഗത&lt;BR&gt;ജ്വലിക്കും നൈസര്‍ഗ്ഗികസ്വര്‍ഗ്ഗീയപ്രശാന്തിയും..&lt;BR&gt;ആരെയും ദ്രോഹിക്കാത്തോനാരെയുംവെറുക്കാത്തോ&lt;BR&gt;നാരെയും ശ്രദ്ധിക്കാത്തോനിരുന്നൂ വഴിവക്കില്‍...&lt;BR&gt;&lt;BR&gt;വഴിയമ്പലങ്ങളില്‍ വഴിചൂണ്ടിനില്‍ക്കുന്നോര്‍&lt;BR&gt;വഴിപാടുമോഹിക്കും ഭണ്ഡാരവേതാളങ്ങള്‍..&lt;BR&gt;ചവച്ചുതുപ്പുന്നവയെടുത്തുവീണ്ടുംവീണ്ടും&lt;BR&gt;ചവച്ചുവിഴുങ്ങിക്കൊണ്ടമൃതെന്നൊതുന്നവര്‍..&lt;BR&gt;പദങ്ങള്‍ നാലും വെന്ത ശുനകങ്ങളേപ്പോലെ&lt;BR&gt;നടന്നുനടന്നിപ്പോള്‍ തൃണവും മുളക്കാതെ&lt;BR&gt;വിഷസര്‍പ്പം‌പോല്‍‍നീണ്ടവഴിവിട്ടകലത്തെ&lt;BR&gt;തണലില്‍ തിര‍ക്കില്‍നിന്നൊഴിഞ്ഞുസ്വയം‌മറ&lt;BR&gt;ന്നിരിക്കും നാറാണത്തുഭ്രാന്തനെക്കണ്ടോരവര്‍&lt;BR&gt;ചിരിച്ചൂ കിറുക്കനെന്നുരച്ചൂ പരസ്പരം...&lt;BR&gt;&lt;BR&gt;ലാഭേച്ഛയില്ലാതൊരുകൂലിയും വാങ്ങിക്കാതെ&lt;BR&gt;നിഷ്ഫലാദ്ധ്വാനം ചെയ്തുകൈകൊട്ടിച്ചിരിക്കുന്നോന്‍&lt;BR&gt;മനുഷ്യപ്രയത്നത്തിന്‍ സാമാന്യലക്‍ഷ്യങ്ങളെ&lt;BR&gt;അലക്‍ഷ്യമാക്കുന്നവന്‍ ഭ്രാന്തനല്ലാതാവുമോ?&lt;BR&gt;ജോലിക്കുപോരാകൂലി, പണിചെയ്യാതേപണം&lt;BR&gt;പിടുങ്ങാന്‍ കഴിയുന്നോരാവണം മഹോന്നതര്‍!&lt;BR&gt;നാരായമുനകളാരാനോകുറിച്ചിട്ട&lt;BR&gt;നാരദീയങ്ങള്‍ ചൂണ്ടി നാട്ടാരെപ്പിഴിയുവാന്‍&lt;BR&gt;നാട്ടുമാന്യനായ്മുഖ്യപീഠങ്ങള്‍ കയ്യാളുവാന്‍&lt;BR&gt;പട്ടുകള്‍ പുതയ്ക്കാത്തോന്‍ വട്ടനല്ലാതാവുമോ?&lt;BR&gt;&lt;BR&gt;ധര്‍മ്മനീതിയും പുണ്യകര്‍മ്മവീഥിയുമതിന്‍&lt;BR&gt;മര്‍മ്മമായ് വിളങ്ങുന്ന സാത്വികസത്യങ്ങളും&lt;BR&gt;മറിമായങ്ങള്‍ക്കൊരു മറയായ്ക്കരുതുന്ന&lt;BR&gt;വെറിയന്മാരേക്കൊണ്ടുനിറയും മഹീതലം!&lt;BR&gt;അറിയില്ലവര്‍ക്കതുമൊരിക്കല്‍ഭ്രാന്തായിരു&lt;BR&gt;ന്നൊടുക്കമിരുട്ടിനെയകറ്റും സത്യങ്ങളും..&lt;BR&gt;പുതിയവഴികളെത്തേടിയോര്‍ തെളിച്ചതാ&lt;BR&gt;ണിന്നവര്‍ സ്വന്തം എന്നുമദിക്കും മാര്‍ഗ്ഗങ്ങളും..&lt;BR&gt;ചന്ദനം ചാലിച്ചെന്നും ലേപനം ചെയ്യാന്‍ സ്മൃതി&lt;BR&gt;മണ്ഡപങ്ങളില്‍‍ വാഴിച്ചിരുത്തും മൂര്‍ത്തങ്ങളും...&lt;BR&gt;നടന്നവഴിവിട്ടുനടക്കാന്‍മോഹിച്ചവ&lt;BR&gt;രിറുത്തുമുടിക്കെട്ടിലണിഞ്ഞനിര്‍മ്മാല്യങ്ങ&lt;BR&gt;ളെടുത്തുത്രപയില്ലാതണിഞ്ഞുവിശുദ്ധരായ്&lt;BR&gt;ചമഞ്ഞുനടക്കുന്നമനുഷ്യപ്പേക്കോലങ്ങള്‍...&lt;BR&gt;&lt;BR&gt;ആരെന്തുചെയ്തീടണമാരാരോടൊന്നിക്കണ&lt;BR&gt;മീവകവിധിക്കുവാനധികാരമേല്‍ക്കുന്നോര്‍&lt;BR&gt;അവര്‍ക്കുചൂടാന്‍‌മുടിമെടഞ്ഞുകൊടുത്തോരെ&lt;BR&gt;അവജ്ഞയോടേനോക്കിക്കിറുക്കെന്നോതുന്നവര്‍..&lt;BR&gt;കിറുക്കുതന്നേയവര്‍ക്കൊരിക്കലോര്‍ത്താലല്ലേല്‍&lt;BR&gt;തകര്‍ത്തുകളഞ്ഞേനേ സുവര്‍ണ്ണസിംഹാസനം!&lt;BR&gt;മനുഷ്യവിധികളെയിളിച്ചുപന്താടിക്കൊ&lt;BR&gt;ണ്ടിരുന്നുവാഴുന്നതാം ശുനകസിം‌ഹാസനം!!&lt;BR&gt;ശൂന്യമാക്കുംമ്ലേച്ഛതയിരുന്നുകൂടാത്തിട&lt;BR&gt;ത്തിരുത്തിവാഴിക്കുന്ന നാറാണത്തുഭ്രാന്തന്മാര്‍....!!!&lt;/FONT&gt;</description>
            <pubDate>Sun, 04 Oct 2009 15:55:25 +0100</pubDate>
        </item>
    </channel>
</rss>

