<?xml version="1.0" encoding="UTF-8"?>
<!-- generator="FeedCreator 1.7.2" -->
<rss version="2.0" xmlns:atom="http://www.w3.org/2005/Atom">
    <channel>
        <atom:link href="http://www.seekebi.net/short-stories.rss" rel="self" type="application/rss+xml" />
        <title>short-stories</title>
        <description>short-stories</description>
        <link>http://www.seekebi.net/short-stories.php</link>
        <lastBuildDate>Sun, 05 Feb 2012 20:51:10 +0100</lastBuildDate>
        <generator>FeedCreator 1.7.2</generator>
        <item>
            <title>കഴുതയെ ചുമന്നവരുടെ കഥ</title>
            <link>http://www.seekebi.net/short-stories/-oct-4-2009-3-32-58-pm-58</link>
            <description>പണ്ടെന്നോ കേട്ട ഒരു ബാലകഥ ഓര്‍മ്മയില്‍നിന്നു് എഴുതുന്നതാണു്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.&lt;BR&gt;&lt;BR&gt;&lt;FONT style=&quot;FONT-SIZE: 14px; FONT-FAMILY: &quot;&gt;അപ്പനും മകനും ഒരു യാത്ര പോവുകയായിരുന്നു. വാഹനമായി ഒരു കഴുതയും. &lt;BR&gt;&lt;BR&gt;കഴുതയുടെ &quot;ഹോഴ്സ്‌ പവ്വര്‍&quot; കുതിരയുടെ അത്ര വരില്ലെങ്കിലും അതു് പഴയ പ്രേമം പോലെ ചെലവുകുറഞ്ഞ ഒരേര്‍പ്പാടാണു്. സ്പീഡിന്റെ പരിമിതി മെയിന്റെനന്‍സ്‌ ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ സഹിക്കാവുന്നതേയുള്ളു എന്നതാണു് അതിന്റെ ഒരു economics. &lt;BR&gt;&lt;BR&gt;(ഒരു കഴുതയെ ഒരു സ്ഥലത്തുനിന്നു് മറ്റൊരു സ്ഥലത്തു് എത്തിക്കുവാന്‍ ഇരുന്നൂറും മുന്നൂറും കുതിരകളെ ഉപയോഗിക്കാനുള്ള സാമ്പത്തികശേഷിയുള്ളവരല്ല എല്ലാ കഴുതകളും!) &lt;BR&gt;&lt;BR&gt;കഴുതയുടെ പുറത്തു് ഭാരം കയറ്റുമ്പോള്‍ മുതുകു് അമാവാസിയുടെ അഞ്ചാം നാളിലെ ചന്ദ്രക്കലപോലെ വളയുമെന്നതു് മാത്രമാണു് ബലഹീനമാനസരെ ഒരുപക്ഷേ ചിന്താക്കുഴപ്പത്തിലാക്കിയേക്കാവുന്ന ഒരു പ്രശ്നം. തന്റെ കഴുതയോടു് ഓശാനനാളില്‍ യേശുവിനു് തോന്നാത്തതില്‍ കൂടുതല്‍ സഹതാപം സാദാ മനുഷ്യര്‍ക്കു് തോന്നേണ്ട കാര്യമില്ല എന്നു് ദൈവനാമത്തില്‍ വിശ്വസിച്ചുകൊണ്ടു് ആകാശത്തിലേക്കു് നോക്കി ലക്ഷണമൊത്ത ഒരു കുരിശുവരച്ചാല്‍ തീരാവുന്നതേയുള്ളു ആ പ്രശ്നം. &lt;BR&gt;&lt;BR&gt;ഇത്രയും ആമുഖമാണു്. കഴുത്തറക്കുന്നതിനു് മുന്‍പും വേദം ചൊല്ലിയിരിക്കണം. അല്ലെങ്കില്‍ ദൈവദോഷം ഉണ്ടാവും. ഇനി മഹാകാവ്യത്തിലേയ്ക്കു്. (ചുരുങ്ങിയതു് രണ്ടു് അംഗകാവ്യവും ഒരു അംഗികാവ്യവും ചേരുന്നതാണു് ഒരു മഹാകാവ്യം. ഇതു് പതിവായി മഹാകാവ്യം എഴുതാത്തവരും, താമസിയാതെ എഴുതാന്‍ ആഗ്രഹിക്കുന്നവരുമായവരുടെ അറിവിനു്!) &lt;BR&gt;&lt;BR&gt;ഈ സംഭവം നടന്നതു് കടമുള്ളൊരു ദിവസമായിരുന്നു. പള്ളിയോടുള്ള കടം മുഴുവന്‍ പലിശസഹിതം വീട്ടി അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ പറ്റംപറ്റമായി വീട്ടിലേയ്ക്കു മടങ്ങുന്ന വിശ്വാസികള്‍ അത്ര സന്തുഷ്ടരായിരുന്നില്ല. കാരണം, കടം ഒരു പേപ്പര്‍ വെയ്റ്റ്‌ പോലെയാണു്. അതൊരു ഭാരമാണെങ്കിലും, ആ ഭാരം ഇല്ലെങ്കില്‍ മേശപ്പുറത്തെ കടലാസുകള്‍ക്കു് ത്രിശങ്കുസ്വര്‍ഗ്ഗത്തിലെ അവസ്ഥയാവും. മനുഷ്യരെസംബന്ധിച്ചാണെങ്കില്‍, പതിവുപോലെ അടുത്ത ആഴ്ചയും പള്ളിയില്‍ ചെന്നു് വീട്ടാന്‍ അല്‍പസ്വല്‍പം കടം ഉള്ളിലുണ്ടെന്ന ബോധം തറയില്‍ കാലുറപ്പിക്കാന്‍ സഹായിക്കും. വീട്ടിയ കടത്തിന്റെ വിടവുനികത്താന്‍ പുതിയ കടങ്ങള്‍ തേടുന്ന ഇവര്‍ക്കെതിരെയാണു് കഴുതയുടേയും കഥാനായകന്മാരുടെയും വരവു്. മകന്‍ കഴുതപ്പുറത്തു്. അപ്പന്‍ നടരാജന്‍. കണ്ടവര്‍ കണ്ടവര്‍ അവരുടെ ചുണ്ടിന്റെ നീളത്തിനനുസരിച്ചു് വായില്‍ തോന്നിയ അഭിപ്രായങ്ങള്‍ കൊട്ടിയും നീട്ടിയും പാടി. (അക്കാലത്തു് കമന്റ്‌ മോഡറേഷന്‍ പ്രാബല്യത്തിലില്ലായിരുന്നു!)&lt;BR&gt;&lt;BR&gt;&quot;കണ്ടില്ലേ? പ്രായമായവരെ ബഹുമാനിക്കാത്തൊരു പയ്യന്‍! അപ്പനെ നടത്തിയിട്ടു് കഴുതപുറത്തിരുന്നു് സുഖിക്കുന്നു&quot;.&lt;BR&gt;&lt;BR&gt;മുന്‍പേ ഗമിച്ചീടിന ഗോവുതന്റെ പിന്‍പേ മൂരികള്‍ നടക്കണം എന്നതാണു് പ്രകൃതിനിയമം. അതുകൊണ്ടു് മുന്‍പേ പോയവര്‍ പറഞ്ഞ അഭിപ്രായം കേട്ട പിന്‍‌ഗാമികളും, പോളിഗാമികളും‍ തത്തക്കിളികളെപ്പോലെ ഏറ്റുപാടി. അപ്പനും മകനും ദുഃഖിതരായി.&lt;BR&gt;&lt;BR&gt;മകന്‍ പറഞ്ഞു: &quot;ഞാന്‍ നടന്നുകൊള്ളാം. അപ്പന്‍ കഴുതപ്പുറത്തു് കയറിക്കൊള്ളൂ&quot;! &lt;BR&gt;&lt;BR&gt;അപ്പനോടുള്ള സ്നേഹം കൊണ്ടു് മാത്രമല്ല, നടക്കാനുള്ള ആരോഗ്യം തനിക്കാണു് കൂടുതല്‍ എന്നു് തെളിയിച്ചു് അപ്പന്റെ സ്നേഹം പിടിച്ചുപറ്റാനുള്ള നിഗൂഢമോഹം മൂലവും അപ്പന്‍ കഴുതപ്പുറത്തിരിക്കുന്നതായിരുന്നു അവനു് ആദ്യം മുതലേ കൂടുതലിഷ്ടം. എങ്കിലും, അനുസരണയുള്ള മക്കളും, താനേ തൊഴുത്തില്‍ വരുന്ന കന്നുകാലികളും ഗുണം വരില്ല എന്ന പഴമൊഴി അറിയില്ലാതിരുന്നതുകൊണ്ടു് യാത്രയുടെ ആരംഭത്തില്‍ അപ്പന്‍ അവനെ കഴുതപ്പുറത്തിരുത്തിയപ്പോള്‍ അനുസരിക്കാന്‍ അവന്‍ തീരുമാനിക്കുകയായിരുന്നു.&lt;BR&gt;&lt;BR&gt;അധികം കഴിയുന്നതിനുമുന്‍പേതന്നെ അടുത്തപറ്റം സമ്മതിദായകര്‍ എത്തി. അവര്‍ മകന്റെ പക്ഷം ചേര്‍ന്നു. &lt;BR&gt;&lt;BR&gt;&quot;ദാ നോക്കൂ, ദ്രോഹിയായൊരു പിതാവു്! മകനെ നടത്തിയിട്ടു് കഴുതപ്പുറത്തു് ഒറ്റയ്ക്കു് ഞെളിഞ്ഞിരുന്നു് യാത്ര ചെയ്യുന്നു. ഇയാള്‍ക്കു് ആ കുട്ടിയേക്കൂടി കഴുതപ്പുറത്തു് കയറ്റിയാലെന്താ&quot;? &lt;BR&gt;&lt;BR&gt;ഈ അഭിപ്രായവും വഴിപോക്കര്‍ ച്യൂയിംഗ്‌ ഗം പോലെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു് ചവച്ചു. കഥാനായകര്‍ക്കു് വീണ്ടും തലവേദനയായി. താമസിയാതെ രണ്ടുപേരും ഒരുമിച്ചു് കഴുതപ്പുറത്തിരുന്നു് യാത്ര ചെയ്യാന്‍ തീരുമാനിച്ചു. ലോകരക്ഷകര്‍ക്കു് അതും സഹിക്കാനായില്ല. &lt;BR&gt;&lt;BR&gt;&quot;ഇങ്ങനെയുമുണ്ടോ ഒരു ക്രൂരത? ആ പാവം കഴുതയുടെ മുതുകു് ദാ, അര്‍ദ്ധവൃത്താകൃതിയിലായി. രണ്ടിനും നല്ല ആരോഗ്യമുണ്ടല്ലോ. അവര്‍ക്കു് എന്തുകൊണ്ടു് ആ കഴുതയെ ചുമന്നുകൂടാ&quot;?&lt;BR&gt;&lt;BR&gt;ഒരര്‍ത്ഥത്തില്‍ ഈ അഭിപ്രായത്തില്‍ കഴമ്പുണ്ടെന്നു് അപ്പനും മകനും തോന്നി. പിന്നീടു് അധികം ആലോചിച്ചില്ല. അവര്‍ കഴുതയെ തലയിലേറ്റി യാത്ര തുടര്‍ന്നു. അപ്പോഴേക്കും പള്ളിയുടെ അധികാരപരിധി അവര്‍ കടന്നുകഴിഞ്ഞിരുന്നു. &lt;BR&gt;&lt;BR&gt;അതുകൊണ്ടാണു് ജ്ഞാനികളായ കവീശ്വരന്മാര്‍ മഹാകാവ്യങ്ങളിലൂടെ നമ്മെ പഠിപ്പിച്ചതു്: &quot;പലരോടും നിനയാതെ ഒരുകാര്യം തുടങ്ങൊല്ല!&quot;&lt;/FONT&gt; </description>
            <pubDate>Sun, 04 Oct 2009 15:32:58 +0100</pubDate>
        </item>
        <item>
            <title>ഒരു അമ്മയുടെ ഓര്‍മ്മക്കു്</title>
            <link>http://www.seekebi.net/short-stories/-oct-4-2009-3-22-27-pm-27</link>
            <description>(മദ്യപിക്കാന്‍ പണം കൊടുക്കാത്തതിന്റെ പേരില്‍ ഭാര്യയെ മണ്ണെണ്ണയൊഴിച്ചു് കത്തിച്ചു എന്ന ഒരു പത്രവാര്‍ത്തയാണു് ഈ കഥയുടെ ആധാരം)&lt;BR&gt;&lt;BR&gt;&lt;FONT style=&quot;FONT-SIZE: 14px; FONT-FAMILY: &quot;&gt;ലഹളയിട്ടുകൊണ്ടാണു് അന്നും പപ്പയും മമ്മിയും വൈകിട്ടു് വീട്ടില്‍ വന്നുകയറിയതു്. കൂലിപ്പണി കഴിഞ്ഞു് മമ്മി മടങ്ങി വരുമ്പോള്‍, പപ്പ കവലയില്‍ കാത്തുനില്‍ക്കുന്നതു് പതിവായിരുന്നു. പണിക്കൂലി പിടിച്ചുവാങ്ങി, കടം വാങ്ങി കുടിച്ച മദ്യത്തിന്റെ പണം കൊടുത്തുതീര്‍ക്കുക അതാണു് ലക്‍ഷ്യം. പലപ്പോഴും മമ്മി പണം കൊടുക്കുമായിരുന്നു. കൊടുക്കാത്ത ദിവസങ്ങളില്‍ ലഹളയാണു്. കുടിച്ചതിന്റെ അളവിനനുസരിച്ചു് ലഹളയും നീണ്ടുപോവും. അയല്‍ക്കാര്‍ വന്നു് ബഹളം വച്ചാല്‍ ചിലപ്പോള്‍ ലഹള നിറുത്തും. ചിലപ്പോള്‍ അവരോടും പപ്പ വഴക്കിടും. അതിരാവിലെ എഴുന്നേറ്റു് പണിക്കു് പോകേണ്ട മമ്മിക്കു് പലപ്പോഴും പാതിരാത്രിക്കു് ശേഷവും ഉറങ്ങാന്‍ കഴിയാതിരുന്നിട്ടുണ്ടു്. ആദ്യമാദ്യം മമ്മി പതിവായി ഉറങ്ങാന്‍കിടക്കുമ്പോള്‍ കരയുമായിരുന്നു. കരഞ്ഞുകരഞ്ഞു് ഉറങ്ങുമായിരുന്നു. പിന്നെപ്പിന്നെ ആയപ്പോള്‍ കരയാതായി. കരയാതെ വെറുതെ കിടക്കും. എപ്പോഴെങ്കിലും ഉറങ്ങും. ലഹള തുടങ്ങുമ്പോള്‍ ഞാന്‍ ഒരു മൂലയില്‍ എല്ലാം കണ്ടുകൊണ്ടു് ഒളിച്ചിരിക്കാറാണു് പതിവു്. രാത്രിയേറെച്ചെന്നിരുന്നു. പെട്ടെന്നായിരുന്നു അതു്. പപ്പയുടെ കയ്യില്‍ ഒരു വാക്കത്തി! അതുകൊണ്ടു് പപ്പ മമ്മിയുടെ കഴുത്തിനു് വെട്ടി! താഴെ വീണ മമ്മിയുടെ ദേഹത്തു് തലേദിവസം വാങ്ങിയ മണ്ണെണ്ണ മുഴുവന്‍ ഒഴിച്ചതും തീപ്പെട്ടി ഉരച്ചു് തീവച്ചതും എല്ലാം നിമിഷം കൊണ്ടെന്നോണം കഴിഞ്ഞു. ഇതിനിടയിലെല്ലാം പപ്പ നിറുത്താതെ തെറി വിളിച്ചുകൊണ്ടിരുന്നു. എന്തുകൊണ്ടെന്നറിയില്ല, ഓടാനാണു് എനിക്കു് തോന്നിയതു്. പപ്പ എന്തിനോ അടുക്കളയിലേക്കു് പോയ തക്കത്തിനു് ഞാന്‍ ഇറങ്ങി ഓടി. മമ്മിയുടെ മരിച്ച ശരീരം അപ്പോഴും കത്തിക്കൊണ്ടിരുന്നു.&lt;BR&gt;&lt;BR&gt;ഞാന്‍ ഓടി, അടുത്തൊരു വനത്തിലേക്കു്! രാത്രിയില്‍ ഒറ്റക്കു് മുറ്റത്തിറങ്ങാന്‍ പോലും എനിക്കു് ഭയമായിരുന്നു. പക്ഷേ, ഇപ്പോള്‍ എനിക്കു് ഇരുട്ടിനേയോ വനത്തിനേയോ ഭയം തോന്നിയില്ല. ഭയം പപ്പയെ മാത്രമായിരുന്നു. എനിക്കു് ജന്മം നല്‍കിയ മനുഷ്യനെ! വനത്തിലെ ഒരു വലിയ മരത്തിന്റെ ചുവട്ടിലെ കുറ്റിക്കാട്ടില്‍ ഞാന്‍ ഒളിച്ചിരുന്നു. വീടിരുന്ന ഭാഗത്തു് ഒരു വലിയ തീജ്വാല ഉയര്‍ന്നു് പൊങ്ങുന്നതു് കണ്ടു. വീടും തീപിടിച്ചു് കത്തുകയായിരുന്നു. ഞാന്‍ എന്റെ കാല്‍മുട്ടുകളില്‍ മുഖമമര്‍ത്തി കുനിഞ്ഞിരുന്നു. പപ്പയോടുള്ള ഭയവും, മമ്മിയേപ്പറ്റിയുള്ള ചിന്തകളുമായിരുന്നു എന്റെ മനസ്സുനിറയെ. &lt;BR&gt;&lt;BR&gt;പത്തുവര്‍ഷം മുന്‍പായിരുന്നു പപ്പയുടെയും മമ്മിയുടെയും വിവാഹം. മമ്മിയുടെ അപ്പനു് ആകെയുണ്ടായിരുന്നതു് കത്തിക്കൊണ്ടിരിക്കുന്ന എന്റെ ഈ മമ്മിയും ഈ കുടിലും അതിനുചുറ്റുമുള്ള ഇത്തിരി മണ്ണുമായിരുന്നു. അതായിരുന്നു &quot;സ്ത്രീധനം&quot;. മമ്മിയുടെ അമ്മ നേരത്തേ മരിച്ചുപോയിരുന്നു. അതിനടുത്ത വര്‍ഷം ഞാന്‍ ജനിച്ചു. എന്നെ ജിതുമോന്‍ എന്നു് വിളിക്കണമെന്നതു് മമ്മിയുടെ ആഗ്രഹമായിരുന്നു. മമ്മിയെ മമ്മിയെന്നും പപ്പയെ പപ്പയെന്നും വിളിക്കണമെന്നതും മമ്മിയുടെ ആഗ്രഹമായിരുന്നു. പാവപ്പെട്ടവര്‍ക്കു് അതൊന്നും യോജിച്ചതല്ല എന്നു് എന്റെ ‍ വലിയപ്പച്ചന്‍ ആദ്യമാദ്യമൊക്കെ തടസ്സം പറയുമായിരുന്നു. വിവാഹത്തിനു് ഏതാനും നാള്‍ മുന്‍പു് മമ്മി കണ്ട ഒരു സിനിമയിലെ നായികയുടെ കുഞ്ഞുമോന്റെ പേരും ജിതുമോന്‍ എന്നായിരുന്നു. അവന്റെ മാതാപിതാക്കളെ അവനും മമ്മിയെന്നും പപ്പയെന്നുമായിരുന്നു വിളിച്ചിരുന്നതു്. മമ്മി രണ്ടോ മൂന്നോ സിനിമകളേ ആകെ കണ്ടിട്ടുണ്ടായിരുന്നുള്ളു. കുഞ്ഞായിരുന്നപ്പോള്‍ അതിന്റെ കഥകള്‍ എന്നെ മടിയിലിരുത്തി മമ്മി പറഞ്ഞുതരുമായിരുന്നു. ആ സിനിമയിലെ നായകനും നായികയും നയിച്ചിരുന്നതുപോലൊരു ജീവിതമായിരുന്നു എന്റെ മമ്മിയും സ്വപ്നം കണ്ടിരുന്നതു്. &lt;BR&gt;&lt;BR&gt;പപ്പക്കു് ഒരു കമ്പനിയില്‍ പണിയുണ്ടായിരുന്നു. എതാനും വര്‍ഷം മുന്‍പു് ആ കമ്പനി പൂട്ടി. പപ്പയുടെ പണി പോയി. അതോടെ പപ്പ മദ്യപിക്കാന്‍ തുടങ്ങി. അതറിഞ്ഞതുമുതല്‍ വലിയപ്പച്ചന്‍ ദുഃഖിതനായിരുന്നു. ഒരുദിവസം എന്നേയും മമ്മിയേയും അടുത്തുവിളിച്ചിരുത്തി വലിയമ്മച്ചിയേപ്പറ്റിയും മമ്മിയുടെ കുട്ടിക്കാലത്തേപ്പറ്റിയുമൊക്കെ ഒരുപാടു് കഥകള്‍ വലിയപ്പച്ചന്‍ ഞങ്ങളെ പറഞ്ഞുകേള്‍പ്പിച്ചു. അന്നു് വൈകിട്ടു് ഉറങ്ങാന്‍ കിടന്ന വലിയപ്പച്ചന്‍ പിന്നീടൊരിക്കലും ഉണര്‍ന്നില്ല. ദാരിദ്ര്യം താങ്ങാനാവാതെ വന്നപ്പോള്‍ മമ്മി കൂലിപ്പണിക്കും വീട്ടുജോലിക്കും ഒക്കെ പോകാന്‍ തുടങ്ങി. മമ്മി വൈകിട്ടു് തിരിച്ചുവരുമ്പോള്‍ ധനികവീടുകളില്‍നിന്നു് കിട്ടുന്ന ആഹാരങ്ങള്‍ എനിക്കായി കൊണ്ടുവരുമായിരുന്നു. ഞാന്‍ അതു് കഴിക്കുമ്പോള്‍ മമ്മി അടുത്തിരുന്നു് എന്റെ തലമുടിയില്‍ തലോടുമായിരുന്നു. അപ്പോഴെല്ലാം മമ്മിയുടെ കണ്ണുകള്‍ നിറയുന്നതു് എന്നില്‍നിന്നും മറച്ചുപിടിക്കാന്‍ മമ്മി പാടു് പെടുന്നതു് ഞാന്‍ കണ്ടിട്ടുണ്ടു്. അപ്പോള്‍ മമ്മി എന്താണു് ആലോചിച്ചിരുന്നതെന്നു് എനിക്കറിയില്ല. എന്റെ പപ്പ മമ്മിയെ അടുത്തിരുത്തി തലമുടിയില്‍ തലോടുന്നതു് ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. ഒരിക്കല്‍ എന്റെ തലമുടിയില്‍ തലോടിക്കൊണ്ടിരുന്ന മമ്മിയുടെ തലമുടിയില്‍ ഞാന്‍ തിരിച്ചും തലോടിയപ്പോള്‍ മമ്മി നിയന്ത്രണം വിട്ടു് പൊട്ടിക്കരഞ്ഞു. മമ്മിയെ കൂടുതല്‍ വേദനിപ്പിക്കാതിരിക്കാനായി പിന്നീടു് അങ്ങനെ ചെയ്യാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഇനിയൊരിക്കലും എന്റെ ജീവിതത്തില്‍ അതുപോലുള്ള നിമിഷങ്ങള്‍ ഉണ്ടാവുകയില്ല എന്നു് ചിന്തിച്ചപ്പോള്‍ എനിക്കു് ശ്വാസം കിട്ടാത്തതുപോലെ തോന്നി. കാറ്റിനു് മനുഷ്യശരീരം കത്തിക്കരിയുന്ന മണമുണ്ടായിരുന്നു. എനിക്കതു് എന്റെ മമ്മിയുടെ മണമായിരുന്നു. ആ മണമേറ്റു്, ആ കുറ്റിക്കാട്ടിലിരുന്നു് എപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി. &lt;BR&gt;&lt;BR&gt;ഉണര്‍ന്നപ്പോഴേക്കും സൂര്യന്‍ ഉദിച്ചു് ഉയര്‍ന്നുകഴിഞ്ഞിരുന്നു. ഞാന്‍ വീടിനെ ലക്‍ഷ്യമാക്കി നടന്നു. വീടിരുന്നിടത്തു് ചാരം മാത്രമേ ഉണ്ടായിരുന്നുള്ളു. മമ്മിയുടെ ശരീരം അവിടെ കണ്ടില്ല. പപ്പയും അവിടെ ഉണ്ടായിരുന്നില്ല. കുറേ നാട്ടുകാര്‍ അവിടെ ചുറ്റിപ്പറ്റിനിന്നിരുന്നു. ചില പോലീസുകാര്‍ എന്തൊക്കെയോ ചെയ്തുകൊണ്ടു് അതിലെ നടന്നിരുന്നു. ആരോ എന്നെ പോലീസുകാര്‍ക്കു് ചൂണ്ടിക്കാട്ടി. പപ്പയുടെ അകന്ന ബന്ധുക്കളായ ഒരു ചേട്ടന്റേയും ചേച്ചിയുടെയും കൂടെ ആ പോലീസുകാര്‍ എന്നെ പറഞ്ഞുവിട്ടു. അവര്‍ ഇക്കാര്യം നേരത്തെതന്നെ ആലോചിച്ചിരുന്നതുപോലെയായിരുന്നു സംസാരം.&lt;BR&gt;&lt;BR&gt;ആ ചേച്ചി മമ്മിയേക്കാള്‍ ഇളയതായിരുന്നു. അവര്‍ക്കു് മക്കളുണ്ടായിരുന്നില്ല. ചേട്ടന്‍ രാവിലെ ജോലിക്കു് പോയാല്‍ ഇരുട്ടിയിട്ടേ മടങ്ങിവരൂ. ചേട്ടന്‍ ഇല്ലാത്ത അവസരങ്ങളില്‍ മിക്കപ്പോഴും അവിടെ ശുഭ്രവസ്ത്രധാരികളായ പുരുഷന്മാര്‍ വരാറുണ്ടായിരുന്നു. എന്തുകൊണ്ടോ പിന്‍വാതിലിലൂടെയായിരുന്നു അവര്‍ അകത്തുകടന്നിരുന്നതു്. അവര്‍ വലിയ വലിയ ആളുകളും ചേട്ടനു് വേണ്ടപ്പെട്ടവരുമാണെന്നാണു് ചേച്ചി എന്നോടു് പറഞ്ഞിരുന്നതു്.അവര്‍ വരുന്ന ദിവസങ്ങളില്‍ ചേച്ചി എന്നെ വീടിനു് പുറത്തേക്കു് പറഞ്ഞുവിടുമായിരുന്നു. അവര്‍ ആരാണെന്നറിയണമെന്ന ആഗ്രഹം എനിക്കു് ഒട്ടുമുണ്ടായിരുന്നില്ല. ആ ചേച്ചിക്കു് ചേട്ടനോടു് പക്ഷേ വളരെ സ്നേഹമായിരുന്നു. ചേട്ടന്‍ എത്തുമ്പോഴേക്കും ആഹാരമെല്ലാം റെഡിയാക്കി എന്നും കാത്തിരിക്കുന്ന ആ ചേച്ചിക്കു് ധാരാളം ആഭരണങ്ങളും വസ്ത്രങ്ങളുമൊക്കെ ഉണ്ടായിരുന്നു. എന്റെ മമ്മിക്കു് അതൊന്നും സ്വപ്നം കാണാന്‍ പോലും കഴിയുമായിരുന്നില്ല. &lt;BR&gt;&lt;BR&gt;ഒരു ദിവസം ആ ചേട്ടന്‍ എന്നെ ഒരു പാതിരിയുടെ വീട്ടില്‍ ജോലിക്കായി കൊണ്ടുപോയി ആക്കി. (പപ്പ പോലീസ് സ്റ്റേഷനില്‍ വച്ചു് മരിച്ച വിവരം വഴിക്കുവച്ചാണു് ആ ചേട്ടന്‍ എന്നോടു് പറഞ്ഞതു്.) പാതിരി പറയുന്ന പണികളൊക്കെ ചെയ്താല്‍ മതി. ആഹാരവും വസ്ത്രവും തരും. അതില്‍ കൂടുതല്‍ എന്തുവേണമെന്നു് ആ ചേട്ടനും പാതിരിയും ചോദിച്ചപ്പോള്‍ അതു് ശരിയാണെന്നു് എനിക്കും തോന്നി. എന്നും വൈകിട്ടു് കുളിച്ചിട്ടേ കിടക്കാവൂ എന്നു് അച്ചന്‍ എന്നോടു് പ്രത്യേകം പറഞ്ഞു. എനിക്കു് കിടക്കാന്‍ തന്ന പായും തലയണയുമായി ഞാന്‍ തറയില്‍ കിടന്നു. ഉറങ്ങാന്‍ ആരംഭിക്കുകയായിരുന്നു. അപ്പോഴാണു് വല്ലാതെ കുളിരുന്നതിനാല്‍ അച്ചന്റെ കൂട്ടത്തില്‍കിടന്നു് കുളിരുമാറ്റിക്കൊടുക്കാന്‍ അച്ചന്‍ എന്നെ വിളിച്ചതു്. അച്ചന്‍ കുളിരുമാറുന്നതുവരെ എന്നെ മെത്തയില്‍ അങ്ങോട്ടുമിങ്ങോട്ടുമിട്ടു് ഉരുട്ടിക്കൊണ്ടിരുന്നു. കുളിരുമാറിയപ്പോള്‍ അച്ചന്‍ കിതയ്ക്കുന്നുണ്ടായിരുന്നു. എന്നോടു് വീണ്ടും തറയില്‍പോയി കിടക്കാന്‍ അച്ചന്‍ ആവശ്യപ്പെട്ടു. എന്റെ തുടകളില്‍ കഫം പോലെ വഴുവഴുപ്പുള്ള ഏതോ ദ്രാവകം ഒട്ടിപ്പിടിച്ചിരുന്നു. പിറ്റേദിവസം ഏതോ വലിയ ഒരു ചടങ്ങില്‍ അച്ചനു് പ്രസംഗിക്കാനുണ്ടായിരുന്നു. അച്ചന്റെ കൂര്‍ക്കം വലി കേട്ടുകൊണ്ടു് ഉറങ്ങാതെ കിടന്നപ്പോള്‍ അറപ്പായിരുന്നു മനസ്സുനിറയെ! അച്ചനുണരുന്നതിനുമുന്‍പു് അവിടം വിടണമെന്ന ഒരു മോഹമേ എനിക്കുണ്ടായിരുന്നുള്ളു.&lt;BR&gt;&lt;BR&gt;കവലയിലെ ഒരു കടത്തിണ്ണയില്‍ എത്തിയപ്പോള്‍ നേരം ശരിക്കും വെളുത്തിരുന്നില്ല. ആരെ ആശ്രയിക്കാന്‍? എങ്ങോട്ടു് പോകാന്‍? ആദ്യം ആ വഴി വന്നതു് ഒരു പാറമടയില്‍ മെറ്റല്‍ പൊട്ടിക്കാന്‍ പോകുന്നവരായിരുന്നു. മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അവരോടൊപ്പം കൂടി. പെണ്ണുങ്ങള്‍ നിറുത്താതെ കലപിലയിട്ടു് ചിരിച്ചുകൊണ്ടിരുന്നു. എന്റെ മമ്മി ഇങ്ങനെ ചിരിക്കുന്നതു് ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. ഇവര്‍ക്കു് ദുഃഖമില്ലായിരിക്കാം. പാറമടയിലെത്തി. ഓരോരുത്തരും ചുറ്റികയുമായി അവരവരുടെ &quot;സീറ്റുകളിലേക്കു്&quot; പോയി. മേല്‍നോട്ടക്കാരന്‍ ചോദിച്ചു: &quot;നീ പണിയാന്‍ വന്നതാണോ?&quot; &quot;അതേ.&quot; എനിക്കും കിട്ടി ഒരു ചുറ്റിക. എന്റെ സീറ്റു്, ഇരിക്കാന്‍ മാത്രം വലിപ്പമുള്ള ഒരു കല്ലായിരുന്നു. അതില്‍ ഇരുന്നു് ജോലി ചെയ്തിരുന്നവന്‍ മദ്യപിച്ചു് കരള്‍ ദ്രവിച്ചു് കഴിഞ്ഞ ദിവസങ്ങളില്‍ എന്നോ മരിച്ചുപോയി എന്ന കാര്യം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണു് ഞാന്‍ അറിഞ്ഞതു്. ഒരുപക്ഷേ, ഈ കല്ലില്‍ തന്നെയാവാം എന്റേയും അവസാനം. പക്ഷേ, എനിക്കുശേഷം ഈ കല്ലേറ്റെടുക്കുന്നവനോടു് മുന്‍ഗാമി കുടിച്ചു് കരള്‍ ദ്രവിച്ചാണു് മരിച്ചതെന്നു് ആരും പറയുകയില്ല എന്നെനിക്കുറപ്പായിരുന്നു.&lt;BR&gt;&lt;BR&gt;വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. ഇതുവരെ എത്ര ആയിരം പ്രാവശ്യം എന്റെ കയ്യിലെ ചുറ്റിക ഉയരുകയും താഴുകയും ചെയ്തു എന്നെനിക്കറിയില്ല. എന്റെ മമ്മിയുടെ മരണശേഷം ഞാന്‍ ചിരിച്ചിട്ടില്ല. എനിക്കാരോടും പരാതിയുമില്ല. മമ്മി എരിഞ്ഞടങ്ങിയ തറയില്‍ വീണ്ടുമൊരു കുടില്‍ രൂപമെടുത്തു. കടങ്ങള്‍ ഇന്നു് ആരോടുമില്ല. മിക്കപ്പോഴും എന്റെ മമ്മി സ്വപ്നങ്ങളിലൂടെ എന്റെ അടുത്തെത്താറുണ്ടു്. ഞാന്‍ ആഹാരം കഴിക്കുന്നതു് നോക്കിയിരിക്കാറുണ്ടു്. എന്റെ മുടിയില്‍ തലോടാറുണ്ടു്. ചിലപ്പോള്‍ ചിതയുടെ നാളങ്ങളില്‍ മിന്നിത്തിളങ്ങി, മമ്മിയുടെ സിനിമയിലെ നായികയേപോലെ, ഒരു രാജകുമാരനുതുല്യനായ ജിതുമോനെയും മടിയില്‍വച്ചു്...!&lt;/FONT&gt; </description>
            <pubDate>Sun, 04 Oct 2009 15:22:27 +0100</pubDate>
        </item>
        <item>
            <title>ഒരു കൊച്ചുകഥ</title>
            <link>http://www.seekebi.net/short-stories/-oct-4-2009-3-15-20-pm-20</link>
            <description>&lt;FONT style=&quot;FONT-SIZE: 14px; FONT-FAMILY: &quot;&gt;ഇളം ചൂടുള്ള ഒരു ശരത്‍ക്കാലസായാഹ്നം. വോള്‍ടയര്‍ നടക്കാനിറങ്ങിയതായിരുന്നു. ഒരു ചിന്തകനായതുകൊണ്ടു് സ്വാഭാവികമായും പലപല ചിന്തകളും കൂടെയുണ്ടായിരുന്നു. അങ്ങനെ സ്വയം മറന്നെന്നോണം നടന്നുനീങ്ങുന്നതിനിടയിലാണു് വഴിയരികിലെ ഒരു ചെളിക്കുഴിയില്‍ കുറേ പന്നികള്‍ ഉരുണ്ടുമറിയുന്നതു് അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ പെട്ടതു്. (അക്കാലത്തു് ഫ്രാന്‍സില്‍ പന്നികള്‍ക്കു് റോഡരുകിലെ ചെളിക്കുഴികളില്‍ പടിയാന്‍ അനുവാദമുണ്ടായിരുന്നു!) പന്നികളുടെ മലവും മൂത്രവുമൊക്കെ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ചേര്‍ക്കുഴി! &lt;BR&gt;&lt;BR&gt;&quot;പാവങ്ങള്‍! അറിവില്ലായ്മകൊണ്ടാവും. കഷ്ടം തന്നെ!&quot; വോള്‍ടയര്‍ ചിന്തിച്ചു. &lt;BR&gt;&lt;BR&gt;&quot;ഹേയ്‌! സുഹൃത്തുക്കളെ! പന്നികളെ!&quot; &lt;BR&gt;&lt;BR&gt;ഒരു പന്നി പ്രതിനിധി മുന്നോട്ടുവന്നു.&lt;BR&gt;&lt;BR&gt;&quot;ങൂം! എന്തുവേണം?&quot;&lt;BR&gt;&lt;BR&gt;&quot;എനിക്കൊന്നും വേണ്ട. എന്നാലും ഈ ദുര്‍ഗ്ഗന്ധം എങ്ങനെ നിങ്ങള്‍ സഹിക്കുന്നു എന്നു് ആലോചിച്ചുപോയി.&quot;&lt;BR&gt;&lt;BR&gt;&quot;ഇതിനിപ്പോ എന്താ ഒരു കുഴപ്പം?&quot;&lt;BR&gt;&lt;BR&gt;&quot;ശരീരശുദ്ധിക്കു് ശുദ്ധജലത്തിലെ കുളിയായിരുന്നില്ലേ ഭേദം എന്നൊരു തോന്നല്‍!&quot;&lt;BR&gt;&lt;BR&gt;&quot;ഹേയ്‌! വോള്‍ടേരേ! നരനായേ!&quot;&lt;BR&gt;&lt;BR&gt;&quot;എന്തോ?&quot;&lt;BR&gt;&lt;BR&gt;&quot;താന്‍ തീട്ടം തിന്നിട്ടുണ്ടോ?&quot;&lt;BR&gt;&lt;BR&gt;&quot;ഇല്ല.&quot;&lt;BR&gt;&lt;BR&gt;&quot;എന്നെങ്കിലും തിന്നാന്‍ ആഗ്രഹമുണ്ടോ?&quot;&lt;BR&gt;&lt;BR&gt;&quot;എനിക്കു് തോന്നുന്നില്ല.&quot;&lt;BR&gt;&lt;BR&gt;&quot;എടാ മരമാക്രീ!&quot;&lt;BR&gt;&lt;BR&gt;&quot;എന്തോ?&quot;&lt;BR&gt;&lt;BR&gt;&quot;താന്‍ തീട്ടക്കുഴിയില്‍ പടിഞ്ഞിട്ടുണ്ടോ?&quot;&lt;BR&gt;&lt;BR&gt;&quot;ഇല്ല.&quot;&lt;BR&gt;&lt;BR&gt;&quot;എന്നെങ്കിലും പടിയാന്‍ ആഗ്രഹമുണ്ടോ?&quot;&lt;BR&gt;&lt;BR&gt;&quot;ഞാന്‍ അങ്ങനെ കരുതുന്നില്ല.&quot;&lt;BR&gt;&lt;BR&gt;&quot;പിന്നെ മഹത്തായ വരാഹസമൂഹത്തേസംബന്ധിച്ചു് എന്തു് മനസ്സിലാക്കാനാണു് താന്‍ വ്യാമോഹിക്കുന്നതു്?&quot;&lt;BR&gt;&lt;BR&gt;&quot;ഞാന്‍... അതു്...&quot;&lt;BR&gt;&lt;BR&gt;&quot;എടോ കഴുതേ!&quot;&lt;BR&gt;&lt;BR&gt;&quot;എന്തോ?&quot;&lt;BR&gt;&lt;BR&gt;&quot;താന്‍ ദൈവത്തെ കണ്ടിട്ടുണ്ടോ?&quot;&lt;BR&gt;&lt;BR&gt;&quot;അതിപ്പോ ദൈവം തത്വചിന്താപരമായി...&quot;&lt;BR&gt;&lt;BR&gt;&quot;ഹേയ്‌! വോള്‍ടേരേമാനെ! താന്‍ ഇങ്ങോട്ടുനോക്കിക്കേ! താന്‍ എന്നെ കണ്ടോ? ഈ നില്‍ക്കുന്ന ഞാനാണു് ദൈവം. ഈ ചേറു്! ഇതാണു് സത്യം! ഇനി തന്നെ ഞങ്ങള്‍ കുപ്പായസഹിതം ഈ സത്യത്തിലിട്ടു് മുക്കിക്കൊല്ലാതിരിക്കണമെങ്കില്‍ വേഗം സ്ഥലം കാലിയാക്കു്!&quot; &lt;BR&gt;&lt;BR&gt;(അതിന്റെ ശിക്ഷയായിരുന്നു ഇംഗ്ലണ്ടിലേക്കുള്ള നാടുകടത്തല്‍!)&lt;BR&gt;&lt;BR&gt;പാവം വോള്‍ടയര്‍! വേലിയേലിരുന്ന പാമ്പിനെ എടുത്തു്....&lt;/FONT&gt;</description>
            <pubDate>Sun, 04 Oct 2009 15:15:20 +0100</pubDate>
        </item>
        <item>
            <title>ഒരു ഈച്ചയുടെ മരണം</title>
            <link>http://www.seekebi.net/short-stories/-oct-4-2009-3-05-19-pm-19</link>
            <description>&lt;FONT style=&quot;FONT-SIZE: 14px; FONT-FAMILY: &quot;&gt;ഈച്ചകളുടെ ഓര്‍മ്മ വളരെ ഹ്രസ്വമാണത്രേ! തനിക്കു് സംഭവിച്ച കാര്യങ്ങള്‍ ഏതാനും സെക്കന്റുകള്‍ കഴിയുമ്പോഴേക്കും ഈച്ച മറന്നുകഴിഞ്ഞിരിക്കും! &lt;BR&gt;&lt;BR&gt;ഇക്കഴിഞ്ഞ ദിവസം ഒരു ഒറ്റയാന്‍ ഈച്ച എന്റെ മുറിയില്‍പ്പെട്ടു. പുറത്തുകടക്കാനായി ഒരു ഗരുഡവിമാനം പോലെ പറന്ന ഈച്ച ഭും!! ജനലിന്റെ ചില്ലില്‍ തട്ടി ദാ കിടക്കുന്നു തറയില്‍! കാണാതെ പഠിച്ച ഒരു തെറി പറഞ്ഞശേഷം ഈച്ച കുറച്ചുനേരം തറയില്‍ കിടന്നു. (തെറി പറയാനും പഠിച്ചിരിക്കണം. എല്ലാവരും പറയുന്ന തെറി ഒന്നല്ല! ഇറാനിലെ തെറിയല്ല അമേരിക്കയിലെ തെറി!) മുന്‍കാലുകള്‍കൊണ്ടു് തലതിരുമ്മുന്നതിനിടയില്‍ ചില ഉപതെറികള്‍ കൂടി ഈച്ച ആരോടെന്നില്ലാതെ പറഞ്ഞു. അതിനിടെ തല വേദനിക്കുന്നു എന്നല്ലാതെ, അതെങ്ങനെ സംഭവിച്ചു എന്നകാര്യം ഈച്ച മറന്നുകഴിഞ്ഞിരുന്നു. ധ്രുവപ്രദേശങ്ങളില്‍ വെളിയില്‍ മൂത്രമൊഴിക്കുന്നതുപോലെയാണതു്! മൂത്രം പുറത്തുവരുമ്പോള്‍ത്തന്നെ ഉറയ്ക്കും! എസ്കിമോകള്‍ മൂത്രം ഒഴിക്കുകയല്ല, ഒടിക്കുകയാണു്! (ഈച്ചകളുടെ അനുഭവവും മറവിയും തമ്മിലുള്ള ഇടവേളയുടെ ദൈര്‍ഘ്യമാണു് ഗണിതശാസ്ത്രജ്ഞര്‍ differential and integral calculus-ലെ സമയത്തിന്റെ infinitesimal ആയി നിജപ്പെടുത്തിയിരിക്കുന്നതു് എന്നാണെന്റെ വിശ്വാസം!) &lt;BR&gt;&lt;BR&gt;കഥാനായകനായ ഈച്ചക്കു് തലവേദന കലശലായി ഉണ്ടെങ്കിലും, ഒരിടത്തും ഒരുപാടു് സമയം കുത്തിയിരിക്കരുതു് എന്ന &quot;ഈച്ചാസ്‌ ബേസിക്‌ ഇന്‍സ്റ്റിങ്ക്റ്റ്‌&quot; മൂലമാവാം &quot;ഗരുഡവിമാനം&quot; പോലെ ഈച്ച വീണ്ടും പുറത്തേക്കു് പറന്നു! ഭും!! വീണിതല്ലോ കിടക്കുന്നൂ ധരണിയില്‍ (കോണകമഴിഞ്ഞയ്യോ ശിവ! ശിവ!) (N. B. - സഭ്യതയുടെ അതിര്‍വരമ്പു് ലംഘിക്കാതിരിക്കാനാണു് അന്ത്യഭാഗം ബ്രാക്കറ്റില്‍ കൊടുത്തതു്! പകല്‍സമയത്തു് സഭ്യത പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിതരായവര്‍ ബ്രാക്കറ്റിലുള്ളതു് ഒഴിവാക്കി വായിക്കുക. കഥയുടെ ആന്തരികഗതിയില്‍ അതുവഴി മാറ്റം വരുന്നില്ല.) ഈച്ച തെറി പറയുന്നു, തല തിരുമ്മുന്നു, അല്‍പനേരം കിടന്നകിടപ്പു് കിടക്കുന്നു. വീണ്ടും ഗരുഡ... ...&lt;BR&gt;&lt;BR&gt;അഞ്ചാമത്തെ വീഴ്ച്ച കഴിഞ്ഞപ്പോള്‍ ഇനി ഒരു അതീന്ദ്രിയധ്യാനം കഴിഞ്ഞാവാം പറക്കല്‍ എന്നു് കരുതിയതുകൊണ്ടാണോ എന്നറിയില്ല, തുടര്‍ന്നുള്ള ടേക്കോഫുകള്‍ ഈച്ച ക്യാന്‍സല്‍ ചെയ്തു. ഈ ഈച്ച ആണോ പെണ്ണോ എന്നു് ആലോചിക്കുന്നതിനിടയില്‍ സ്വര്‍ഗ്ഗത്തില്‍നിന്നും ഒരു അശരീരി ഉണ്ടായി. അശരീരി മലയാളത്തിലായിരുന്നു. &lt;BR&gt;&lt;BR&gt;&quot;ഇവന്‍ അശ്വത്ഥാമാവു് എന്നു വിളിക്കപ്പെടും!&quot; &lt;BR&gt;&lt;BR&gt;&quot;തോന്ന്യാസമല്ലേ ഇയാള്‍ ഇതുവരെ ചെയ്തിട്ടുള്ളു&quot; എന്നു മനസ്സില്‍ പറഞ്ഞെങ്കിലും, ഡിപ്ലൊമസിയുടെ പേരില്‍, സ്വര്‍ഗ്ഗത്തിലെ ഭരണഘടനയിലും മതേതരത്വം ഉള്‍പ്പെടുത്തിയതില്‍ എന്റെ അകമഴിഞ്ഞ ആനന്ദം മുകളിലേക്കുനോക്കി രേഖപ്പെടുത്തിയ ശേഷം ഞാന്‍ എന്തോ വായിക്കാന്‍ ആരംഭിച്ചു. &lt;BR&gt;&lt;BR&gt;മൂന്നാറിലെ വനഭൂമികയ്യേറ്റം ഒഴിപ്പിക്കലിന്റെ കാര്യത്തിലെന്നപോലെതന്നെ, അശ്വത്ഥാമാവു് സാവകാശം വിസ്മൃതിയിലാണ്ടുകൊണ്ടിരുന്നതിനിടയിലെപ്പോഴോ ഞാന്‍ ഉറങ്ങാന്‍ പോയി. &lt;BR&gt;&lt;BR&gt;പിറ്റേദിവസം രാവിലെ ഒരു പുസ്തകം എടുക്കാനായി അലമാരിയുടെ അടുത്തേക്കു് നീങ്ങിയപ്പോഴാണു് കണ്ടതു്, അശ്വത്ഥമാവു്‌ കിടന്നിടത്തുതന്നെ! &lt;BR&gt;&lt;BR&gt;&quot;ഹേയ്‌! അശ്വത്ഥാമാവേ!&quot; ഞാന്‍ വിളിച്ചു! &lt;BR&gt;&lt;BR&gt;എല്ലാ നല്ല കാര്യങ്ങളും മൂന്നാണു് എന്നു കേട്ടിട്ടുള്ളതുകൊണ്ടു് മൂന്നുപ്രാവശ്യം വിളിച്ചു! (ഉദാഹരണത്തിനു്, ബ്രഹ്മാവു് വിഷ്ണു മഹേശ്വരന്‍, പിതാവു് പുത്രന്‍ പരിശുദ്ധറൂഹാ, ത്രിഗണം, ത്രികോണം, തേങ്ങാക്കണ്ണുകള്‍ അങ്ങനെ പലതും...) &lt;BR&gt;&lt;BR&gt;മൂന്നു് വിളി വിളിച്ചിട്ടും അനക്കമില്ല! &lt;BR&gt;&lt;BR&gt;ഒരു അന്യശരീരത്തെ തൊടുന്നതിനുമുന്‍പു് ആ ശരീരത്തിനു് ഞാന്‍ തൊടുന്നതു് ഇഷ്ടമാണോ എന്നറിഞ്ഞിരിക്കണം. പക്ഷേ, അതിനു് പരസ്പരം ഒരു കമ്മ്യൂണിക്കേഷന്‍ ആവശ്യമാണു്. ഇവിടെ അതു് സാദ്ധ്യമാവുന്നില്ല. സഹായിക്കപ്പെടേണ്ട അവസ്ഥയിലാണു് അശ്വത്ഥാമാവു് ഈ കിടപ്പു് കിടക്കുന്നതെങ്കില്‍ സഹായിക്കേണ്ടതു് എന്റെ കടമയാണു്. അല്ലാഞ്ഞാല്‍, അതു് ശിക്ഷാര്‍ഹമായ ഒരു ക്രിമിനല്‍കുറ്റവുമാണു്. &lt;BR&gt;&lt;BR&gt;അവസാനം എന്നിലെ &quot;നല്ലവനായ സമരിയാക്കാരന്‍&quot; തന്നെ ജയിച്ചു. ഒരു letter opener കൊണ്ടു് അനക്കിനോക്കുന്നതിനിടയില്‍, &quot;ബ്രൂട്ടസേ! നീയുമോ?&quot; എന്ന ഭാവത്തില്‍ മലര്‍ന്നുകിടന്നതല്ലാതെ അശ്വത്ഥാമാവു് മിണ്ടിയില്ല, അനങ്ങിയില്ല.&lt;BR&gt;&lt;BR&gt;&quot;അശ്വത്ഥാമാ ഹതഃ&quot; എന്നു് ഞാന്‍ എന്നോടുതന്നെ പറഞ്ഞപ്പോള്‍, സ്വരം താഴ്ത്തി &quot;ഈച്ച&quot; എന്നു് കൂട്ടിച്ചേര്‍ക്കേണ്ട ആവശ്യം എനിക്കുണ്ടായിരുന്നില്ല.&lt;BR&gt;&lt;BR&gt;ചില വെളിപ്പെടുത്തലുകള്‍:&lt;BR&gt;&lt;BR&gt;ഈ കഥ ഒരു ആത്മീയഗ്രന്ഥത്തില്‍ പ്രസിദ്ധീകരിക്കണമെന്നായിരുന്നു ആദ്യം ഞാന്‍ ഉദ്ദേശിച്ചതു്. പക്ഷെ, അബദ്ധവശാല്‍ അതു് വായിക്കാന്‍ ഇടവരുന്നവര്‍ ഈച്ചയുടെ പുറത്തേക്കു് പറക്കാനുള്ള ശ്രമം പരമാത്മാവുമായി സംയോജിക്കാനുള്ള ജീവാത്മാവിന്റെ ദാഹമായും, ജനല്‍പ്പാളി അതിനു് തടസ്സമായി നില്‍ക്കുന്ന ലൗകീകപരീക്ഷണങ്ങളായുമൊക്കെ സങ്കല്‍പ്പിച്ചാല്‍ അതെനിക്കു് ബുദ്ധിമുട്ടാവും. പ്രധാന ബുദ്ധിമുട്ടു്, ഈ സത്യം വെളിപ്പെടുത്തിയതിന്റെ പേരില്‍ ഞാന്‍ വിശുദ്ധനാക്കപ്പെട്ടാലാണു്! പിതാവിന്റെ ഭവനം ഉപേക്ഷിച്ച ഒരു മുടിയനായ പുത്രന്‍ എന്ന നിലയില്‍ എനിക്കു് എന്റെ പിതാവിന്റെ ഭവനത്തില്‍ വീണ്ടും തിരിച്ചു് ചെല്ലേണ്ടതുണ്ടു്. എന്നെ വിശുദ്ധനാക്കി, ഏതെങ്കിലും കവലയിലെ കപ്പേളയിലെ ചില്ലുകൂട്ടിലാക്കിയാല്‍, നിറുത്തിപ്പൊരിച്ച കണ്ടാമൃഗവും, വര്‍ണ്ണശബളമായി അലങ്കരിച്ച തീന്മേശയുമായി തപ്പുകളാലും, ചതുരത്തപ്പുകളാലും, പോക്കറ്റുതപ്പുകളാലും (ബൈബിളിനോടും, കേരളത്തിലെ വിദ്യാഭ്യാസമേഖലയോടും കടപ്പാടു്!) എന്നെ കാത്തിരിക്കുന്ന എന്റെ പിതാവിന്റെ ഭവനത്തിലെത്താന്‍ എനിക്കു് കഴിയുകയില്ല. എന്നെ കവലയില്‍ കുത്തിപ്പൊക്കിയാല്‍ എന്റെ പിതാവിനു് ധനനഷ്ടവും മാനഹാനിയുമാവും മരണംവരെ വാരഫലം! തന്മൂലം നല്ലവരായ ആര്‍ക്കും തെറ്റിദ്ധാരണ ഉണ്ടാവാതിരിക്കാനായി ഇതു് ചുമ്മാ ഒരു ബ്ലോഗായി വിക്ഷേപിക്കുന്നു.&lt;BR&gt;&lt;BR&gt;ഒരു കാര്യം കൂടി: &lt;BR&gt;&lt;BR&gt;ഈ കഥയിലെ ഈച്ചക്കു് ഈച്ചയുമായും, എനിക്കു് ഞാനുമായുമല്ലാതെ, ജനിച്ചവരോ ജനിക്കാത്തവരോ ജനിച്ചേക്കാവുന്നവരോ, മരിച്ചവരോ മരിക്കാത്തവരോ മരിച്ചേക്കാവുന്നവരോ ആയ ആരെങ്കിലുമായി ഏതെങ്കിലും വിധത്തില്‍ ഉണ്ടെന്നു് തോന്നിയേക്കാവുന്ന ബന്ധം അടിസ്ഥാനരഹിതമാണു്, അര്‍ത്ഥശൂന്യമാണു്, ആകസ്മികമാണു്, ആ........!&lt;/FONT&gt;</description>
            <pubDate>Sun, 04 Oct 2009 15:05:19 +0100</pubDate>
        </item>
        <item>
            <title>ഒരു ചുണ്ടെലിക്കഥ</title>
            <link>http://www.seekebi.net/short-stories/-oct-4-2009-2-55-54-pm-54</link>
            <description>&lt;FONT style=&quot;FONT-SIZE: 14px; FONT-FAMILY: &quot;&gt;ഒരു കര്‍ഷകഭവനത്തിന്റെ പരിസരങ്ങളിലാണു് ഈ കഥ അരങ്ങേറുന്നതു്. ഒരു പൂച്ച എലിയെ പിടിക്കാനുള്ള ശ്രമത്തിലാണു്. ഭയന്നുവിറച്ചു് ജീവനുംകൊണ്ടോടി തൊഴുത്തില്‍ ചെന്നുകയറുന്ന എലി ഒരു പശുവിന്റെ പിന്‍ഭാഗത്തിനടിയിലെത്തുമ്പോള്‍ പശു ഒരു കുന്തി ചാണകം വീഴിക്കുകയും എലി അതിനടിയില്‍പ്പെടുകയും ചെയ്യുന്നു. നല്ലതെന്നു കരുതി എലി ചാണകത്തിനുള്ളില്‍ അനങ്ങാതെ ഒളിച്ചിരിക്കുന്നു. പക്ഷേ, അപ്പോഴേക്കും തൊഴുത്തിലെത്തുന്ന പൂച്ച ചാണകം മാത്രമല്ല, അതില്‍നിന്നും പുറത്തേക്കു നീണ്ടുനില്‍ക്കുന്ന വാലും കാണുന്നു! എലിയെ വാലില്‍ കടിച്ചു പുറത്തെടുത്തു് പൂച്ച ആസ്വാദ്യതയോടെ ശാപ്പിടുന്നു.&lt;BR&gt;&lt;BR&gt;&lt;STRONG&gt;ഗുണപാഠം:&lt;/STRONG&gt;&lt;BR&gt;&lt;BR&gt;1. നിന്റെ തലയില്‍ തൂറുന്നവനെല്ലാം നിന്റെ ശത്രു ആവണമെന്നില്ല.&lt;BR&gt;&lt;BR&gt;2. നിന്നെ തീട്ടത്തില്‍നിന്നും വലിച്ചെടുക്കുന്നവനെല്ലാം നിന്റെ മിത്രമാവണമെന്നില്ല.&lt;BR&gt;&lt;BR&gt;3. നീ മുഴുവനും തീട്ടത്തില്‍ മുങ്ങിയിരിക്കുമ്പോള്‍, ചുരുങ്ങിയപക്ഷം, ഒത്തിരി വാലുപൊക്കാതെയെങ്കിലുമിരിക്കുക!&lt;/FONT&gt; </description>
            <pubDate>Sun, 04 Oct 2009 14:55:54 +0100</pubDate>
        </item>
    </channel>
</rss>

